വാഹനങ്ങൾകൊണ്ട് റോഡിൽ അഭ്യാസം നടത്തുകയെന്നത് ചിലരുടെ ശീലമാണ്. കാറായാലും ബൈക്കായാലും ഇക്കാര്യത്തിൽ വിത്യാസമില്ല. ബൈക്കുകൊണ്ടാണ് അഭ്യാസമെങ്കിൽ, ഹാൻഡിലിൽ പിടിക്കാതെ ഓടിക്കുക, മുൻടയർ ഉയർത്തി ഓടിക്കുക തുടങ്ങി പല കലാപരിപാടികളുമുണ്ട്. ഇനി കാറിലാണെങ്കിൽ ഡ്രിഫ്റ്റ് ചെയ്യുക, ബേൺഔട്ട്സ് (കാറിന്റെ ടയർ റോഡിൽ ഉരഞ്ഞ് പുക വരുത്തുന്നത്) ചെയ്യുക തുടങ്ങിയവയാണ് അഭ്യാസങ്ങൾ. ഈ അഭ്യാസങ്ങൾക്കിടയിൽ അപകടങ്ങളും ധാരാളം സംഭവിക്കാറുണ്ട്. പരിചയമില്ലാത്തവരാണ് ചെയ്യുന്നതെങ്കിൽ അപകടം ഉറപ്പ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം. ആഡംബര കാറായ ബെൻസിലായിരുന്നു യുവാക്കളുടെ അഭ്യാസം നടത്താനുള്ള ശ്രമം. ബേൺഔട്ട്സാണ് യുവാക്കൾ ചെയ്യാൻ ശ്രമിച്ചത്. പക്ഷെ സംഗതി പാളി. കാറിന്റെ പിൻടയറിന് തീപിടിച്ചു. പിന്നാലെ കാർ മുഴുവൻ കത്തിനശിച്ചു. ഏകദേശം 1.2 കോടി രൂപ വില വരുന്ന ബെൻസ് കാറാണ് കത്തിയത്. കാറിലുണ്ടായിരുന്ന യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഏതായാലും റോഡിൽ അഭ്യാസത്തിന് ഇറങ്ങും…
Read MoreDay: January 23, 2021
രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല..! കൊറോണയില്‍ നിന്നും മുക്തിനേടിയ ആള് വീണ്ടും കൊറോണ ബാധിച്ചു മരിച്ചു; വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…
ബര്‍ലിന്‍: ജര്‍മനിയില്‍ രണ്ടാമത്തെ കൊറോണ അണുബാധയെത്തുടര്‍ന്ന് ബാഡന്‍വുര്‍ട്ടെംബര്‍ഗില്‍ 72 കാരനായ രോഗി മരിച്ചു.ബ്ളാക്ക് ഫോറസ്റ്റില്‍ നിന്നുള്ളയാള്‍ ആദ്യത്തെ കൊറോണ അണുബാധയെ അതിജീവിച്ചയാളാണ്. പക്ഷേ അദ്ദേഹത്തിന് രണ്ടാമത്തേതിനെ അതിജീവിക്കാനായില്ല. കേസ് ദാരുണമാണ്, ഇത് ആശങ്കയ്ക്ക് കാരണമില്ലെന്ന് വിദഗ്ധര്‍ പറയുന്നുവെങ്കിലും ആശങ്കകള്‍ ഇതുവരെ തീര്‍ത്തും ദൂരികരിച്ചിട്ടില്ല. ഇത് അസാധാരണമായ ഒരു കേസാണ്, ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇമ്മ്യൂണോളജി സെക്രട്ടറി ജനറല്‍ കാര്‍സ്റ്റണ്‍ വാട്സ് പറഞ്ഞു. 2020 ഏപ്രിലില്‍ ആദ്യമായി കോവിഡ് 19 രോഗബാധിതനായ ഒരാളാണിത്. 2020 ഡിസംബര്‍ അവസാനം, ഇയാള്‍ക്ക് വീണ്ടും രോഗം ബാധിച്ചു, ഇതാവട്ടെ ജനുവരി ആദ്യം സ്ഥിരീകരിച്ചിരുന്നു. റീഇന്‍ഫെക്ക്ഷന്‍ അതായത്, ഇതിനകം കടന്നുപോയ ഒരു അണുബാധയ്ക്ക് ശേഷമുള്ള അണുബാധ അപൂര്‍വമാണ്, മാത്രമല്ല പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നില്ല. രോഗബാധിതരായ ആളുകള്‍ ആദ്യം രോഗം പിടിപെട്ടാല്‍ മതിയായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നില്ലെന്നും വീണ്ടും രോഗബാധിതരാകാമെന്നും അറിയപ്പെടുന്ന കേസുകള്‍ കാണിക്കുന്നുവെന്ന് ഡോര്‍ട്മുണ്ട് ടെക്നിക്കല്‍ യൂണിവേഴ്സിറ്റി…
Read Moreഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കി! കമല ഹാരിസിന് അഭിനന്ദനം അറിയിക്കാൻ അമ്മാവൻ ഗോപാലൻ അമേരിക്കയിലെത്തും
വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി അധികാരമേറ്റ കമല ഹാരിസിന് നേരിട്ട് അഭിനന്ദനം അറിയിക്കാൻ മാതൃസഹോദരൻ ഗോപാലൻ ബാലചന്ദ്രൻ അമേരിക്കയിലെത്തും. ജനുവരി 21 നാണ് ഗോപാലൻ തന്റെ ഇംഗിതം പരസ്യമാക്കിയത്. കോവിഡ് വാക്സീൻ ലഭിച്ചാൽ ആദ്യം അമേരിക്കയിലെത്തുക എന്നതാണ് തന്റെ ലക്ഷ്യം. സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിചേരണമെന്നായിരുന്നു തന്റെ ആഗ്രഹം – ഇന്ത്യയിലെ സീനിയർ പ്രതിരോധ വിദഗ്ധൻ കൂടിയായ ഗോപാലൻ പറഞ്ഞു. തന്റെ സഹോദരിയും കമലയുടെ മാതാവുമായ ശ്യാമളയുടെ പേർ കമല തന്റെ പ്രസംഗത്തിൽ പലപ്പോഴും സ്മരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗോപാലൻ പറഞ്ഞു. കമല നല്ലൊരു പ്രാസംഗികയാണ്. വളരെ ചെറുപ്പം മുതൽ തന്നെ കമലയെ എനിക്കറിയാം. എന്റെ സഹോദരി ശ്യാമളയുടേയും ജമൈക്കയിൽ നിന്നുള്ള പിതാവിന്റേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് കമല. കമലയുടെ സ്ഥാനാരോഹണത്തിൽ ഇന്ത്യയിലുള്ള ഞങ്ങളുടെ കുടുംബാംഗങ്ങളുടെ സന്തോഷം അവർണനാതീതമാണ്. സുരക്ഷിതമായി യാത്ര ചെയ്യുവാൻ അവസരം ലഭിച്ചാൽ…
Read Moreവിളിച്ചുവരുത്തി അപമാനിക്കരുത്! സദസിൽനിന്നും ജയ്ശ്രീ റാം വിളി; മോദിയെ വേദിയിലിരുത്തി മമതയുടെ ഷോക്ക് ട്രീറ്റ്മെന്റ്; പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ചു
കോൽക്കത്ത: സദസിൽനിന്നും ജയ്ശ്രീ റാം വിളി ഉയർന്നതിനെ തുടർന്ന് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ സാക്ഷിയാക്കിയായിരുന്നു മമതയുടെ പ്രതിഷേധം. വിളിച്ചുവരുത്തി അപമാനിക്കരുതെന്നും അവർ പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 124 ാം ജന്മദിനാഘോഷ സമ്മേളനത്തിൽ മമത പ്രസംഗിക്കുമ്പോഴാണ് ബിജെപി അനുകൂല മുദ്രാവാക്യവും ജയ്ശ്രീ റാം വിളികളും മുഴങ്ങിയത്. പരിപാടിയിൽ മമതയ്ക്കൊപ്പം മോദിയും ബംഗാൾ ഗവർണർ ജഗദീപ് ധൻഖറും വേദിയിലുണ്ടായിരുന്നു. മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് മുദ്രാവാക്യം വിളി ഉയർന്നത്. ഉടനെ മമത പ്രസംഗം നിർത്തി. തന്നെ ഇവിടെ വിളിച്ചുവരുത്തിയ ശേഷം അപമാനിക്കരുതെന്ന് മമത പറഞ്ഞു. ഇതൊരു രാഷ്ട്രീയ പരിപാടിയല്ല. സർക്കാർ പരിപാടിയിലേക്ക് നിങ്ങൾ ആരെയെങ്കിലും ക്ഷണിച്ചുകൊണ്ടുവന്നതിനു ശേഷം അവരെ അപമാനിക്കരുത്- പ്രകോപിതയായ മമത സദസിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവർ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.
Read Moreജനവികാരങ്ങൾ പ്രതിഫലിക്കുന്ന പ്രകടനപത്രിക ലക്ഷ്യം: ഉമ്മൻ ചാണ്ടി; ജനഹിതമറിയാൻ ശശി തരൂർ ജനമധ്യത്തിലേക്ക്
സ്വന്തം ലേഖകൻ തിരുവനന്തപുരം : ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുടെ ആദ്യ യോഗം തിരുവനന്തപുരത്ത് ചേർന്നു. ജനവികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ് യുഡിഎഫ് ലക്ഷ്യമിടുന്നതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ചാണ് പ്രകടനപത്രിക തയാറാക്കുന്നത്. ജനങ്ങളുമായി സംവദിച്ച് ജനഹിതം അറിയാനായി ശശി തരൂർ എംപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് ദിവസങ്ങളിലായി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുമായി ശശി തരൂർ ആശയവിനിമയം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര വന്പിച്ച വിജയമാക്കാൻ വേണ്ടി അതത് എംപിമാരെ ചുമതലപ്പെടുത്തും. നാല് ജില്ലകളിലെ യാത്രയുടെ ഏകോപനം വിവിധ നേതാക്കൾക്കാണ്. കോട്ടയം ജില്ലയിലെ യാത്രയുടെ ഏകോപനച്ചുമതല ഉമ്മൻ ചാണ്ടി നിർവഹിക്കും. വയനാട്, ആലപ്പുഴ ജില്ലകളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനും മലപ്പുറത്ത് കെപിസിസി വൈസ് പ്രസിഡൻറ് ടി. സിദ്ദിഖിനുമാണ് യാത്രയുടെ ചുമതല. മറ്റുള്ള ജില്ലകളിൽ എംപിമാർക്കായിരിക്കും യാത്രയുടെ…
Read Moreതൃശൂർ പൂരം! പ്രൗഢിയോടെ നടത്താൻ ശ്രമിക്കുമെന്ന് ദേവസ്വങ്ങൾ; വൈകാതെ സർക്കാരുമായി ചർച്ച നടത്തും
സ്വന്തം ലേഖകൻ തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം പഴയ പോലെ പ്രൗഢിയോടെ നടത്താൻ എല്ലാ ശ്രമവും നടത്തുമെന്ന് പൂരത്തിന്റെ മുഖ്യസംഘാടകരായ തിരുവന്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായും തൃശൂരിലെ മന്ത്രിമാരുമായും ജില്ല ഭരണകൂടം, ആഭ്യന്തരവകുപ്പ് എന്നിവരുമായും വൈകാതെ ചർച്ചകൾ നടത്തുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. മൂന്നു മാസം മാത്രമാണ് പൂരത്തിന് അവശേഷിക്കുന്നതെന്നതിനാൽ വളരെ പെട്ടന്നു തന്നെ ഒരുക്കങ്ങളിലേക്ക് കടക്കേണ്ടതിനാൽ ഈ മാസം അവസാനത്തോടെ തന്നെ ചർച്ചകൾ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി തൃശൂരിലെത്തിയപ്പോൾ തൃശൂർ പൂരം പഴയ പോലെ നടത്തുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിച്ചിരുന്നുവെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു. പൂരവും പൂരം എക്സിബിഷനുമടക്കമുള്ള കാര്യങ്ങൾ തടസങ്ങളില്ലാതെ നടത്തുന്നതിന് ആവശ്യമായ ചർച്ചകൾ നടത്തുമെന്ന് ഇരു ദേവസ്വങ്ങളും വ്യക്തമാക്കി. കഴിഞ്ഞ വർഷം കോവിഡ് രൂക്ഷമായിരുന്ന സാഹചര്യത്തിൽ പൂരം ക്ഷേത്രചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണ സ്ഥിതിഗതികളിൽ അൽപം മാറ്റം…
Read Moreരാവും പകലും ഭേദമില്ലാതെ ശല്യം ചെയ്യലും നഗ്നത പ്രദര്‍ശനവും! സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം നിർത്താൻ മെഡിക്കൽ വിദ്യാർഥികൾ; ഒടുവില്‍…
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: രാവും പകലും ഭേദമില്ലാതെ സാമൂഹ്യവിരുദ്ധർ മെഡിക്കൽ കോളജ് കാന്പസിൽ കയറിയിറങ്ങി നടത്തുന്ന വിളയാട്ടം നിർത്താൻ മെഡിക്കൽ കോളജ് വിദ്യാർഥികൾ കാന്പസിലേക്കുള്ള റോഡ് അടച്ചുപൂട്ടി. അടച്ച റോഡ് തുറക്കാൻ കഴിയാതെ മെഡിക്കൽ കോളജ് അധികൃതർ നിസഹായരായപ്പോൾ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിൽ പൊതുജനങ്ങൾ പ്രതിഷേധമുയർത്തുന്നു. സാമൂഹ്യവിരുദ്ധർ വനിതാ ജീവനക്കാരേയും മെഡിക്കൽ വിദ്യാർഥിനികളേയും ശല്യം ചെയ്യുന്നതും ഇവർക്കു മുന്നിൽ മദ്യപിച്ചെത്തി നഗ്നത പ്രദർശനം നടത്തുന്നതുമെല്ലാം പതിവായതോടെയാണ് മെഡിക്കൽ വിദ്യാർഥികൾ റോഡ് അടച്ച് പ്രവേശനം നിയന്ത്രിച്ചത്. ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളുടെ ഈ നടപടിക്ക് പിന്തുണയേകുന്നുണ്ട്. സാമൂഹ്യവിരുദ്ധ വിളയാട്ടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ സമരവുമായി രംഗത്തു വന്നിരുന്നു. വിദ്യാർഥിനികൾക്കു നേരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ വിദ്യാർഥികൾ ഒരു സന്നദ്ധ സംഘടനയും വാട്സാപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രണ്ട് അതിക്രമങ്ങളിലെ പ്രതികളെ പിടികൂടാൻ വിദ്യാർഥികൾക്ക് തന്നെ കഴിഞ്ഞത് ഈ…
Read Moreപ്രകാശം(ൻ) പരത്തുന്ന പാളയന്കോടന്! ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച ഒ.വി.പ്രകാശനാണ് നാട്ടിലെ താരം
വെള്ളിക്കുളങ്ങര: മലയോരത്ത് കൃഷിചെയ്യുന്ന വാഴകർഷകർ ആരും തന്നെ ചെയ്തിട്ടില്ലാത്ത പരീക്ഷണം നടത്തി വിജയിച്ച മറ്റത്തൂരിലെ പെരുന്പിള്ളിച്ചിറ സ്വദേശി ഒ.വി.പ്രകാശനാണ് നാട്ടിലെ താരം. പാട്ടത്തിനെടുത്ത ഭൂമിയിൽ പാളയൻകോടൻവാഴകൾ തോട്ടമായി തന്നെ കൃഷി ചെയ്താണ് പ്രകാശൻ ഈ കോവിഡ് കാലത്ത് മികച്ച വിളവ് നേടിയത്. മറ്റത്തൂരിലെ മുൻനിര പച്ചക്കറി കർഷകരിലൊരാളായ പ്രകാശൻ ഒരു പരീക്ഷണമായാണ് ഇത്തവണ പാളയൻകോടൻ വാഴകൾ തോട്ടമായി കൃഷി ചെയ്തത്. സാധാരണയായി പുരയിടങ്ങളിലും ആളൊഴിഞ്ഞ പറന്പുകളിലും അവിടവിടെയായി നട്ടുപിടിപ്പിക്കാറുള്ള ഇനമാണ് പാളയൻകോടൻ വാഴകൾ. നേന്ത്രൻ, പൂവൻ, കദളി, റോബസ്റ്റ എന്നീ വാഴയിനങ്ങളെ പോലെ പാളയൻകോടൻ വാഴകൾ ആരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാറില്ല. നാടൻ ഇനമായ പാളയൻകോടൻ കായക്ക് ആവശ്യക്കാർ കുറവാണെന്നതാണ് ഇതിനു പ്രധാന കാരണം. നേന്ത്രവാഴകൾ ധാരാളമായി കൃഷി ചെയ്യാറുള്ള പ്രകാശൻ പാളയൻകോടൻ വാഴകളുടെ ഒരു തോട്ടം തന്നെ ഉണ്ടാക്കി. പെരുന്പിള്ളിച്ചിറയിലെ പാട്ടഭൂമിയിൽ 200 വാഴകളാണ് പ്രകാശൻ…
Read Moreമട്ടന്നൂരിൽ പെൺകുട്ടികളുടെ ‘ഒളിച്ചോട്ടം’! ഫെയ്സ്ബുക്ക് കാമുകനെ തേടി കുട്ടിയുമായി വീട്ടമ്മ പാലക്കാട്; നടക്കുന്ന സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…
മട്ടന്നൂർ: മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയായ പെൺകുട്ടികൾ ഒളിച്ചോടുന്നത് വ്യാപകമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് പേരാണ് ഒളിച്ചോടിയത്. സോഷ്യൽ മീഡിയ വഴി പരിചയത്തിലായവരുമായാണ് കൂടുതൽ പെൺകുട്ടികൾ ഒളിച്ചോടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ 21, 20, 26 വയസുള്ളവരാണ് ഒളിച്ചോടിയത്. മൂന്ന് പേരെയും പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിലുടെ പരിചയത്തിലായ 21 കാരിയെ തമിഴ്നാട്ടിൽ നിന്നും വിവാഹിതയായ 26കാരിയായ യുവതിയെ പാലക്കാട് വച്ചുമാണ് പോലീസ് കണ്ടെത്തിയത്. ഫെയ്സ്ബുക്കിലെ പരിചയത്തിലായ യുവാവിനെ കാണാൻ യുവതി 6 വയസുള്ള കുട്ടിയുമായി പാലക്കാട് പോകുകയായിരുന്നു. യുവതികളെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ ഉടൻ തന്നെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിയതിനെ തുടർന്നാണ് യുവതികളെ കണ്ടെത്താനായത്. കണ്ടെത്തിയ യുവതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം പോകുകയായിരുന്നു. കഴിഞ്ഞ ദിവസം മലയോര മേഖലയിലെ ഒരു യുവതിയെ രാത്രിയിൽ കാണാതാവുകയും അർധരാത്രി വീട്ടിൽ തിരിച്ചെത്തിയതായും…
Read Moreഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു മൂര്‍ഖന്‍ തലപൊക്കി! പാമ്പിനെ ഓടിക്കാൻ സ്കൂട്ടറിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചു
ഉരുവച്ചാൽ: ഓടികൊണ്ടിരുന്ന സ്കൂട്ടറിൽ നിന്നു വിഷപാമ്പ് തലപൊക്കി. പരിഭ്രാന്തനായ യുവാവ് ബൈക്ക് നിർത്തി ഇറങ്ങിയോടി ഇന്നലെ വൈകുന്നേരം ഉരുവച്ചാലിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഉരുവച്ചാലിലെ സൗഭാഗ്യ ബൈക്കറിയിലെ ജീവനക്കാരൻ നിഹാലും കൂടെ യാത്ര ചെയ്ത പഴശിയിലെ ശഹീറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഓടികൊണ്ടിരുന്ന സ്കൂട്ടറിന്റെ മുൻഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തലപൊക്കിയത്. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ റോഡിൽ നിർത്തി ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പ് കയറി കൂടിയ സ്കൂട്ടറിന്റെ മുൻ ഭാഗം വെട്ടിപൊളിച്ച് പാമ്പിനെ പുറത്തേക്ക് വിടുകയായിരുന്നു.
Read More