കോഴിക്കോട്: ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്ന പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം പോവുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്. ഓട്ടോ മൊബൈല്‍ അസോസിയേഷനുകളുടെയും മറ്റും പേരില്‍ ഓണ്‍ലൈനില്‍ കിട്ടുന്ന ലൈസന്‍സ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാല്‍ മാത്രമേ അറിയാന്‍ കഴിയൂവെന്നും പോലീസ് മുന്നറിയിപ്പ് നല്കി. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ ശ്രദ്ധയില്‍പെട്ടിരുന്നതായും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് രാഷ്ട്രദീപികയോട് പറഞ്ഞു. നിയമാനുസൃതമായ രീതിയില്‍ ഇന്ത്യയില്‍ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിംഗ് ലൈസന്‍സുള്ളയാളിന് ഇന്റര്‍നാഷനല്‍ ഡ്രൈവിംഗ് പെര്‍മിറ്റിന് (ഐഡിപി) അപേക്ഷിക്കാം. ഈ വഴി സ്വീകരിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളിലും അവര്‍ നിഷ്കര്‍ഷിക്കുന്ന കാലയളവ് വരെ ഐഡിപി ഉപയോഗിച്ച് വാഹനം ഓടിക്കാം. കാലാവധിയ്ക്കുശേഷം ഐഡിപി ഓണ്‍ലൈന്‍ വഴി പുതുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഓരോ രാജ്യത്തെയും…
Read MoreDay: February 17, 2021
മൊബൈല്‍ ഫോണ്‍ കെണിയായി! തൊടുപുഴയില്‍ നിന്നും മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ വീട്ടമ്മയും കാമുകനും പിടിയിൽ
തൊടുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു. കുടയത്തൂർ വാകത്താനം കോളനിയിൽ വാകത്താനത്ത് വീട്ടിൽ അനുമോൾ (30), കാമുകൻ കോളപ്ര സ്വദേശി ധനീഷ് (35 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറിനാണ് ഭർത്താവിനെയും മൂന്നരയും ഏഴും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് അനുമോൾ കാമുകനൊപ്പം പോയത്. ഭർത്താവുമൊത്ത് വാടകയ്ക്ക് കരിങ്കുന്നത്ത് താമസിച്ചു വരികയായിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് ഭർത്താവ് കരിങ്കുന്നം പോലീസിൽ പരാതി നൽകി. പോലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കി തൊടുപുഴ ഭാഗത്തു നിന്നും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജെജെ ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Read Moreഅഭിഭാഷക ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി നടുറോഡിൽ വെട്ടിക്കൊന്നു; അക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല
ഹൈദരാബാദ്: തെലുങ്കാനയിൽ ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. അഭിഭാഷകരായ വമന്റാവു, ഭാര്യ നാഗമണി എന്നിവരാണ് മരിച്ചത്. കാറിൽ യാത്ര ചെയ്യവേ ഇരുവരേയും പിടിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു. പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വച്ച് ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കല്വച്ചേലയിലെ പെട്രോള്‍ പമ്പിന്റെ സമീപത്ത് വെച്ച് ഒരു സംഘമാളുകൾ ഇവരുവരെയും കാറിൽ നിന്ന് പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തെലുങ്കാന ഹൈക്കോടതിയിൽ കസ്റ്റഡി കൊല, അനധികൃത സ്വത്ത് എന്നീ കേസുകൾ വാദിക്കുന്നവരാണ് ദമ്പതികൾ.
Read Moreഓരോ നിമിഷവും സൈബര്‍ വലകളില്‍ കുരുങ്ങി പിടയുന്നവരുടെ എണ്ണം നമ്മള് വിചാരിക്കുന്നതിലുമപ്പുറമാണ്..! ‘കോൺസ്റ്റബിൾ ജെസി’യുടെ പുതിയ വിശേഷങ്ങള്‍
ടി.ജി.ബൈജുനാഥ് ധന്യഅനന്യ പ്രേക്ഷകമനസുകളില്‍ ഹിറ്റായത് സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയിലെ കോണ്‍സ്റ്റബിള്‍ ജെസിയിലൂടെയാണ്. അതിനുംമുമ്പേ ലാല്ജോസ്ചിത്രം നാല്‍പ്പത്തിയൊന്നിലെ സുമയായി ധന്യ ലക്ഷണയുക്തയായ അഭിനേത്രിയുടെ അടയാളങ്ങള്‍ ചാര്‍ത്തിയിരുന്നു. കാലടി ശ്രീശങ്കരയില്‍ എംഎ തിയറ്ററിനു പഠിക്കുമ്പോള്‍ സ്വതന്ത്രസിനിമകളില്‍ വേഷമിട്ട് അഭിനയത്തോടു ധന്യ ഇഷ്ടംകൂടി. പിന്നീടു ഗോപന് ചിദംബരന് മാഷിന്റെ തുറമുഖം നാടകത്തിലൂടെ അരങ്ങിലുമെത്തി. 2019 ല്‍, ഫഹദ്ഫാസില്‍ ചിത്രം അതിരനില്‍ ഫീമെയില്‍ നഴ്സ് ലില്ലിയായി കൊമേഴ്സ്യല്‍ സിനിമയില്‍ ധന്യയുടെ അരങ്ങേറ്റം. തരുണ്‍ മൂര്‍ത്തി കഥയെഴുതി സംവിധാനം ചെയ്ത സൈബര്‍ ത്രില്ലര്‍ ‘ഓപ്പറേഷന് ജാവ’യാണ് ധന്യഅനന്യയുടെ പുതിയ സിനിമ. ജാനകിയാകുമ്പോള് അയ്യപ്പനും കോശിയും തിയറ്ററുകളിലെത്തിയ സമയത്താണ് തരുണ്‍ മൂര്‍ത്തി ധന്യയെ ഓപ്പറേഷന് ജാവയിലേക്കു വിളിച്ചത്. ‘നാല്പത്തിയൊന്നി’ലെ പെര്‍ഫോമന്‍സും സംവിധായക െ ന്റ മനസിലുണ്ടായിരുന്നു. ഓപ്പറേഷന് ജാവയില്‍ ധന്യയ്ക്കു വിനായകെ ന്റ ഭാര്യവേഷം. കഥാപാത്രം ജാനകി. ഏതു സമയത്തും ആര്‍ക്കും എവിടെയും സംഭവിക്കാവുന്ന…
Read Moreഇത്തിരി കഷ്ടപ്പെട്ടാലും..! കല്യാണപ്പെണ്ണ് ഭീമൻ ലോറിയിൽ; വെറൈറ്റിക്കല്ല, വേറെ മാർഗമില്ലാത്തതുകൊണ്ടാണ്…
കല്യാണപ്പെണ്ണ് ലോറിയിൽ എത്തി എന്നു കേട്ടാൽ നമ്മൾ പലരും വിചാരിക്കും ഒരു വെറൈറ്റിക്കു വേണ്ടിയായിരിക്കുമെന്ന്. കല്യാണത്തിനു മുന്‍പും ശേഷവും കാളവണ്ടിയിലും കുതിരവണ്ടിയിലും മണ്ണുമാന്തിയിലും ആനപ്പുറത്തുമൊക്കെ കയറി വാർത്ത സൃഷ്ടിക്കുന്ന വധൂവരന്മാരെ നമ്മൾ കണ്ടിട്ടുണ്ടല്ലോ. എന്നാൽ, ഇവിടെ ഒരു വധു ലോറിയിൽ കയറി കല്യാണ വേദിയിലേക്ക് എത്തേണ്ടി വന്നതു വെറൈറ്റി കാണിച്ചതല്ല, മറ്റു വഴിയില്ലാഞ്ഞിട്ടാണ്. കല്യാണ വേഷത്തിന്റെ കാര്യത്തിൽ ഒരു വെറൈറ്റിക്കു ശ്രമിച്ചപ്പോഴാണ് പോകാൻ 53 അടി നീളമുള്ള ലോറി വിളിക്കേണ്ടിവന്നത്. കല്യാണപ്പെണ്ണിന് വേണ്ടി ഒരുക്കിയ ഗൗണിന്റെ നീളം ഇത്തിരി കൂടുതൽ ആയിരുന്നതിനാലാണ് ഒടുവിൽ ലോറി പിടിക്കേണ്ടി വന്നത്. ഇത്തിരി കഷ്ടപ്പെട്ടാലും സെന്റ് ലൂയിസ് മിസോറിയിൽനിന്നുള്ള ടാറ്റിയാന എന്ന 25കാരിയാണ് ജിപ്സി വിവാഹ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമുള്ളതുമായ ഗൗണ്‍ അണിഞ്ഞു വിവാഹത്തിനെത്തിയത്. ടിഎൽസി ഷോയിൽ യുഎസിലെ ജിപ്സി വെഡിംഗുമായി ബന്ധപ്പെട്ട് എത്തിയപ്പോൾ ഈ ഗൗണ്‍ അണിഞ്ഞ്…
Read Moreകുറ്റവാളിയെ പ്രണയിച്ച പെൺകുട്ടി! ശോഭരാജിനെ കുറ്റകൃത്യങ്ങളിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്ന അവൾ പതിയെ അയാൾക്കൊപ്പം കൂടി, ഒടുവിൽ…
മിസ് ലിയോ ശോഭരാജ് പോലീസ് പിടിയിലായതുമായി ബന്ധപ്പെട്ടു കാന്റലിന്റെ കുടുംബം വിവാഹ ബന്ധത്തെ എതിർത്തുവെങ്കിലും കാന്റൽ ശോഭരാജിനെ വിട്ടു പിരിയാൻ തയാറായിരുന്നില്ല. അയാളുടെ ശിക്ഷ പൂർത്തിയാകുന്നതുവരെ അവർ കാത്തിരുന്നു. ഒടുവിൽ ശോഭരാജ് ജയിൽ മോചിതനായതോടെ അവർ വിവാഹിതരായി. ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവയ്പ്പുകൂടിയായിരുന്നു ശോഭരാജിനു കാന്റലിനൊപ്പമുള്ള ദാന്പത്യം. എന്നാൽ, എന്തുകൊണ്ടോ പ്രതീക്ഷകൾക്കു വിപരീതമായി ശോഭരാജിന്റെ തോണി നീങ്ങി. എത്രതന്നെ പരിശ്രമിച്ചിട്ടും നന്മയുടെ പാതയിലൂടെ നീങ്ങാൻ ശോഭരാജിനായില്ല. അയാൾ വീണ്ടും തെറ്റിൽനിന്നു തെറ്റിലേക്കുള്ള യാത്രതുടങ്ങി. ഒടുവിൽ പോലീസ് കേസും അറസ്റ്റും ഭയന്നു ഗർഭിണിയായ കാന്റലിനെയും കൂട്ടി ശോഭരാജ് ഏഷ്യയിലേക്കു യാത്ര തിരിച്ചു. യാത്രയിലുടനീളം കണ്ടവരുമായി ശോഭരാജും കാന്റലും സൗഹൃദം സ്ഥാപിച്ചു. വഴിച്ചെലവിനും മറ്റുമുള്ള പണം അവരിൽനിന്നു മോഷ്ടിച്ചു. ഏതാനും മാസങ്ങൾ നീണ്ട യാത്രയ്ക്കൊടുവിൽ ഇരുവരും മുംബൈയിലെത്തി. ഇവിടെയെത്തിയ കാന്റൽ ഒരു പെൺകുഞ്ഞിനു ജന്മം നൽകി. അവൾക്ക് ഉഷ എന്നു…
Read Moreഅങ്ങനെ ഞാൻ സിനിമ പഠിച്ചു..! ദുർഗ കൃഷ്ണ പറയുന്നു…
സിനിമയെക്കുറിച്ച് ഒന്നുമറിയാതെ സിനിമയിലെത്തിയതാണ് താനെന്ന് നടി ദുർഗ കൃഷ്ണ. മ റ്റുള്ളവര്‍ പറയുന്ന പോലെ സിനിമയിലേക്കുള്ള എന്‍ട്രി തനിക്ക് ബുദ്ധിമുട്ടായിരുന്നില്ലെന്നും ഇപ്പോള്‍ സിനിമ പഠിച്ചുവെന്നും ദുർഗ കൂട്ടിച്ചേർത്തു, പുറത്തു പോവുമ്പോഴെല്ലാം മറ്റുള്ളവര്‍ തിരിച്ചറിയുന്നതും സ്നേഹം കാണിക്കുന്നതുമൊക്കെ ആസ്വദിക്കാറുണ്ട്. താന്‍ ഏറെ ആരാധിക്കുന്ന മോഹൻലാലിന്റെയും തൃഷയുടെയും ഒപ്പം റാമില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് പോയവര്‍ഷത്തെ തന്റെ ഏറ്റവും വലിയ സന്തോഷമെന്നും നടി പറഞ്ഞു.
Read Moreഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാന്‍..! അവധി അപേക്ഷക്കൊപ്പമുള്ള ചിത്രം മാറി; യുവതി പെട്ടു
ഒരു ജോലി കിട്ടിയിട്ട് വേണം അവധിയെടുക്കാനെന്ന് തമാശ രൂപേണ ചിലര്‍ പറയാറുണ്ട്. ജോലി കിട്ടിയാല്‍ പിന്നെ അവധിയെടുക്കാന്‍ പല അടവുകളും പുറത്തെടുക്കുന്നവരുണ്ട്. വിശ്വാസയോഗ്യമായ കാരണം ബോധിപ്പിച്ചാല്‍ ഏതൊരു സ്ഥാപനവും അവധി നല്‍കും. എന്നാല്‍ അനാവശ്യമായ കാര്യത്തിനാണെങ്കിലോ? ജീവിച്ചിരിക്കുന്ന പലരെയും ‘കൊന്നും’, ഇല്ലാത്ത അസുഖം ഉണ്ടെന്നു പറഞ്ഞുമാണ് പലരും അവധിയെടുക്കുന്നത്. അനാവശ്യമായതോ മടികൊണ്ടോ അല്ലെങ്കില്‍ പുറത്തുപറയാന്‍ കഴിയാത്ത കാരണത്താലോ ആണ് ഇത്തരം അവധികള്‍ എടുക്കുന്നത്. ഒരു യുവതി സ്ഥാപനമേധാവിക്ക് നല്കിയ അവധിക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോബര്‍ട്ട ക്ലാര്‍ക്ക് എന്ന ഇരുപതുകാരിക്കാണ് അബദ്ധം പറ്റിയത്. ഒരു കമ്പനിയിലെ ഇലക്ടീഷ്യനായിരുന്നു ഇവര്‍. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ബോസ് ഇവരോട് ജോലിക്കെത്താന്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്കിടെ ജോലിക്കെത്താന്‍ പറഞ്ഞാല്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ? റോബര്ട്ടയ്ക്കും ഇഷ്ടപ്പെട്ടില്ല. ഉടന്‍തന്നെ ജോലിക്കെത്താന്‍ കഴില്ലെന്ന് അവര്‍ ബോസിനോട് പറഞ്ഞു. താന്‍ താമസിക്കുന്ന സ്ഥലത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്നും…
Read Moreമരങ്ങളിൽ പാവകൾ! ഏതെങ്കിലും ക്രൈം സിനിമയുടെ തുടക്കമാണിതെന്ന് തോന്നുന്നുണ്ടോ? ഭീതി പരത്തുന്ന ചിത്രത്തിനു പിന്നിൽ…
മരങ്ങളില്‍ പാവകളെ ചേര്‍ത്ത് കെട്ടിയിരിക്കുന്നു! ഏതെങ്കിലും ക്രൈം സിനിമയുടെ തുടക്കമാണിതെന്ന് തോന്നുന്നുണ്ടോ? എന്നാല്‍ അങ്ങനെയല്ല. ഹെഡ്നെസ്ഫോര്ഡിനടുത്തുള്ള കാനോക്ക് ചേസിലെ സ്റ്റാഫോര്‍ഡ്ഷയര്‍ വനത്തിനടുത്തുകൂടെ നടക്കുകയായിരുന്നു ആശുപത്രി ജീവനക്കാരിയായ അറുപത്തേഴുകാരി. പെട്ടെന്നാണ് അവര്‍ ആ ദൃശ്യം കാണുന്നത്. നിരവധി പാവകളെ മരങ്ങളോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു. കഴിഞ്ഞ മാസം 28നായിരുന്നു സംഭവം. ഇത്രയും പാവകള്‍ എങ്ങനെയാണ് ഇവിടെ വന്നതെന്നോ മരത്തില്‍ കെട്ടിയിട്ടിരിക്കുന്നതിന്റെ പിന്നിലെ രഹസ്യമോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പാവകളെ കണ്ടെത്തിയ സ്ഥലത്ത് 1924 വരെ ഒരു ആശുപത്രി പ്രവര്‍ത്തിച്ചിരുന്നു. ആശുപത്രിയുമായി പാവകളെ കണ്ടെത്തിയ സംഭവത്തില്‍ ബന്ധമുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതർ. ബ്രിന്ഡ്ലി വില്ലേജ് എന്ന അറിയപ്പെട്ടിരുന്ന ആ സ്ഥലത്ത് സ്കൂളും പള്ളിയുമൊക്കെയുണ്ടായിരുന്നു. 1960 ഓടെ സ്കൂള്‍ അടച്ചുപൂട്ടി. വൈകാതെ ആ ഗ്രാമത്തിലെ ആളുകള്‍ മറ്റൊരു സ്ഥലത്തേക്ക് പോയി.
Read Moreപണിപാളി..! യുവതിക്ക് സമ്മാനം നൽകിയത് കാമുകിയുടെ വിവാഹ മോതിരം; കള്ള കാമുകനെത്തേടി പോലീസ്; സംഭവം ഇങ്ങനെ…
പ്രണയദിനത്തില്‍ കമിതാക്കള്‍ സമ്മാനം കൈമാറുന്നത് പതിവാണ്. ചിലര്‍ വില കൂടി സമ്മാനമാകും നല്‍കുക. അങ്ങനെ വില കൂടിയ സമ്മാനം നല്കിയ ഒരു കാമുകനെ അന്വേഷിക്കുകയാണ് ഫ്ളോറിഡ പോലീസ്. സംഭവം ഇങ്ങനെയാണ്. ജോസഫ് ഡേവിസ് എന്ന 48 കാരനാണ് കഥയിലെ വില്ലന്‍. ഓറഞ്ച് സിറ്റിയിലുള്ള ഒരു യുവതിയുമായി ഡേവിഡ് പ്രണയത്തിലായിരുന്നു. ഒരു ദിവസം ഇയാള്‍ ഇവിടെനിന്നും അപ്രത്യക്ഷനായി. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ തപ്പിയ യുവതി ഒരു കാര്യം കണ്ടുപിടിച്ചു. ഡേവിഡിന് മറ്റൊരു കാമുകി കൂടിയുണ്ട്. ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കിയ യുവതി ഞെട്ടിയ. അലമാരയിലിരുന്ന തന്റെ വിവാഹ മോതിരം ഇതാ പുതിയ കാമുകിയുടെ കയ്യില്‍ കിടക്കുന്നു! വിവാഹം ബന്ധം വേർപെടുത്തിയെങ്കിലും യുവതി വിവാഹ മോതിരം സൂക്ഷിച്ചുവച്ചിരുന്നു. യുവതി അലമാരയും മറ്റും പരിശോധിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്. വിവാഹ മോതിരം മാത്രമല്ല, ഡയമണ്ട് അടക്കമുള്ള ആഭരണങ്ങളും ലാപ്ടോപ്പും നഷ്ടപ്പെട്ടിരിക്കുന്നു. ഏകദേശം നാലര…
Read More