യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന പ്രതി പോലീസ് പിടിയിൽ; സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് സൂചന കിട്ടിയെന്ന് പോലീസ്


ഗാന്ധിനഗർ: യുവാവിനെ മർദിച്ചു കാറിൽ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടു പേർക്ക് വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി ഗാന്ധിനഗർ പോലീസ്. ഇവരുടെ ഒളി സങ്കേതത്തെക്കുറിച്ച് പോലീസിനു രഹസ്യവിവരം ലഭിച്ചതായാണ് സൂചന.

കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് മെഡിക്കൽ കോളജ് കുരിശുപള്ളിക്കുസമീപമുള്ള മദ്യശാലയ്ക്ക് സമീപത്തുനിന്നുമാണു വൈക്കം വെള്ളൂർ ഇറുന്പയം സ്വദേശി ജോബിൻ ജോസി(24)നെ കാറിലെത്തിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ മൂന്നു പേരെ ഗാന്ധിനഗർ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതി തിരുവല്ല കോയിപ്രം സ്വദേശി വിനീതി(24)നെ ഇന്നലെ പുലർച്ചെ തിരുവല്ല ഇരവിപേരൂരുള്ള ഒളിസങ്കേതത്തിൽനിന്നുമാണ് പിടികൂടിയത്. മറ്റു പ്രതികളായ ലിബിൻ (28), രതീഷ് (36) എന്നിവരെ ബുധനാഴ്ച രാത്രി തന്നെ പോലീസ് പിടികൂടുകയും ജോബിനെ മോചിപ്പിക്കുകയും ചെയ്തിരുന്നു.

വിനീതിനൊപ്പമാണ് മറ്റു രണ്ടു പേരും ഒളിവിൽ കഴിഞ്ഞിരുന്നതെങ്കിലും പോലീസ് അന്വേഷണം ശക്തമാക്കിയതോടെ ഇവർ ഒളിസങ്കേതം മാറുകയായിരുന്നു. ഇവർക്കായി കോട്ടയം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി. നായർ, എസ്ഐമാരായ ഹരിദാസ്, ടി.കെ. സജിമോൻ, എം.പി. സജി, എഎസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Related posts

Leave a Comment