എസി വേണ്ട, ചൂടിൽ നിന്നും രക്ഷപെടാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി;വിചിത്ര വാദവുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ചൂടിൽനിന്ന് രക്ഷതേടാൻ ഒരു ഉള്ളി കീശയിൽ കൊണ്ടുനടന്നാൽ മതിയെന്ന് ഉപദേശിച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

“ഞാൻ എന്‍റെ കാറിൽ എസി ഉപയോഗിക്കാറില്ല. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ ഇരിക്കാറില്ല. മേയ്, ജൂൺ മാസങ്ങളിലെ 51 ഡിഗ്രി ചൂടിൽ പോലും നിങ്ങൾ എങ്ങനെ ഇത് തരണം ചെയ്യുന്നുവെന്ന് ആളുകൾ എന്നോട് ചോദിക്കാറുണ്ട്. എന്‍റേത് ‘മധ്യപ്രദേശിലെ ചമ്പൽ ത്വക്ക്’ ആണെന്നാണ് അതിനുള്ള ഉത്തരം’.

“ഒരു കാര്യം കൂടി ഞാൻ നിങ്ങളോട് പറയട്ടെ?. എന്നെ കാണാൻ ചെറുപ്പമായി തോന്നാം. പക്ഷേ എന്‍റെ ആത്മാവിന് വളരെ പ്രായമായിരിക്കുന്നു. ഈ ചൂടുകാലത്ത് നിങ്ങളുടെ പോക്കറ്റിൽ ഒരു ഉള്ളി സൂക്ഷിക്കുക, നിങ്ങൾക്ക് ഒരുചുക്കും സംഭവിക്കില്ല. ചൂടിൽനിന്ന് രക്ഷതേടാൻ ആധുനിക കാലത്ത് എല്ലാവരും പെട്ടികൾ (എസി) കൊണ്ടുപോകുമ്പോൾ, കേന്ദ്ര മന്ത്രി ഉള്ളിയാണ് കൊണ്ടുപോകുന്നത്.

ഇവ പഴയ കാര്യങ്ങളാണ്. ആയുർവേദം പുരോഗമിക്കുമ്പോൾ, നമ്മൾ ഇവ മറക്കരുത്’ -മധ്യപ്രദേശിലെ ശിവപുരിയിൽ നടന്ന പൊതുയോഗത്തിൽ സിന്ധ്യ പറഞ്ഞു.സ്കാർഫ് കൊണ്ട് തല മറക്കുകയും ദൈവ നാമം ഉച്ചരിച്ച് കീശയിൽ ഒരു ഉള്ളി ഇടുകയും ചെയ്താൽ ജൂണിൽ താപനില 52 ഡിഗ്രി വരെ ഉയർന്നാലും പ്രശ്നമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment