പത്തനംതിട്ട: അടിക്കടിയുള്ള ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് നേതൃത്വത്തില്‍ സ്വകാര്യ ബസ് കെട്ടിവലിച്ച് ഉടമകള്‍ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലാണ് ബസ് കെട്ടിവലിച്ചു പ്രതിഷേധം സംഘടിപ്പിച്ചത്.ഡീസല്‍ വില വര്‍ധിച്ചതോടെ തകര്‍ച്ചയിലായ സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ലോക്ഡൗണിനു മുമ്പ് ഒരു ലിറ്റര്‍ ഡീസലിന് 65 രൂപയായിരുന്നു. ഇന്നിപ്പോള്‍ ഇത് 87 രൂപയായി. പ്രതിദിന വര്‍ധന തുടരുന്ന സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ലെന്നും ഉടമകള്‍ പറഞ്ഞു. കോവിഡ് കാല പ്രതിസന്ധിക്കിടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. ബസുകളില്‍ നല്ലൊരു പങ്കും നിരത്തുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതിയും സംസ്ഥാന സര്‍ക്കാര്‍ വില്്പനനികുതിയും കുറയ്ക്കണമെന്നാണ് ഫെഡറേഷന് ആവശ്യം.ബസ് ഉടമകള്‍ പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ വീണാ ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. മനോജ് കുമാര്‍ അധ്യക്ഷത…
Read MoreDay: February 26, 2021
പ്രതിഭയെ നേരിടാൻ അരിതയോ? കായംകുളം മണ്ഡലത്തിൽ തീപാറുന്ന മത്സരത്തിന് രണ്ടു വനിതകൾ
കായംകുളം: എൽഡിഎഫ് ഇത്തവണ തുടർഭരണംലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ കായംകുളത്ത് നിലവിലെ എം എൽ എ അഡ്വ. യു.പ്രതിഭ തന്നെമത്സരിക്കാൻസാധ്യതയേറി. മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി കഴിഞ്ഞ തവണ പ്രതിഭയിലൂടെ എൽഡിഎഫ് മണ്ഡലം നിലനിർത്തുകയായിരുന്നു . സിറ്റിംഗ് എം എൽ എ ആയിരുന്ന സി.കെ. സദാശിവനെ മാറ്റിയാണ് പ്രതിഭയെ സി പി എം കളത്തിലിറക്കിയത്. അരിതമണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ശക്തമായ നീക്കമാണ് യു ഡി എഫ് നടത്തുന്നത് . കൃഷ്ണപുരം ഡിവിഷനിൽ നിന്നു കഴിഞ്ഞ തവണ ജില്ലാ പഞ്ചയാത്ത് അംഗമായിരുന്ന അരിത ബാബുവിനെ പരിഗണിക്കണമെന്ന ചർച്ച ആണ് കോൺഗ്രസ് നേതൃത്വത്തിൽ സജീവമായിട്ടുള്ളത്. നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് അരിത.അങ്ങനെയെങ്കിൽ വനിതകളുടെ പോരാട്ടം കൊണ്ട് ഇത്തവണ കായംകുളം മണ്ഡലത്തിൽ മത്സരം തീപാറും. ലിജു വീണ്ടും വരുമോ?ഡി സി സി പ്രസിഡൻറ് അഡ്വ എം ലിജുവിനെയാണ് കഴിഞ്ഞ തവണ…
Read More‘പണിക്കൂലിയില്ല പണിക്കുറവും’ ! കൂടുതല്‍ ജോലിഭാരത്തിന്റെയും കുറഞ്ഞ കൂലിയുടെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം…
ഏഷ്യാ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര് ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്ക്ക്…
Read Moreഒരു ലോക്ക്ഡൗൺ സമ്മാനിച്ച ഞെട്ടൽ! പ്രസവം കഴിഞ്ഞുതിരിച്ചെത്തിയപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല; തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത
പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസ് ആൾഡ്രിഡ്ജ് എന്ന ഇരുപത്തിനാലുകാരി അക്ഷരാർഥത്തിൽ ഞെട്ടി.ഞെട്ടി എന്നു വെറുതേ പറഞ്ഞാൽപ്പോര, ഞെട്ടിത്തരിപ്പണമായിപ്പോയി എന്നു തന്നെ പറയാം. കാര്യം എന്താണെന്നല്ലേ, ആശുപത്രിയിൽനിന്നു വീട്ടിലെത്തിയപ്പോൾ സ്വീകരിക്കാൻ അമ്മയുമില്ല, കാമുകനുമില്ല. അതിനിപ്പോ എന്താ ഞെട്ടാൻ എന്നു ചിന്തിക്കാൻ വരട്ടെ. കാമുകൻ തന്നെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മയുമായി ഒളിച്ചോടി എന്നറിഞ്ഞാൽ ആരായാലും ഞെട്ടും. അതുതന്നെയാണ് ജെസ്സിനും സംഭവിച്ചത്. ഒരു ചെറിയ വ്യത്യാസമുണ്ട്. ഇവർ ഓടിയത് ഒളിച്ചൊന്നുമല്ല, പരസ്യമായി തന്നെയാണ്.കഴിഞ്ഞ മാസമാണ് രണ്ടാമത്തെ കുഞ്ഞിനു ജന്മം നൽകി ജെസ് വീട്ടിലേക്കു വരുന്നത്. അപ്പോഴാണ് നാൽപ്പത്തിനാലു വയസുള്ള അമ്മ ജോർജിനയും 29കാരൻ കാമുകൻ റയാൻ ഷെൽട്ടണും തന്നെ ചതിച്ചുവെന്ന് അവൾ മനസിലാക്കുന്നത്.മകളെയും ഭർത്താവിനെയും കൊച്ചുമക്കളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ജോർജിയ ഇപ്പോൾ താമസിക്കുന്നതു സഹോദരിയുടെ വീട്ടിലാണ്. ഉടൻ തന്നെ സ്വന്തം വീട്ടിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലാണ് ജോർജിയയും കാമുകനും.…
Read Moreസ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; ദോഹയിൽ നിന്നു വന്ന യുവാവിന്റെ നടന്നു വരവിൽ സംശയം; പരിശോധനയിൽ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണം
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് ഷാഫിയിൽ നിന്ന് 70 ലക്ഷം രൂപ വിലമതിക്കുന്ന 1,446 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഇന്നലെ അർധരാത്രി ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു മുഹമ്മദ് ഷാഫി.ചെക്കിംഗിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം 1,792 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1,446 ഗ്രാം സ്വർണമാണ് ലഭിച്ചത്. പിടികൂടിയ സ്വർണം ആർക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് കസ്റ്റംസ് അന്വേഷിച്ചുവരുകയാണ്. ഇന്നലെ രാവിലെ ഷാർജയിൽ നിന്നെത്തിയ കുമ്പള സ്വദേശിയിൽ നിന്ന് ലേഡീസ് ബാഗിന്റെ കൈ പിടിക്കുള്ളിലും ജീൻസ് പാന്റിന്റെ ബട്ടനുളളിലും ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. പരിശോധനയിൽ കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ്.കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ,…
Read Moreസോളാർ തട്ടിപ്പുകേസ്: കോഴിക്കോട്ടെ കേസിൽ വിധി മാർച്ച് 23ന്; ഹാജരാവാത്ത പ്രതികൾക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് നീട്ടി കോടതി
കോഴിക്കോട്: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ കേസിൽ വിധി പറയുന്നത് മാർച്ച് 23ലേക്ക് മാറ്റി. കേസിൽ രണ്ടും മൂന്നും പ്രതികളായ സരിത എസ്.നായർ, ബി.മണിമോൻ എന്നിവർ ഹാജരാവാത്തതിനെത്തുടർന്നാണ് മൂന്നാം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കെ.കെ.നിമ്മിയുടെ നടപടി. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ എത്തി. കഴിഞ്ഞതവണയും വിധിയുടെ ദിവസം ഹാജരാവാത്ത പ്രതികൾക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കോടതി നീട്ടി. മൂന്നു പ്രതികളുടെയും ജാമ്യം റദ്ദാക്കിയ കോടതി നേരത്തേ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇതിനിടെ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായി വാറണ്ട് റദ്ദാക്കാൻ അപേക്ഷ നൽകി ജാമ്യമെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജെഫ്രി ജോർജ് ജോസഫ് ഹാജരാവുന്ന കേസിൽ ബിജു രാധാകൃഷ്ണനുവേണ്ടി അഡ്വ. ഇ. പ്രദീപ്കുമാറും സരിതയ്ക്കുവേണ്ടി അഡ്വ. എസ് പ്രേംലാലും ഹാജരായി. ഹൈക്കോടതി ഉത്തരവുള്ളതിനാൽ കോടതിയിൽ ഹാജരാകുന്നതിൽ സാവകാശം നൽകണമെന്ന് സരിതയുടെ…
Read Moreസംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…
കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്കി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍…
Read Moreകോവിഡ് 19; പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ലാബുകൾ; ആർടിപിസിആർ ടെസ്റ്റിന് 448 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയ്ക്കായി കൂടുതൽ മൊബൈൽ ആർടിപിസിആർ ലാബുകൾ സജ്ജമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. ഇതിനായി സ്വകാര്യ കന്പനിക്ക് ടെണ്ടർ നൽകി നടപടികൾ പുരോഗമിക്കുന്നു. നിലവിൽ സർക്കാർ – സ്വകാര്യ ലാബുകളിൽ പരിശോധന ഫലം വൈകുന്നതിനാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുമാണ് കൂടുതൽ മൊബൈൽ ലാബുകൾ സജ്ജമാക്കുന്നത്. ഒരു ആർടിപിസിആർ ടെസ്റ്റിന് 448 രൂപയാണ് ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പരിശോധന ഫലത്തിൽ വീഴ്ച ഉണ്ടായാലും 24 മണിക്കൂറിനകം ഫലം നൽകിയില്ലെങ്കിലും ലാബിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ലാബുകൾ ആരോഗ്യവകുപ്പ് സജ്ജമാക്കുന്നത്. സർക്കാർ ലാബുകളിൽ കാലതാമസം ഉണ്ടാകുന്ന പക്ഷം അവിടെ ലഭിച്ചിട്ടുള്ള സാംപിളുകളും മൊബൈൽ ലാബുകളിൽ പരിശോധന നടത്തി ഫലം ഉടൻ ജനങ്ങൾക്ക് നൽകാനുമാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
Read Moreഇരിക്കൂർ കേരള കോൺഗ്രസിന് നൽകും; ജോർജ് മേച്ചേരി മത്സരിച്ചക്കും; എൽഡിഎഫിൽ ധാരണ
സ്വന്തം ലേഖകൻകണ്ണൂർ: ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിന് നല്കാൻ എൽഡിഎഫിൽ ധാരണയായതായി സൂചന.ഇരിക്കൂർ സീറ്റിൽ കേരള ലോയേഴ്സ് കോൺഗ്രസ് -എം സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോർജ് മേച്ചേരിയുടെ പേര് സ്ഥാനാർഥി പട്ടികയുടെ പ്രഥമപരിഗണനയിൽ ഉണ്ട്. പയ്യാവൂർ സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ തളിപ്പറന്പ് പുഷ്പഗിരിയിലാണ് താമസം.ജോർജ് മേച്ചേരിയുടെ ജ്യേഷ്ഠൻ ദേവസ്യ മേച്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റാണ്. ജോർജ് മേച്ചേരിക്ക് പുറമേ സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ജോസ്, കേരള കോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി മെന്പർ സജി കുറ്റ്യാനിമറ്റം, ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ഇരിക്കൂർ അല്ലെങ്കിൽ പേരാവൂർ വേണമെന്നായിരുന്നു ജോസ് കെ.മാണി വിഭാഗം എൽഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു.
Read Moreതെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് വികസന സദസുമായി മാണിസി കാപ്പൻ; രാഹുൽ ഗാന്ധി പാലായിലെത്തും
ജിബിൻ കുര്യൻകോട്ടയം: എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ മാണി സി. കാപ്പൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് വികസന സദസ് നടത്തുന്നു.ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനവുമായി സംവദിക്കുന്നതിനായിട്ടാണ് വികസന സദസ് നടത്തുന്നത്. നേരത്തെ വികസന വിളംബര ജാഥയായിരുന്നു നിശ്ചയിച്ചതെങ്കിലും പദയാത്രയേക്കാൾ നല്ലത് വികസന സദസാണെന്ന യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ വികാരം കണക്കിലെടുത്താണ് വികസന സദസ് സംഘടിപ്പിക്കുന്നത്.അടുത്ത മാസം മൂന്നു മുതൽ വികസന സദസിനു തുടക്കമാകും. ഒരു പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ രാവിലെ ഒന്‍പതു മുതൽ രാത്രി ഒന്‍പതു വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമസഭ മോഡലിലാണ് വികസന സദസ്.യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും സദസ് സംഘടിപ്പിക്കുന്നത്. വികസന പ്രവർത്തനങ്ങൾ വിവരിക്കുന്നതിനൊപ്പം മുന്നണി മാറാനുണ്ടായ സാഹചര്യവും എംഎൽഎ വിശദീകരിക്കും. വികസന സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ.ജോസഫ് തുടങ്ങിയ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും…
Read More