കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റ്; ത്രില്ലടിപ്പിച്ച് ഗുകേഷ്

ടൊറൊന്‍റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്‍റിൽ ഇന്ത്യൻ കൗമാരതാരങ്ങളുടെ ത്രില്ലർ പോരാട്ടം. 14 റൗണ്ടുള്ള പോരാട്ടത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ 7.5 പോയിന്‍റുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഡി. ഗുകേഷ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 12-ാം റൗണ്ടിൽ അസർബൈജാന്‍റെ നിജത് അബാസോവിനെ കീഴടക്കിയതോടെയാണ് ഗുകേഷിന് 7.5 പോയിന്‍റായത്. 11-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, 12-ാം റൗണ്ടിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ ആർ. പ്രജ്ഞാനന്ദയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ നിപോംനിഷിക്കും 7.5 പോയിന്‍റ്. അമേരിക്കയുടെ ഫാബിയാനൊ കരുവാന 12-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി. കരുവാനയുടെ പോയിന്‍റ് സന്പാദ്യം ഇതോടെ ഏഴ് ആയി. അമേരിക്കയുടെ ഹികാരു നാകാമുറ ഫ്രാൻസിന്‍റെ അലിറേസ ഫിറോസ്ജയെ കീഴടക്കി 7.5 പോയിന്‍റിൽ എത്തി. ക്ലൈമാക്സ് പൊളിക്കും രണ്ട് റൗണ്ട്…

Read More

അറ്റലാന്‍റ കടക്കാതെ ലിവർപൂൾ

ബെർഗാമോ (ഇറ്റലി): യൂറോപ്പ ലീഗ് ഫുട്ബോളിൽ സെമി കാണാതെ ലിവർപൂൾ പുറത്ത്. അറ്റലാന്‍റയ്ക്കെതിരേ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ 1-0ന് ലിവർപൂൾ ജയിച്ചെങ്കിലും ആദ്യപാദത്തിലെ കണക്ക് തീർക്കാനായില്ല. ആദ്യപാദത്തിൽ അറ്റലാന്‍റ 3-0ന്‍റെ ജയമാണ് സ്വന്തമാക്കിയത്. ഇരുപാദങ്ങളിലുമായി 3-1ന്‍റെ ജയത്തിൽ അറ്റലാന്‍റ സെമിയിലെത്തി. ഏഴാം മിനിറ്റിൽ പെനാൽറ്റിയിലൂടെ മുഹമ്മദ് സല ലിവർപൂളിനെ മുന്നിലെത്തിച്ചു. ഫ്രഞ്ച് ക്ലബ് മാഴ്സെയാണ് സെമിയിൽ അറ്റലാന്‍റയുടെ എതിരാളികൾ.

Read More

വിദിത്തിനെ കീഴടക്കി നിപോംനിഷി കുതിച്ചു

ടൊറൊന്‍റോ: 2024 ഫിഡെ കാൻഡിഡേറ്റ്സ് ചെസിന്‍റെ 11-ാം റൗണ്ടിൽ ഇന്ത്യൻ താരങ്ങൾക്കു തിരിച്ചടി. ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്‍റുമായി ഒന്നാം സ്ഥാനത്ത് എത്തി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയുമായി സമനില പാലിച്ച ഇന്ത്യയുടെ ഡി. ഗുകേഷ് 6.5 പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. മറ്റൊരു ഇന്ത്യൻ താരമായ ആർ. പ്രജ്ഞാനന്ദ അമേരിക്കയുടെ ഹികാരു നാകാമുറയോടു പരാജയപ്പെട്ടു. നാകാമുറയ്ക്കും ഇതോടെ 6.5 പോയിന്‍റായി. പ്രജ്ഞാനന്ദയ്ക്ക് 5.5ഉം വിദിത്ത് ഗുജറാത്തിക്ക് അഞ്ച് പോയിന്‍റുമാണ്. മൂന്ന് റൗണ്ട് മാത്രം ശേഷിക്കേ ചാന്പ്യൻഷിപ്പിനുള്ള പോരാട്ടം കടുത്തു. 12-ാം റൗണ്ടിൽ നിപോംനിഷിയുടെ എതിരാളി ആർ. പ്രജ്ഞാനന്ദയാണ്. ഗുകേഷിന്‍റെ എതിരാളി അസർബൈജാൻ താരം നിജത് അബാസോവും. വനിതാ കാൻഡിഡേറ്റ്സ് ചാന്പ്യൻഷിപ്പിൽ 7.5 പോയിന്‍റുമായി ടാൻ സോങ് യി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്ത്യയുടെ കൊനേരു ഹംപി (5.5) നാലാമതും ആർ.…

Read More

വരവറിയിച്ച് സന്ദീപ്! 17-ാം സീസണിൽ കളിക്കുന്ന രണ്ടാമത്തെ മലയാളി

ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 17-ാം സീസണിൽ കളിക്കുന്ന രണ്ടാമത് മലയാളിയായി തൃശൂർ സ്വദേശിയായ സന്ദീപ് വാര്യർ. മുപ്പത്തിമൂന്നുകാരനായ സന്ദീപ് വാര്യർ ഗുജറാത്ത് ടൈറ്റൻസിനുവേണ്ടി ഡൽഹി ക്യാപ്പിറ്റൽസിനെതിരേയാണ് കളത്തിലെത്തിയത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ മാത്രമായിരുന്നു 2024 സീസണിൽ മലയാളികളുടെ ഏക പ്രതിനിധി. ഈ ഐപിഎൽ സീസണിൽ മൂന്നാമത്തെ മലയാളിയായി മുംബൈ ഇന്ത്യൻസിൽ വിക്കറ്റ് കീപ്പർ ബാറ്ററായി വിഷ്ണു വിനോദും ഉണ്ടായിരുന്നു. എന്നാൽ, കളിക്കാൻ സാധിച്ചില്ല. പരിക്കിനെത്തുടർന്ന് ടീമിൽനിന്ന് വിഷ്ണു പുറത്താകുകയും ചെയ്തു. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ സന്ദീപ് വാര്യർ തന്‍റെ വരവ് അറിയിച്ചു. ഗുജറാത്ത് ടൈറ്റൻസിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ രണ്ട് വിക്കറ്റ് ഈ മലയാളി പേസർ സ്വന്തമാക്കി. ഡൽഹിയുടെ പൃഥ്വി ഷായെ ഒരു ബൗണ്‍സറിലൂടെ സ്പെൻസർ ജോണ്‍സന്‍റെ കൈകളിലെത്തിച്ചും അഭിഷേക് പോറലിന്‍റെ വിക്കറ്റ് തെറിപ്പിച്ചുമായിരുന്നു സന്ദീപിന്‍റെ വിക്കറ്റ് നേട്ടം. പൃഥ്വി ഷായ്ക്ക് ഒഴിഞ്ഞുമാറാൻ അവസരം നൽകാത്ത…

Read More

പരിശീലനത്തിനിടെ പരിക്ക്; പാരീസിന് ശ്രീശങ്കർ ഇല്ല

കോട്ടയം: പാരീസ് ഒളിന്പിക്സിലേക്ക് ഇന്നേക്ക് 98 ദിനങ്ങൾ മാത്രം ശേഷിക്കേ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കർ പരിക്കേറ്റ് പുറത്ത്. പരിശീലനത്തിനിടെയേറ്റ പരിക്കിനെത്തുടർന്ന് പാരീസ് ഒളിന്പിക്സിൽനിന്ന് പിന്മാറുകയാണെന്ന് ശ്രീശങ്കർ അറിയിച്ചു. കാൽമുട്ടിനേറ്റ പരിക്കാണ് മലയാളി താരത്തിന്‍റെ ഒളിന്പിക് സ്വപ്നത്തിനു വിനയായത്. ശസ്ത്രക്രിയ വേണ്ടിവരുമെന്നും ചുരുങ്ങിയത് ആറ് മാസമെങ്കിലും വിശ്രമം വേണമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കു വേണ്ടി ശ്രീശങ്കർ മുംബൈയിലാണ്. കഴിഞ്ഞ ദിവസം പാലക്കാട് മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്നതിനിടെയാണ് ശ്രീശങ്കറിന്‍റെ കാലിനു പരിക്കേറ്റത്. ചൈനയിലെ ഷാങ്ഹായിൽ 24ന് നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗിനായി പുറപ്പെടാനുള്ള തയാറെടുപ്പിലായിരുന്നു. മേയ് 10നു നടക്കാനിരിക്കുന്ന ദോഹ ഡയമണ്ട് ലീഗിലും താരത്തിന് എൻട്രി ലഭിച്ചിരുന്നു. ഡയമണ്ട് ലീഗുകൾക്കുശേഷം ഒളിന്പിക്സിനായി വിദേശത്തായിരുന്നു പരിശീലനം ക്രമീകരിച്ചിരുന്നത്. ലോംഗ്ജംപ് ലോകറാങ്കിംഗിൽ നിലവിൽ ഏഴാം സ്ഥാനത്തുള്ള ശ്രീശങ്കർ പാരീസ് ഒളിന്പിക്സിന് യോഗ്യത നേടിയ…

Read More

റൊമാരിയൊ തിരിച്ചെത്തുന്നു

റിയൊ: ബ്രസീൽ ഇതിഹാസ ഫുട്ബോളർ റൊമാരിയൊ 58-ാം വയസിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. റിയൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്ക ഫുട്ബോൾ ക്ലബ്ബിനുവേണ്ടി കളിക്കാൻ റൊമാരിയൊ രജിസ്റ്റർ ചെയ്തു. ക്ലബ്ബിന്‍റെ പ്രസിഡന്‍റും റൊമാരിയൊയാണ്. 1994 ഫിഫ ലോകകപ്പ് ജേതാവായ റൊമാരിയൊ രണ്ടാം ഡിവിഷൻ ചാന്പ്യൻഷിപ്പായ കരിയോക്കയിൽ കളിച്ചേക്കും. മകൻ റൊമറീനോയ്ക്കൊപ്പം കളിക്കണം എന്ന ആഗ്രഹം റൊമാരിയൊ വെളിപ്പെടുത്തിയിരുന്നു. മുപ്പത്തിമൂന്നുകാരനായ റൊമറീനോയെ അമേരിക്ക എഫ്സി അടുത്തിടെ ടീമിലെത്തിച്ചിരുന്നു. 2009 നവംബറിൽ അമേരിക്ക എഫ്സിക്കു വേണ്ടിയാണ് റൊമാരിയൊ അവസാനമായി മൈതാനത്ത് ഇറങ്ങിയത്

Read More

ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്‍റെ 2023-24 സീസണ്‍ പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം. പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടങ്ങൾക്കാണ് ആദ്യം തുടക്കമാകുക. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആതിഥേയരായ ഒഡീഷ എഫ്സിയെ നേരിടും. ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു ഒഡീഷ, ബ്ലാസ്റ്റേഴ്സ് അഞ്ചാമതും. ലീഗ് റൗണ്ടിൽ ഉയർന്ന റാങ്കുള്ള ടീമിന്‍റെ ഹോം മത്സരമായാണ് പ്ലേ ഓഫ് എലിമിനേറ്റർ അരങ്ങേറുന്നത്. പ്ലേ ഓഫ് എലിമിനേറ്ററിൽ ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ ജേതാക്കൾ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സിനെയാണ് നേരിടേണ്ടത്. ഹാട്രിക് പ്ലേ ഓഫ് ഇവാൻ വുകോമനോവിച്ചിന്‍റെ ശിക്ഷണത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ…

Read More

പിഎസ്ജിയും ഡോർട്ട്മുണ്ടും ചാമ്പ്യൻസ് ലീഗ് സെമിയിൽ

ബാഴ്സലോണ: എഫ്സി ബാഴ്സലോണയെ അവരുടെ സ്വന്തം കളത്തിൽ തോൽപ്പിക്കാനാകുമെന്ന് പാരീസ് സെന്‍റ് ജെർമയിൻ വീണ്ടും തെളിയിച്ചു. യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം പാദ ക്വാർട്ടർ ഫൈനലിൽ കിലിയൻ എംബപ്പെയുടെ ഇരട്ട ഗോൾ മികവിൽ പിഎസ്ജി 4-1ന് ബാഴ്സലോണയെ തകർത്ത് സെമി ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 6-4ന്‍റെ ജയമാണ് പിഎസ്ജി നേടിയത്. ചാന്പ്യൻസ് ലീഗ്/യൂറോപ്യൻ കപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഹോം മത്സരത്തിൽ ബാഴ്സലോണ രണ്ടാം തവണയാണ് നാലോ അതിനു മുകളിലോ ഗോൾ വഴങ്ങുന്നത്. രണ്ടും പിഎസ്ജിക്കെതിരേയായിരുന്നു (2021 ഫെബ്രുവരിയിൽ പ്രീക്വാർട്ടറിൽ 4-1ന്). പാരീസിൽ നടന്ന ആദ്യപാദ മത്സരത്തിൽ ബാഴ്സലോണ 3-2ന് ജയിച്ചിരുന്നു. 61’ പെനാൽറ്റി, 89 മിനിറ്റുകളിലാണ് എംബപ്പെയുടെ ഗോളുകൾ. ഔസ്മാൻ ഡെംബെലെ (40’), വിതിഞ്ഞ (54’) എന്നിവരാണ് മറ്റ് ഗോൾ നേട്ടക്കാർ. ബാഴ്സലോണയെ റാഫിഞ്ഞ 12-ാം മിനിറ്റിൽ മുന്നിലെത്തിച്ചതാണ്. 29-ാം മിനിറ്റിൽ റൊണാൾഡ് അരൗജൂ നേരിട്ട്…

Read More

തകർത്താടി ഡികെ എന്ന കില്ലാടി

ഡികെ ശരിക്കും ഒരു കില്ലാടിയാണ്… അല്ലെങ്കിൽ 287/3 എന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോർ കണ്ട് പേടിക്കേണ്ടതല്ലേ…? അതെ, സണ്‍റൈസേഴ്സ് ഉയർത്തി റണ്‍മല കയറാൻ ഒറ്റയ്ക്ക് മനഃസാന്നിധ്യം കാണിച്ചവനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ഡികെ എന്നു വിളിക്കപ്പെടുന്ന ദിനേശ് കാർത്തിക്. 35 പന്തിൽ ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കാർത്തികിന്‍റെ ഇന്നിംഗ്സ്. ഡികെയുടെ ആ ഇന്നിംഗ്സിലൂടെ ആർസിബിയുടെ തോൽവിഭാരം 25 റണ്‍സ് മാത്രമായി ചുരുങ്ങി എന്നതും ശ്രദ്ധേയം. മാത്രമല്ല, 17-ാം സീസണ്‍ ഐപിഎല്ലിലെ തന്‍റെ ഇന്നിംഗ്സുകളിലൂടെ 2024 ഐസിസി ട്വന്‍റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അവകാശവാദവും ദിനേഷ് കാർത്തിക് ഉന്നയിച്ചുകഴിഞ്ഞു. കമന്‍റേറ്ററിന്‍റെ 108 മീറ്റർ സിക്സ്! സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ദിനേശ് കാർത്തികിന്‍റെ ബാറ്റിൽനിന്ന് പാഞ്ഞ ഒരു സിക്സ് ചെന്നു വീണത് 108 മീറ്റർ അകലെ… 2024 സീസണ്‍ ഐപിഎല്ലിലെ ഏറ്റവും വലിയ സിക്സ് ആയിരുന്നു അത്.…

Read More

സുനിൽ നരെയ്ന്‍റെ സെഞ്ചുറിക്ക് ബട്‌ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്

കോൽക്കത്ത: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസിംഗിലൂടെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരേ രാജസ്ഥാൻ റോയൽസിന് ജയം. കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. സുനിൽ നരെയ്ന്‍റെ (109) സെഞ്ചുറിക്ക് ജോസ് ബട്‌ലറിന്‍റെ സെഞ്ചുറിയിലൂടെ രാജസ്ഥാൻ തിരിച്ചടിക്കുകയായിരുന്നു. 60 പന്തിൽ ആറ് സിക്സും ഒമ്പത് ഫോറും ഉൾപ്പെടെ 107 റൺസുമായി ബട്‌ലർ പുറത്താകാതെ നിന്നു. ഈ ഐപിഎല്ലിൽ ബട്‌ലറിന്‍റെ രണ്ടാം സെഞ്ചുറിയാണ്. സ്കോർ: കോൽക്കത്ത 223/6 (20). രാജസ്ഥാൻ 224/8 (20).സുനിൽ നരെയ്ൻ (109), അംക്രിഷ് രഘുവാൻഷി (30) എന്നിവർ കോൽക്കത്തയ്ക്കും വേണ്ടിയും ജോസ് ബട്‌ലർ (107 നോട്ടൗട്ട്), റിയാൻ പരാഗ് (34) എന്നിവർ രാജസ്ഥാനു വേണ്ടിയും തിളങ്ങി. ഐപിഎൽ ചരിത്രത്തിൽ കന്നി സെഞ്ചുറി കുറിച്ച് കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ സുനിൽ നരെയ്ൻ. രാജസ്ഥാൻ റോയൽസിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം…

Read More