പരാതികള്‍ അവഗണിച്ചത് മുഖ്യമന്ത്രിയുടെ പരിപാടിയുടെ പേരില്‍ ! കെവിനുമായി ഗുണ്ടാസംഘം സഞ്ചരിച്ചത് പത്തിലേറെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലൂടെ; പ്രതികളോട് പോലീസ് പെരുമാറിയത് അനുഭാവപൂര്‍വം…

കോട്ടയം: കെവിന്റെ മരണത്തില്‍ കലാശിച്ച സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത് പൊറുക്കാനാകാത്ത കൃത്യവിലോപം. വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയെന്ന് അറിഞ്ഞിട്ടും 29 മണിക്കൂറിനു ശേഷം തെന്മലയിലെ തോട്ടില്‍ മൃതദേഹം കണ്ടെത്തുന്നതുവരെയും പോലീസ് സ്വീകരിച്ചത് അനങ്ങാപ്പാറ നയമായിരുന്നു. മുഖ്യമന്ത്രി പിണറായിയുടെ സംരക്ഷണത്തിനും മാത്രമായിരുന്നു പോലീസ് പ്രാധാന്യം കൊടുത്തത്.തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി ഞായറാഴ്ച രാവിലെ ആറിനു സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും മുഖ്യമന്ത്രിയുടെ പരിപാടി കഴിയട്ടെ എന്നായിരുന്നു പോലീസിന്റെ നിലപാട്. ഉച്ചകഴിഞ്ഞ് 3.10നാണു മുഖ്യമന്ത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിശ്ചയിച്ചിരുന്ന പരിപാടിക്കെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്തത് അതിനു ശേഷമായിരുന്നു. അതിനു തലേന്ന് നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘത്തെ സംശയാസ്പദമായ സാഹചര്യത്തില്‍ കുട്ടോമ്പുറത്തുനിന്നു ഗാന്ധിനഗര്‍ പോലീസ് പിടികൂടുകയും ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഒരു വിവാഹവീട്ടിലേക്കുള്ള യാത്രയില്‍ വഴിതെറ്റിയെന്നായിരുന്നു മറുപടി. വൈകാതെ വിട്ടയച്ചു. അതിനുള്ള വിശദീകരണം ഇപ്പോഴും അവ്യക്തം. കെവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചയുടന്‍…

Read More