വാഷിംഗ്ടണ്‍ ഡിസി: അധികാരമേറ്റതിനു തൊട്ടുപിന്നാലെ ട്രംപിന്റെ നയങ്ങൾക്ക് പ്രസിഡന്റ് ജോ ബൈഡന്റെ തിരുത്തൽ. പാരീസ് ഉടന്പടിയിൽ വീണ്ടും ചേരുന്നതടക്കമുള്ള 15 എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ബൈഡന്റെ ഒപ്പ് പതിയുന്നു. ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിനും ലോകത്തിനു പ്രതീക്ഷ നൽകുന്നതിനും സഹായിക്കുന്ന നടപടികളിലേക്കാണ് ബൈഡൻ കടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. രണ്ടു മേഖലകളിൽ മാറ്റങ്ങൾക്ക് ഏജൻസികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡൻ ആദ്യദിനത്തിൽ ശ്രദ്ധവച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അതിൽ ഏറെ പ്രധാനം കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബില്ലാണ്. അനധികൃത കുടിയേറ്റക്കാർക്ക് എട്ടു വർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ഈ ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉണ്ട്. പതിനായിരക്കണക്കിനു വരുന്ന ഇന്ത്യക്കാരായ ഐടി ജീവനക്കാർക്ക് ഇതു സഹായകരമാകും. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി.…
Read MoreDay: January 21, 2021
ഉണ്ണികൃഷ്ണന് നമ്പൂതിരി ഇനി ഓര്‍മകളിൽ..! മലയാണ്മയുടെ മുത്തച്ഛന് നാടിന്റെ പ്രണാമം
പയ്യന്നൂർ:മലയാള സിനിമയില്‍ വൈകിയെത്തിയ വസന്തം ഇനി ജനഹൃദയങ്ങളിലെ ഓര്മ പൂവ്. കുടുംബ ബന്ധങ്ങളുടെ അവിഭാജ്യഘടകവും പഴയകാല സംസ്കൃതിയിലെ മുത്തച്ഛനെന്ന മലയാളികളുടെ ഭാവനയെ അഭ്രപാളികളില്‍ അനശ്വരമാക്കി ജനഹൃദയങ്ങള്‍ കീഴടക്കിയ മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത മുത്തച്ഛന് ഉണ്ണികൃഷ്ണന് നമ്പൂതിരി(98)യാണ് ഓര്‍മയായത്. ഇന്നു രാവിലെ പതിനൊന്നോടെ കോറോത്തെ പുല്ലേരി വദ്ധ്യാരില്ലം തറവാട്ട് ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നും സംസ്കാരം. ഒരു നൂറ്റാണ്ടിന്റെ നിറവിലേക്കെത്തുമ്പോഴും പെരുമാറ്റത്തിലും സംസാരത്തിലും കുട്ടിത്വം കൈവിടാത്ത ഗ്രാമീണതയുടെ പ്രതീകമായിരുന്നു ഉണ്ണികൃഷ്ണന് നമ്പൂതിരി. ഇദ്ദേഹത്തിന്റെ വേര്‍പാടറിഞ്ഞ് പയ്യന്നൂരിലെ ആശുപത്രിയിലും കോറോത്തെ പുല്ലേരി വാദ്ധ്യാരില്ലത്തും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട നിരവധിയാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. മന്ത്രിമാരും നേതാക്കന്മാരും കുടുംബാംഗങ്ങളെ വിളിച്ച് അനുശോചനമറിയിച്ചു. നടന്മാരായ മമ്മൂട്ടി,മോഹന്‍ലാൽ, ജയറാം, മനോജ് കെ.ജയന് സംവിധായകന് ജയരാജ് തുടങ്ങിയവര്‍ അനുശോചിച്ചു. കേരള ഹൈക്കോടതി,ജില്ലയിലെ മറ്റു കോടതികള്‍ എന്നിവയ്ക്ക് വേണ്ടി വിവിധ ജഡ്ജിമാര്‍ ചേര്‍ന്ന് റീത്ത് വെച്ചു. ദേശാടനമെന്ന ജയരാജ് സിനിമയിലെ മുത്തച്ഛനായി…
Read Moreകോവിഡ് വില്ലനായെങ്കിലും മുഹൂർത്തം തെറ്റിച്ചില്ല, വരന്റെ ബന്ധുവായ സഹോദരി താലികെട്ടി; ആശംസകളുമായി ഓൺലൈനിൽ വരനും…
മാവേലിക്കര: വരനില്ലാതെ വധുവിന്റെ താലികെട്ട് നടന്നു. കട്ടച്ചിറ കൊച്ചു വീട്ടില്‍ വടക്കതില്‍ തങ്കമണി – സുദര്ശനന് ദമ്പതികളുടെ മകള്‍ സൗമ്യ, ഓലകെട്ടിയമ്പലം പ്ലാങ്കൂട്ടത്തില്‍ രാധാമണി – സുധാകരന് ദമ്പതികളുടെ മകന് സുജിത്ത് സുധാകരന് എന്നിവര്‍ തമ്മിലുള്ള വിവാഹമാണ് വരന്റെ സാന്നിധ്യമില്ലാതെ ഇന്നലെ നടന്നത്. വരന്റെ അകന്ന ബന്ധത്തിലുള്ള സഹാദരിയാണ് വധുവിന് ഹാരം ചാര്‍ത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുജിത്തിന് കോവിഡ് സ്ഥിതീകരിച്ചത്. കല്യാണ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വരന്റെ സാന്നിധ്യമില്ലാതെ കല്യാണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് മുട്ടക്കുളം ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പാലിച്ച് ആളുകള്‍ സന്നിഹിതരായിരുന്നു. വിവാഹ ശേഷം മാവേലിക്കരയിലെ ക്വാറന്റൈൻ സെന്ററില്‍ നിന്ന് വീഡിയോ കോള്‍ വഴി വധുവിന് വരന് സുജിത്തിന്റെ മംഗളാശംസകളുമെത്തി. സുജിത്തിന്റെ കുടുംബവും വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല. കോവിഡ് രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു…
Read Moreഒരു തെറ്റും ചെയ്തിട്ടില്ല: സ്പീക്കർ; നിയമസഭയ്ക്ക് കളങ്കം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തനിക്കെതിരേയുള്ള പ്രതിപക്ഷ പ്രമേയം യുക്തിക്ക് നിരക്കാത്തതാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ആരോപണങ്ങളെക്കുറിച്ച് സഭയിലെ അംഗങ്ങളാരും തന്നോട് ചോദിച്ചിട്ടില്ല. ആരോപണങ്ങളെ കുറിച്ച് വ്യക്തത തേടാൻ ഇതേപ്പറ്റി തന്നോട് നേരത്തെ ചോദിക്കാമായിരുന്നുവെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ സഭയിൽ ഇങ്ങിനെയൊരു പ്രമേയം കൊണ്ടുവരുന്നത് യുക്തിക്ക് നിരക്കുന്നതല്ല. ആരോപണങ്ങളെല്ലാം ഭാവന മാത്രമാണെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു. സ്വപ്നയെപ്പറ്റി അന്വേഷിച്ചറിയാൻ തനിക്ക് സ്വന്തമായി രഹസ്യാന്വേഷണ സംവിധാനമില്ല. ഇനി മത്സരിക്കണമോയെന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെയെന്നും വിയോജിപ്പിനുള്ള അവസരം ജനാധിപത്യത്തിന്റെ വിജയമാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിലും ഡോളർ കടത്തിലും സ്പീക്കർക്ക് ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നതിനെത്തുടർന്ന് സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷ പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യാനിരിക്കെയാണ് സ്പീക്കറുടെ പ്രതികരണം. എം. ഉമ്മറാണ് ഇന്ന് സ്പീക്കർക്കെതിരേ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുക. പ്രമേയ ചർച്ച…
Read Moreസുരക്ഷയെക്കുറിച്ച് പൊതുജനങ്ങള്‍ മറക്കുന്നു; തകഴിയില്‍ കോവിഡ് വ്യാപനം രൂക്ഷം; അടിയന്തര സഹായം വേണമെന്നു വ്യാപാരികള്‍
എടത്വ: തകഴി പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷം. ദിവസേന ഇരുപതോളം കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിതീകരിക്കുന്നു. തകഴിയിലെ ഒട്ടുമിക്ക പ്രദേശങ്ങളും അടച്ചിട്ട നിലയിലാണ്.സാമൂഹിക അകലം, മാസ്ക്, കൈകളുടെ ശുചീകരണം എന്നിവ മറന്ന മട്ടിലാണ് പൊതുജനങ്ങള്‍. കോവിഡ് സ്ഥിതീകരിച്ച ഒട്ടനവധി കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടി. തൊഴില്‍ മേഖലകളും താളംതെറ്റിയ അവസ്ഥയാണ്. കണ്ടയിന്മെന്റ് സോണിന്റെ ഭാഗമായി തകഴിയിലെ വ്യാപാരികള്‍ക്കുണ്ടാവുന്ന നഷ്ടം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി തകഴി യൂണിറ്റിന്റെ നേതൃത്വത്തില്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും, ജാഗ്രതാ സമിതി ചെയര്‍മാനുമായ എസ്. അജയകുമാറിന് നിവേദനം നല്കി. സമിതി ഏരിയാ പ്രസിഡന്റ് എം .എം. ഷെരീഫ് തകഴി, യൂണിറ്റ് പ്രസിഡന്റ് വിജയന് ശാസ്താ, സെക്രട്ടറി ബെന്നി മാലിശ്ശേരി, ട്രഷറര്‍ മഹേഷന് എന്നിവര്‍ പങ്കെടുത്തു.
Read Moreഇലക്ഷനു മുന്‍പേ ഇടതിന്റെ ബോംബ് സോളാർ വരുന്നൂ… ! സോളാര്‍ പ്രതിയില്‍ നിന്നും സര്‍ക്കാര്‍ എഴുതി മേടിച്ചത് എന്ത് ? എന്തിന് ?
റെനീഷ് മാത്യു കണ്ണൂർ: സോളാർ ലൈംഗിക പീഡനക്കേസ് സിബിഐക്കു കൈമാറാൻ സർക്കാർ തകൃതിയായ നീക്കം തുടങ്ങി. തെരഞ്ഞെടുപ്പിനു മുന്‍പായി പ്രതിപക്ഷനിരയെ വീണ്ടും കുരുക്കിലാക്കാൻ ലക്ഷ്യമിട്ടാണ് പഴയ തുറപ്പ് ചീട്ട് വീണ്ടും ഇടതുപക്ഷം പൊക്കിക്കൊണ്ടു വരുന്നത്. കേസ് സിബിഐക്കു വിട്ടാൽ ഉമ്മൻ ചാണ്ടിയും യുഡിഎഫും പ്രതിരോധത്തിലാകുമെന്നാണ് സിപിഎം വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് കേസ് സിബിഐക്കു കൈമാറിയേക്കും. സോളാർ കേസ് സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു കേസിലെ പ്രതി മുഖ്യമന്ത്രിക്കു കത്ത് നൽകിയതായാണു സൂചന. ഇതു ഇടതുകേന്ദ്രങ്ങൾ പ്രതിയോട് കത്ത് ചോദിച്ചു വാങ്ങിയതാണെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉയർത്തിക്കഴിഞ്ഞു. ഇതിനിടെ എട്ടോളം അറസ്റ്റ് വാറണ്ടുള്ള കേസുകളിലെ പ്രതി മുഖ്യമന്ത്രിക്കു കത്തു നൽകിയതും വിവാദമായിട്ടുണ്ട്. ബിവറേജ് കോർപറേഷനിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങിയിട്ട് ഇരുപതോളം യുവാക്കൾക്ക് വ്യാജ നിയമന ഉത്തരവ് നൽകിയെന്ന കേസിൽനിന്നു സോളാര്‍ പ്രതിയെ ഒഴിവാക്കാൻ നീക്കം…
Read Moreനിങ്ങളുടേത് വലിയ മനസാണ്…! കളഞ്ഞുകിട്ടിയ അര ലക്ഷം ഉടമയ്ക്കു നൽകി; സലിന നാട്ടിലെ താരമായി
ചെങ്ങന്നൂർ : പാണ്ഡവൻപാറ, തിട്ടമേൽ കോതാലുഴത്തിൽ വീട്ടിൽ സലിനബിനു ഇപ്പോൾ നാട്ടിലെ അഭിമാന താരമാണ്. വഴിയിൽ കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ യഥാർഥ ഉടമയെ കണ്ടെത്തി കൈമാറുക വഴി സമൂഹത്തിന് നല്ല മാതൃകയായത്. ചെങ്ങന്നൂർ കോടതി റോഡിലെ വാച്ചുകടയായ കല്ലൂത്ര ടൈംസിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തുവരികയാണ് സലിന ബിനു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ വിറ്റുവരവു തുക നഗരത്തിലെ ബാങ്കിൽ അടച്ചു തിരികെ കടയിലേക്ക് വരുമ്പോഴാണ് കോടതി റോഡരുകിലെ നടപ്പാതയിൽ 500 രൂപയുടെ വലിയ ഒരു കെട്ട് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് താൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ വിവരം ധരിപ്പിച്ച് പണം കൊടുത്തു . പിന്നെ ഒട്ടും താമസിച്ചില്ല. നോട്ടു കെട്ട് ചെങ്ങന്നൂർ പൊലിസിൽ ഏൽപ്പിച്ചു . പൊലിസ് എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് നോട്ടുകെട്ട് അമ്പതിനായിരം രുപയുടേതാണെന്ന് അറിഞ്ഞത് . യഥാർഥ ഉടമയെ…
Read Moreമമത ബാനര്‍ജി തോറ്റാല്‍ കൈവെട്ടും ! തൃണമൂല്‍ സ്ഥാപക നേതാവിന്റെ ശപഥം…
ഉടന്‍ വരാന്‍ പോകുന്ന പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ മദന്‍ മിത്ര. അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിജെപിയെ വെല്ലുവിളിച്ച് മദന്‍ മിത്ര രംഗത്തുവന്നത്. മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പില്‍ അവര്‍ ഒരിക്കലും പരാജയപ്പെടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മമത തോറ്റാല്‍ സ്വന്തം കൈ വെട്ടിമാറ്റുമെന്ന് പ്രഖ്യാപിച്ചതെന്ന് മദന്‍ മിത്ര പറഞ്ഞു. മമതയ്ക്കെതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്ന സുവേന്ദു അധികാരിക്ക് എതിരെയല്ല തൃണമൂല്‍ കോണ്‍ഗ്രസിന്റെ പോരാട്ടം. യഥാര്‍ത്ഥത്തില്‍ ബിജെപിക്കെതിരെയാണ് തൃണമൂല്‍ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ 50,000 വോട്ടിന്റെ മാര്‍ജിനില്‍ ജയിക്കുമെന്നാണ് സുവേന്ദുവിന്റെ അവകാശവാദം. എന്നാല്‍ മമത കുറഞ്ഞത് ഒരു ലക്ഷം വോട്ടിനെങ്കിലും ലഭിക്കുമെന്നാണ് മദന്‍…
Read Moreവേലിയേറ്റം ശക്തമാകുന്നു; കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ; പാടശേഖരങ്ങൾ വീണ്ടും മടവീഴ്ച ഭീഷണിയിൽ
മങ്കൊമ്പ് : രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം വേലിയേറ്റത്തെത്തുടർന്ന് കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയരുന്നു. ഇതോടെ പാതി വഴി പിന്നിട്ട പുഞ്ചകൃഷിയും മടവീഴ്ച ഭീഷണി നേരിടുന്നു. മടവീഴ്ചയും, കൃഷിനാശവും ഒഴിവാക്കാൻ തണ്ണീർമുക്കം ബണ്ടിലൂടെ വെള്ളം കടലിലേക്ക് ഒഴുക്കണമെന്നാണ് കർഷകരുടെ ആവശ്യം. വേലിയേറ്റം ശക്തമായതോടെ രാമങ്കരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന ഇ്ല്ലിമുറി തെക്കേത്തൊള്ളായിരം പാടശേഖരത്തിൽ പുറംബണ്ടു തകർന്നതിനെത്തുടർന്ന് പാടത്തേയ്ക്കു വെള്ളം കവിഞ്ഞു കയറുകയാണ്. പാടശേഖരത്തിന്റെ വടക്കേ പുറംബണ്ടിൽ വിള്ളലുണ്ടായതിനെത്തുടർന്നാണ് പാടത്തേയ്ക്കു വെള്ളം കയറുന്നത്. നീരൊഴുക്കു തടഞ്ഞ് വലിയ മടവീഴ്ച ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് പാടശേഖരത്തിലെ കർഷകർ. അതേസമയം വേലിയേറ്റം മൂലം ജലനിരപ്പുയർന്നതിനെത്തുടർന്ന് പ്രദേശത്തെ വീടുകളിൽ പലതും വെള്ളത്തിലാണ്. ഈ സ്ഥിതി തുടർന്നാൽ കായൽ നിലങ്ങളടക്കം കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും മടവീഴ്ചയുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. കുട്ടനാടൻ ജലാശയങ്ങളിലെ ജലനിരപ്പു താഴ്ത്തുന്നതിനായി വേലിറക്ക സമയങ്ങളിൽ മാത്രം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നുവച്ച് വെള്ളം…
Read More‘ഞങ്ങളുടെ ചുറ്റുവട്ടത്ത് ഇതു നടന്നല്ലോ’..! കണ്ണില്ലാത്ത ക്രൂരതയിൽ മനംനൊന്ത് മുണ്ടക്കയം;എല്ലാത്തിനും സാക്ഷിയായി മിണ്ടാപ്രാണിയും
മുണ്ടക്കയം: മുണ്ടക്കയം അസംബനിയിൽ മകനും മരുമകളും ചേർന്നു മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും ലഭിക്കാതെ അച്ഛൻ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ഇന്നു വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. സമീപവാസികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. തുടർന്നു വിശദമായ റിപ്പോർട്ട് തയാറാക്കി അധികൃതർക്കു സമർപ്പിക്കും. അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മുണ്ടക്കയം പോലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊടിയിൽ വീട്ടിൽ പൊടിയ(80)നാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചത്. മാനോനില തെറ്റിയ ഭാര്യ അമ്മിണിയെ (76) കോട്ടയം മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ ജില്ലാ കളക്ടർ സബ് കളക്്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. മകൻ റെജി ഭക്ഷണവും വെള്ളവും നല്‍കാതെ വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീട്ടിനുള്ളിൽ ബന്ധിയാക്കിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ്…
Read More