കൊച്ചി: ആധാര്‍ എടുക്കാന്‍ ഏതു അക്ഷയകേന്ദ്രത്തിലും സാധിക്കും. എന്നാല്‍ ആധാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തില്‍ ഒരു സ്ഥാപനമുണ്ട്. അത് കൊച്ചിയിലാണ്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സേവനം ആരംഭിച്ചു കഴിഞ്ഞു. ആധാര്‍ വിവരങ്ങള്‍ പുതുക്കാനാവാതെ നിങ്ങള്‍ ബുട്ടിമുട്ട് നേരിടുന്നുണ്ടോ? ഇതിനായി പല തവണ ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാതിരുന്നിട്ടുണ്ടോ? നിങ്ങള്‍ക്ക് കൊച്ചിയിലെ ആധാര്‍ സേവാ കേന്ദ്രം (ആസ്ക്) സഹായകമാവും. പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങളെ മാതൃകയാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) രാജ്യത്തെ വിവിധ നഗരങ്ങളിലായി ആസ്കുകള് ആരംഭിച്ചത്. ആദ്യത്തെ ആസ്ക് കേരളത്തിലെ ആദ്യത്തെ ആസ്ക് കൊച്ചിയിലാണുള്ളത്. പാലാരിവട്ടം എന്‍എച്ച് ബൈപ്പാസില്‍ സിഗ്നല്‍ പോയിന്റിനു സമീപം ചാക്കോസ് ചേംബേഴ്സിന്റെ താഴത്തെ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള മുറി പൂര്‍ണമായും എസിയാണ്. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആസ്കിനെ…
Read MoreDay: February 6, 2021
കോവിഡ് കാലവും കാൻസർ ചികിത്സയും! കോവിഡ്ഭീതിയുടെ പേരിൽ കാൻസർ ചികിത്സ നിഷേധിക്കരുത്
കോവിഡ് 19 നെ അതിജീവിച്ച കാൻസർബാധിതർക്ക് എങ്ങനെ ഫലപ്രദമായി ചികിത്സ നല്‍കാം എന്നതാണ് ഓങ്കോളജിസ്റ്റുകൾ അഭിമുഖീകരിക്കുന്ന നിർണായക പ്രതിസന്ധി. ഒന്നിലധികം അവയവങ്ങൾക്കു തകരാറു ബാധിച്ചവർ, കരൾ തകരാറിലായവർ, വൃക്കകൾ തകരാറിലായവർ, സ്ട്രോക്ക്, സന്നി എന്നിവമൂലം തലച്ചോറിന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർ എന്നിവരിലൊക്കെ കാൻസർ ചികിത്സ എത്രത്തോളം ഫലപ്രദമായി നല്‍കാം എന്നത് കരുതലോടെ ചെയ്യേണ്ട കാര്യമാണ്. ന്യുമോണിയ സാധ്യതയും കോവിഡ് 19 റിസ്ക്കുള്ള ചില കാൻസർ രോഗികളിൽ ന്യുമോണിയ സാധ്യത സ്ഥിതി കൂടുതൽ വഷളാക്കും. ഇവരിലൊക്കെ കീമോതെറാപ്പി തുടങ്ങുന്നതും നിർത്തിവയ്ക്കുന്നതും വീണ്ടും തുടങ്ങുന്നതുമൊക്കെ അതീവ കരുതലോടെ മാത്രം ചെയ്യേണ്ട കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥകൾ ചികിത്സ മുടങ്ങുന്നതിനും രോഗം അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനും കാരണമാകാവുന്നതാണ്. പ്രായോഗികമാവട്ടെ തീരുമാനങ്ങൾ കോവിഡ് കാലത്തെ കാൻസർ ചികിത്സ സംബന്ധിച്ച് യൂറോപ്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ഓങ്കോളജി ചില മാർനിർദേശങ്ങൾ നല്‍കുന്നുണ്ട്. ചികിത്സ കൊണ്ടു ഭേദപ്പെടുത്താവുന്ന…
Read Moreകോവിഡ് വ്യാപനം രൂക്ഷം! കോട്ടയം നഗരത്തിൽ കോവിഡ് നിരീക്ഷണം ശക്തമാക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…
കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി കോട്ടയം നഗരസഭ. കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്നലെ ചേര്‍ന്ന മോണിറ്ററിംഗ് സമിതിആണ് കര്‍ശന നടപടികളും നിരീക്ഷണവും നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കും. വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ വാര്‍ഡുതല സമിതിയെ ചുമതലപ്പെടുത്തി. ജനമൈത്രി പോലീസും പരിശോധന കര്‍ശനമാക്കും. പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സെക്്ടറല് മജിസ്ട്രേറ്റ് നയിക്കുന്ന സംഘം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കും. മാര്‍ക്കറ്റിലേക്ക് എത്തുന്ന ചരുക്കു വാഹനങ്ങള്‍ അണുവിമുക്തമാക്കും. ഇതിനൊപ്പം പേരും വിവരങ്ങളും ശേഖരിക്കും. ഇതിനായി വ്യാപര സംഘടനകളുടെ സഹായം തേടും.
Read Moreഎല്ലാം കൗൺസിലറുടെ ശിപാർശയോടെ..! പാർക്കിൽ കെയർടേക്കറായി പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി; കണ്ണൂർ കോർപറേഷൻ നടപടിയിൽ യുഡിഎഫിലും പ്രതിഷേധം
കണ്ണൂർ: പോക്സോ കേസിലെ പ്രതിക്ക് കണ്ണൂർ കോർപറേഷന്റെ പാർക്കിൽ കെയർടേക്കറായി നിയമനം നൽകിയ സംഭവത്തിൽ യുഡിഎഫിലും പ്രതിഷേധം. യുഡിഎഫിലെ ഒരു കൗൺസിലറുടെ ശിപാർശയോടെയാണ് നിയമനം നടന്നതെന്നും ആരോപണം ഉയരുന്നുണ്ട്. പള്ളിയാംമൂല സ്വദേശിയായ യുവാവിനെയാണ് ഇന്നലെ തുറന്ന ശ്രീനാരായണ പാർക്കിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറായി നിയമിച്ചത്. 2016 ജൂൺ ഒന്‍പതിന് ജില്ലാ ആശുപത്രി പരിസരത്തുവച്ച് പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ. അറസ്റ്റിലായി റിമാൻഡിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി. കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കമെത്തുന്ന പാർക്കിൽ ഇത്തരമൊരാളെ നിയമിച്ചത് കോർപറേഷന്റെ ഭാഗത്തുനിന്നുമുള്ള വൻ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നിയമനങ്ങൾ അജണ്ടയായി വച്ചപ്പോൾ പ്രതിപക്ഷ കൗൺസിലറായ പി.കെ. അൻവർ ഇതിനെ എതിർത്തിരുന്നു. കൗൺസിലർമാരെ നോക്കുകുത്തിയാക്കിയാണ് മേയർ നിയമനം നടത്തുന്നതെന്നും ആരോപിച്ചിരുന്നു. കൗൺസിലർമാരുടെ അനുമതിയോടുകൂടിയാണ് നിയമനങ്ങൾ നടത്തേണ്ടത്. എന്നാൽ, മേയർ തന്നിഷ്ടപ്രകാരം നിയമനങ്ങൾ നടത്തിയശേഷമാണ് കൗൺസിലിന്റെ…
Read Moreഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 തസ്തിക! ഇന്റർവ്യൂ കഴിഞ്ഞിട്ട് മാസങ്ങൾ, ഉദ്യോഗാർഥികൾ ആശങ്കയിൽ
നിശാന്ത് ഘോഷ് കണ്ണൂർ: ജില്ലയിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ്-2 തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഇന്റർവ്യൂ നടപടികൾ പൂർത്തീകരിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമന നടപടികൾ വൈകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളെയായിരുന്നു ഇന്റർവ്യൂവിന് പരിഗണിച്ചിരുന്നത്. നേരത്തെ ജൂലൈ മാസം നടത്താനിരുന്ന ഇന്റർവ്യു പിന്നീട് ഒക്ടോബറിൽ കണ്ണൂർ ഡിഎംഒ ഓഫീസിൽ വച്ചായിരുന്നു നടത്തിയത്. ഇന്റർവ്യു നടപടി ക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. നിയമനം സംബന്ധിച്ച് ഡിഎംഒ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ കോവിഡും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമന നടപടികൾ വൈകാൻ ഇടയാക്കിയതെന്നാണ് ഉദ്യോഗാർഥികൾക്ക് ലഭിച്ച മറുപടി. ആതുരസേവന മേഖലയിലുള്ള ജീവനക്കാരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും മറ്റു പലരും ക്വാറന്റൈനിലും പോയ സാഹചര്യത്തിൽ ആശുപത്രികളിൽ ജീവനക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ആരോഗ്യമേഖലയിലെ അവശ്യ വിഭാഗങ്ങളിൽ ജീവനക്കാരില്ലാത്ത അവസ്ഥയിൽ കോവിഡ് കാലത്തും തെരഞ്ഞെടുപ്പ് സമയങ്ങളിലും നിയമനങ്ങൾ നടത്തുന്നതിൽ തടസമില്ലായിരുന്നു. ആരോഗ്യ മേഖലയിൽ…
Read Moreസ്വര്‍ണക്കടത്തിന്റെ കാറ്റു പോകുന്നു! തീവ്രവാദം തെളിയിക്കണമെങ്കില്‍ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കണം; ഉന്നതര്‍ ഇപ്പോഴും പുറത്ത്; സ്വര്‍ണക്കടത്ത് കേസിനു സംഭവിക്കുന്നത്…
ജോണ്സണ് വേങ്ങത്തടം കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കപ്പെടുന്നു. പ്രതികളില്‍ ഉന്നതര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടവര്‍ പലരും ജാമ്യത്തിലിറങ്ങുമ്പോഴും എതിര്‍ക്കാന്‍ പോലും കഴിയാതെ ദേശീയ അന്വേഷണ ഏജന്‍സികള്‍. എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ക്കു തീവ്രവാദം തെളിയിക്കണമെങ്കില്‍ ഇപ്പോഴും വിദേശത്തുള്ള പ്രതികളില്‍ പ്രമുഖനായ ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കണം. ദുബായ് പോലീസ് അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുന്ന ഫൈസലിനെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎഇ ഇതുവരെ തയാറായിട്ടില്ല. യുഎഇയില്അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എല്ലാ ഏജന്‍സികളുടെ കേസിലും ജാമ്യം നേടി പുറത്തിറങ്ങി കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പൊട്ടി്പ്പുറപ്പെട്ടപ്പോള് ഉണ്ടായിരുന്ന ആവേശമൊന്നും അന്വേഷണ ഏജന്സികള്ക്കില്ലെന്ന ആക്ഷേപം ശക്തമാണ്. കേസ് അന്വേഷണത്തെ രാഷ്ട്രീയ സ്വാധീനത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്നാണ് ആരോപണം ഉയരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തുന്നതു രാഷ്ട്രീയസ്വാധീനവും ഉദ്യോഗസ്ഥസ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടും കേസ് അന്വേഷണത്തില്‍ ഉന്നതരെ പിടികൂടാത്തതും അന്വേഷണം…
Read Moreഅല്ലെങ്കിലും ഒന്നും ഒളിക്കുന്ന ശീലം സണ്ണിയ്ക്ക് പണ്ടേയില്ല ! സണ്ണി ലിയോണ്‍ പറയുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്; കരാര്‍ ലംഘിച്ചത് മലയാളിയെന്ന് ബോളിവുഡ് സുന്ദരി…
നടി സണ്ണി ലിയോണിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ്് നല്കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് സണ്ണിയുടെ മൊഴിയെടുത്തത്. ചോദ്യം ചെയ്യലുമായി സണ്ണി പൂര്‍ണമായും സഹകരിച്ചുവെന്നാണ് വിവരം. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വാസ്തവമല്ലെന്നും, 2019 വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയില്‍ പരിപാടി സ്ംഘടിപ്പിക്കാന്‍ കരാര്‍ ആയിരുന്നെന്നും കരാര്‍ തുകയായ 35 ലക്ഷത്തില്‍ 29 ലക്ഷം ഷിയാസ് നല്‍കിയെന്നും താരം പറഞ്ഞു. 35 ലക്ഷത്തിനു പുറമെ ടാക്സും നല്‍കണമെന്ന് താന്‍ പറഞ്ഞിരുന്നതായി സണ്ണി ക്രൈംബ്രാഞ്ചിനു മുമ്പാകെ വെളിപ്പെടുത്തി. പരിപാടിയ്ക്ക് ഒരാഴ്ച മുമ്പ് ബാക്കി തുകയായ 12.5 ലക്ഷം രൂപയും നല്‍കണമെന്ന് പറഞ്ഞുറപ്പിച്ചിരുന്നു. ഇത് നല്‍കാഞ്ഞതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാഞ്ഞതെന്ന് സണ്ണി വ്യക്തമാക്കി. ഇതു സംബന്ധിച്ച വാട്സ്ആപ്പ് ചാറ്റും പണമിടപാടിന്റെ രേഖകളും സണ്ണി ക്രൈംബ്രാഞ്ചിന് കൈമാറി. പല സ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കാമെന്നറിച്ച ശേഷം ഷിയാസ് ഇത് മാറ്റി വയ്ക്കുകയായിരുന്നുവെന്നും താരം പറയുന്നു.…
Read Moreആ തീരുമാനം ഒരു തെറ്റായിരുന്നില്ല..! ലക്ഷ്മി ഗോപാലസ്വാമി പറയുന്നു…
എന്റെ ആദ്യ ചിത്രമായ അരയന്നങ്ങളുടെ വീട് എന്ന സിനിമയില്‍ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തത് കൊണ്ടായിരിക്കണം എനിക്ക് അധികം റൊമാന്റിക് നായിക വേഷങ്ങള്‍ ലഭിക്കാതെ വന്നത്. എന്നാല്‍ ആ തീരുമാനം ഒരു തെറ്റായിരുന്നില്ല. അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്. ഈ ചിത്രം ചെയ്തു കഴിഞ്ഞു ലോഹി സാര്‍ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാന്‍ ഹിന്ദിയില്‍ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രം പുറത്തിറങ്ങിയില്ല. -ലക്ഷ്മി ഗോപാലസ്വാമി
Read Moreകുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍; പക്ഷേ…! നിക്ക് ജൊനാസ് പറയുന്നു…
പ്രിയങ്കയ്ക്കും എനിക്കും കുറേ കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം. പ്രിയങ്കയാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. കുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണ് തങ്ങള്‍. ഒരുമിക്കാന്‍ കഴിഞ്ഞതിനെ അനുഗ്രഹമായാണ് കാണുന്നത്. നിറഞ്ഞ ഹൃദയത്തോടെയാണ് ഭാവിയെ നോക്കിക്കാണുന്നത്. മനോഹരമായ ഒരു യാത്രയായിരിക്കും ഇത്. ഞാന്‍ ഒരുപാട് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്താണോ കാത്തിരിക്കുന്നത് അത്. -നിക്ക് ജൊനാസ്
Read Moreമനസിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക…! ഇന്നസെന്റ് പറയുന്നു…
കാന്‍സര്‍ എന്ന രോഗമല്ല അതിനെക്കുറിച്ചുളള പേടിയും ആലോചനയുമാണ് മനുഷ്യന്റെ ജീവന് എടുക്കുന്നത്. ഇക്കാര്യം കാന്‍സര്‍ രോഗികളെക്കാള്‍ സമൂഹത്തിലെ മറ്റുള്ളവരാണ് ശ്രദ്ധിക്കേണ്ടത്. അവരോട് പോസിറ്റീവായി സംസാരിക്കുക, ആ സംസാരം അവരിലും ആത്മവിശ്വാസത്തിന്റെയും ജീവിതസ്നേഹത്തിന്റെയും തരംഗങ്ങള്‍ സൃഷ്ടിക്കും. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍, കാന്‍സര്‍ എന്ന രോഗത്തെക്കുറിച്ച് എനിക്കിത്രയേ പറയാനുള്ളൂ… മരുന്ന് കഴിക്കുക, ഡോക്ടറെ അനുസരിക്കുക, മനസിനെ ബലപ്പെടുത്തുക, മരണത്തെ പേടിക്കാതിരിക്കുക, ജീവിതത്തെ സ്നേഹിക്കുക. കാന്‍സര്‍ വന്ന വഴിയേ പോവും. വീണ്ടും അവന് വന്നാല്‍ ആ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കുക, ചെറിയ ഒരു പേടി അവിടെ നിഴലിക്കുന്നത് നിങ്ങള്‍ക്ക് കാണാം. -ഇന്നസെന്റ്
Read More