വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ കാമുകൻ പീഡിപ്പിച്ചു; പിന്നെ കാമുകന്‍റെ സുഹൃത്തുക്കളും; അമ്മയുടെ പരാതിയിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ


പുല്ലാട്: വിവാഹവാഗ്ദാനം നല്‍കി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റു ചെയ്തു ഇതേ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിന്നീട് പിടിയിലായി.

മൂന്ന് കേസുകളിലായാണ് അറസ്റ്റ്.പെണ്‍കുട്ടിയെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മോട്ടോര്‍ സൈക്കിളില്‍ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചു ലൈംഗികമായി പീഡിപ്പിച്ചതിന്, തിരുവനന്തപുരം സ്വദേശിയും തൊട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടില്‍ താമസിക്കുന്നയാളുമായ ജിഫിന്‍ ജോര്‍ജിനെ (27) യാണ് അറസ്റ്റ് ചെയ്തത്.

വിവാഹം കഴിക്കാമെന്ന് വാക്കുനല്‍കിയാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുമായി ഇയാള്‍ മലപ്പുറം, തിരുവനന്തപുരം, മംഗലാപുരം എന്നിവിടങ്ങളിലെത്തിയിരുന്നു.

അമ്മയുടെ മൊഴിപ്രകാരമെടുത്ത കേസിന്റെ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് ഇരുവരെയും പോലീസ് കണ്ടെത്തിയത്. കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.

തുടര്‍ന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേര്‍ കൂടി അറസ്റ്റിലായി. തോട്ടപ്പുഴശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണില്‍ മെല്‍വിന്‍ ടി. മൈക്കിള്‍ (24), മാരാമണ്‍ കണ്ടത്തില്‍ ജിമ്മി തോമസ് (24) എന്നിവരാണ് തുടര്‍ന്നെടുത്ത രണ്ട് കേസുകളിലായി അറസ്റ്റിലായത്.

ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്. പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസഐമാരായ ഉണ്ണികൃഷ്ണന്‍, ഷൈജു, എസസിപിഒ ജോബിന്‍, സി പി ഓമാരായ നെബു, സുജിത് എന്നിവരാണുള്ളത്.

Related posts

Leave a Comment