ടി.ജി.ബൈജുനാഥ് മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലെ മിന്നുംവിജയമാണ് കോട്ടയംകാരൻ അഭിഷേക് രവീന്ദ്രനെ സിനിമയിലെത്തിച്ചത്. ടിവിയിൽ ബെസ്റ്റ് ആക്ടർ കണ്ട് ഇഷ്ടമായ സിബി മലയിൽ അഭിഷേകിനു മുന്നിൽ സിനിമയുടെ വാതിലുകൾ തുറന്നു. അങ്ങനെ 2009 ൽ ‘അപൂർവരാഗങ്ങ’ളിൽ ആദ്യവേഷം. സ്കൂൾ – കോളജ് വേദികളിൽ മിമിക്രിയിലും മോണാആക്ടിലും നാടകത്തിലുമൊക്കെ പയറ്റിത്തെളിഞ്ഞതിന്റെ പിൻബലം വെള്ളിത്തിരയിൽ തുണയായി. ടികെഎമ്മിലെ ബിടെക് പഠനത്തിനൊപ്പം ഇതു നമ്മുടെ കഥ, വയലിൻ തുടങ്ങിയ പടങ്ങളിൽ വേഷങ്ങൾ. ചെറിയൊരിടവേളയ്ക്കു ശേഷം ആസിഫ് അലിക്കൊപ്പം ‘കവി ഉദ്ദേശിച്ചതി’ലൂടെ തിരിച്ചുവരവ്. തുടർന്നു നാം, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, പൊറിഞ്ചു മറിയം ജോസ്, ഒരു കടത്ത്നാടൻകഥ, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങിയ സിനിമകളിലൂടെ അഭിഷേക് മെല്ലെ ചുവടുറപ്പിച്ചു. വക്കീലന്മാരുടെ യുവം നവാഗതനായ പിങ്കുപീറ്റർ കഥയെഴുതി സംവിധാനം ചെയ്ത യുവമാണ് അഭിഷേകിന്റെ പുതിയ സിനിമ. അതിൽ പോൾ വർഗീസ് എന്ന ജൂണിയർ വക്കീലിന്റെ വേഷം.…
Read MoreDay: February 9, 2021
സ്വര്‍ണക്കടത്ത്! അറ്റാഷെ നൈസായി ഊരി; ചോദ്യാവലിക്കുപോലും മറുപടിയില്ല
സ്വന്തം ലേഖകന്‍ കൊച്ചി: നയതന്ത്ര പ്രതിനിധികളെയും ഫൈസല്‍ ഫരീദിനെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാത്തത് സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന് വലിയ തിരിച്ചടിയാകും. കേസിലുള്‍പ്പെട്ട കോണ്‍സുലേറ്റ് അറ്റാഷെക്ക് എംബസി വഴി ചോദ്യാവലി അയച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണം പോലും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ ആദ്യ കുറ്റപത്രത്തില്‍ ഇവരെ പ്രതിചേര്‍ത്ത ശേഷം തുടര്‍ അന്വേഷണത്തിന് സാധ്യത തേടാനാണ് കസ്റ്റംസിന്റെ തീരുമാനം. നയതന്ത്രകള്ളക്കടത്തില്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, അറ്റാഷെ റഷീദ് ഖാമിസ് എന്നിവര്‍ക്ക് സജീവ പങ്കാളിത്തം ഉണ്ടെന്ന് അന്വേഷണത്തിന്റെ തുടക്കം തന്നെ കസ്റ്റംസിന് ബോധ്യപ്പെട്ടതാണ്. പക്ഷെ കള്ളക്കടത്ത് കണ്ടെത്തുന്നതിന് മുന്‍പ് തന്നെ ജമാല്‍ അല്‍സാബിക്ക് നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടി. അറ്റാഷെയാകട്ടെ, കേസ് എടുത്തതിന് തൊട്ടുപിന്നാലെ രാജ്യം വിട്ടു. രണ്ട് പേരും നയതന്ത്ര പരിരക്ഷയുള്ളവരാണ്. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തെ ബാധിക്കുന്ന വിഷയം കൂടിയായതിനാല്‍ ഇന്ത്യന്‍ നിയമസംവിധാനത്തിന് വിട്ടുകൊടുക്കാനും സാധ്യതയില്ല. ഒടുവില്‍…
Read Moreലഹരിയുമായി ബൈക്കിൽ കറങ്ങുന്ന സുന്ദരി ആര് ? തലശേരിയിലെ ലഹരി മാഫിയയ്ക്ക് അഫ്ഗാൻ ബന്ധം; രാപകൽ ഭേദമന്യ യുവതിയെ തേടിയെത്തുന്നത് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേര്
തലശേരി: മലബാറിന്റെ ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയ തലശേരി നഗരത്തിൽ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള അന്താഷ്ട്ര ലഹരി മാഫിയയുടെ കണ്ണികൾ സജീവമെന്ന് റിപ്പോർട്ട്. തലശേരി മുകുന്ദ മല്ലർ ജംഗ്ഷൻ കേന്ദ്രീകരിച്ച് യുവതിയുടെ നേതൃത്വത്തിൽ കഞ്ചാവ്, കറുപ്പ് തുടങ്ങിയ ലഹരി വസ്തുക്കൾ വില്പന നടക്കുന്നതായി നാട്ടുകാർ രാഷ്ട്രദീപികയെ അറിയിച്ചു. സാരിയുടുത്ത് ഇരുചക്ര വാഹനത്തിലെത്തുന്ന സുന്ദരിയായ യുവതിയുടെ മയക്കു മരുന്ന് വിപണനം പരിസര വാസികൾക്ക് സുപരിചിതമാണ്. വർഷങ്ങളായി ഈ യുവതി ഇവിടെ ലഹരി വിൽപന നടത്തുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് രാപകൽ ഭേദമന്യ യുവതിയെ തേടിയെത്തുന്നത്. തന്റെ ഇരുചക്ര വാഹനം റോഡരികിൽ ഒതുക്കി നിർത്തി സ്ഥിരമായി മയക്കു മരുന്ന് വിൽക്കുന്ന വെളുത്ത ഈ സുന്ദരിയെ തൊടാൻ അധികൃതർക്ക് ഇതു വരെ സാധിച്ചിട്ടില്ല. ഇതിൽ ദുരൂഹതയുള്ളതായും ദേശവാസിയ ഒരു ഗൃഹനാഥൻ രോഷാകുലനായി രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ ബസ്സ്റ്റാൻഡ് ഭാഗത്ത് ലഹരി മാഫിയയെ…
Read Moreരഹ്നഫാത്തിമയും ഭാഗ്യലക്ഷ്മിയും കിടിലം ഫിറോസും അടക്കം ഒമ്പതുപേര്‍ ! ബിഗ്ബോസ് സീസണ് മൂന്നിലെ മത്സരാര്‍ഥികളായി വിക്കിപ്പീഡിയയില്‍ വന്നിരിക്കുന്ന പേരുകള്‍ ഇങ്ങനെ…
മലയാളികളുടെ ആവേശമായ റിയാലിറ്റിഷോ ബിഗ്ബോസ് സീസണ് 3 തുടങ്ങാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ഫെബ്രുവരി പതിനാല് വാലന്റൈന്‍സ് ദിനത്തിലാണ് ഷോ പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ്ബോസ് 3 നിങ്ങളുടെ മുന്നിലേക്ക് എത്താന്‍ ഇനി കേവലം അഞ്ച് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നാണ് അവതാരകനായ മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഗ്ബോസ് 3ന്റെ പുതിയ പ്രൊമോ വീഡിയോയിലൂടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഷോ ആയ ബിഗ് ബോസിന്റെ വരവിനെ കുറിച്ച് താരം സൂചിപ്പിച്ചത്. ഇത് മാത്രമല്ല ഇത്തവണ ആരൊക്കെ മത്സരിക്കും എന്ന ചോദ്യത്തിന് ഏകദേശമൊരു ഉത്തരം ലഭിച്ചിരിക്കുകയാണ്. ബിഗ് ബോസ് മലയാളത്തിന്റെ പേരില്‍ ആരംഭിച്ച പുതിയ വിക്കിപീഡിയ സൈറ്റിലാണ് ഒന്‍പതോളം മത്സരാര്‍ഥികളുടെ പേര് വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ഇത്തവണയും ചെന്നൈയില്‍ വെച്ച് തന്നെയായിരിക്കും ഷോ നടക്കുകയെന്നാണ് അറിയുന്നത്. ഇപ്പോള്‍ വിക്കിപീഡിയയില്‍ ഏകദേശമൊരു ലിസ്റ്റ് വന്നിരിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ് 3…
Read Moreകൂലി ചോദിച്ച ഭിന്നശേഷിക്കാരനെ കരാറുകാരന് പത്തു മിനിറ്റോളം നഗ്നനാക്കി ‘പഞ്ഞിക്കിട്ടു’; പിന്നാലെ ഗുണ്ടാ സംഘം ആക്രമിച്ചതായി കരാറുകാരന്റെ പരാതി
കുടമാളൂര്‍: കൂലി ചോദിച്ച ഭിന്നശേഷിക്കാരനെ കരാറുകാരന് മര്‍ദിച്ചു. പിന്നാലെ ഗുണ്ടാ സംഘം ആക്രമിച്ചതായി കരാറുകാരന്റെ പരാതി. കുടമാളൂര്‍ പള്ളിക്കുസമീപം താമസിക്കുന്ന കരാറുകാരന് ആന്റണി മഹേന്ദ്രനെതിരെ പോലീസ് കേസെടുത്തു. കുടമാളൂര്‍ സ്വദേശിയും സംസാര ശേഷി കുറവുള്ളതുമായ മനു മോന് സെബാസ്റ്റിയ(28)നെ മര്‍ദിച്ച സംഭവത്തിലാണ് മഹേന്ദ്രനതിരെ കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ സമീപ വാസികളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിനെ മര്‍ദിച്ച സംഭവമുണ്ടായത്. ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന്റെ പേരിലാണ് മഹേന്ദ്രന് മനുവിനെ മര്‍ദിച്ചത്. കവലയില്‍ ഉടുവസ്ത്രങ്ങള്‍ വലിച്ചുകീറി പൂര്‍ണ നഗ്നനാക്കിയായിരുന്നു മര്‍ദനം. പത്തു മിനിറ്റോളം നഗ്നനാക്കി ഉപദ്രവിച്ചു. പ്രശ്നത്തില്‍ ഇടപെട്ട സമീപവാസികളേയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് ആര്‍പ്പൂക്കര പനമ്പാലം കേന്ദ്രീകരിച്ചു ഗുണ്ടാ സംഘം അക്രമിച്ചതായി ആരോപിച്ചു ആന്റണി മഹേന്ദ്രന് പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.
Read Moreപ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്..! കോവിഡ് ബാധിച്ചാൽ…
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം എന്ന പേരിൽ അറിയപ്പെടുന്നത്. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം. അമിത വിശപ്പ്, അമിത ദാഹം പാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ,ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച,…
Read Moreആറു വയസുകാരന്റെ കൊലപാതകം! ദൈവപ്രീതിയ്ക്കായി മകനെ ബലി നല്‍കിയെന്ന് അമ്മയുടെ വിശദീകരണം; ഷഹീദയുടെ ഫോണ്‍ വിശദമായി പരിശോധിക്കും
പാലക്കാട്: ആറുവയസുകാരനെ മാതാവ് കഴുത്തറത്തു കൊന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജില്ലാ പോലീസ് മേധാവിയ്ക്കും ശിശുസംരക്ഷണ ഓഫീസർക്കും ശിശുക്ഷേമ സമിതിയ്ക്കും നിർദേശം നല്‍കിയിരിക്കുന്നത്. കമ്മീഷൻ അംഗം സി. വിജയകുമാർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. പൂളക്കാട് സ്വദേശി സുലൈമാന്റെ മകൻ ആമിൽ ഇഹ്സാൻ ആണ് മരണപ്പെട്ടത്. റിമാൻഡിലായ അമ്മ ഷഹീദയെ(32) കണ്ണൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം അമ്മ തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. ദൈവപ്രീതിയ്ക്കായി മകനെ ബലി നല്‍കിയെന്ന അമ്മയുടെ വിശദീകരണത്തിൽ ഉൗന്നിയാണ് പോലീസ് അന്വേഷണം. മതതീവ്രവാദ സംഘടനകൾക്കോ മറ്റോ സംഭവത്തിൽ എന്തെങ്കിലും പ്രേരണ ഉണ്ടോ എന്നും അന്വേഷിക്കും. ഷഹീദയുടെ ഫോണ്‍ വിശദമായി പരിശോധിക്കും. വിവിധ വാട്സ് അപ്പ് ഗ്രൂപ്പുകളും പരിശോധനയ്ക്ക് വിധേയമാക്കും. സംഭവത്തിൽ പോലീസ് സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങി. നിലവിൽ ചിറ്റൂർ പോലീസ് ഇൻസ്പെക്ടർക്കാണ് കേസന്വേഷണ…
Read Moreകെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടു പോയ സംഭവം! നിർണായക തെളിവ് ലഭിച്ചു; പാരിപ്പള്ളി സ്വദേശിക്കായി അന്വേഷണം
കൊല്ലം: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിക്കു സമീപത്തു നിന്നും കാണാതായ ബസ് പാരിപ്പള്ളിയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ നിർണായക തെളിവ് പോലീസിന് ലഭിച്ചു. പാരിപ്പള്ളി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇയാൾ വൈകാതെ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. യുവാവ് പാരിപ്പള്ളിയിൽ ബസ് നിർത്തിയിട്ടശേഷം ഒരു ബാഗുമായി ബസിൽനിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളെ ചുറ്റിപ്പള്ളിയുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്. ആർഎസി. 354 നമ്പരിലുള്ള വേണാട് ബസാണ് കാണാതായതും പിന്നീട് കണ്ടെത്തിയതും. ഞായറാഴ് രാത്രി 12 ഓടെ ഗാരേജിലെ പരിശോധനകൾക്കു ശേഷം കെഎസ്ആർറ്റിസി ഡിപ്പോയ്ക്കു സമീപം ദേശീയപാതയോരത്ത് ബസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു. ഇന്നലെ പുലർച്ചെ 6.30ന് ഡിപ്പോയിലെത്തിയ ഡ്രൈവർ സർവീസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബസെടുക്കാൻ ചെല്ലുമ്പോഴാണ് കാണാതായതായി മനസിലാക്കുന്നത്. ഡിപ്പോ അധികൃതരെ ഡ്രൈവർ വിവരമറിയിക്കുകയും…
Read Moreമിസ് കോള്‍ വഴി പരിചയപ്പെട്ടു; ഒടുവില്‍ എല്ലാം നടന്നു; കാമുകന് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു; മരണമൊഴിയില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത് ഇങ്ങനെ…
ചെന്നൈ: സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് പ്രചരിപ്പിച്ചതിനെ ത്തുടര്‍ന്ന് 17 കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു.തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ശിവകാശി സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്ച ആത്മഹത്യശ്രമം നടത്തിയത്. തിങ്കളാഴ്ചയാണ് ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പെണ്‍കുട്ടി മരണപ്പെട്ടത്.തന്റെ മരണമൊഴിയിലാണ് പെണ്‍കുട്ടി കാമുകന് സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെത്തു ടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് വെളിപ്പെടുത്തിയത്. ശിവകാശി മജിസ്ട്രേറ്റ് ആശുപത്രിയില്‍ എത്തിയാണ് പതിനേഴുകാരിയുടെ മൊഴി എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത ശിവകാശി ടൗണ്‍ പൊലീസ് കേസില്‍ കോവില്‍പ്പടി സ്വദേശിയായ വിക്കി എന്ന് വിളിക്കുന്ന വെങ്കിടേഷിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 21 വയസാണ്.മിസ് കോള്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. കുറച്ചുമാസങ്ങള്‍ക്കിടയില്‍ തന്നെ ഈ ബന്ധം വളര്‍ന്ന് ഇരുവരും പ്രണയത്തിലായി. പിന്നീട് വിവാഹ വാഗ്ദാനം നല്കി പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി പറയുന്നത്. പിന്നീട് ഈ വാഗ്ദാനത്തില്‍ പിന്മാറിയ വെങ്കിടേഷ് പെണ്‍കുട്ടിയുടെ സ്വകാര്യ…
Read Moreഅതു കണ്ണീർ നാടകമായിരുന്നില്ല..! ലയയ്ക്ക് നേരിടേണ്ടി വന്നത് സൈബർ ആക്രമണം; ലയ പറയുന്നത് ഇങ്ങനെ…
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നൽകാത്തതിൽ പ്രതിഷേധിച്ച് ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനിടയിൽ ലയ എന്ന ഉദ്യോഗാർഥി പൊട്ടിക്കരയുന്ന ദൃശ്യം വാർത്താ പ്രാധാന്യം നേടിയിരുന്നു. സമരം നടത്തുന്ന ഉദ്യോഗാർഥികളിൽ ചിലർ ശരീരത്തെ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് ലയ കൂട്ടുകാരിയുടെ തോളിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് ലയയ്ക്ക് നേരിടേണ്ടി വന്നത്. ലയ നാടകം കളിക്കുന്നുവെന്നാരോപിച്ചായിരുന്നു കൂടുതൽ സൈബർ ആക്രമണങ്ങളും നടന്നത്. എന്നാൽ തന്റെ കണ്ണീർ നാടകമായിരുന്നില്ലെന്ന് ലയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ കണ്ണീർ നാടകമോ തട്ടിപ്പോ ആയിരുന്നില്ല. ഒരു ജോലിയില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയാണുള്ളത്. തന്റെ കഷ്ടപ്പാടിനെക്കുറിച്ച് നാട്ടിലുള്ള സിപിഎമ്മുകാർക്ക് അറിയാം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തു വന്ന് എന്തിന്…
Read More