പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി; സാഹസിക യാത്രയില്‍ യുവാവ് പിന്നിട്ടത് 1,200 കിലോമീറ്റര്‍…

പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് അതിര്‍ത്തി കടക്കാനെത്തിയെ യുവാവ് ബിഎസ്ഫിന്റെ പിടിയിലായി.

മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും തുടങ്ങിയ ബൈക്ക് യാത്ര കച്ചില്‍ അവസാനിച്ചപ്പോള്‍ അവിടെ നിന്നുമാണ് യുവാവ് ബിഎസ്ഫിന്റെ പിടിയിലായത്.

സീഷന്‍ സിദ്ധിഖി എന്ന 20കാരനാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്ന കുറ്റവും നിരോധിത മേഖലയില്‍ പ്രവേശിച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി.

ഗുജറാത്തിലെ കച്ച് – ഈസ്റ്റ് മേഖല പൊലീസാണു കേസെടുത്തത്. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്ന് അഹമ്മദ്‌നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്.

ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു.

ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടില്‍നിന്ന് ഇറങ്ങിയ ഇയാളെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യ – പാക്ക് അതിര്‍ത്തിക്ക് 1.5 കിലോമീറ്റര്‍ അടുത്തായി ബിഎസ്എഫ് കണ്ടെത്തിയത്. ഇയാള്‍ക്ക് ബൈക്ക് എങ്ങനെ കിട്ടിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment