തളിപ്പറമ്പ്: ജീവനക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടർന്ന തളിപ്പറന്പ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റി. ആകെയുള്ള എട്ട് ജീവനക്കാരില്‍ രണ്ടുപേര്‍ ഇലക്ഷന് ഡ്യൂട്ടിക്കും രണ്ടുപേര്‍ റവന്യു റിക്കവറി ഡ്യൂട്ടിക്കും പോയതോടെയാണ് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞത്. ശേഷിക്കുന്ന നാലുപേരില്‍ ഒരാള്‍ പ്രൊമോഷനായി പോയതും ജീവനക്കാരുടെ കുറവിനു കാരണമായി. പ്രൊമോഷനായി പോയ ഉദ്യോഗസ്ഥന്റെ സ്ഥാനത്തേക്ക് രണ്ട് മാസം മുമ്പേ തന്നെ പുതിയ ആളെ നിയമിക്കാനുള്ള ഉത്തരവായിട്ടുണ്ടെങ്കിലും നിയമനം നടന്നിട്ടില്ല. മൂന്ന് ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് നിലവില്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശീയ തെരഞ്ഞെടുപ്പിന്റെ പ്രത്യേക ഡ്യൂട്ടിക്കായി പോയ രണ്ടു ജീവനക്കാര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ആ ഡ്യൂട്ടി കൂടി ചെയ്യേണ്ടി വരും. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവിലാണ് റവന്യൂ റിക്കവറിക്കായി വില്ലേജ് ഓഫീസ് ജീവനക്കാര്‍ നെട്ടോട്ടമോടുന്നത്. ഈ മാസങ്ങളിലാണ് വില്ലേജ് ഓഫീസില്‍ നല്ല തിരക്കും…
Read MoreDay: January 22, 2021
ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് ചാകര; വൃത്തിയാക്കിതരണമെന്ന തൊഴിലാളകളുടെ ആവശ്യം പരിഗണിക്കാതെ അധികൃതർ
കണ്ണൂർ: ആയിക്കര കടപ്പുറത്ത് പ്ലാസ്റ്റിക് മാലിന്യ കൂന്പാരം. മത്സ്യബന്ധനം നടക്കുന്ന കടപ്പുറത്താണ് പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുന്നത്. ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകൾ, ഓയിൽ കാനുകൾ, തെർമോ കൂളർ, പ്ലാസ്റ്റിക് ചാക്കുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നു. കൂടാതെ ഉപയോഗശൂന്യമായ വലകളും ഒരു ഭാഗത്ത് കൂട്ടിയിരിക്കുന്നു. കടപ്പുറത്ത് ശുചീകരണ തൊഴിലാളികളെ വച്ച് വൃത്തിയാക്കണമെന്ന മത്സ്യ തൊഴിലാളികളുടെ ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. കടലോരം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും അത് നീക്കം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും മത്സ്യ തൊഴിലാളികൾ പറഞ്ഞു.
Read Moreഒരു കംപ്യൂട്ടറും പത്ത് ജീവനക്കാരും..!ഇവിടെ എല്ലാം ഹെെട്ടെക്കാണേ; തളിപ്പറമ്പിലെ എക്സൈസ് ഓഫീസ് കാര്യങ്ങൾ ഇങ്ങനെ…
തളിപ്പറമ്പ: തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സൈസ് സര്‍ക്കിള്‍ ഓഫീസിൽ ആകെയുള്ളത് ഒരു കംപ്യൂട്ടർ. ഡെ്രെവർ ഉൾപ്പെടെ പത്ത് ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. സർക്കാർ ഒഫീസിലെ പ്രവൃത്തനങ്ങൾ ഏല്ലാം ഡിജിറ്റലെസ് ചെയ്യുന്ന കാലത്താണ് തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് ഇൗസ്ഥിതി. ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉണ്ടെങ്കില്‍ ഒരു ദിവസത്തില്‍ പകുതിയും ഓഫീസിന്റെ കാര്യങ്ങള്‍ തകിടം മറിയും. മേലുദ്യോഗസ്ഥന് വീഡിയോ കോണ്‍ഫറന്‍സിനായി കംപ്യൂട്ടര്‍ വിട്ട് നല്കിയാല് കോണ്‍ഫറന്‍സ് കഴിയുന്നത് വരെ കംപ്യൂട്ടര്‍ ഉപയോഗിച്ച് ചെയ്യേണ്ട കാര്യങ്ങളെല്ലാം അവതാളത്തിലാകും. നാട് മൊത്തം ഹെെട്ടെക്കാണെന്ന് പറഞ്ഞു നടക്കുന്ന സർക്കാർ ഒരു കംപ്യൂട്ടറേങ്കിലും അനുവദിച്ചാൽ കുറച്ചുകൂടി നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
Read Moreസെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുമ്പോള്‍ പോലും അവഗണന നേരിട്ടിട്ടുണ്ട്..! ജയശങ്കർ
എന്തിനാ വെറുതെ ആവശ്യമില്ലാത്ത പണിക്ക് നടക്കുന്നതെന്ന് നാട്ടുകാരിൽ പലരും ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ എന്റെ ഈ രൂപം കൊണ്ടായിരിക്കും അവർ അങ്ങനെ ചിന്തിച്ചുപോയത്. ആമേൻ എന്ന സിനിമയ്ക്കു മുന്‍പു വരെ സെറ്റിൽ ഭക്ഷണം കഴിക്കാൻ ചെല്ലുന്പോൾ പോലും അവഗണന നേരിട്ടിട്ടുണ്ട്. ഒരു ലുങ്കിയും ബനിയനുമായിരിക്കും മിക്ക സിനിമകളിലും എന്റെ വേഷം. ഉച്ഛഭക്ഷണത്തിനൊക്കെ ചെല്ലുന്പോൾ ആരെന്ന് തിരിച്ചറിയാത്തതുകൊണ്ടായിരിക്കാം അങ്ങനെയൊക്കെ ഉണ്ടായിട്ടുള്ളത്. മുന്നോട്ടുള്ള വളർച്ചയിൽ വേണ്ട ഉൗർജമായി മാത്രമേ ഞാൻ അതിനെയെല്ലാം കണ്ടിട്ടുള്ളൂ.
Read Moreതട്ടിപ്പിന് മറയത്ത് കേരളം; പാഠം പഠിക്കാതെ ജനങ്ങള്‍! ഫിന്‍സിയര്‍ തട്ടിയത് 20 കോടി; കോഴിക്കോട് 116 പേര് നിക്ഷേപിച്ചത് 47 ലക്ഷം
സ്വന്തം ലേഖകന്‍ കോഴിക്കോട് : സംസ്ഥാനത്ത് 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് കേസ് അന്വേഷണം പാതിവഴിയില്‍ നില്‍ക്കവെ കൊടുങ്ങല്ലൂര്‍ ആസ്ഥാനമായുള്ള ഫിന്‍സിയര്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ തട്ടിപ്പില്‍ ഞെട്ടി പോലീസ്. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മാത്രം 20 കോടിരൂപയോളം തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മറ്റു ജില്ലകളിലെത് കൂടി കണക്കിലെടുത്താന് 50 കോടിയിലേറെ തട്ടിപ്പ് നടത്തിയിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. വന്‍ തുക ലാഭം വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച് മുങ്ങുന്നത് സംസ്ഥാനത്ത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. എന്നിട്ടും ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ അനുദിനം ഇരകളാവുകയാണെന്ന് കേസന്വേഷിക്കുന്ന ഇന്‍സ്പക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ മാത്രം ഇതുവരെ 39 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഇന്‍സ്പക്ടര്‍ പി.കെ.പത്മരാജന് അറിയിച്ചു. 14 കോടി രൂപയോളം ഇവിടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം.…
Read Moreചോറ്റാനിക്കര സ്വദേശിനിക്ക് കാനഡയിൽ ഭർതൃപീഡനം! അവശനിലയിലായ യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ചോറ്റാനിക്കര: ഭര്‍ത്താവിന്റെ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ചോറ്റാനിക്കര അമ്പാടിമല സ്വദേശിയായ സുരേഷിന്റെ മകള്‍ ശ്രുതിക്കാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനം മൂലം ആരോഗ്യനില വഷളായി ആശുപത്രിയില്‍ ചികിൽസയിൽ കഴിയേണ്ടി വന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചോറ്റാനിക്കര പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2018-ലായിരുന്നു കൊടുങ്ങല്ലൂര്‍ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പില്‍ ശ്രീകാന്ത് മേനോന് ശ്രുതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാള്‍ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും നിർബന്ധിച്ച് ലഹരി മരുന്നുകൾ കഴിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. നിരവധി തവണ യുവതിയുടെ വീട്ടുകാരില്‍നിന്നും ഇയാള്‍ പണം കൈപ്പറ്റിയിരുന്നതായും വിവാഹ സമ്മാനമായി നല്കിയ 75 പവന് സ്വര്‍ണാഭരണങ്ങളും വിറ്റുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ വായില്‍ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെ…
Read Moreഎന്തിനീ ക്രൂരത…!സുഗതകുമാരി ടീച്ചറും അഴീക്കോട് മാഷുമൊക്കെ നട്ട വിലങ്ങൻകുന്നിലെ മരങ്ങൾ മുറിച്ചു മാറ്റിയ നിലയിൽ
തൃശൂർ: വിലങ്ങൻകുന്നിൽ മുഖ്യമന്ത്രിയും സുഗതകുമാരി ടീച്ചറും അഴീക്കോട് മാഷുമൊക്കെ നട്ട മുപ്പത് മരങ്ങൾ മുറിച്ചു മാറ്റിയതായി കണ്ടെത്തി. അപൂർവ ആയുർവേദ മരുന്നുകൾക്കുള്ള മരങ്ങൾ ഉൾപ്പെടെയാണ് മുറിച്ച മാറ്റിയ നിലയിൽ കണ്ടെത്തിയത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുറിച്ചു മാറ്റിയത് ആരാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് തോമസ് പാവറട്ടി കളക്ടർക്ക് പരാതി നൽകി. തൊട്ടടുത്ത് ലൈൻ പോകുന്നുണ്ടെങ്കിലും ഇലക്ട്രിസിറ്റി ഡിപ്പാർട്ടമെന്റ് കൊന്പുകളല്ലാതെ മരം ഒന്നടങ്കം മുറിക്കാറില്ലെന്ന് വ്യക്തമാക്കി.
Read Moreഎം.കെ.വർഗീസിനെ വീണ്ടും ക്ഷണിച്ച് കോണ്‍ഗ്രസ്; വർഗീസിന് നൽകിയിട്ടുള്ളത് ബ്ലാങ്ക് ചെക്കെന്ന് എം.പി.വിൻസന്റ്; ഇപ്പോൾ എൽഡിഎഫിൽ സംതൃപ്തനെന്ന് വർഗീസ്
സ്വന്തം ലേഖകൻതൃശൂർ: തൃശൂർ കോർപറേഷൻ മേയർ എം.കെ.വർഗീസിനെ വീണ്ടും ക്ഷണിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നെട്ടിശേരിയിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വർഗീസിനെ രണ്ടു വർഷത്തേക്ക് മേയറാക്കിക്കൊണ്ടാണ് ഇപ്പോൾ എൽഡിഎഫ് കൂടെ നിർത്തിയിരിക്കുന്നത്. എന്നാൽ വർഗീസിന് അഞ്ചുവർഷത്തെ മേയർ സ്ഥാനമാണ് തങ്ങൾ നേരത്തെ തന്നെ നൽകിയിരുന്നതെന്നും ആ വാഗ്ദാനവും ഉറപ്പും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും പുല്ലഴിയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ വിജയശേഷം ഡിസിസി പ്രസിഡന്റ് എം.പി.വിൻസന്റ് പറഞ്ഞു. പഴയ കോണ്‍ഗ്രസുകാരനായ വർഗീസ് തങ്ങൾക്കൊപ്പം മടങ്ങിയെത്തുമെന്നും ബ്ലാങ്ക് ചെക്കാണ് വർഗീസിന് തങ്ങൾ നൽകിയിരിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.അതേ സമയം താൻ സ്വതന്ത്രനായാണ് ഇപ്പോൾ മേയറായി പ്രവർത്തിക്കുന്നതെന്നും എൽഡിഎഫിനൊപ്പം നിൽക്കുന്നതിൽ താനിപ്പോൾ സംതൃപ്തനാണെന്നും എന്തെങ്കിലും അസംതൃപ്തി തോന്നിയാൽ അപ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുമെന്നുമാണ് മേയർ എം.കെ.വർഗീസ് നിലപാടെടുത്തിരിക്കുന്നത്.മേയർ പദവിക്കു പുറമെ കോണ്‍ഗ്രസ് വർഗീസിന് ഉയർന്ന സ്ഥാനങ്ങൾ പാർട്ടിക്കുള്ളിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
Read Moreഅത്ഭുതകരമീ രക്ഷപെടൽ..! വീട്ടിലേക്ക് ഇടിച്ചു കയറിയ ലോറി അലമാരിയിൽ തട്ടി നിന്നു; ആറുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; മുത്തശ്ശിക്ക് സാരമായ പരിക്ക്
പട്ടിക്കാട്: തമിഴ്നാട്ടിൽ നിന്നും തൃശൂർ ഭാഗത്തേക്ക് ചരക്കുമായി വന്നിരുന്ന ലോറി കുതിരാൻ ഇറക്കം ഇറങ്ങുന്പോൾ വഴുക്കുംപാറയിൽവച്ച് വലതുവശത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വഴക്കുംപാറ മുത്തൻതോട്ടിൽ മത്തായി, ഭാര്യ സോഫി, മകൻ, പേരക്കുട്ടി എന്നിവരാണ് വീട്ടിൽ ഉറങ്ങിക്കിടന്നിരുന്നത്. സോഫിയും ആറുവയസുള്ള പേരക്കുട്ടി ഇതളും കിടന്നിരുന്ന മുറിയുടെ ഭിത്തിയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. സോഫിക്ക് കാലിൽ നിസാര പരിക്കേറ്റു. അലമാരയിൽ ലോറി തടഞ്ഞുനിന്നതിനാൽ ഇതളിന് പരിക്കുണ്ടായില്ല.ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷണ്മുഖന്റെ കാലിന് പരിക്കുണ്ട്. ഡ്രൈവർ ഒരു മണിക്കൂറോളം ലോറിയിൽ കുടുങ്ങിക്കിടന്നു. തൃശൂരിൽ നിന്നും ഫയർഫോഴ്സെത്തി കാബിൻ വെട്ടിപ്പൊളിച്ചാണ് ഷണ്മുഖനെ പുറത്തെടുത്തത്. ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഫിയേയും ഇതളിനേയും പീച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികശുശ്രൂഷ നൽകി വിട്ടയച്ചു.റോഡിൽ നിന്ന് തെന്നിമാറി നൂറ്റന്പതു മീറ്റർ അകലെ 15 അടി…
Read Moreവര്‍ഷങ്ങളുടെ അടുപ്പം, പ്രശസ്ത ബാഡ്മിന്ണ് താരവും! തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി തപ്സി
തന്റെ പ്രണയവും കാമുകന്റെ പേരും വെളിപ്പെടുത്തി ബോളിവുഡ് നടി താപ്സി പന്നു. ഇതാദ്യമായാണ് കാമുകനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തപ്സി തുറന്നു പറഞ്ഞിരിക്കുന്നത്. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് കാമുകനായ മാതിയാസ് ബോയെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും താപ്സി മനസ് തുറന്നത്. ഡെൻമാർക് സ്വദേശിയാണ് മാതിയാസ് ബോ. പ്രശസ്ത ബാഡ്മിൻണ് താരമാണ് തപ്സിയുടെ പ്രണയിതാവ്. 2015 ലെ യൂറോപ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാവാണ്. 2012 ഒളിമ്ബിക്സിൽ ഡെൻമാർകിന് വേണ്ടി വെള്ളി മെഡലും മാതിയാസ് സ്വന്തമാക്കിയിട്ടുണ്ട്. താപ്സി പന്നുവും മാതിയാസും തമ്മിൽ വർഷങ്ങളുടെ അടുപ്പമുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരം കാമുകനെക്കുറിച്ച് ഇപ്പോഴാണ് തുറന്നു പറയുന്നതെന്നു മാത്രം. ഇപ്പോൾ ഒരു വർഷം അഞ്ചോ ആറോ സിനിമകളിൽ അഭിനിയിക്കുന്നുണ്ട്. സ്വകാര്യ ജീവിതത്തിന് കൂടുതൽ സമയം ആവശ്യമാണ് എന്നതിനാൽ തന്നെ ഒരു വർഷം രണ്ടോ മൂന്നോ സിനിമകൾ ചെയ്യുന്ന കാലത്ത് വിവാഹത്തെ കുറിച്ച് ആലോചിക്കുമെന്ന്…
Read More