കുന്നംകുളം: വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യപ്രവൃത്തി കൂടിയാണ്. 20 രൂപയ്ക്ക് കുന്നംകുളത്തുകാരുടെ മനസും വയറും നിറച്ച സുഭിക്ഷ പദ്ധതി വിജയകരമായി അഞ്ച് വർഷം പൂർത്തീകരിക്കുമ്പോൾ ഇവിടെ വന്ന് ഭക്ഷണം കഴിച്ചു പോയവരുടെ എണ്ണം എത്രയെന്ന് കണക്കാക്കുക അസാധ്യം. അത്രമാത്രം ആളുകൾ കുന്നംകുളത്തെ സുഭിക്ഷയിൽ വന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ചുപോയിട്ടുണ്ട്. ദിവസവും ആയിരം പേരുടെ വിശപ്പകറ്റാൻ സുഭിക്ഷ പദ്ധതിയിലൂടെ കഴിയുന്നു. സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയുടെ കീഴിയിൽ ആരംഭിച്ച സ്ത്രീ സൗഹൃദ സുഭിക്ഷ കാന്റീൻ ഇന്ന് വിജയക്കുതിപ്പിലാണ്. ദിനംപ്രതി 21,000 – 27,000 രൂപ വരെ വരവ് സുഭിക്ഷയിൽ ലഭിക്കുന്നുണ്ട്. ഒരാൾക്ക് ദിവസം 400 മുതൽ 650 രൂപ വരെ വരുമാനമുണ്ടാക്കാനും ഇതു വഴി കഴിയുന്നു. സ്ത്രീകൾക്ക് ഷിഫ്റ്റ് സമ്പ്രദായത്തിൽ കൂടുതൽ തൊഴിൽ സാധ്യതകളും…
Read MoreCategory: Thrissur
വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരന്റെ രക്ഷിതാക്കളെ തേടി പോലീസ്
അരിമ്പൂർ : അരിമ്പൂരിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന ഹാളിന് സമീപത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച 25 വയസ് തോന്നിപ്പിക്കുന്ന ഭിന്ന ശേഷിക്കാരന്റെ രക്ഷിതാവിനെ കണ്ടെത്താൻ പോലീസും ജനപ്രതിനിധികളും ശ്രമം ഊർജിതമാക്കി. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എറവ് കപ്പൽ പള്ളിക്കു മുന്നിൽവച്ച് യുവാവിനെ വാർഡ് മെമ്പർ സി.പി. പോൾ കണ്ടെത്തിയത്. അലക്ഷ്യമായി സഞ്ചരിക്കുന്ന യുവാവിനെ കണ്ടപ്പോൾ ഭിന്നശേഷിക്കാരുടെ കലോത്സവ വേദിയിൽനിന്ന് ഇറങ്ങിപ്പോന്നതാണെന്ന് ആദ്യം കരുതിയത്. തുടർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെ യുവാവ് ആക്രമാസക്തനായി. വിവരമറിഞ്ഞ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. അന്തിക്കാട് പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ചോദിച്ചിട്ടും യുവാവിനെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് എത്തിക്കുകയായിരുന്നു. ബന്ധുക്കൾ ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കലോത്സവ വേദിയിൽവച്ച് അന്തിക്കാട് എഎസ്ഐ എം.കെ. അസീസ്…
Read Moreസ്ഥാനാർഥി നിർണയം വൈകുന്നു; തൃശൂർ കോണ്‍ഗ്രസ് ക്യാമ്പിൽ അതൃപ്തി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിലടക്കം എൽഡിഎഫും ബിജെപിയും പ്രചരണത്തിന് തുടക്കം കുറിച്ചിട്ടും സ്ഥാനാർഥി പട്ടികപോലും പ്രഖ്യാപിക്കാത്ത നടപടിയിൽ കോണ്‍ഗ്രസ് ക്യാന്പിൽ പരക്കെ അതൃപ്തി. കെപിസിസി സിറ്റിംഗ് എംപിമാരെല്ലാം മത്സരിക്കുമെന്ന് നിശ്ചയിച്ചതാണെങ്കിലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വത്തിൽ നിന്ന് ഇതുവരെയും വരാത്തതിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. കെപിസിസി നിശ്ചയിച്ച പല സിറ്റിംഗ് എംപിമാരുടെയും നില പരുങ്ങലിലാകുമെന്ന് സംസ്ഥാനങ്ങളിലെ സാധ്യത പരിശോധിക്കാൻ നിയോഗിച്ച സുനിൽ കനുഗോലു നൽകിയ റിപ്പോർട്ടാണ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണമെന്നാണ് ഡൽഹിയിലെ കോണ്‍ഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നത്. കേരളത്തിൽ കെപിസിസി മത്സരിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന സിറ്റിംഗ് എംപിമാരിൽ പലർക്കും ജയസാധ്യതയില്ലെന്ന റിപ്പോർട്ടാണ് സുനിൽ കനുഗോലുവിന്റേത്. തൃശൂരടക്കമുള്ള ലോക്സഭ സീറ്റുകളിൽ സിറ്റിംഗ് എംപിമാർക്കു പകരം മറ്റാരെയെങ്കിലും നിർത്തണമെന്നാണ് റിപ്പോർട്ടിലുള്ളത്. സിറ്റിംഗ് എംപിമാരിൽ പലർക്കും ഇത് നിരാശ നൽകുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക് ഇത് പ്രതീക്ഷ നൽകുന്നുണ്ട്.സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട് പാടെ തള്ളിക്കളയാൻ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തയാറാവില്ലെന്നാണ്…
Read Moreമൂന്നര വയസുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനു ട്രിപ്പിൾ ജീവപര്യന്തം
തൃശൂര്‍: പട്ടികജാതിയില്‍ പെട്ട മൂന്നരവയസ് പ്രായമുള്ള ബാലികയെ പീഡനത്തിനു വിധേയയാക്കിയ കേസില്‍ ട്രിപ്പിള്‍ ജീവപര്യന്തവും മരണംവരെ തടവും വിധിച്ചു. 3.20 ലക്ഷം രൂപ പിഴയും ഒടുക്കണം. പൊന്നൂക്കര കോളനി സ്രാമ്പിക്കല്‍ സന്തോഷ് എന്ന അപ്പച്ചനെയാണ് (59) തൃശൂര്‍ അതിവേഗ സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ജയപ്രഭു ശിക്ഷിച്ചത്. 2022 ഒക്ടോബര്‍ മുതല്‍ നവംബര്‍ 26 വരെയാണ് ബാലികയെ പീഡിപ്പിച്ചതെന്നാണ് കേസ്. 15 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. റിഷിചന്ദ് എന്നിവര്‍ ഹാജരായി. ഒല്ലൂര്‍ പോലീസാണ് അന്വേഷണം നടത്തിയത്.
Read Moreപ്രതാപനും സുനിലേട്ടനും തുടങ്ങീട്ടും എസ്ജി എത്തിയില്ലല്ലോ ! അണികളിൽ ആശങ്ക; മാസ് എൻട്രി ഉടനെന്ന് ബിജെപി
തൃശൂർ: തൃശൂർ ലോക്സഭ മണ്ഡലത്തിൽ ടി.എൻ.പ്രതാപനും വി.എസ്.സുനിൽകുമാറും തെരഞ്ഞെടുപ്പു കളത്തിലിറങ്ങിയിട്ടും സുരേഷ്ഗോപി എത്താത്തതിൽ ബിജെപി അണികളിലടക്കം ആശങ്ക. സ്ഥാനാർത്ഥി പ്രഖ്യപനം നടന്നിട്ടില്ലെങ്കിലും സുരേഷ്ഗോപിയെ തൃശൂരിൽ കാണാത്തതിൽ ബിജെപി പ്രവർത്തകർക്കു പോലും സംശയമുണർന്നിട്ടുണ്ട്. ഇനി തൃശൂരിൽ സുരേഷ്ഗോപി ആയിരിക്കില്ലേ ബിജെപി സ്ഥാനാർത്ഥി എന്ന ചോദ്യം വരെ ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചൂട് തൃശൂരിൽ വ്യാപിക്കും വരെ സുരേഷ്ഗോപി തൃശൂരിൽ സജീവമായി നിൽക്കുകയും തെരഞ്ഞെടുപ്പ് അടുത്തതോടെ പിന്നോട്ടടിക്കുകയും ചെയ്തെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ സുരേഷ്ഗോപി ഏറ്റെടുത്ത രണ്ടു സിനിമകളുടെ അവസാനവട്ട വർക്കുകളിലാണെന്നും അത് അപ്രതീക്ഷിതമായി വന്നതാണെന്നും നേരത്തെ എല്ലാം തീർത്തതിനു ശേഷമാണ് സുരേഷ്ഗോപി മകളുടെ വിവാഹശേഷം തൃശൂരിലെത്തിയതെന്നും എന്നാൽ വീണ്ടും ചില അവസാനമിനുക്കുപണികൾ വേണ്ടി വന്നതിനാൽ വീണ്ടും ഷൂട്ടിംഗിനു പോകേണ്ടി വന്നെന്നുമാണ് ബിജെപി നേതൃത്വം പറയുന്നത്. തൃശൂരിൽ ബുത്തുതല യോഗങ്ങളിൽ വരെ പങ്കെടുത്തുകൊണ്ടിരിക്കെയാണ് സുരേഷ്ഗോപി പെട്ടന്ന് പിൻവലിഞ്ഞത്. ഇതാണ് അണികളിലടക്കം ആശങ്കയും…
Read Moreഫേസ്ബുക്ക് എഐ തട്ടിപ്പ്; അധ്യാപികയുടെ പണം നഷ്ടപ്പെട്ടു
തിരുവില്വാമല: ഫേസ്ബുക്ക് മെസഞ്ചർ വഴിയുള്ള എഐ തട്ടിപ്പിൽ കുടുങ്ങിയ തിരുവില്വാമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയ്ക്ക് പണം നഷ്ടമായി. വിദേശത്തുള്ള സുഹൃത്തെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ ബന്ധപ്പെട്ടത്. 15,000 രൂപയാണ് നഷ്ടമായത്. അത്യാവശ്യമായി 30,000 രൂപയാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം തിരികെ തരാമെന്നു പറയുകയും ചെയ്തു. സുഹൃത്തിന്റെ അക്കൗണ്ടിൽനിന്നുള്ള ചാറ്റായതിനാൽ സംശയം തോന്നിയില്ല. കൈയിലുണ്ടായിരുന്ന 15,000 രൂപ ഗൂഗിൾ പേ ചെയ്ത് നൽകുകയും ചെയ്തു. വെള്ളിയാഴ്ച പകലാണ് സംഭവം. പിന്നീട് സുഹൃത്തിനെ വാട്ട്സാപ്പ് നന്പരിൽ ബന്ധപ്പെട്ടപ്പോഴാണു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ചാറ്റ് വിവരങ്ങൾ ചിലതെല്ലാം അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ഉടനെ സൈബർ സെല്ലിൽ വിളിച്ച് പരാതി നൽകി. അക്കൗണ്ടും മരവിപ്പിച്ചു.
Read Moreബിജെപി ജാഥയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ല; ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തുമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ബിജെപി പദയാത്രയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയിൽ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയാണ്. അതിൽ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തും. കോണ്‍ഗ്രസ് നയിക്കുന്ന ജാഥയിൽ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേർ നയിക്കുന്നത് കാണുന്നത്. കൊടകര കുഴൽ പണ കേസ് എന്ന പേരിൽ തന്റെ പേരിൽ ഒരു കേസുമില്ല. അതിനൊന്നും പിണറായി വിജയന്റെ സഹായവും വേണ്ട. ഈ കേസിൽ പിണറായിയുമായി ഒത്തുതീർപ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു
Read Moreമെഡിക്കൽ കോളജിലെ സാമ്പത്തികത്തട്ടിപ്പ്; ആറുമാസത്തിനകം അന്വേഷണം തീർക്കണമെന്നു ഹൈക്കോടതി
മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നതായി പറയുന്ന 90 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ആറുമാസത്തിനകം പൂർത്തീകരിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം. ചിറമനങ്ങാട് സ്വദേശി വിപിൻ കെ. മോഹനൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും ആശുപത്രി വികസന സൊസൈറ്റി അംഗവുമായ സി.വി. കുര്യാക്കോസ് എന്നിവർ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജ് ദേവൻ രാമേന്ദ്രൻ ഉത്തരവിട്ടത്. അന്വേഷണം പൂർത്തിയായതായും റിപ്പോർട്ട് ശിപാർശകൾക്കായി കൈമാറിയിരിക്കുകയാണെന്നും ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. ആശുപത്രി വികസ സൊസൈറ്റി ചെയർമാനായ ജില്ലാ കളക്ടർ നടത്തിയ പ്രാഥമിക മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന്, ജില്ലാ ഫിനാൻസ് ഓഫീസർ ഒരു വർഷത്തെ കണക്കുകൾ പരിശോധിച്ചതിൽ 10.17 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. കളക്ടർ സാമ്പത്തിക ക്രമക്കേട് അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിനും, ഡയറക്ടർ മെഡിക്കൽ എഡ്യൂക്കേഷനും പരാതി നൽകിയെങ്കിലും തുടർ…
Read Moreഅതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണം: തൊഴിലാളിക്കു പരിക്ക്
കാലടി: അതിരപ്പിള്ളി പ്ലാന്റേഷനില്‍ പതിനഞ്ചാം ബ്ലോക്കില്‍ കാട്ടാന ആക്രമണത്തില്‍ തൊഴിലാളിക്കു പരിക്ക്. പാണ്ടുപാറ പുതുശേരി ബിജുവിനാണു പരിക്കേറ്റത്. തോട്ടത്തില്‍ നിലയുറപ്പിച്ചിരുന്ന കാട്ടാനക്കൂട്ടത്തില്‍ നിന്ന് ഒരു കൊമ്പന് ഓടിച്ചപ്പോള്‍ തോട്ടിലേക്കു വീണാണ് ബിജുവിനു പരിക്കേറ്റത്. കൈയ്ക്കും വാരിയെല്ലിനും പരിക്കേറ്റ ഇദേഹത്തെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ടാപ്പിംഗിനായി പോകുന്നതിനിടെയാണ് ബിജുവിനു പരിക്കേറ്റത്. ഐഎന്‍ടിയുസി ഡിവിഷന് സെക്രട്ടറിയാണ്.
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; അജ്ഞാതനായ ഇടതുപക്ഷ സഹയാത്രികന്റെ കത്ത് ചർച്ചയാവുന്നു
തൃശൂർ: ഇടതുപക്ഷ സഹയാത്രികനായിട്ടുപോലും കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് നേരിട്ട ദുരനുഭവങ്ങൾ വിവരിച്ച് അജ്ഞാതൻ എഴുതിയ കത്ത് പാർട്ടിക്കുള്ളിലും പുറത്തും ചർച്ചയാകുന്നു. ഞായറാഴ്ച തൃശൂരിൽ നടന്ന കോൺഗ്രസിന്റെ സമരാഗ്നി ജനകീയ ചർച്ചാ സദസിലാണ് ഇടതുപക്ഷ സഹയാത്രികനായിരുന്ന, റിട്ട. സർക്കാർ ജീവനക്കാരനായ ഒരു അജ്ഞാതൻ തന്റെ കരുവന്നൂർ നിക്ഷേപ ദുരിതകഥ പുറംലോകത്തെ അറിയിച്ചത്. ഭീതിയുടെ നിഴലിൽനിന്നാണ് താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നാണ് അജ്ഞാത നിക്ഷേപകന്റെ കത്തിൽ പറയുന്നത്. ജീവിതകാലം മുഴുവൻ സമ്പാദിച്ചത് കരുവന്നൂരിൽ നിക്ഷേപിച്ചെന്നും തട്ടിപ്പ് പുറത്തുവന്നപ്പോൾ ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ ശ്രമം നടത്തിയെന്നും അന്നുമുതൽ താൻ ഇടതുപക്ഷക്കാരുടെ ശത്രുവായി മാറിയെന്നും ഇയാൾ പറയുന്നു. പണം പിൻവലിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ വീട്ടിലെത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും കത്തിൽ പറയുന്നു. പ്രസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ നിങ്ങൾ ശ്രമിച്ചാൽ ഞങ്ങൾക്ക് വെറുതെയിരിക്കാൻ കഴിയില്ലെന്നായിരുന്നുവത്രേ ഭീഷണി. ഈ കത്ത് പുറത്ത് വന്നതോടെ…
Read More