തൃശൂര്‍: സോപ്പും ബോഡിവാഷുമൊക്കെ അടക്കി വാഴുന്ന കുളിമുറികളിലേക്ക് നാടന്ബാത്ത് സ്ക്രബ്ബര്‍ എന്ന പീച്ചിങ്ങ തിരിച്ചെത്തുന്നു!! തൃശൂരിന്റെ വഴിവാണിഭ വിപണിയില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് പീച്ചിങ്ങയാണ്. ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശി ജയനാണ് ശക്തന് സ്റ്റാന്‍ഡിനു സമീപം പീച്ചിങ്ങകളുമായി വില്പനക്കെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ജയന് പ്രായം എഴുപതായതോടെയാണ് കൂലിപ്പണി വിട്ട് പീച്ചിങ്ങ വില്പനയിലേക്ക് തിരിഞ്ഞത്. സുഹൃത്തും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശിയുമായ കണ്ണനാണ് തൃശൂര്‍ ജില്ലയിലെ പലയിടങ്ങളില്‍ നിന്നായി പീച്ചിങ്ങ ശേഖരിക്കുന്നത്. ഇത് ഉണക്കി തോടു കളഞ്ഞ് ജയന് വില്പന നടത്തും. രണ്ടെണ്ണത്തിന് പതിനഞ്ചുരൂപ എന്ന നിരക്കിലാണ് പീച്ചിങ്ങ വില്പന. പുതിയ തലമുറയേക്കാള്‍ കൂടുതലും പഴയ തലമുറയില്‍പെട്ടവര്‍ തന്നെയാണത്രെ പീച്ചിങ്ങയുടെ ആവശ്യക്കാര്‍.
Read MoreDay: March 3, 2020
ഹലോ… എംഡി നിങ്ങൾ ജയിലിലായി ; എംഡി ചമഞ്ഞ് സ്വർണത്തട്ടിപ്പ്: യുവാവ് റിമാൻഡിൽ
തൃശൂർ: വലിയ സ്ഥാപനങ്ങളുടെ എംഡിയാണെന്നു പരിചയപ്പെടുത്തി ജ്വല്ലറികളിൽനിന്നു സ്വർണത്തട്ടിപ്പു നടത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് തിക്കോടി വടക്കേപ്പുര റാഹിൽ(25) ആണ് ഷാഡോ പോലീസിന്റെ പിടിയിലായത്. തൃശൂർ പുത്തൻപള്ളിക്കു സമീപത്തെ ജ്വല്ലറിയിൽനിന്ന് അഞ്ചു പവന്റെ സ്വർണനാണയങ്ങൾ തട്ടിയ കേസിലാണ് അറസ്റ്റ്. വൻകിട ഹോട്ടലുകളിൽ മുറിയെടുത്തശേഷം ജ്വല്ലറികളിലേക്കു ഫോണിൽ വിളിച്ചു സ്വർണനാണയം ഓർഡർ ചെയ്തു വരുത്തി തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ജനുവരി 29നായിരുന്നു കേസിനാസ്പദമായ തട്ടിപ്പ്. തട്ടിപ്പിനെക്കുറിപ്പ് പോലീസ് വിശദീകരിക്കുന്നതിങ്ങനെ: ശക്തൻ സ്റ്റാൻഡിനു സമീപത്തെ ആഡംബര ഹോട്ടലിൽ മുറിയെടുത്ത ഇയാൾ ഇന്റർനെറ്റിൽനിന്നു ജ്വല്ലറിയുടെ നന്പർ തേടിപ്പിടിച്ചു വിളിച്ചു. പ്രമുഖ കന്പനിയുടെ എംഡിയാണെന്നും ജീവനക്കാർക്കു സമ്മാനിക്കാൻ ഒരു പവൻ വീതം തൂക്കമുള്ള അഞ്ചു സ്വർണനാണയങ്ങൾ എത്തിക്കാനും ഓർഡർ നൽകി. ജ്വല്ലറി ജീവനക്കാർ ഓർഡർ അനുസരിച്ച് സ്വർണനാണയങ്ങളുമായി ഹോട്ടലിൽ എത്തി. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈവശം സ്വർണനാണയം ഏല്പിക്കാനായിരുന്നു “എംഡി’യുടെ നിർദേശം. സെക്രട്ടറിയുടെ…
Read Moreഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത് ! അപ്പുച്ചേട്ടന് ലാലങ്കിളിന്റെ കഴിവുകളെല്ലാം കിട്ടിയിട്ടുണ്ട് ; പ്രണവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്…
പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഇരുവരുടെയും മക്കളും അഭിനയിക്കുന്നുണ്ട്. പ്രിയന്റെ മകള്‍ കല്യാണിയും മോഹന്‍ലാലിന്റെ മകന് പ്രണവും ചിത്രത്തില്‍ നായിക നായകന്മാരായാണ് അഭിനയിക്കുന്നത്. ഇപ്പോള്‍ പ്രണവിനൊപ്പമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കല്യാണി. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറഞ്ഞത്. ആ സിനിമയിലെ ഓരോ ഷോട്ടും ആസ്വദിച്ചാണ് ചെയ്തത്. അപ്പുച്ചേട്ടന്റെ നായികാ കഥാപാത്രമാണ് ഞാന്‍. ഒന്നിച്ചഭിനയിക്കുമ്പോള്‍ പലപ്പോഴും ചിരിവരും. നീ ചിരിച്ചോ എന്ന് ഷോട്ട് കഴിയുമ്പോള്‍ അപ്പുച്ചേട്ടന് ചോദിക്കും. മരയ്ക്കാറിന്റെ സെറ്റ് ശരിക്കും കുടുംബസംഗമം പോലെയായിരുന്നു. ഒരു ടെന്‍ഷനുമില്ലാതെയാണ് അഭിനയിച്ചത്. അഭിനേതാവ് എന്ന നിലയില്‍ ഒരു ടെന്‍ഷനുമില്ലാതെയാണ് അപ്പുച്ചേട്ടന് അഭിനയിക്കുന്നത്. ഒരു ഷോട്ട് പറഞ്ഞു കൊടുത്താല്‍ അതിനെ കുറിച്ച് അധികം ചിന്തിക്കാതെ വളരെ ഭംഗിയായി അഭിനയിക്കും. എന്നാല്‍ ഞാന്‍ കുറേ ചിന്തിച്ച ശേഷമേ അഭിനയിക്കൂ. ശരിക്കും രണ്ടുപേരും വ്യത്യസ്ത ധ്രുവങ്ങളില്‍ അഭിനയത്തെ…
Read Moreശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം കരിമ്പട്ടികയിൽപെടാം; പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് മാറുമ്പോൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്…
കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനു തടസങ്ങള്‍ ഉണ്ടാക്കും.കാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിനു നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്ഹമായിട്ടില്ല എന്ന് ഉറപ്പാക്കാം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച്…
Read Moreഒരുകോടി പെരുവഴിയിൽ! 50 ശതമാനം പ്രവൃത്തികൾ നടന്നതായി കരാറുകാർ ബില്ലുനല്‍കി; കാശുകിട്ടിയപ്പോള്‍ സ്ഥലംവിട്ടു
തൃക്കരിപ്പൂർ: കോളനികളുടെ സമഗ്ര വികസനത്തിനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിച്ചു. നടക്കാവ് കോളനിയിൽ നടപ്പാക്കിയ പ്രവൃത്തികളിലാണ് വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം ഉയർന്നതിനെത്തുടർന്ന് ഉപേക്ഷിച്ചത്. എറണാകുളത്തെ ആലുവ ഫോറസ്റ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തതെങ്കിലും ഉപകരാർ നൽകിയവരാണ് പ്രവൃത്തി അട്ടിമറിച്ചത്. 25 ശതമാനം പ്രവൃത്തികൾ പോലും പൂർത്തിയാക്കാതെ തുക കൈപ്പറ്റാൻ ശ്രമം നടത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. ഇതേത്തുടർന്ന് ദളിത് കോൺഗ്രസ് ഉൾപ്പടെയുള്ള വിവിധ സംഘടനകൾ പ്രവൃത്തിയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ ജില്ലാ പട്ടികജാതി ഓഫീസറും നീലേശ്വരം ബ്ലോക്ക് പട്ടികജാതി ഓഫീസറും നടക്കാവ് കോളനിയിലെത്തി പരാതി പരിശോധിച്ചു ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാൽ അന്വേഷണമോ തുടർ നിർമാണ പ്രവൃത്തികളോ നടത്തിയില്ലെന്ന് മാത്രമല്ല 50 ശതമാനം പ്രവൃത്തികൾ നടന്നതായി കാണിച്ചു കരാറുകാർ നൽകിയ ബില്ലുകളിൽ 35 ശതമാനം…
Read Moreദൈവം മനുഷ്യന് ചില നിമിത്തങ്ങള്‍ കാണിച്ചുതരും! സർക്കാർ ഉദ്യോഗസ്ഥൻ നാടിന്റെ വികസന നായകനായപ്പോൾ…
കാഞ്ഞങ്ങാട്: ഓരോ നേരങ്ങളിലും ദൈവം മനുഷ്യന് ചില നിമിത്തങ്ങള്‍ കാണിച്ചുതരും. അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സന്ദേശം തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ദൗത്യം. വളഞ്ഞ വഴികള്‍ നേരെയാക്കുകയെന്നും വിശാലമായ വീഥികളൊരുക്കുകയെന്നുമുള്ള ദൈവവചനമായിരുന്നു ജോസഫ് കനകമൊട്ടയുടെ ആപ്തവാക്യം. അങ്ങനെ ചില നിമിത്തങ്ങളില്ലായിരുന്നെങ്കില് തീരെ ചെറുപ്രായത്തില്‍ സ്വന്തം നാട്ടില്‍ത്തന്നെ സര്‍ക്കാര്‍ ജോലി കിട്ടിയ ജോസഫിന് അന്ന് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടുന്നവര്‍ക്കു മാത്രമായി തീറെഴുതിവച്ചിരുന്ന ഉത്തരമലബാറിലേക്ക് സ്ഥലംമാറ്റം ചോദിച്ചുവാങ്ങി വരേണ്ട ആവശ്യമില്ലായിരുന്നു. അന്ന് അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന മലബാറിന്റെ മലയോരമേഖലയിലെ കുടിയേറ്റഗ്രാമങ്ങളുടെ അവസ്ഥ ജോസഫിന്റെ മനസിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ഇവിടേക്ക് സ്ഥലംമാറ്റം വാങ്ങി വന്നാല്‍ സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന് തോന്നിയതും അങ്ങനെയാണ്. തൊട്ടടുത്ത വര്‍ഷംതന്നെ അന്നത്തെ അവിഭക്ത ഹൊസ്ദുര്‍ഗ് താലൂക്കിലേക്ക് സ്ഥലംമാറ്റം വാങ്ങിയെത്തി. തനിക്ക് അപകടം സംഭവിച്ച പൂക്കയത്ത് പൊതുജനപങ്കാളിത്തത്തോടെ ഒരു തൂക്കുപാലം നിര്‍മിക്കുകയായിരുന്നു ജോസഫിന്റെ ആദ്യ വികസനദൗത്യം. ഇപ്പോള്‍ തൂക്കുപാലത്തിന്റെ സ്ഥാനത്ത്…
Read Moreതിയറ്ററുകൾക്ക് ഇരുട്ടടിയായി റിലീസായ ചിത്രങ്ങൾ ചൂടാറും മുമ്പേ ഓൺലൈനിൽ ; പണം വാരാനുള്ള നിർമാതാക്കളുടെ തീരുമാനത്തിൽ വട്ടം കറങ്ങി തിയറ്ററുകാർ
കൊച്ചി: മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലെന്ന് ആശ്വസിക്കുന്നതിനിടെ തിയറ്ററുകൾക്ക് തിരിച്ചടിയായി ഒാൺലൈൻ ഏജൻസികളുടെ വരവ്. സിനിമകളുടെ ഒാൺലൈൻ അവകാശം വാങ്ങുന്ന ഏജൻസികൾ തിയറ്റർ വിടും മുന്‍പാണ് സിനിമകൾ വില്‍ക്കുന്നത്. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. എന്നാൽ ഇൗ ചിത്രത്തിന്റെ ഒാൺലൈൻ പതിപ്പ് ഇറങ്ങുകയും ചെയ്തു. അതോടെ തിയറ്റർ കളക്ഷൻ കുറയുകയും ചെയ്തു. റിലീസ് കഴിഞ്ഞ് 60 ദിവസമെങ്കിലും കഴിഞ്ഞേ ചിത്രം ഒാൺലൈനിൽ പ്രദർശിപ്പിക്കാകൂവെന്ന് കരാറുണ്ട്. എന്നാൽ ഇപ്പോൾ ഇതൊന്നും പാലിക്കാറില്ലെന്ന് മാത്രം. ചില ബഹുരാഷ്ട്ര ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ മലയാള സിനിമകൾ വലിയ തുക നല്‍കിയാണ് വാങ്ങിയിരിക്കുന്നത്. ഇവർ ചൂടാറും മുന്‍പ് സിനിമകൾ ഒാൺലൈനിലെത്തിക്കുന്നു. മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ വർഷം. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണു മുടക്കുമുതൽ തിരിച്ചു…
Read Moreവാഹന്‍ സോഫ്റ്റ്വെയർ! ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം കരിന്പട്ടികയിൽപെടാം
കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനു തടസങ്ങള്‍ ഉണ്ടാക്കും. കാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിനു നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്ഹമായിട്ടില്ല എന്ന് ഉറപ്പാക്കാം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍…
Read Moreനേന്ത്രക്കായ വിലയിടിവ്; കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ; കിലോയ്ക്ക് 22 രൂപമാത്രം
ചേരാനല്ലൂർ: നേന്ത്രക്കായ വിപണിയിലെ വൻ വിലയിടിവ് വാഴകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില കിലോയ്ക്ക് 22 മുതൽ 26 രൂപ വരെയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ കർഷക വിപണികളിൽനിന്നു കർഷകർക്ക് ലഭിച്ച തുകയാണിത്. കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃഷി ചെയ്യുന്പോൾ വാഴ ഒന്നിന് 250 രൂപയോളം ചെലവ് വരും. വിളവെടുത്തുകഴിയുന്പോൾ കർഷകന് ഇപ്പോൾ വിപണിയിൽ കിട്ടുന്നത് 150 രൂപയോളമാണ്. ഉത്പാദനം കൂടിയതും വടക്കൻ കേരളത്തിൽനിന്നു നേന്ത്രക്കായ വിപണികളിൽ സുലഭമായി എത്താൻ തുടങ്ങിയതുമാണ് നേന്ത്രക്കായയ്ക്ക് ഇത്രയേറെ വിലയിടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർഷിക മേഖലയായ കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കഴ പഞ്ചായത്തുകളിൽ നൂറുകണക്കിന് വാഴകർഷകർ ഇതുമൂലം സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബാങ്കുകളിലും സൊസൈറ്റികളിലുംനിന്നു വായ്പ എടുത്താണ് ഭൂരിഭാഗം കർഷകർകരും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം കർഷകരും സ്വന്തം…
Read Moreമൂന്നുകോടിയുടെ സ്വര്‍ണ കള്ളക്കടത്ത്! പിന്നില്‍ കൊടുവള്ളി സംഘം ? പിടിയിലായ സാജിര്മോന് കാരിയര്മാത്രമെന്ന് കണ്ടെത്തല്‍
സ്വന്തംലേഖകന്‍ കോഴിക്കോട്: കോഴിക്കോട് വിമാനതാവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടികൂടിയ മൂന്നുകോടി രൂപ വിലവരുന്ന സ്വര്‍ണം കടത്തിയതിന് പിന്നില്‍ കൊടുവള്ളി സംഘമെന്ന് സൂചന. കൊടുവള്ളിയിലേക്കാണ് സ്വര്‍ണം കൊണ്ടുവന്നതെന്നും മറ്റു വിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഒരേ സംഘത്തിന് വേണ്ടി മൂന്നിലേറെ കാരിയര്‍മാര്‍ ശനിയാഴ്ച സ്വര്‍ണം എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇതില്‍ ഒരാളെ മാത്രമാണ് പിടികൂടാനായത്. മറ്റുള്ളവര്‍ സ്വര്‍ണം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കൊടുവള്ളിയും കോഴിക്കോട് നഗരം കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഘത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെ്ന് ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ചയാണ് കരിപ്പൂര്‍ വിമാനതാവളത്തില്‍ നിന്ന് ഡിആര്‍ഐ സ്വര്‍ണം പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനായ മലപ്പുറം സ്വദേശിയായ സാജിര്മോനെ പരിശോധിച്ചപ്പോള്‍ 2,02,18,230 രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തുകയായിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവന്നതെന്ന കാര്യം…
Read More