വെഞ്ഞാറമ്മൂട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്ത്രീയുടെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വാലിക്കുന്ന് കോളനിയിൽ സിനി (32) ആണ് മരിച്ചത്. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ വെട്ടേറ്റ പാടുകളുണ്ട്. സംഭവത്തിൽ ഭര്‍ത്താവ് കുട്ടനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും വഴക്കിട്ടിരുന്നതായി മക്കള്‍ മൊഴി നല്കി. രണ്ടുദിവസം മുന്‍പാണ് കൊലപാതകമെന്നാണ് സൂചന. ശനിയാഴ്ച ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായി മക്കള്‍ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷമാണ് സിനിയെ കാണാതായത്. അമ്മയെ പറ്റി മക്കള്‍ പിതാവിനോട് ചോദിച്ചപ്പോള്‍ അവളുടെ വീട്ടില്‍ പോയെന്നും രണ്ട് ദിവസം കഴിഞ്ഞ മടങ്ങി വരുമെന്നുമായിരുന്നു മറുപടി. ഇങ്ങനെ കാണാതായപ്പോൾ കുട്ടികൾ അയൽക്കാരോട് പരാതിപ്പെടുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം മറവ് ചെയ്ത നിലയിൽ കണ്ടെത്തുകയുമായിരുന്നു.
Read MoreDay: March 3, 2020
അച്ഛന് അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങിയത് ചോദ്യം ചെയ്തു; മകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; പിതാവും മുത്തച്ഛനും പിടിയില്‍
തെന്മല : സ്വന്തം കൊച്ചു മകന് നേരെ ആസിഡ് ആക്രമണം നടത്തിയ മുത്തച്ഛനും പിതാവും പിടിയില്‍. തെന്മല ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ വീട്ടിൽ വാസു, അനിൽ എന്നിവരാണ് തെന്മല പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വാസുവിന്റെ കൊച്ചുമകനും അനിലിന്റെ മകനുമായ ഇരുപത്തിനാലുകാരൻ സുജിത്തിന്റെ മുഖത്താണ് ആസിഡ് കൊണ്ട് ആക്രമിച്ചത്. മുഖത്തു പൊള്ളലേറ്റ സുജിത് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ: സുജിത്തിന്റെ അച്ഛൻ ഭാര്യയുമായി പിരിഞ്ഞു കഴിയുകയും, മറ്റൊരു സ്ത്രീയുമായി താമസം തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ അച്ഛനും മകനുമായി തെറ്റി പിരിയുകയും വൈരാഗ്യത്തിൽ എത്തുകയും ചെയ്തു. സംഭവം നടന്ന ദിവസം രാവിലെ അനിലും മകൻ സുജിത്തും മറ്റൊരു മകനായ അജിത്തും തമ്മിൽ കൂട്ട തല്ലുണ്ടാവുകയും ഇതിനിടയിൽ വന്ന അനിലിന്റെ…
Read Moreകേരളാ പോലീസിലെ ചില ഉന്നതര്‍ രവി പൂജാരിയുടെ മാസപ്പടിക്കാരോ ? ഉന്നതര്‍ക്ക് കോടികള്‍ കൈമാറിയെന്ന പൂജാരിയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാന്‍ പോകുന്നത് ആരെയൊക്കെ…
അധോലോക നായകന് രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ…
Read Moreപച്ചപ്പ് നിലനിർത്താനും കുടിവെള്ളത്തിനുമായി മംഗലം പാലത്തിന് താഴെ തൊഴിലുറപ്പില്‍ താത്കാലിക തടയണ നിര്‍മാണം
വടക്കഞ്ചേരി: മംഗലം പാലത്തിനുതാഴെ മൂച്ചിതൊടി ഭാഗത്ത് പുഴക്ക് കുറുകെ താത്കാലിക തടയണ നിര്‍മിച്ചു. തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരുമാസത്തോളം നീണ്ട പ്രവൃത്തിയിലൂടെ തടയണ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുഴയോരത്തെ പച്ചതുരുത്ത് നനക്കുന്നതിനൊപ്പം പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനുമായാണ് തടയണ നിര്‍മാണമെന്ന് ഹരിതകേരള മിഷന് കിഴക്കഞ്ചേരി ഡിവിഷന് ആര്‍പികെ.എം.രാജു പറഞ്ഞു. പച്ചതുരുത്തുകള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മുള്ളുവേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. നേരത്തെ കെട്ടിയ വേലി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreസ്ഥലമെടുപ്പ് കഴിഞ്ഞിട്ടും മണ്ണാര്‍ക്കാട് സബ്ജയിലിന്റെ നിർമാണ പ്രവർത്തനത്തിൽ അനിശ്ചിതത്വം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് തുടങ്ങാന്‍ പോകുന്ന സബ്ജയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സ്ഥലമെടുപ്പ് കഴിഞ്ഞിട്ടും നിര്‍മാണപ്രവൃത്തികള്‍ നീണ്ടുപോകുകയാണ് ചെയ്യുന്നത്. ജില്ലയിലെ ഏറ്റവും വലിയ താലൂക്കായ മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് സ്പെഷല്‍ സബ് ജയില്‍ തുടങ്ങുന്നതിന്റെ സ്ഥലമെടുപ്പ് അനിശ്ചിതത്വം നീളുന്നു. കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡിന്റെ കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പുഴ ജലസേചന വകുപ്പിന്റെ 131/14 സര്‍വേ നമ്പറിലെ ഏഴേക്കര്‍ സ്ഥലമാണ് ജയിലിനായി കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിനാണ് നോഡല്‍ ഓഫീസര്‍ സി.പി.രാജേഷ്, അന്നത്തെ ജയില്‍ സൂപ്രണ്ടായിരുന്ന എസ്.ശിവദാസന്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സുനിത, വില്ലേജ് ഓഫീസര്‍ വിനോദ്, താലൂക്ക് സര്‍വ്വേയര്‍ ജയന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് നടത്തുന്നതിനുവേണ്ടി സര്വേനടപടികളും പൂര്‍ത്തിയായിട്ടുണ്ടായിരുന്നു. എന്നാല്‍ വര്‍ഷം ഒന്നുകഴിഞ്ഞിട്ടും ജയില്‍ നിര്‍മാണം ഇഴയുകയാണ്.രണ്ട് സര്‍വേ നമ്പറില്‍പെട്ട സ്ഥലമായതിനാല്‍ 131/14 ലെ അഞ്ചേക്കര്‍ സ്ഥലം ജയില്‍ നിര്‍മാണത്തിന് ഉചിതമാണെന്ന് അധികൃതര്‍ പറഞ്ഞത്.…
Read Moreപ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുക്ഷാമം രൂക്ഷം; അടിയന്തരമായി അധികൃതര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു
മണ്ണാര്‍ക്കാട്: ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ക്ക് വ്യാപകമായി ക്ഷാമം നേരിടുന്നതായി പരാതി. ഇതേതുടര്‍ന്ന് സ്വകാര്യ ഏജന്‍സിയുടെയും, മെഡിക്കല്‍ ഷോപ്പുകളിലും നീതി മെഡിക്കല്‍ സ്റ്റോര്‍കളിലും നിന്നും മരുന്ന് കടം വാങ്ങിയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും മണ്ണാര്‍ക്കാട് താലൂക്കിലെ അലനല്ലൂര്‍,കോട്ടോപ്പാടം,കുമരംപുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ ആണ് മരുന്നുകളുടെ കുറവ് അനുഭപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റെല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള മരുന്നുക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കാഞ്ഞിരപ്പുഴ ,തെങ്കര, തച്ചമ്പാറ, കരിമ്പ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്ന് ഇല്ലാത്തത് മൂലം സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ പലപ്പോഴും സ്വകാര്യ ഏജന്‍സികളെ സമീപിച്ചു മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണ്. മിക്ക ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. പല ആശുപത്രികളിലും കുത്തിവെപ്പിനുള്ള അവശ്യമരുന്നുകളും സിറിഞ്ചും ഇല്ല. കാന്‍സര്‍, ഹൃദ്രോഗം എന്നിവയ്ക്കുമുതല് ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍വരെ…
Read Moreവിവാഹം കഴിഞ്ഞ് പതിനാലാം ദിനം മരണം! ഭര്‍തൃവീട്ടുകാര്‍ ആദ്യം നല്കിയ മൊഴിയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കട്; സംഭവം അന്തിക്കാട്
അന്തിക്കാട്: വിവാഹം കഴിഞ്ഞ് പതിനാലാം ദിനത്തിൽ യുവതി മരിച്ച സംഭവം അസ്വഭാവിക മരണമെന്നു പോസ്റ്റ്മോർട്ടം റി പ്പോർട്ട്. പെരിങ്ങോട്ടുകര കിഴക്കുംമുറി കരുവേലി വീട്ടിൽ അരു ണിന്റെ ഭാര്യ ശ്രുതി (26) യെയാണ് വിവാഹം കഴിഞ്ഞ് 14ാം ദി വസം വീടിനകത്തെ ബാത്ത്റൂമിൽ കുഴഞ്ഞു വീണു മരിച്ച നില യിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ആരും സംശയം പ്രകടിപ്പിക്കാത്ത തിനെ തുടർന്ന് ഹൃദയാഘാതം മൂലമോ മറ്റോ മരണം സംഭവി ച്ചതാണെന്നായിരുന്നു ബന്ധുക്കൾ വിശ്വസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണു മരണം സ്വഭാവികമല്ലെന്ന് കണ്ടെത്തിയത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിത ബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. 2020 ജനുവരി ആറിനു രാത്രി ഒന്‍പതരയോടെ പെരിങ്ങാട്ടുകരയിലു ള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. സ്വാഭാവികമെന്ന നിലയിരുന്നു ശവസംസ്കാര നടപടികളും മറ്റും പൂർത്തീ കരിച്ചത്. മകൾ മരിച്ച് മുപ്പത്തിയെട്ടാം…
Read Moreആ ഒമിനിവാനില്‍ വന്നത് ആര്? ലക്ഷ്യം കുട്ടികളോ? അങ്കണവാടിക്കു സമീപത്തെ വീട്ടില്‍ ചോറ് ചോദിച്ചെത്തിയ അജ്ഞാതന്‍ കയറിപ്പോയത് ഒമിനിവാനില്‍; സംഭവം കോട്ടയം കല്ലറയില്‍
കല്ലറ: അങ്കണവാടിക്കു സമീപം അജ്ഞാതനെ കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലറ കളന്പുകാട് ആണ് സംഭവം. സമീപവാസിയായ വീട്ടമ്മ കുട്ടിയുമായി അങ്കണവാടിയിലേക്കു പോകുന്ന വഴി റോഡരികിൽ അപരിചിതനെ കണ്ടു. അജ്ഞാതനായ അപരിചിതനെ കണ്ട് ഭയപ്പെട്ട് ഇവർ പ്രധാന റോഡിൽനിന്നും അൽപ്പം കയറി സ്ഥിതി ചെയ്യുന്ന അങ്കണവാടിയിലേക്കു വേഗം പോകുകയും ചെയ്തു. ഇതിനുശേഷം പതിനൊന്ന് മണിയോടെ ഈ അപരിചിതൻ അങ്കണനവാടിക്കു സമീപമുള്ള വീട്ടിലെത്തിവീട്ടമ്മയോട് ചോറ് ആവശ്യപ്പെട്ടു. ചോറില്ലെന്ന് അറിയിച്ചതോടെ എന്നാൽ തുണി വല്ലതുമുണ്ടെങ്കിൽ തന്നാൽ മതിയെന്ന് പറഞ്ഞു. ഭയപ്പെട്ട് വീടിനുള്ളിലേക്കു കയറിയ വീട്ടമ്മ ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും അജ്ഞാതൻ പോകാൻ തയാറായില്ല. ഈ സമയം ഇവർ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഫോണ്‍ ചെയ്തുകൊണ്ട് പുറത്തേക്ക് പോകുകയും നിമിഷങ്ങൾക്കകം റോഡിൽ വന്ന നിന്ന നീല ഓമനി വാനിൽ കയറി കോട്ടയം ഭാഗത്തേക്കു പോകുകയായിരുന്നു. ഈ സംഭവം…
Read Moreകോടതിവിധിക്കു പുല്ലുവില; തെക്കുംകര കാപ്പ് ബണ്ട് പൊളിച്ചു; പഞ്ചായത്തിന്റെ മൗന സമ്മതത്തോടെയാണ് പൊളിക്കൽ നടന്നതെന്ന ആരോപണവുമായി നാട്ടുകാർ
കരൂപ്പടന്ന: കടലായി റോഡിൽ തെക്കുംകര കാപ്പ് ബണ്ട് പൊളിച്ചുനീക്കിയതായി പരാതി. പരിസര പ്രദേശങ്ങളിലെ 400 ഓളം കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ള ജലസ്രോതസുകളിലേക്കും ഉപ്പുവെള്ളം കയറാതെ എല്ലാ വർഷവും ആറ് മാസം അടച്ചുകെട്ടി സംരക്ഷിക്കണമെന്ന കോടതിവിധി മറികടന്നാണ് കാപ്പ് ബണ്ട് പൊളിച്ചുനീക്കിയത്. കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ഉപ്പുവെള്ളം തടഞ്ഞ് നിർത്തി കെട്ടിപ്പോരുന്ന ബണ്ട് പൊളിച്ചു നീക്കിയതിൽ പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും മൗനം പാലിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ബണ്ടിന്റെ ഒരു കഴുക പൊളിച്ചു നീക്കിയപ്പോൾ തന്നെ പ്രദേശവാസികൾ പഞ്ചായത്ത് ഭരണസമിതിയെയും സെക്രട്ടറിയെയും പോലീസിനെയും കാര്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ നടപടി ഒന്നും സ്വീകരിക്കാത്തതിനെ തുടർന്ന് പ്രദേശവാസികൾ കോടതിയെ സമീപിക്കുകയും കോടതി നിയമിച്ച കമ്മീഷൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നൽകുന്നതിനിടെയാണ് ബണ്ടിന്റെ രണ്ടാമത്തെ കഴുകയും പൊളിച്ചു നീക്കിയത്. പതിറ്റാണ്ടുകളായി കുടിവെള്ള പ്രശ്നം നിലനിന്നിരുന്ന കടലായി-കരൂപ്പടന്ന പ്രദേശത്ത്…
Read Moreഒരു “മഴൈ’ വന്ത് പാത്തായാ… ഒറ്റ മഴയ്ക്ക് ഗട്ടറുകൾ “നികന്നു’; തൃശൂർ മെഡിക്കൽ കോളജ് പരിസരത്തെ റോഡിലൂടെയുള്ള യാത്ര ദുഷ്കരം
മുളങ്കുന്നത്തുകാവ്: ഒരു ചെറുമഴ പെയ്യുന്പോഴേക്കും വെള്ളക്കെട്ടുണ്ടാകുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയാണ് യാത്ര. കഴിഞ്ഞ ദിവസം പെയ്ത ചെറുമഴയ്ക്ക് തന്നെ ഈ ഗട്ടറുകളിൽ വെള്ളം നിറഞ്ഞു. ഇതോടെ യാത്രാദുരിതം ഇരട്ടിയായി. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രധാന റോഡായിരുന്നു ഇത്. സഞ്ചാരയോഗ്യമല്ലാതായിട്ടും പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് ഈ റോഡിനോടു കാണിക്കുന്നത്. കുണ്ടുംകുഴിയും നിറഞ്ഞ ഈ റോഡിൽ അപകടങ്ങളും ഉണ്ടാകാറുണ്ട്. ആറു മെഡിക്കൽ ഷോപ്പുകൾ, എടിഎം കൗണ്ടർ, വിശ്രമകേന്ദ്രം, സ്റ്റേഷനറി കട, പ്രസവ മുറി എന്നിവിടങ്ങളിലേക്ക് എത്താനുള്ള വഴി കൂടിയാണിത്.
Read More