വഞ്ചിക്കുന്നുണ്ടെന്നു സംശയം; യുവാവ് കാമുകിയെ കുത്തിക്കൊന്നു; ഐടി കന്പനിയിൽ ജീവനക്കാരാണ് ഇരുവരും

പൂന: വഞ്ചിക്കുന്നുണ്ടെന്ന സംശയത്തിൽ യുവാവ് കാമുകിയെ കുത്തിക്കൊന്നു. പൂനയിലെ ചന്ദൻനഗറിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീണ പട്ലെ എന്ന ഇരുപത്തിരണ്ടുകാരിയാണ് കാമുകന്‍റെ കുത്തേറ്റു മരിച്ചത്.

സംഭവം നടന്ന ചൊവ്വാഴ്ച വീണ കാമുകനായ കിരണ്‍ ഷിൻഡെയെ കാണാൻ പോയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിരണ്‍ മറ്റുള്ളവരുമായി ബന്ധം പുലർത്താത്തതിനെ തുടർന്നായിരുന്നു ഇത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കുകയും കിരണ്‍ പട്ലെയെ കുത്തുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും പട്ലെ മരിച്ചു.

പൂനയിലെ ഒരു ഐടി കന്പനിയിൽ ജീവനക്കാരാണ് ഇരുവരും. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് കിരണ്‍ സംശയിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിനുശേഷം കിരണ്‍ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നു പോലീസ് അറിയിച്ചു.

Related posts