വഴിതെറ്റിയെത്തിയ ഭിന്നശേഷിക്കാരന്‍റെ രക്ഷിതാക്കളെ തേടി പോലീസ്


അരിമ്പൂർ : അരിമ്പൂരിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന ഹാളിന് സമീപത്ത് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച 25 വയസ് തോന്നിപ്പിക്കുന്ന ഭിന്ന ശേഷിക്കാരന്‍റെ രക്ഷിതാവിനെ കണ്ടെത്താൻ പോലീസും ജനപ്രതിനിധികളും ശ്രമം ഊർജിതമാക്കി.

ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് എറവ് കപ്പൽ പള്ളിക്കു മുന്നിൽവച്ച് യുവാവിനെ വാർഡ് മെമ്പർ സി.പി. പോൾ കണ്ടെത്തിയത്. അലക്ഷ്യമായി സഞ്ചരിക്കുന്ന യുവാവിനെ കണ്ടപ്പോൾ ഭിന്നശേഷിക്കാരുടെ കലോത്സവ വേദിയിൽനിന്ന് ഇറങ്ങിപ്പോന്നതാണെന്ന് ആദ്യം കരുതിയത്. തുടർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെ യുവാവ് ആക്രമാസക്തനായി.

വിവരമറിഞ്ഞ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശിധരൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി. അന്തിക്കാട് പോലീസിനെയും വിവരം അറിയിച്ചു.

പോലീസ് എത്തി ചോദിച്ചിട്ടും യുവാവിനെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ ഭിന്നശേഷി കലോത്സവം നടക്കുന്ന അരിമ്പൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്ക് എത്തിക്കുകയായിരുന്നു.

ബന്ധുക്കൾ ആരെയും കണ്ടെത്താനാകാത്ത സാഹചര്യത്തിൽ കലോത്സവ വേദിയിൽവച്ച് അന്തിക്കാട് എഎസ്ഐ എം.കെ. അസീസ് യുവാവിന് ഭക്ഷണം വാരിനൽകി.

സഹായത്തിനായി ജനപ്രതിനിധികളും ഒപ്പം കൂടി. അച്ഛൻ, അമ്മ എന്നു മാത്രമാണ് യുവാവ് പറയുന്നത്. തുടർന്ന് യുവാവിനെ രാമവർമപുരത്തുള്ള സർക്കാർ മന്ദിരത്തിലേക്ക് മാറ്റി. കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും ജനപ്രതിനിധികളും.

Related posts

Leave a Comment