നദീ തീരത്തെ പുരാതന ശവക്കല്ലറ തുറന്നു ഗവേഷക സംഘം കണ്ടത് 2300 വര്‍ഷം പഴക്കമുള്ള അനവധി മമ്മികള്‍; മനുഷ്യരെ കണ്ണില്‍ പെടാതെ കിടന്ന പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നത് അനന്തമായ വിസ്മയക്കാഴ്ചകള്‍…

നൈല്‍ നദീതീര നഗരമായ മിന്യയിലെ പുരാതന ശവക്കല്ലറയില്‍ നിന്ന് ഈജിപ്ഷ്യന്‍ പുരാവസ്തു സംഘം കണ്ടെത്തിയത് 2300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികള്‍. കാര്യമായ കേടുപാടുകളില്ലാത്ത ഈ മമ്മികള്‍ സൂക്ഷിച്ചിരുന്നത് നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിലാണ്. പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള്‍ ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള്‍ ഗാബേലിനെ പുതിയ കണ്ടെത്തല്‍ പുരാവസ്തു ഗവേഷകരുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്. ടുണ അല്‍ ഗബാലില്‍ നിന്നും ആദ്യമായാണ് മനുഷ്യമമ്മികള്‍ കണ്ടെത്തുന്നത്. കെയ്‌റോയില്‍ നിന്നും 135 മൈല്‍ അകലെയാണ് ഈ ഗ്രാമം. പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന…

Read More