ഉന്നാവോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ മൂന്നു പെൺകുട്ടികളെ ഗോതമ്പുപാടത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേർ മരിച്ചു. പതിമൂന്നും പതിനാറും വയസുള്ള പെൺകുട്ടികളാണ് മരിച്ചത്. ഒരു പെൺകുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഗോതമ്പുപാടത്ത് കയ്യും കാലും കെട്ടിയിട്ട നിലയിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പുല്ല് പറിക്കാൻ പോയ കുട്ടികളെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഐജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പെൺകുട്ടികളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നതായി പോലീസ്.
Read MoreDay: February 17, 2021
അർധനഗ്നയായ റിഹാനയ്ക്കു ഗണപതിമാല! കര്‍ഷക സമരത്തെ അനുകൂലിച്ച പോപ് ഗായിക റിഹാന വീണ്ടും വിവാദത്തിൽ
ന്യൂഡൽഹി: കര്‍ഷക സമരത്തെ അനുകൂലിച്ച പോപ് ഗായിക റിഹാന വീണ്ടും വിവാദത്തിൽ. റിഹാനയുടെ അർധനഗ്ന ചിത്രമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. മാറിടം നഗ്നമാക്കി ഫോട്ടോയ്ക്കു പോസു ചെയ്ത റിഹാനയുടെ കഴുത്തിലെ മാല ഹിന്ദു ദൈവമായ ഗണപതിയുടേതാണെന്നും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നുമാണ് തീവ്രവലതുപക്ഷ സംഘടനകളുടെ കണ്ടെത്തൽ. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് ആവശ്യം. തന്റെ ട്വിറ്ററിലാണ് റിഹാന ചൂടൻ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Moreവെടിവയ്ക്കാതിരുന്നുവെങ്കിൽ…! വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവിനെ പന്ത്രണ്ടുകാരൻ വെടിവച്ചു കൊലപ്പെടുത്തി
നോർത്ത് കരോളിന: വീട്ടിൽ അർദ്ധരാത്രി അതിക്രമിച്ചു കയറിയ മോഷ്ടാവ് പന്ത്രണ്ടുകാരന്റെ വെടിയേറ്റു കൊല്ലപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രിയിൽ സൗത്ത് വില്യം സ്വീറ്റിലായിരുന്നു സംഭവം. വീട്ടിൽ കയറിയ മോഷ്ടാക്കൾ പണം ആവശ്യപ്പെടുകയും തുടർന്ന് പന്ത്രണ്ടുകാരന്റെ മുത്തശ്ശി എല്ലിസി(78)യെ വെടിവച്ചു. ഇത് കണ്ട കുട്ടി വീടികത്തുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മോഷ്ടാവിനു നേരെ വെടിയുയർത്തു. വീടിനകത്ത് അതിക്രമിച്ചു കയറിയ രണ്ടുമോഷ്ടാക്കൾക്കും വെടിയേറ്റുവെങ്കിലും അവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിസരങ്ങളിൽ പ്രതികൾക്കുവേണ്ടി തെരച്ചിൽ നടത്തവേ ഗോൾഡബറൊ ഇന്റർസെഷനിൽ മോഷ്ടാക്കളിൽ ഒരോളെ വെടിയേറ്റു നിലയിൽ കണ്ടെത്തി. മോഷ്ടാക്കളായ ഖലിൽ ഹിയറിംഗ്(19), ലിൻഡാ എല്ലിസ്(78) എന്നിവരെ ഉടനെ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും മോഷ്ടാവായ ഹിയറിംഗിന്റെ ജീവൻ രക്ഷിക്കാനായില്ല. കാലിൽ വെടിയേറ്റു പന്ത്രണ്ടുകാരന്റെ മുത്തശ്ശി എല്ലിസ് ഗുരുതരമല്ലാത്ത പരിക്കുകളോടെ ആശുപ്രതിയിൽ കഴിയുന്നതായി പോലീസ് അറിയിച്ചു. രണ്ടാമത്തെ പ്രതിയെ പോലീസ് അന്വേഷിച്ചു വരുന്നു. ലിൻഡാ എല്ലിസും വെടിവച്ച…
Read Moreഒരു ദിവസം വൈകിയെത്തി, അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞു! മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളി ജമൈക്കയിൽ എത്തിയത് ഇങ്ങനെ…
കിംഗ്സ്റ്റണ്‍: മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങിയ മലയാളിയ്ക്ക് വേൾഡ് മലയാളി ഫെഡറേഷന്റെ അടിയന്തിര ഇടപെടലിലൂടെ സഹായം. കേരളത്തിൽ നിന്നും ജമൈക്കയിലേയ്ക്ക് യാത്ര ചെയ്ത മലയാളി യുവാവ് അമൽ കഴിഞ്ഞ ആഴ്ചത്തെ സാഹചര്യത്തിനനുസരിച്ച് കിട്ടിയ ടിക്കറ്റുമായി കൊച്ചിയിൽ നിന്നും യാത്ര ആരംഭിക്കുകയും മെക്സിക്കോ എയർപോർട്ടിൽ കുടുങ്ങുകയുമായിരുന്നു. ബോംബെ-ആംസ്റ്റർഡാം -മെക്സിക്കോ-പനാമ-ജമൈക്ക വഴിയായിരുന്നു അമലിന് കിട്ടിയ ടിക്കറ്റ്. ഫെബ്രുവരി 6ന് തുടങ്ങിയ യാത്ര ആംസ്റ്റർഡാമിൽ എത്തിയപ്പോൾ മോശം കാലാവസ്ഥ മൂലം മെക്സിക്കോയ്ക്ക് പോകേണ്ട വിമാനം റദ്ദാക്കുകയും അടുത്ത വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു. എന്നാൽ ഒരു ദിവസം വൈകിയെത്തിയ അമലിന് മെക്സിക്കോയിൽ നിന്ന് പുറപ്പെടുന്ന അടുത്ത രണ്ടു വിമാനങ്ങളുടെയും സമയം കഴിഞ്ഞിരുന്നു. മെക്സിക്കോ എയർപോർട്ടിൽ എത്തിച്ചേർന്ന അമലിനെ തുടർന്ന് മെക്സിക്കോ വിമാനത്താവളധികൃതർ തടഞ്ഞുവയ്ക്കുകായിരുന്നു. അതേസമയം അമൽ ആവശ്യപ്പെട്ട സഹായം അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുകയോ നീണ്ട രണ്ടു ദിവസത്തെ യാത്രയുടെ ഭാഗമായി എത്തിയ അദ്ദേഹത്തിന്…
Read Moreധനികരുടെ മക്കൾ എസി ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നു; പാവപ്പെട്ടവരുടെ മക്കളോ? സമരവേദിയിലെ പാഠശാലയിൽ തെരുവു ബാല്യങ്ങൾക്ക് അറിവ് പകർന്ന് രാകേഷ് ടികായത്
ന്യൂഡൽഹി: ഗാസിപ്പൂരിലെ കർഷക സമരവേദിയിൽ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്ത് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. ഗാസിപ്പൂരിലെ സമര വേദിക്കരുകിൽ തയാറാക്കിയ താത്കാലിക പാഠശാലയിലാണു കർഷക നേതാവ് കുട്ടികൾക്ക് ക്ലാസെടുക്കാനെത്തിയത്. സമരം നടക്കുന്ന സ്ഥലത്തിന് സമീപത്തുള്ള ചേരി പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. മാതാ സാവിത്രി ബായ് ഫുലേ മഹാസഭയുടെ പ്രവർത്തകയായ നിർദേശ് സിംഗ് ആണ് ജനുവരി ആദ്യം സമര സ്ഥലത്തോട് ചേർന്നു ചേരിയിലെ കുട്ടികൾക്കായി താത്കാലിക പാഠശാല ആരംഭിച്ചത്. ഇതിനോടകം പരിസര പ്രദേശങ്ങളിലെ 90 കുട്ടികൾ ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. നിർധന വിദ്യാർഥികൾക്ക് ഇനിയും മെച്ചപ്പെട്ട വിദ്യാഭ്യാസം പോലും ഉറപ്പു വരുത്താൻ സർക്കാരിന് സാധിക്കുന്നില്ലെന്നു ടികായത് കുറ്റപ്പെടുത്തി. ധനികരുടെ മക്കൾ എയർകണ്ടീഷൻ ചെയ്ത ക്ലാസ് മുറികളിൽ ഇരുന്നു പഠിക്കുന്നു. എന്നാൽ, പാവപ്പെട്ടവരുടെ മക്കൾക്ക് പഠിക്കാനുള്ള അടിസ്ഥാന…
Read More‘ദിഷ രവി (ദിഷ രവി ജോസഫ്), കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനി’; ട്വിറ്ററിൽ വ്യാജ പ്രചരണം; ഒടുവില്‍ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍…
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനിയാണെന്ന് വ്യാജ പ്രചരണം. ട്വിറ്ററിലൂടെയാണ് സംഘപരിവാർ അനുകൂലികൾ ഉൾപ്പെടെ വ്യാപക പ്രചരണം നടത്തുന്നത്. ദിഷയുടെ മുഴുവന്‍ പേര് ദിഷ രവി ജോസഫ് എന്നാണെന്നും ദിഷ കേരളത്തിൽനിന്നുള്ള ക്രിസ്ത്യന്‍ മത വിശ്വാസിയാണെന്നുമായിരുന്നു വ്യാജ പ്രചരണം. നൂറു കണക്കിന് ട്വീറ്റുകളാണ് ഇത്തരത്തിൽ പ്രചരിച്ചത്. അതേസമയം, കര്‍ണാടകിലെ തുംകൂര്‍ ജില്ലയിലെ തിപ്തൂറാണ് ദിഷയുടെ സ്വദേശം. ലിംഗായത്ത് കുടുംബത്തില്‍ ജനിച്ചയാളാണ് ദിഷ. ദിഷ അണ്ണപ്പ രവി എന്നാണ് മുഴുവൻ പേരെന്നും കുടുബം വെളിപ്പെടുത്തി.
Read Moreലൈംഗീക പീഡനം ആരോപിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്ന്..! എം.ജെ അക്ബറിനു തിരിച്ചടി; പ്രിയ രമണിക്കെതിരായ മാനനഷ്ടക്കേസ് കോടതി തള്ളി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ മാനനഷ്ടക്കേസിൽ മാധ്യമപ്രവർത്തക പ്രിയ രമണിയെ ഡൽഹി കോടതി കുറ്റവിമുക്തയാക്കി. മാനനഷ്ടക്കേസ് എം.ജെ അക്ബറിന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് തള്ളി. ലൈംഗീക പീഡനം ആരോപിക്കുന്ന സ്ത്രീകളെ ശിക്ഷിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് അവർ നേരിട്ട ലൈംഗീക അതിക്രമം ഏതു സമയത്തും ഏതൊരു ഫോറത്തിലും ഉന്നയിക്കാൻ ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് കോടതി പറഞ്ഞു. രഹസ്യ സ്വഭാവത്തിലായിരിക്കും മിക്കപ്പോഴും ലൈംഗീക പീഡനം നടക്കുക. അവരുടെ സ്വഭാവത്തിനു കളങ്കം ഉണ്ടാകുമെന്ന കാരണത്താൽ ഭൂരിപക്ഷം സ്ത്രീകളും ഇത്തരം പീഡനങ്ങൾ പുറത്തുപറയാൻ മടിക്കുമെന്നും കോടതി നിരീക്ഷിച്ചു.
Read Moreയെമനിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി ചെന്നൈയിൽ പിടിയിൽ; ഐഎസ് ബന്ധമെന്ന് സംശയം
ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി ചെന്നൈയിൽ പിടിയിൽ. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം സംശയിച്ചാണ് അറസ്റ്റ്. പുതുച്ചേരി സ്വദേശി ഹസൻ എന്നയാളും ജിലാനിക്കൊപ്പം പിടിയിലായിട്ടുണ്ട്. ചെന്നൈയിൽ നിന്ന് ഒമാനിലെത്തിയ ശേഷം യെമനിലേക്ക് കടക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreകുടുംബപ്രശ്നങ്ങള്‍..! ജീവനൊടുക്കാന്‍ മണിമലയാറ്റില്‍ ചാടിയ യുവതിക്കു രക്ഷകനായി പതിന്നാലുകാരന്; സംഭവം ഇങ്ങനെ…
തിരുവല്ല: മണിമലയാറ്റില്‍ ചാടിയ യുവതിയെ 14 വയസുകാരന് അതി സാഹസികമായി രക്ഷപെടുത്തി. കുറ്റൂര്‍ തെങ്ങേലി പാപ്പനാവേലില്‍ വീട്ടില്‍ ബാബു – ആന്‍സി ദമ്പതികളുടെ മകനും ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ആല്ബിന് ചാക്കോയാണ് കുന്നന്താനം പുളിന്താനം ചാമക്കാലായില്‍ തങ്കമണി (39)യ്ക്കു രക്ഷകനായത്. ഇന്നലെ വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം. തിരുമൂലപുരത്തെ കടവിനു സമീപത്ത് നിന്നും തങ്കമണി ആറ്റിലേക്ക് ചാടുന്നത് നദിയുടെ ഇക്കരെ കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ആല്ബിന് കാണുകയായിരുന്നു. തങ്കമണി വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ആല്ബിന് നദിക്ക് കുറുകെ നീന്തി അക്കരയെത്തി തങ്കമണിയെ രക്ഷപെടുത്തി കരയ്ക്ക് എത്തിച്ചു. തുടര്‍ന്ന് കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. സഞ്ജുവും ആല്‍ബിന്റെ പിതാവ് ബാബുവും ചേര്‍ന്ന് യുവതിയെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നാണ് പോലീസ് നിഗമനം.
Read Moreസമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് കാലുപിടിക്കേണ്ടതെന്ന് മനസിലാകും! മുഖ്യമന്ത്രിക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി
കണ്ണൂർ: ഉദ്യോഗാർഥികളുടെ കാല് പിടിക്കേണ്ടത് ഉമ്മൻചാണ്ടിയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരേ മറുപടിയുമായി ഉമ്മൻചാണ്ടി. പിഎസ്സി ഉദ്യോഗാർഥികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. അവരെ കേൾക്കാതെയാണ് മുഖ്യമന്ത്രി തന്നെ ആക്ഷേപിക്കുന്നത്. അധിക്ഷേപത്തിൽ പരാതിയില്ല. മുന്‍പും നിരവധി അധിക്ഷേപങ്ങൾ കേട്ടിട്ടുണ്ട്. കല്ലെറിഞ്ഞപ്പോഴും പ്രതിഷേധിക്കാൻ നിന്നിട്ടില്ല. സമരക്കാരുമായി ചർച്ച നടത്തിയാൽ ആരാണ് അവരുടെ കാല് പിടിക്കേണ്ടതെന്ന് കാര്യം മുഖ്യമന്ത്രിക്ക് മനസിലാകും. പിഎസ്സി ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ സമീപനമാണ് യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസിൽ പ്രതികളായ മൂന്നുപേരുടെ ജോലി നഷ്ടമായതിന്റെ പ്രതികാരമായാണ് മറ്റുള്ളവർക്കും ജോലി നൽകാത്തത്. പുതിയ ലിസ്റ്റ് വരാതെ 131 ലിസ്റ്റുകളുടെ കാലാവധിയാണ് ധൃതിപിടിച്ച് സർക്കാർ റദ്ദുചെയ്തത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ കണ്ണടയ്ക്കുന്നത് സിപിഎമ്മാണ്. ബിപിസിഎൽ വിറ്റഴിക്കുന്പോൾ പോലും ആ വേദിയിൽ പ്രധാനമന്ത്രിയുടെ മുന്നിൽ മിണ്ടായിരുന്ന ആളാണ് കേരള മുഖ്യമന്ത്രി. ചലച്ചിത്രോത്സവ…
Read More