മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന് ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന് വേഷമിട്ടത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന് ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന് അഭിനയരംഗത്ത് സജീവമാണ്. പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും. അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകന് ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷന് ആ…
Read MoreDay: February 26, 2021
കാഞ്ഞിരപ്പള്ളിയിൽ ത്രികോണ മത്സരം; എല്ലാ സ്ഥാനാർഥികളും നന്നായി വിയർക്കേണ്ടി വരും; കാഞ്ഞിരപ്പള്ളി ബിജെപിയുടെ എ പ്ലസ് മണ്ഡലം
കോട്ടയം: വിജയസാധ്യത മുൻനിറുത്തി ബിജെപി തയാറാക്കിയ എ പ്ലസ് ലിസ്റ്റിൽ കാഞ്ഞിരപ്പള്ളിയുമുണ്ട്.മികച്ച സ്ഥാനാർഥിയും ശക്തമായ ത്രികോണ മത്സരവുമുണ്ടായാൽ മധ്യകേരളത്തിൽ സാധ്യതാ ലിസ്റ്റിലാണ് ബിജെപി കാഞ്ഞിപ്പള്ളിയെ പരിഗണിക്കുന്നത്. അമിത് ഷാ, ജെ.പി. നഡ്ഡ, സ്മൃതി ഇറാനി തുടങ്ങിയവരെ പ്രചാരണത്തിനെത്തിക്കാനും നേതാക്കൾ താൽപര്യപ്പെടുന്നു. കെ. സുരേന്ദ്രന്റെ ജാഥ മാർച്ച് രണ്ടിനു കോട്ടയത്തെത്തുന്പോൾ ജില്ലയിലെ ആമുഖ സ്ഥാനാർഥി ചർച്ച നടക്കാനിടയുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എൻ. മനോജ് 31,172 വോട്ടുകൾ കാഞ്ഞിരപ്പള്ളിയിൽ നേടി. യുഡിഎഫിൽ എൻ. ജയരാജ് 53,126 വോട്ടുകളും എൽഡിഎഫിൽ വി.ബി. ബിനു 49,236 വോട്ടുകളുമാണു കരസ്ഥമാക്കിയത്. 2019ൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ 2,97,396 വോട്ടുകൾ (29 ശതമാനം) വോട്ടുകൾ നേടി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സുരേന്ദ്രന് 36,876 വോട്ടുകളുണ്ടായിരുന്നു. തദ്ദേശ ഇലക്ഷനിലും മണ്ഡലത്തിൽ മികച്ച നേട്ടമുണ്ടാക്കി. പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം പിടിച്ചു. ചിറക്കടവ്, വെള്ളാവൂർ…
Read Moreസ്വസ്ഥത തേടിയാണ് കാമുകനൊപ്പം പോയതെന്ന് യുവതി; അവനോടൊപ്പം പോയ അവരെ എനിക്ക് വേണ്ട; വീട്ടമ്മയുമായി കടന്നുകളഞ്ഞ ദേവസ്വം ജീവനക്കാരൻ വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ…
വൈക്കം: വീട്ടമ്മയുമായി കടന്നു കളഞ്ഞ ദേവസ്വം ജീവനക്കാരൻ രണ്ടാഴ്ചയ്ക്കുശേഷം പോലിസിൽ കീഴടങ്ങി. മൊബൈൽ ഫോവർത്തനരഹിതമാക്കി പോലിസിനെ വട്ടംചുറ്റിച്ച് ഇവർ ഒളിച്ചു താമസിച്ചു വരികയായിരുന്നു. ഇവർ ബന്ധപ്പെടാൻ സാധ്യതയുള്ളവരെയൊക്കെ പോലീസ് നിരീക്ഷിച്ചിരുന്നു. അന്വേഷണം ശക്ത മാക്കിയതോടെ ഗത്യന്തരമില്ലാതെ ദേവസ്വം ജീവനക്കാരൻ യുവതിയുമായി വൈക്കം പോലിസ് സ്റ്റേഷനിലെത്തുകയായിരുന്നു.വീട്ടമ്മയ്ക്ക് ഒന്‍പതു വയസുള്ള മകനുണ്ട്. ഭർത്താവ് തന്നെ നിരന്തരം ശകാരിക്കുന്നതുമൂലം സ്വസ്ഥത തേടിയാണ് അടുപ്പക്കാരനായ വൈക്കം ദേവസ്വത്തിലെ ജീവനക്കാരനുമായി കടന്നു കളഞ്ഞതെന്നാണ് പോലിസിനു വീട്ടമ്മ നൽകിയ മൊഴി. യുവതിയെ സ്റ്റേഷനിലെത്തിച്ചതറിഞ്ഞ് ഭർത്താവ് സ്റ്റേഷനിലെത്തിയെങ്കിലും യുവതി മുഖം തിരിച്ചു. തനിക്ക് അവരെ ഇനി കൂടെ കൂട്ടാൻ താൽപര്യമില്ലെന്നും ദേവസ്വം ജീവനക്കാരനൊപ്പം പോകട്ടെയെന്ന നിലപാടിൽ ഭർത്താവ് മടങ്ങി. പിന്നീട് പോലിസ് കമിതാക്കളെ കോട്ടയത്തെ കോടതിയിൽ ഹാജരാക്കി. കോടതി യുവതി പിതാവിനൊപ്പം പോകാൻ നിർദ്ദേശിച്ചു. ദേവസ്വം ജീവനക്കാരൻ ബന്ധുവിനൊപ്പം മടങ്ങി. വൈക്കം കോടതിക്കു സമീപത്തെ ഡിടിപി സെന്ററിൽ…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്; ഫലപ്രഖ്യാപനം മെയ് രണ്ട്; തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ഒന്നിന്
ന്യൂഡൽഹി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് അറിയാം. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് ഒന്നിന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 20 ആണ്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിനും ഫലപ്രഖ്യാപനം മെയ് രണ്ടിനും നടക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു. തമിഴ്നാടും പുതുച്ചേരിയും കേരളത്തിനൊപ്പം പോളിംഗ് ബൂത്തിൽ; ബംഗാളിൽ എട്ട് ഘട്ടം ന്യൂഡൽഹി: കേരളത്തിനൊപ്പം മറ്റ് നാല് സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ആസാമിൽ മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട…
Read Moreഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ യുവാവിനെ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’; ഭര്‍ത്താവിന് സര്‍പ്രൈസ് ഒരുക്കാന്‍ സഹായിച്ചത് നല്ലവനായ അയല്ക്കാരന്…
പ്രവാസിയായ യുവാവ് ഗള്‍ഫില്‍ നിന്നും മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയപ്പോള്‍ സ്വീകരിച്ചത് ‘അഞ്ചു മാസം ഗര്‍ഭിണിയായ ഭാര്യ’. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. ഭാര്യയ്ക്ക് അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഭര്‍ത്താവ് നാട്ടില്‍ എത്തിയത്. എന്നാല്‍ പരിശോധന നടത്തിയ ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിക്കുകയായിരുന്നു. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം. പക്ഷെ ഡോക്ടര്‍ അടിവരയിട്ടു തന്നെ സംഭവം സത്യമാണെന്ന് പറഞ്ഞു. തുടര്‍ന്ന് ഭാര്യയോട് കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. ഇവരുടെ സമീപസ്ഥലത്ത് താമസിക്കുന്ന സുമന് എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നുവെന്നും ഒടുവില്‍ അയാളുടെ ലൈംഗിക താത്പ്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നുമാണ് ഭാര്യ പറഞ്ഞത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി തയാറെടുത്തു എങ്കിലും അയാള്‍ അതിനു സമ്മതിച്ചില്ല.…
Read Moreആറ്റുകാൽ പൊങ്കാല നാളെ; ക്ഷേത്രാങ്കണങ്ങളിലും തെരുവോരങ്ങളിലും പൊങ്കാലയിടാൻ അനുമതിയില്ല; വീടുകളിൽ പൊങ്കാലയിടാൻ ഭക്തർ
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ നടക്കും. കുഭത്തിലെ പൂരവും പൗർണമിയും ഒന്നിക്കുന്ന ദിവസമായ നാളെയാണ് പൊങ്കാല നടക്കുന്നത്. പതിവുപോലെ ഭക്തജനങ്ങൾക്ക് ക്ഷേത്രാങ്കണങ്ങളിലും തെരുവോരങ്ങളിലും വീട്ടുമുറ്റങ്ങളിലും പൊങ്കാലയിടാൻ കോവിഡ് കാരണം അനുമതിയില്ല. ആഗ്രഹിക്കുന്നവർക്ക് വീടുകളിൽ പൊങ്കാലയിടാമെന്നാണ് ക്ഷേത്ര കമ്മിറ്റി നിർദേശിച്ചത്. തലസ്ഥാനത്തും മറ്റ് ജില്ലകളിലും, ഇതര സംസ്ഥാനങ്ങളിലും ഭക്തർ ആറ്റുകാലമ്മയ്ക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടുന്നതോടെ ആറ്റുകാൽ പൊങ്കാലയ്ക്ക് പുതിയ ഭാവം പകരും. കോവിഡിന്റെ നിയന്ത്രണമെല്ലാം അയഞ്ഞ കന്യാകുമാരി ജില്ലയിൽ വിവിധ സംഘടനകളും ക്ഷേത്രസമിതികളും സമൂഹ പൊങ്കാലയ്ക്കുള്ള തയാറെടുപ്പും നടത്തുകയാണ്. നാളെ രാവിലെ 10.50-നാണ് പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. ഈ സമയം വിവിധ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പൊങ്കാല വിളംബരം ഉണ്ടാകും. വീടുകളിലെ അടുപ്പുകളിലും ഈ സമയം പൊങ്കാലയ്ക്ക് തീ പകരും. ശനിയാഴ്ച രാത്രി ഏഴിന് ചൂരൽകുത്തിനെ തുടർന്ന് പുറത്തെഴുന്നെള്ളിപ്പ് നടക്കും.…
Read Moreവെള്ളിനക്ഷത്രത്തില്‍ പൃഥിരാജിന്റെ നായികയായി തിളങ്ങിയ മീനാക്ഷിയെ മറന്നുവോ ! താരത്തിന്റെ പുതിയ ചിത്രം വൈറലാകുന്നു…
പൃഥിരാജ് നായകനായ വെള്ളി നക്ഷത്രം എന്ന സിനിമയിലെ ഒരൊറ്റ വേഷം മതി മലയാളികള്‍ക്ക് മീനാക്ഷിയെ ഇഷ്ടപ്പെടാന്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല സിനിമകൡ നായികയാകാനും ഈ നടിയ്ക്കു കഴിഞ്ഞു. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ മീനാക്ഷി എന്ന പേരിലാണ് നടി അറിയപ്പെടുന്നതെങ്കിലും ശര്‍മിലി എന്നും അറിയപ്പെടുന്നുണ്ട്. മരിയ മാര്‍ഗരറ്റ് എന്ന യഥാര്‍ത്ഥ നാമം സിനിമയിലേക്കെത്തിയപ്പോള്‍ മാറ്റുകയായിരുന്നു. വെള്ളി നക്ഷത്രത്തിലെ ചന്ദന മുകിലേ എന്ന് തുടങ്ങുന്ന ഗാനം മീനാക്ഷിയുടെ സിഗ്നേച്ചര്‍ സോംഗാണ്. താരത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോള്‍ വൈറലായതോടെ എവിടെയെന്ന് തേടുകയാണ് ആരാധകര്‍. ചിത്രത്തിന് താഴെ എവിടെയാണ് ഈ മികച്ച നടിയെന്നൊക്കെയാണ് ആരാധകര്‍ തിരക്കുന്നത്.വെള്ളി നക്ഷത്രം എന്ന സിനിമ കൂടാതെ ഒരുപിടി നല്ല മലയാളം ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിയ്ക്ക് സാധിച്ചിരുന്നു. തെന്നിന്ത്യയിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് താരം. തമിഴില്‍ ശാര്മിലി എന്നറിയപ്പെട്ടിരുന്ന മീനാക്ഷി വെള്ളിനക്ഷത്രം, കാക്കക്കറുമ്പന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം…
Read Moreപാലാരിവട്ടം പാലം ഗതാഗതത്തിനു തയാറാകുന്നു; ഭാരപരിശോധന ഉടന്‍; അടുത്തമാസം ആദ്യം തുറന്നേക്കും
കൊച്ചി: എട്ടുമാസംകൊണ്ടു പുനർനിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദേശിച്ച പാലാരിവട്ടം മേല്‍പ്പാലം മൂന്നുമാസം മുമ്പേ ഗതാഗതത്തിനു തയാറാകുന്നു. ടാറിംഗ് ജോലികള്‍ ഉള്‍പ്പെടെ അവസാനഘട്ടത്തിലെത്തിനില്‍ക്കുന്ന പാലം അടുത്തമാസം ആദ്യം തുറന്നുകൊടുത്തേക്കും. ഇതിനു മുന്നോടിയായുള്ള പാലത്തിലെ ഭാരപരിശോധന ഉടന്‍ ആരംഭിക്കും. അവസാനഘട്ടത്തിലെത്തി നില്ക്കുന്ന ടാറിംഗ് ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ഭാരപരിശോധന. ടാറിംഗ് ജോലികള്‍ ഇന്നുതന്നെ തീര്‍ക്കാന്‍ സാധിക്കുമെന്നാണു അധികൃതരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ ഇന്നുതന്നെ ഭാരപരിശോധന ആരംഭിക്കും. ടാറിംഗ് നാളത്തേയ്ക്കു നീണ്ടാല്‍ നാളെ മുതല്ക്കേ പരിശോധനകള്‍ ആരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.ഭാരം നിറച്ച ടിപ്പര്‍ ലോറികള്‍ 24 മണിക്കൂര്‍ പാലത്തില്‍ നിര്ത്തിയിട്ടുകൊണ്ടാണു പരിശോധന നടത്തുന്നത്. പിന്നീട് ഈ ലോറികള്‍ മാറ്റിയും നിരീക്ഷണം നടത്തും. രണ്ടു ദിവസംമുമ്പാണു പാലത്തിലെ ടാറിംഗ് ആരംഭിച്ചത്. ഭാരപരിശോധന പൂര്‍ത്തിയാക്കി മാര്‍ച്ച് ആറിനുമുമ്പ് പാലത്തിന്റെ പ്രധാനപണികളെല്ലാം തീര്‍ക്കുമെന്നു അധികൃതര്‍ വ്യക്തമാക്കി. അഞ്ചാം തീയതി വൈകിട്ടോടെ പാലം സര്‍ക്കാരിനു കൈമാറാനാകുമെന്നാണു വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പ്…
Read Moreഅപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ഫുട്പാത്തിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയായി ഫ്ളക്സ്ബോർഡുകൾ
കോട്ടയം: വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലേ ഭീഷണി ഉയർത്തി നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യാത്രയുടെ ഫ്ളക്സ് ബോർഡുകളാണ് യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ട്രിക്കുന്നത്. നഗരത്തിലെ ഫുട്പാത്തുകളോടു ചേർന്നുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളാണ് ഭീഷണിയാകുന്നത്. ബേക്കർ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, കഐസ്ആർടിസി, നാഗന്പടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇങ്ങനെ നിരവധി ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തുകളിലൂടെ നടന്നു പോകുന്ന യാത്രക്കാരുടെ ദേഹത്തും തലയിലും തട്ടിയാണ് അപകടമുണ്ടാകുന്നത്. ഇന്നലെ ബേക്കർ ജംഗ്ഷനിൽ കുമരകം ഭാഗത്തേക്കുള്ള ബസ്റ്റോപ്പിനു സമീപമുള്ള ബോർഡിൽ തട്ടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സാരിയും ചുരിദാറും ബോർഡിൽ ഉടക്കിയാണ് അപകടമുണ്ടായത്. റോഡിലേക്ക് തള്ളി നിൽക്കുന്ന ഈ ബോർഡിൽ തട്ടി ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രക്കാരനും അപകടമുണ്ടായി. ബോർഡിൽ തട്ടി ബൈക്ക് റോഡിലേക്കു മറിയുകയായിരുന്നു. ഫ്ളക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിയാണ് നഗരത്തിൽ ബോർഡുകൾ…
Read Moreആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷം; തീവ്രവാദ ബന്ധം പരിശോധിക്കാൻ ചേർത്തലയിലേക്ക് എന്‍ഐഎ വരുന്നു; സ്ഥലം മാറിപ്പോയ സിഐയെ തിരിച്ചുവിളിച്ചു
ചേര്‍ത്തല: ചേര്‍ത്തലയില്‍ നടന്ന ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷവുമായി ബന്ധപ്പെട്ടു തീവ്രവാദ ഇടപെടലുണ്ടായോയെന്ന് എന്‍ഐഎ പരിശോധിക്കും. സംഭവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ ചേര്‍ത്തല പോലീസ് പിടികൂടിരുന്നു. വയലാറില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പിടിയിലായവരെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ കേരള പോലീസില്‍നിന്ന് ശേഖരിക്കുന്നത്. അതേസമയം, ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവസമയത്ത് സ്ഥലത്തുണ്ടായിരിന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നു ചേര്‍ത്തല പോലീസില്‍ അടിയന്തര അഴിച്ചുപണി നടത്തി. രണ്ടാഴ്ച മുമ്പ് ചേര്‍ത്തലയില്‍നിന്നു സ്ഥലംമാറി ആറ്റിങ്ങലിലേക്കുപോയ ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിനെ അടിയന്തരമായി തിരിച്ചുവിളിച്ചു. ശ്രീകുമാര്‍ ഇന്നലെ തന്നെ ചേര്‍ത്തല സ്റ്റേഷനില്‍ താത്കാലികമായി ചുമതലയേറ്റു. രണ്ടു ജീപ്പ് പോലീസ് സംഘത്തിന്റെ മൂക്കിനുതാഴെ നടന്ന സംഘര്‍ഷം തടയാന്‍ കഴിയാതിരുന്നതു സേനയ്ക്കു നാണക്കേടുണ്ടാക്കിയെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവം സംസ്ഥാനമൊട്ടാകെ ചര്‍ച്ചയായതോടെ ദക്ഷിണമേഖല ഐജി ഹര്‍ഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഐജിയുടെ ചുമതലവഹിക്കുന്ന കെ.പി. ഫിലിപ്പ്, ജില്ലാ…
Read More