ആറു വയസുകാരൻ ഹെൻറിക് മണ്ണ് കുഴിച്ചപ്പോൾ കണ്ടെത്തിയത് പുരാവസ്തു, 1,300 വർഷം പഴക്കമുള്ള പ്രീവൈക്കിംഗ് കാലഘട്ടത്തിലെ വാൾ; അഭിനന്ദ പ്രവാഹവുമായി സമൂഹ മാധ്യമങ്ങൾ

നോർവേയിൽ സ്കൂൾ വിനോദയാത്രയ്ക്കിടെ ആറുവയസ്സുകാരനായ ഹെൻറിക് റെഫ്‌സ്‌നെസ് മോർട്ട്‍വെഡ് എന്ന ബാലൻ 1,300 വർഷം പഴക്കമുള്ള പ്രീ-വൈക്കിംഗ് കാലഘട്ടത്തിലെ വാൾ കണ്ടെത്തി. ഇൻലാൻഡെറ്റ് കൗണ്ടിയിലെ ഗ്രാൻ മുനിസിപ്പാലിറ്റിയിലുള്ള ടിൻഗൽസ്റ്റാഡിന് സമീപമുള്ള ഒരു കൃഷിയിടത്തിൽ നിന്നാണ് ഈ അപൂർവ്വ പുരാവസ്തു ലഭിച്ചത്.

തന്‍റെ ഒന്നാം ക്ലാസിലെ കൂട്ടുകാരോടൊപ്പം ഒരു ഫാം സന്ദർശിക്കുന്നതിനിടയിലാണ് നിലം ഉഴുതുമറിച്ച മണ്ണിൽ നിന്ന് ഹെൻറിക് ഈ വാൾ വലിച്ചെടുത്തത്. ഈ വാളിന് ഏകദേശം 1,300 വർഷത്തോളം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകർ കണക്കാക്കുന്നു. അതായത് വൈക്കിംഗ് യുഗത്തിന് തൊട്ടുമുമ്പുള്ള കാലഘട്ടത്തിലേതാണിത്.
ഇത് ഒരു വശത്തു മാത്രം മൂർച്ചയുള്ള വാളാണ്. വെട്ടാനും കുത്താനും ഉപയോഗിച്ചിരുന്ന ഈ ആയുധം നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മണ്ണിൽ നന്നായി സംരക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

തുടർപഠനങ്ങൾക്കായി വാൾ ഇപ്പോൾ പുരാവസ്തു വിദഗ്ദ്ധരുടെ മേൽനോട്ടത്തിലാണ്. ചരിത്രപരമായ ഈ അവശിഷ്ടം ശ്രദ്ധയിൽപ്പെട്ടയുടൻ കൃത്യമായി അധികൃതരെ വിവരമറിയിച്ചതിന് പ്രാദേശിക ഭരണകൂടവും ഗവേഷകരും ഹെൻറിക്കിനെ അഭിനന്ദിച്ചു. പുരാതന സ്കാൻഡിനേവിയൻ ജനതയുടെ ജീവിതരീതികളെയും ആയുധ നിർമ്മാണത്തെയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related posts

Leave a Comment