തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമർശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമാണെന്നും സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടർച്ചയായി പിഴവ് പറ്റുന്നുവെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉപയോഗപ്പെടുത്തി ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഒരുപാട് ക്ഷതം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് രാഹുൽ ഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ലെന്നും എം.എ.ബേബി വിമർശിച്ചു. ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാർഹമാണ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണ്. അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണി- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും…
Read MoreCategory: TVM
സിദ്ധാർഥന്റെ മരണം; പ്രൊഫോർമ തയാറാക്കുന്നതിൽ വീഴ്ച ഉണ്ടായില്ലെന്നു ഡിജിപി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള പ്രൊഫോർമ തയാറാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കുന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിലും സമാനമായ രീതിയിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തെത്തുടർന്നാണ് ഡിജിപിയുടെ മറുപടി. പ്രൊഫോർമ റിപ്പോർട്ട് തയാറാക്കി സിബിഐ അന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആഭ്യന്തരസെക്രട്ടറി ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ നൽകണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും…
Read Moreക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ കാർ ഇടിച്ചു മരിച്ചു
നേമം: വിഷു ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. നേമം ജെ.പി ലെയ്ൻ വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലളിതകുമാരി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേമം ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. പ്രാവച്ചമ്പലം ഭാഗത്ത് നിന്നു വരുകയായിരുന്ന കാർ നേമം പോലീസ് സ്റ്റേഷന് സമീപത്തുവച്ച് ദേശീയപാത മുറിച്ചു കടക്കവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ 7.15 നായിരുന്നു സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വിവരം ഉച്ചയോടെയാണ് വീട്ടുകാർ അറിഞ്ഞത്. വൈകിയതിനാൽ മറ്റു ക്ഷേത്രങ്ങളിൽ കൂടി പോയതായി വീട്ടുകാർ കരുതിയിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ഉച്ചക്ക് വീട്ടിൽ കൊണ്ട് വരും. നേമം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ സുനിത, വിനോദ്, സനൽ.…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ മധ്യവയസ്ക്കന് കുളത്തിൽ മുങ്ങി മരിച്ചു
വലിയതുറ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന് കുളത്തില്‍ മുങ്ങി മരിച്ചു. കണ്ണമ്മൂല അനന്തപുരി ലെയിന്‍ സരിത നിവാസില്‍ സുരേഷ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സുരേഷ് കണ്ണമ്മൂല കോയിക്കല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായും അല്‍പ്പസമയത്തിനുളളില്‍ വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നതായും കൂടെയുണ്ടായിരുന്നവര്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് അധികൃതര്‍ എത്തി സുരേഷിനെ കരയ്ക്കെടുത്ത് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ ഏകദേശം 20 അടിയോളം വെളളമുളളതായി സമീപവാസികള്‍ പറയുന്നു. ചാക്ക ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സജീന്ദ്രന് , എഫ്ആര്‍ഒ മാരായ ആകാശ് , ലതീഷ് , ആദര്‍ശ്.ആർ.കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളാണ് സുരേഷിനെ കുളത്തില്‍ നിന്നും പുറത്തെടുത്ത്…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാട്ടാക്കടയിൽ; നഗരം എസ്പിജി നിയന്ത്രണത്തിൽ
കാട്ടാക്കട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കാട്ടാക്കട. കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തകർ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരക്കിലായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ഇവിടെ എത്തി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും അവ വിലയിരുത്തുകയും ചെയ്തു. ഇപ്പോൾ കാട്ടാക്കട പട്ടണം എസ്പി ജി നിയന്ത്രണത്തിൽ ആയി. കഴിഞ്ഞ മൂന്ന് ദിവസമായി പട്ടണം ഇവരുടെ നിയന്ത്രണത്തിലാണ്. ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രധാനമന്ത്രി കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ സമ്മേളന നഗറിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചക്ക് തലസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി കാട്ടാക്കട ചാരുപാറയ്ക്ക് സമീപമുള്ള ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് കാറിൽ സമ്മേളന നഗറിൽ എത്തും. സമ്മേളനത്തിൽ ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ എത്തും. അരലക്ഷത്തിലേറെ പ്രവർത്തകർ എത്തുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാട്ടാക്കടയിൽ എത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മുൻപു രാജീവ് ഗാന്ധി…
Read Moreറീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ധനു. റീൽസ് എടുക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പൂജപ്പുര സ്വദേശി ഷെമീറാണ് ധനു കൃഷ്ണയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഷമീറിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ 12 മണിക്ക് ശേഷം ആളുകൾ തുടരുന്നതിന് അനുവാദമുണ്ടായിരുന്നില്ല. രാത്രി 12 മണിക്ക് ശേഷം എല്ലാവരും ഈ മേഖലയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ യുവാക്കൾ തുടരുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു കാരണം. സിസിടിവി…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 492.15 ഗ്രാം തൂക്കമുളളതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ദമാമില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായും ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടു വന്നത്.
Read Moreതിരുവനന്തപുരത്തേക്ക് 33 ഇലക്ട്രിക് ബസ് കൂടി; ബസുകൾ വാങ്ങാൻ 500 കോടി അനുവദിച്ച് കേന്ദ്രസർക്കാർ
ചാത്തന്നൂർ: തിരുവനന്തപുരം ജില്ലയിലേക്ക് 33 ഇലക്ട്രിക് ബസുകൾ കൂടിയെത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ബസുകളിൽ 33 എണ്ണം ലഭിച്ചു. ഇതിൽ 31 ബസുകളാണ് സർവീസിന് വിവിധ യൂണിറ്റുകൾക്കായി അനുവദിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബസുകൾ വാങ്ങാൻ 500 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500 കോടിയും തിരുവനന്തപുരം കോർപറേഷന്റെ വിഹിതമായ 150 കോടി രൂപയും ചേർത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി 33 ബസുകൾ എത്തിയത്. എത്തിയ ബസുകളിൽ തിരുവനന്തപുരം കോർപറേഷൻ പരിസിയിലുള്ള തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്ക് നാലും പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലേയ്ക്ക് 3 വീതവും വിഴിഞ്ഞം യൂണിറ്റിലേക്ക് അഞ്ചും കോർപറേഷന് പുറത്തുള്ള നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകൾക്ക് ആറു വീതവും ആറ്റിങ്ങൽ യൂണിറ്റിന് നാലും ബസുകൾ വീതം നല്‍കും. പുതുതായി എത്തിയ ഇലക്ട്രിക് ബസുകൾ കെ –…
Read Moreപെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: വിഷു, റംസാന് ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു, റംസാൻ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളില് അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു, റംസാന് ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണ്. നികുതി ഭീകരതയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍…
Read Moreതിരുവനന്തപുരത്ത് പോലീസുകാരനെ ലഹരിമാഫിയ ആക്രമിച്ചു ; ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ചു
തിരുവനന്തപുരം: ചാലയിൽ പോലീസുകാരനുനേരേ ആക്രമണം. ഫോർട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജുതോമസിനാണ് മർദനമേറ്റത്. ലഹരിമാഫിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെ ചാല മരക്കട റോഡിന് സമീപമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ച പോലീസുകാരന്റെ കാലിൽ അക്രമിസംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിടിച്ചു. ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും പിന്നീട് ഇവർ മടങ്ങിപ്പോവുകയും ചെയ്തു. കുറച്ച് സമയത്തിനുശേഷം സിജുതോമസ് സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിലും മറ്റ് വാഹനത്തിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് സിജുവിനെ മര്‍ദിച്ചത്. സംഭവ സമയം സിജു സിവില്‍ ഡ്രസിലായിരുന്നു. അക്രമി സംഘം ഹെല്‍മെറ്റ് കൊണ്ട് സിജുവിന്റെ മുഖത്തടിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. മർദനത്തിൽ പരിക്കേറ്റ സിജു തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും…
Read More