ചുംബന സമരം, മാറിട പ്രതിഷേധം, ശബരിമല കയറ്റം തുടങ്ങിയ വിഷയങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച രഹ്ന ഫാത്തിമയും പങ്കാളി മനോജ് ശ്രീധരും വേര്‍പിരിഞ്ഞു. ഏറെ നാളായി ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലായിരുന്നു. അഡ്ജസ്റ്റ്മെന്റുകള്‍ വേണ്ടി വരുന്നതായി തോന്നിയതിനാല്‍ വളരെ സൗഹൃദപരമായി പിരിയാമെന്ന് തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹം കഴിച്ചിട്ടിലാലത്തതിനാല്‍ പിരിയുന്നതിന് തടസമില്ല. വേര്‍പിരിഞ്ഞാലും ഇപ്പോള്‍ താമസിക്കുന്ന ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ ഒന്നിച്ചു തന്നെ കഴിയും. കുട്ടികളുടെ ഉത്തരവാദിത്തങ്ങള്‍ തുല്യ പങ്കാളിത്തതോടെ നടത്തും സന്തോഷത്തോടെയാണ് പിരിയുന്നതെന്നും പിരിഞ്ഞതിന്റെ ഒരു വലിയ പാര്‍ട്ടി സുഹൃത്തുക്കള്‍ക്കായി നടത്തുമെന്ന് മനോജ് പറഞ്ഞു. കുടുംബം എന്ന സങ്കല്‍പ്പത്തിനകത്ത് സ്വതന്ത്ര വ്യക്തികള്‍ എന്ന ആശയത്തിന് നിലനില്‍പ്പില്ല. ഭാര്യ – ഭര്‍ത്താവ്, ജീവിത പങ്കാളി ഈ നിര്‍വ്വചനങ്ങളില്‍ പരസ്പരം കെട്ടിയിടേണ്ട ഒരവസ്ഥയില്‍ നിന്ന് പരസ്പരം മോചിപ്പിക്കാന്‍ അതില്‍ ബന്ധിക്കപ്പെട്ടവരുടെ ഇടയില്‍ ധാരണ ഉണ്ടായാല്‍ മതിയെന്നും മനോജ് വ്യക്തമാക്കി. മനോജിന്റെ കുറിപ്പ് ഇങ്ങനെ… ഞാനും എന്റെ…
Read MoreDay: January 21, 2021
അമ്മൂമ്മയുടെ അറുപതുകാരനായ സുഹൃത്ത് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത കൊച്ചുമക്കളെ; ഞെട്ടി മുരുക്കുംപുഴക്കാർ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്ന വൃദ്ധനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മുരുക്കുംപുഴ സ്വദേശി വിക്രമൻ (60) നെയാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. ഒൻപതും ഏഴും വയസുള്ള സഹോദരിമാരായ കുട്ടികളെയാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ അമ്മൂമ്മയുടെ സുഹൃത്താണ് പ്രതി. അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് വന്നിരുന്ന കുട്ടികളെ അവിടത്തെ നിത്യസന്ദർശകനായിരുന്ന പ്രതി കഴിഞ്ഞ രണ്ട് മാസക്കാലമായി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ചൈൾഡ് ലൈൻ അധികൃതരുടെ ഇടപെടലിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് മംഗലപുരം പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Read Moreആടിയുലഞ്ഞ പ്രശ്നം അവിടെതന്നെ ..! ശരത് പവാര്‍ യാത്ര റദ്ദാക്കി; എന്‍സിപി തീരുമാനം വൈകും
ജോണ്സണ് വേങ്ങത്തടംകൊച്ചി: എന്‍സിപി അഖിലേന്ത്യാ അധ്യക്ഷന്‍ ശരത് പവാര്‍ കേരളയാത്ര മാറ്റിവച്ചതു കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകുന്നതിനു കാരണമാകുന്നു. 23നു കൊച്ചിയില്‍ എത്തുമെന്നറിയിച്ചിരുന്ന ശരത് പവാര്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുകയാണ്. ഇതോടെ എന്‍സിപി കേരള ഘടകത്തിലെ പ്രശ്നപരിഹാരം വൈകും. പാലാ സീറ്റില്‍ ആരംഭിച്ച തര്‍ക്കം എല്‍ഡിഎഫ് മുന്നണി വിടുന്ന നിലയിലേക്കു എത്തിച്ചേര്‍ന്നിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനും മാണി സി. കാപ്പനും അടക്കമുള്ള വിഭാഗം യുഡിഎഫിനോടു കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. ഇതിനു ചുക്കാന്‍ പിടിച്ചത് മുന്‍ എന്‍സിപിക്കാരനായ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ആണെന്നതും ശ്രദ്ധേയം. ഇദ്ദേഹം ടി.പി. പീതാംബരനും മാണി സി. കാപ്പനുമായി ചര്‍ച്ച നടത്തി. മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ഇവര്‍ ഗ്രൂപ്പ് യോഗം ചേരുകയും എല്‍ഡിഎഫില്‍ ഉറച്ചുനില്ക്കാന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പ് യോഗത്തിനെതിരേയും പീതാംബരന് രംഗത്തു വന്നു.…
Read Moreമഞ്ജു ചേച്ചി ക്ഷമിക്കണം…ഒരു കടുംകൈ ചെയ്യുകയാണ് ! കിം കിം കിം’ന്റെ ആക്ഷന്‍ വേര്‍ഷനുമായി അനുശ്രീ…
ലഭിച്ച വേഷങ്ങളെല്ലാം മികവോടെ ചെയ്തതിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ യുവനടിയാണ് അനുശ്രീ.ഹാസ്യവും, ആക്ഷനും, ക്യാരക്ടര്‍ കഥാപാത്രങ്ങളുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അനുശ്രീ തന്റെ ആരാധകരോടൊക്കെ സ്നേഹപൂര്‍വ്വം ഇടപഴകുന്ന വ്യക്തിത്വം കൂടിയാണ്. ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു താരം. ഇപ്പോള്‍ മഞ്ജു വാര്യരോട് ക്ഷമ ചോദിച്ചു കൊണ്ട് ഒരു കിടിലന്‍ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനുശ്രീ. മഞ്ജു വാര്യരുടെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന വൈറല്‍ ഗാനം തന്റേതായ ശൈലിയില്‍ പാടിക്കൊണ്ടാണ് അനുശ്രീ എത്തിയത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്ന വാര്യം പളളിയിലെ മീനാക്ഷിയായിട്ടാണ് അനുശ്രീ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ‘ദാസപ്പോ എന്റെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിയേ… എന്തോ ഒരു കുഴപ്പം എവിടെയോ ഉളള പോലെ… ആആആ ഇപ്പൊ മനസ്സിലായി വാര്യം പളളിയിലെ മീനാക്ഷി അല്ലിയോ…’ എന്ന ഡയലോഗിനൊപ്പം…
Read Moreജെസ്നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്. 2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു…
Read More46 വയസിനിടെ 39 അവാർഡുകൾ! ടെറസ് കൃഷിയിൽ സുല്‍ഫത്ത് വേറെ ലെവലാണ്
വൈപ്പിൻ : ജൈവപച്ചക്കറി കൃഷിയിൽ 46 വയസിനുള്ളിൽ 39 അവാർഡുകൾ. യുവകർഷക സുൽഫത്ത് മൊയ്തീൻ എത്തി നിൽക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയിൽ. സംസ്ഥാന കൃഷിവകുപ്പിന്റെ 2019-20 വർഷത്തെ ഏറ്റവും നല്ല ടെറസ് കൃഷിക്കുള്ള അംഗീകാരം ഇന്നലെ തേടിയെത്തിയതോടെയാണ് ആകെ അവാർഡുകൾ 39 ൽ എത്തിയത്. കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനക്കാരിയായിരുന്നു. ഇത്തവണ ജില്ലയിലെ ഏറ്റവും നല്ല ടെറസ് കർഷകയും സുൽഫത്ത് തന്നെയാണ്. കഴിഞ്ഞ തവണയും ജില്ലയിൽ ഒന്നാം സ്ഥാനത്തായിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ഓണത്തിനു ഒരുമുറം പച്ചക്കറിപദ്ധതിയിൽ രണ്ടാംസ്ഥാനവും നേടിയിരുന്നു. 27 വർഷം മുന്‍പാണ് സുൽഫത്ത് ജൈവപച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. തുടർന്ന് മൂന്ന് വർഷത്തിനുശേഷം ടെറസ് കൃഷിയും ആരംഭിച്ചു. എല്ലാത്തരം പച്ചക്കറി കൃഷികളും സുൽഫത്തിന്റെ തോട്ടത്തിലുണ്ട്. കണ്ണുകളുടെ ആരോഗ്യത്തിനു ഏറ്റവും ഗുണം ചെയ്യുന്ന പൊന്നാങ്കണ്ണി എന്ന ഒരിനം ചീര ഇപ്പോൾ പ്രത്യേകമായി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ…
Read Moreഅഞ്ചിലുറച്ച് ജെഡിഎസ്; സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന് നേതാക്കള്‍; മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും
കെ.ഷിന്റുലാല്കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് ജനതാദള്‍ എസ് (ജെഡിഎസ്). ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഇത്തവണയും മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്. എല്‍ഡിഎഫില്‍ ലോക് താന്ത്രിക് ജനതാദളും ഐന്എല്ലും കൂടി പുതുതായി വന്നതോടെ ഘടകകക്ഷികളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ മത്സരിച്ച സീറ്റുകളില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ജെഡിഎസ് തീരുമാനിച്ചത്. വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് മത്സരിച്ചത്. ഈ മണ്ഡലങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. ഈ മാസം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മറ്റു നിയോജകമണ്ഡലങ്ങളില്‍ ഫെബ്രുവരി 15 നുള്ളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ എല്‍ജെഡി ഏഴ്…
Read Moreഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, രാത്രികാലങ്ങളില്‍ വീട്ടിലെത്തി പീഡനവും; പിന്നെ നടന്നത്…
പേരാമ്പ്ര: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങളുമായി കടന്ന് കളയുകയും ചെയ്ത യുവാവിനെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. മഞ്ചേരി പുല്‍പ്പെറ്റ തടിക്കുന്ന് സ്വദേശി വി. സന്‍ഫില്‍ (21) ആണ് അറസ്റ്റിലായത്. അഞ്ച് മാസം മുമ്പ് പതിനാറുകാരിയുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് രാത്രി കാലങ്ങളില്‍ യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും ഏഴ് പവനോളം സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചൊവ്വാഴ്ച മഞ്ചേരി ടൗണില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ കോഴിക്കോട് പോക്സോ കോടതി റിമാൻഡ് ചെയ്തു.
Read Moreകളമശേരി സീറ്റ് ഇബ്രാഹിംകുഞ്ഞിന്റെ മകനോ ? പരിഗണനയിൽ ടി.എ. അഹമ്മദ് കബീർ, പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ അടുത്ത സ്ഥാനാർഥിക്കായി ആലോചന തകൃതിയായി. ഇബ്രാഹിം കുഞ്ഞിന് സീറ്റ് നൽകിയാൽ അത് തിരിച്ചടിയാകും എന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. എന്നാൽ കളമശേരി സീറ്റ് മറ്റാർക്കും വിട്ടുകൊടുക്കുകയും ഇല്ല. കളമശേരി സീറ്റ് വച്ചുമാറുന്നില്ലെങ്കിൽ ലീഗിന് അവിടെ പരിഗണിക്കാനുള്ളത് മൂന്നു പേരുകളാണ്. ലീഗിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറിയും എറണാകുളം ജില്ലക്കാരനുമായ ടി.എ. അഹമ്മദ് കബീർ എംഎൽഎ, വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ മകനും അഭിഭാഷകനുമായ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂറുമാണ് സീറ്റിനായി പരിഗണനയിലുള്ളത്. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്റെ പേരും സജീവമായി ചർച്ച ചെയ്യപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ ആയിരിക്കും കളമശേരിയിലെ മുസ്ലീം ലീഗ് സ്ഥാനാർഥി എന്നാണ് റിപ്പോർട്ടുകൾ. ഇബ്രാഹിം…
Read Moreവീടിനുള്ളിൽ ഓടിക്കയറി ഇതര സംസ്ഥാന യുവാവ്; പുറത്തേക്ക് ഓടി വീട്ടമ്മയും വേലക്കാരിയും..! ചെങ്ങന്നൂരിൽ പിന്നീടു സംഭവിച്ചത്…?
ചെങ്ങന്നൂർ: വീടിനുള്ളിൽ ഓടിക്കയറിയ ഇതര സംസ്ഥാനക്കാരനായ യുവാവ് നഗരഹൃദയത്തിൽ പരിഭ്രാന്തി പടർത്തി.ചെങ്ങന്നൂർ കണ്ണാട്ട് ഫൈനാൻസ് ഉടമ സുരേഷിന്റെ വസതിയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ 30 വയസ് പ്രായം തോന്നിക്കുന്ന അരോഗ ദൃഢഗാത്രനായ ഹിന്ദി സംസാരിക്കുന്ന യുവാവ് പിൻവാതിലിലൂടെ വീടിനുള്ളിലേക്ക് കയറി പുറത്തേക്കുള്ള വാതിലുകൾ അടച്ചു. വിവരങ്ങളറിയാതെ ഈ സമയം സുരേഷിന്റെ ഭാര്യയും ജോലിക്കാരിയും പുറത്തായിരുന്നു. തിരിച്ചു കയറാനായി ഇരുവരും എത്തിയപ്പോഴാണ് തങ്ങൾ തുറന്നിട്ടിരുന്ന കതക് ബന്തവസ്സായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഓടിരക്ഷപ്പെടാൻ നോക്കിയപ്പോൾയുവാവിനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു കൊണ്ടിരുന്നെങ്കിലും അതിനു തയാറാകാതെ മുറികൾക്കുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും തലങ്ങും വിലങ്ങും ഓടിനടക്കുകയായിരുന്നു. വാർഡ് കൗൺസിലർ രാജൻ കണ്ണാട്ടും നൂറു കണക്കിന് ആൾക്കാരും വീടിനു സമീപം തടിച്ചു കൂടിയതോടെ മുകളിലത്തെ മുറിയിൽ നിന്നു താഴെയിറങ്ങി മുറി തുറന്നു ഓടിരക്ഷപ്പെടാൻ നടത്തിയ ശ്രമം വാതിൽ പൂട്ടു തുറക്കാനാകാത്തതിനാൽ പരാജയപ്പെട്ടു. ഒടുവിൽ പോലീസെത്തി കതക്…
Read More