തൃശൂർ: പൂരാവേശം ആർത്തിരന്പുന്പോൾ ആകാശമേലാപ്പിലേക്കു വിടർത്താനുള്ള വർണക്കുടകൾ അണിയറയിൽ അവസാനമിനുക്കുപണിയിൽ. പാറമേക്കാവ് വിഭാഗത്തിന്റെ കുടനിർമാണം നാലുമാസം മുന്‍പുതന്നെ തുടങ്ങി. മിന്നിത്തിളങ്ങുന്ന പുതുപുത്തൻകുടകളുടെ നിർമാണത്തിന് ഇത്തവണയും സാരഥ്യംവഹിക്കുന്നത് വസന്തൻ കുന്നത്തങ്ങാടിയാണ്. 47 വർഷമായി പൂരത്തിന്റെ നിറപ്പൊലിമയായ കുടനിർമാണച്ചുമതല അദ്ദേഹം ഏറ്റെടുത്തിട്ട്. അന്‍പതോളം സെറ്റ് കുടകളാണ് വസന്തൻ കുന്നത്തങ്ങാടിയുടെ മേൽനോട്ടത്തിൽ അണിയറയിലൊരുങ്ങുന്നത്. കുടമാറ്റത്തിനു പാറമേക്കാവും തിരുവന്പാടിയും മത്സരിച്ച് കുടകളുയർത്തുന്പോൾ പൂരപ്രേമികളെ വിസ്മയത്തിലാറാടിക്കുന്ന സ്പെഷൽ കുടകളും സീക്രട്ട് കുടകളും ഇക്കൂട്ടത്തിലുണ്ട്. രഹസ്യംചോരാതെയാണ് ഈ കുടകളുടെ നിർമിതി. അലുക്കും തൊങ്ങലുകളും തട്ടുകളും മിനുക്കങ്ങളുമെല്ലാം കോർത്തിണക്കിയ സാദാ കുടകളും നിരവധി. പട്ടുകുടകൾ, ഡിസൈൻകുടകൾ, വർക്ക് കുടകൾ, പ്രിന്റിംഗ് കുടകൾ, സീക്വൻസ് കുടകൾ, തട്ടുകുടകൾ, എൽഇഡി കുടകൾ, വെൽവെറ്റ് കുടകൾ ഇങ്ങനെ കാണികളുടെ കണ്ണും മനസും നിറയ്ക്കുന്ന ഇനങ്ങളുടെ പണികളും ഏതാണ്ടു പൂർത്തിയായി. സൂററ്റിൽനിന്നാണ് ആവശ്യമായ മെറ്റീരിയലുകൾ എത്തിക്കുന്നത്. ഇരുപതുപേരാണ് വസന്തന്റെ കുടനിർമാണസംഘത്തിലുള്ളത്. അനീഷ്, ചന്ദ്രേഷ്,…
Read MoreCategory: Thrissur
ആളൂരില്‍ ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ
ആളൂര്‍: നാല് ആടുകളെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തി; അജ്ഞാതജീവിയെന്നു സംശയം. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ആനത്തടം ഭാഗത്ത് ചാതേലി വീട്ടില്‍ മാത്യു പൗലോസി ന്റെ നാല് ആടുകളെയാണ് കടിച്ചു കൊന്ന നിലയില്‍ കൂട്ടില്‍ കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. രാവിലെ പശുവിനെ കറക്കാന്‍ വീട്ടില്‍നിന്നും പുറത്തുവന്ന മാത്യുവാണ് ആടുകളെ ചത്തനിലയില്‍ കണ്ടത്. ഉടന്‍തന്നെ വനംവകുപ്പിനെയും പഞ്ചായത്ത അധികൃതരെയും വിവരം അറിയിച്ചു. മുപ്ലിയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ രഞ്ജിത്ത് രാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജോബി ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. സജിത്ത് എന്നില്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുറുനരിയുടെ ആക്രണമാണു നടന്നതെന്നു വീട്ടുകാര്‍ പറയുന്നുണ്ടെങ്കിലും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണത്തിനായി ഇന്നലെത്തന്നെ സംഭവംനടന്ന സ്ഥലത്ത് കാമറയും സ്ഥാപിച്ചിട്ടുണ്ട്. രണ്ടുമാസത്തിനുള്ളില്‍ ഈ പരിസരത്തുനിന്ന് എട്ട് ആടുകളെ ഇതുപോലെ കടിച്ചുകൊന്നിട്ടുണ്ട്. വളര്‍ത്തുമൃഗ ങ്ങള്ക്കുനേരെയുള്ള…
Read Moreചിരിച്ച് ഉല്ലസിച്ച് ഇരുന്ന കൂട്ടുകാർ പെട്ടെന്ന് തർക്കിച്ചു: വാക്ക് തർക്കം അവസാനിച്ചത് കൊലപാതകത്തിൽ
മണ്ണുത്തി (തൃശൂർ) : മാടക്കത്തറയിൽ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന പുത്തൻപുരയാക്കൽ നിഖിൽ (22)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30 ന് ആയിരുന്നു സംഭവം. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കാവുങ്കൽ വീട്ടിൽ ജിന്റോയുടെ വീട്ടിൽ എത്തിയ നിഖിലും സുഹൃത്ത് കാട്ടുങ്ങൽ ഷാമോനും തമ്മിൽ തർക്കം നടന്നു. ബഹളം കേട്ട് ജിന്റോയുടെ സഹോദരൻ ജെയ്സൻ എത്തിയതോടെ തർക്കം രൂക്ഷമായി. പിന്നീട് സംഘം വീട്ടിൽനിന്ന് പുറത്തിറങ്ങി ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിൽ നിഖിലിന് കുത്തേറ്റു. കുത്ത് തടയാൻ ശ്രമിക്കുന്നതിനിടെ നിഖിലിന്റെ സുഹൃത്ത് ഷാമോനും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും നിഖിലിന്റെ ജീവൻ രക്ഷിക്കാനായില്ല. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജിന്റോ, ജിന്റോയുടെ സഹോദരൻ ജയ്സൺ, പിതാവ് ഔസേപ്പ് എന്നിവരെ മണ്ണുത്തി പോലീസ് കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിലുള്ള…
Read Moreവധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ; നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
കയ്പമംഗലം: ഓപ്പറേഷൻ സുദർശനയിൽ വധശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. വധശ്രമക്കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന കയ്പമംഗലം ചെന്ത്രാപ്പിന്നി കണ്ണമ്പുള്ളി വീട്ടിൽ വിബിനെ(മുരുകൻ – 37) യാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്പദമായ സംഭവം. മുൻവിരോധത്താൽ എടത്തിരുത്തി വില്ലേജിൽ കൂട്ടാലപറമ്പ് കോറോട്ടുവീട്ടിൽ സുവിലാലിനെ(37) വീട്ടിൽനിന്നു മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ടുപോയശേഷം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുവെന്നാണ് കേസ്. ഈ കേസിൽ കോടതിയിൽ ജാമ്യമെടുത്ത ശേഷം ഒളിവിൽപോവുകയും പിന്നീട് വിദേശത്തേക്ക് കടക്കുകയും ചെയ്ത പ്രതിയെ പിടികൂടാൻ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പ്രതി ദുബായിൽനിന്നു നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ തടഞ്ഞുവച്ച് വിവരം പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കയ്പമംഗലം സിഐ കെ.ടി. ബിജിത്ത്, ഗ്രേഡ് എസ്ഐ ജോഷർ, സിവിൽ പോലീസ് ഓഫീസർ ഷൈജു എന്നിവരാണ് അന്വേഷണ…
Read Moreപൂരങ്ങളുടെ പ്രൗഢി മങ്ങുമോ? നാട്ടാനകളെ കിട്ടാനില്ല; ഒരേ ആനകളെ തന്നെ വീണ്ടും എഴുന്നള്ളിക്കുന്നത് അപകടസാധ്യത
തൃശൂർ: പൂരക്കാലം വീണ്ടും സജീവമാകുന്പോൾ കേരളത്തിൽ നാട്ടാനകളുടെ എണ്ണം എഴുപത് ശതമാനം കുറഞ്ഞെന്ന് കണക്കുകൾ. എഴുന്നള്ളിപ്പുകളുടെ എണ്ണം വളരെയധികം വർധിച്ച സാഹചര്യത്തിലാണ് നാട്ടാനകളെ കിട്ടാനില്ലാതെയാകുന്നത്. ഇത് ഒരേ ആനകളെ തന്നെ വീണ്ടും എഴുന്നള്ളിക്കുന്നതിന് കാരണമാകുന്നു. ആറര മടങ്ങാണ് ആനകളുടെ ആവശ്യകത വർധിച്ചത്. ഇത് ആനകളിൽ ദീർഘകാല മാനസികസമ്മർദം, കാൽരോഗങ്ങൾ, കടുത്ത ചൂടുകൊണ്ടു ള്ള ബുദ്ധിമുട്ടുകൾ എന്നിവ വർധിപ്പിക്കുന്നു. ആനയെഴുന്നള്ളിപ്പിലെ അപകടസാധ്യത ഇതു മൂലം കൂടും. തൃശൂർ ക്ഷേത്രവാദ്യകലാകേന്ദ്രം നൽകുന്ന കണക്കുകൾപ്രകാരം കേരളത്തിൽ 1997ൽ ആകെ നാട്ടാനകളുടെ എണ്ണം 1200 ആയിരുന്നു. ഇതിൽ രേഖകളുള്ള 803 ആനകളും മതിയായ രേഖകളില്ലാത്ത 397 എണ്ണവും ഉൾപ്പെടുന്നു. 20,465 വാർഷിക എഴുന്നള്ളിപ്പുകളാണ് നടന്നിരുന്നത്. ഇതിനായി ഏകദേശം 1075 ആനകളെ ഉപയോഗിച്ചു. ഒരു ആനയെ പരമാവധി 50 എഴുന്നള്ളിപ്പുകളിലും ശരാശരി 20 എഴുന്നള്ളിപ്പുകളിലുമാണ് പങ്കെടുപ്പിച്ചിരുന്നത്. 2025 ആയപ്പോൾ കണക്ക് ആകെ മാറി. നാട്ടാനകളുടെ…
Read Moreതൃശൂർ മുൻ മേയർ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു; പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും
തൃശൂര്‍: മുന്‍ മേയര്‍ എം.കെ. വര്‍ഗീസ് കോണ്‍ഗ്രസിലേയ്ക്ക് മടങ്ങുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രാജന് പല്ലന് പിന്തുണ നല്‍കുമെന്നും വർഗീസ് വ്യക്തമാക്കി. പഴയ വീട്ടിലേക്ക് തിരിച്ചുപോകുന്നുവെന്നാണ് എം.കെ. വർഗീസ് കോണ്‍ഗ്രസിലേയ്ക്കുള്ള മടക്കത്തെക്കുറിച്ച് പ്രതികരിച്ചത്. “കോണ്‍ഗ്രസ് ജയിക്കണം എന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യം ഉണ്ട്. അന്നത്തെ സാഹചര്യം അതായിരുന്നില്ല. സ്വതന്ത്രനായി മത്സരിക്കുമ്പോള്‍ തൃശൂരില്‍ എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ആഗ്രഹം. അന്ന് ഭരണം ഉണ്ടായിരുന്നു. ഇടതുപക്ഷത്തിനായിരുന്നു പിന്തുണ. ആ ഒരു ബന്ധം മാത്രമെ താനും ഇടതുപക്ഷവുമായും ഉള്ളൂ.’-വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും യാതൊരു വാഗ്ദാനവും ഇല്ല. പ്രവര്‍ത്തനരംഗത്ത് വാഗ്ദാനമില്ലാതെ തുടരും. ഇത്തവണ യുഡിഎഫ് ഭരിക്കും. തന്റെ പഴയ തറവാടാണ് കോണ്‍ഗ്രസെന്നും അന്ന് അങ്ങനെ സംഭവിച്ചുപോയി എന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
Read Moreബൈക്കിലെത്തിയ യുവാക്കൾ വയോധികയുടെ മൂന്നേകാൽ പവന്റെ മാല കവർന്നു; സിസി ടിവി ദൃശ്യം
കൊടകര: റോഡരികിലൂടെ നടന്നുവരികയായിരുന്ന വയോധികയുടെ മൂന്നേകാൽ പവന്റെ സ്വർണമാല ബൈക്കിലെത്തിയ യുവാക്കൾ കവർന്നു. കൊടകര നെയ്യൻവീട്ടിൽ ദേവസിയുടെ ഭാര്യ അൽഫോണ്‍സയുടെ കഴുത്തിൽനിന്നാണു മോഷ്ടാക്കൾ മാല കവർന്നത്. കഴിഞ്ഞദിവസം കൊടകര പെൻഷൻഭവനു സമീപത്തുവച്ചായിരുന്നു സംഭവം. ബൈക്കിൽ പിന്നിലിരുന്നയാളാണു മാല പൊട്ടിച്ചെടുത്തത്. അൽഫോണ്‍സ കരഞ്ഞ് ബഹളംവച്ചെങ്കിലും ഇരുവരും ബൈക്കിൽ രക്ഷപ്പെട്ടു. മോഷ്ടാക്കാൾ ഹെൽമറ്റ് വച്ചിരുന്നതിനാൽ മുഖം കാണാനായില്ലെന്ന് അൽഫോണ്‍സ കൊടകര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
Read Moreഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പരിശോധന നടത്തി: രേഖകളില്ലാതെ ബസിൽ കടത്തിയ 62.5 ലക്ഷം രൂപ പിടികൂടി: സ്ഥലം വിറ്റുകിട്ടിയ പണമെന്നു പിടിയിലായ യുവാവ്; സംഭവം തൃശൂരിൽ
പട്ടിക്കാട് (തൃശൂർ): ദേശീയപാതയിൽ മുടിക്കോട് വച്ച് ബസ് യാത്രക്കാരനിൽ നിന്നു രേഖകളില്ലാതെ കടത്തുകയായിരുന്ന 62.5 ലക്ഷം രൂപ പിടികൂടി. ഇന്നു രാവിലെയാണു സംഭവം. ബംഗളൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള കർണാടക കെഎസ്ആർടിസി ബസിലെ യാത്രക്കാരനായ കെ. ഉദയശങ്കർ (35) എന്നയാളിൽ നിന്നാണ് പണം പിടികൂടിയത്. സ്ഥലം വിറ്റുകിട്ടിയ പണമാണെന്നാണുയുവാവ് മൊഴി നൽകിയത്. എന്നാൽ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചില്ല. ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. തൃശൂർ എക്സൈസ് ആൻഡ് നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും തൃശൂർ ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. റോയ്, ഇൻസ്പെക്ടർ എൻ. സുദർശനകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Read Moreലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും ജനങ്ങള്‍ക്ക് പ്രയോജനപ്പെടാതെ പോയ കോടാലിപ്പാടത്തെ പമ്പ് ഹൗസ്
മറ്റത്തൂര്‍: വേനല്‍ക്കാലത്ത് ജലക്ഷാമംനേരിടുന്ന മുരിക്കുങ്ങല്‍ പ്രദേശത്തേക്ക് വെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുപ്പതുവര്‍ഷംമുമ്പ് ലക്ഷക്കണക്കിന് രൂപ ചെലഴിച്ച് നിര്‍മിച്ച മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍പദ്ധതി വീണ്ടെടുക്കാനാവാത്തവിധം നശിക്കുന്നു. ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് രണ്ടുവര്‍ഷംമുമ്പ് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മുരിക്കുങ്ങല്‍ ഐഎച്ച്ഡിപി കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവും ജലസേചനസൗകര്യവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് 1998-99 സാമ്പത്തിക വര്‍ഷത്തിലാണ് മുരിക്കുങ്ങല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി രൂപം നല്‍കിയത്. പട്ടികജാതി വികസനവകുപ്പിന്റെ സഹായത്തോടെ ആവിഷ്കരിച്ച പദ്ധതിക്ക് തുടക്കത്തില്‍ 25 ലക്ഷം രൂപ വകയിരുത്തി. പഞ്ചായത്തിലെ അഞ്ചാംവാര്ഡില്പെടുന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാനുള്ള ഈ പദ്ധതിക്കായി കോടാലി പാടശേഖരത്തോടുചേര്ന്ന് വെള്ളിക്കുളം വലിയതോടിന്റെ കരയിലാണ് പമ്പുഹൗസും കുളവും നിര്‍മിച്ചത്. വേനലില്‍ പമ്പിംഗിനാവശ്യമായ ജലലഭ്യത ഉറപ്പുവരുത്തുന്നതിനാണ് തോടിനോടു ചേര്‍ന്നുള്ള സ്ഥലത്ത് കുളവും പമ്പുഹൗസും പണി കഴിച്ചത്. മുരിക്കുങ്ങല്‍ ഗ്രാമമന്ദിരത്തിനുസമീപം ഉയര്‍ന്ന സ്ഥലത്ത് ജലസംഭരണിയും നിര്‍മിച്ചു.…
Read Moreവിളവെടുത്ത നെല്ല് രണ്ടുമാസമായി പാടത്ത്; വിത്ത് തിരിച്ചെടുക്കാൻ നടപടിയില്ല; കർഷകർ ദുരിതത്തിൽ
കാടുകുറ്റി: കഠിനാധ്വാനത്തിലൂടെ വിളയിച്ചെടുത്തനെല്ല് വിത്താക്കിമാറ്റി രണ്ടുമാസത്തിലേറെയായി പാടത്തിന്റെ വരമ്പിലും ടാർപോളിൻ മേഞ്ഞ ഷെഡുകളിലും സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യത്തിൽ കണ്ണഞ്ചിറ പാടശേഖരത്തിലെ കർഷകർ ദുരിതത്തിലായി. അധികൃതരുടെ നടപടികൾ വൈകുന്നതിനാൽ 60 ടണ്ണോളം നെല്ല് വിത്തായി സംഭരിച്ചിട്ടും അത് ഏറ്റെടുക്കപ്പെടാത്തതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്. കണ്ണഞ്ചിറ പാടശേഖരത്തിലെ 28 ഏക്കർ ഭൂമിയിലാണ് 23 കർഷകർ ചേർന്ന് കൃഷിയിറക്കിയത്. വിളവെടുത്ത നെല്ല് വിത്താക്കി മാറ്റി നൽകുകയാണെങ്കിൽ പൂർണമായും സീഡ് അഥാേറിറ്റി ഏറ്റെടുക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കൃഷിവകുപ്പ് 630 കിലോ ‘പൗർണമി’ വിത്ത് സൗജന്യമായി നൽകിയിരുന്നു. പിന്നീട് 40 രൂപ നിരക്കിൽ വിത്ത് തിരിച്ചെടുക്കുമെന്ന വാഗ്ദാനവും വകുപ്പ് അധികൃതർ നൽകിയതായാണ് കർഷകർ പറയുന്നത്. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് പാടശേഖര സമിതി യോഗം ചേർന്ന് പദ്ധതി സ്വീകരിച്ചത്. കൃഷിക്കിടയിലെ വളപ്രയോഗവും മരുന്നടിപ്പും ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ കൃഷിവകുപ്പ് മേൽനോട്ടം വഹിച്ചതായി കർഷകർ പറയുന്നു. ജനുവരി 15 മുതൽ…
Read More