മഴയ്ക്കു മുമ്പ്‌ ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ..! തകർന്ന് കിടക്കുന്ന കടൽഭിത്തി; തീരത്ത് നെഞ്ചിടിപ്പ്

സ്വന്തം ലേഖകൻ ചാവക്കാട്: “മഴയ്ക്കു മുന്പ് ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും’ തകർന്ന് കിടക്കുന്ന കടൽഭിത്തി ചൂണ്ടിക്കാട്ടി തീരവാസികളുടെ വിലാപം. കടപ്പുറം അഞ്ചങ്ങാടി വളവിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന കടൽഭിത്തി വീടുകൾക്കും തീരത്തിനും ഭീഷണിയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള കടൽഭിത്തി തകർന്ന് കിടക്കുന്നത് പുനർനിർമിക്കണമെന്ന് തീരവാസികളും വിവിധ സംഘടനകളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ പലതും കഴിഞ്ഞു. ഭിത്തിയുടെ പുനർനിർമാണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നു. നടപടി എടുക്കാത്തതിനെത്തുടർന്ന് കടലോരത്ത് കടലാസ് ഭിത്തിക്കെട്ടി പ്രതിഷേധിച്ചു. അപ്രതീക്ഷിതമായി എത്തുന്ന വേലിയേറ്റം, കാലവർഷത്തിലെ കടലാക്രമണം, വീടുകൾ എന്നും വെള്ളത്തിലാണ്. ശക്തമായ തിരമാലയിൽ കല്ലുകൾ ഇളകി കടലിലേക്ക് ഒലിച്ചുപോയി. കടൽഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ നീങ്ങിയ വിടവിൽകൂടി വെള്ളം അടിച്ചുകയറുന്നു. ഭിത്തി തകർന്ന് ചിന്നിചിതറി കിടക്കുന്നു. ഇതേത്തുടർന്ന് തീരത്തെ പ്രധാന റോഡും ഭീഷണിയിലാണ്. കടൽ റോഡിന്‍റെ ഏതാനും മീറ്റർ…

Read More

വർഗീയത ഉപേക്ഷിച്ച വന്നാൽ..! ലീഗിനെ ക്ഷണിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ; രാജ്യത്തെ വിഭജിച്ച പാർട്ടിയാണ് ലീഗെന്ന് കെ. സുരേന്ദ്രൻ

ചേലക്കര: മുസ്ലീം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച് വീണ്ടും ശോഭ സുരേന്ദ്രൻ. ചേലക്കരയിൽ വിജയയാത്രയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിലാണ് ശോഭ തന്‍റെ നിലപാട് ആവർത്തിച്ചത്. ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച തന്‍റെ നലപാടിൽ മാറ്റമില്ല. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ചാൽ ലീഗുമായി ബിജെപി സഖ്യമുണ്ടാക്കും. ജമ്മുകാശ്മീരിൽ ബിജെപി നാഷണൽ കോണ്‍ഫറൻസുമായി സഖ്യമുണ്ടാക്കിയത് ഓർമിപ്പിച്ചാണ് ശോഭ നിലപാട് വ്യക്തമാക്കിയത്. അഖിലേന്ത്യ നേതൃത്വം ഇതിന് പച്ചക്കൊടി കാണിക്കും. കെ. മുരളീധരന് മറുപടിയെന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണ്. ലീഗിന് സിപിഎമ്മുമായി യോജിക്കാനാകില്ല. ലീഗ് വർഗീയപാർട്ടിയാണെന്നാണ് ബിജെപിയുടെ നിലപാട്. എന്നാൽ വർഗീയത ഉപേക്ഷിച്ച വന്നാൽ സ്വീകരിക്കാൻ ബുദ്ധിമുട്ടില്ല. ലീഗ് രാജ്യത്തെ വിഭജിച്ച വർഗീയ പാർട്ടിയാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്‍റെ കെ. സുരേന്ദ്രന്‍റെ പ്രതികരണം. ലീഗിനെ ഉൾക്കൊള്ളാനാകില്ല. ലൗ ജിഹാദിനെതിരെ നിയമം അനിവാര്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം! പ്രതികളായിട്ടുള്ളത് കാമുകനും സുഹൃത്തുക്കളും; കേസിൽ 21 പ്രതികൾ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ആളൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴുപേരാണു അറസ്റ്റിലായത്. വിആർപുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുണ്‍ (28), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ് (30), വെള്ളാഞ്ചിറ പാറപറന്പിൽ മിഥുൻ (30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (26), നെടിയകാലായി ജോബൻ (38) മനക്കുളങ്ങര പറന്പിൽ നസീർ (52) എന്നിവരാണു അറസ്റ്റിലായത്. കോടതി ഇവരെ റിമാൻഡ് ചെയ്തു. 21 പേരാണു സംഭവത്തിൽ പ്രതികളായുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ഇവരുടെ ഒളിതാവളം പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരും പോലീസിന്‍റെ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണു പ്രതികളായിട്ടുള്ളത്. കാമുകൻ വഴിയാണു മറ്റുള്ളവർ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. വീട്ടിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടുപോയുമാണു പീഡനം നടന്നിട്ടുള്ളതെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.…

Read More

ചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ കവർച്ച! 17 കാരൻ ഉൾപ്പെടെ രണ്ടുപേരെ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി

മട്ടന്നൂർ: ചാവശേരിയിൽ മൂന്ന് ക്ഷേത്രങ്ങളിൽ വീണ്ടും കവർച്ച. ക്ഷേത്രം കുത്തിത്തുറന്നു കവർച്ച നടത്തുകയായിരുന്ന രണ്ടു പേരെ മട്ടന്നൂർ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി. ഉളിയിൽ, കൂത്തുപറമ്പ് സ്വദേശികളാണ് പോലീസിന്‍റെ പിടിയിലായത്. ഉളിയിലെ ദേവൻ (58), കൂത്തുപറമ്പിലെ 17 കാരൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്നും ആയുധങ്ങളും സ്വർണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഇന്നു പുലർച്ചെ രണ്ടോടെ ചാവശേരി ശിവ വിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. ക്ഷേത്രത്തിലെ മൂന്നു ഭണ്ഡാരം കുത്തിപ്പൊളിച്ചു പണം കവർന്ന ശേഷം ശ്രീകോവിലിന്‍റെ വാതിൽ തുറന്നു അകത്ത് കയറി സ്വർണത്തിന്‍റെ നാഗരൂപവും ചന്ദ്ര കൊലയും കവർന്നു. ചെമ്പിന്റെ ആൾ രൂപം ക്ഷേത്ര കുളത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിനിടെയാണ് പോലീസും നാട്ടുകാരും ചേർന്നു മോഷ്ടാക്കളെ പിടികൂടിയത്. മണ്ണോറയിലെ മഹാദളം ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പോർക്കലി ഭഗവതി ക്ഷേത്രത്തിലും…

Read More

നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു…! പയ്യന്നൂരിൽ കമിതാക്കളുടെ ആത്മഹത്യ; ചതിച്ചതാണെന്ന യുവതിയുടെ മൊഴിയുടെ ചുരുളഴിക്കാന്‍ പോലീസ്

പയ്യന്നൂര്‍: പയ്യന്നൂരില്‍ വാടകകെട്ടിടത്തില്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കിടെ കമിതാക്കള്‍ മരിച്ച സംഭവത്തിലെ ദുരൂഹതയകറ്റാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്നെ ചതിച്ചതാണെന്ന് യുവതി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ വച്ച് പറഞ്ഞിരുന്നു. ഇതിലെ ദുരൂഹതയുടെ പൊരുളറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. കഴിഞ്ഞ 19ന് വൈകുന്നേരം നാലോടെ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക കെട്ടിടത്തിലാണ് കമിതാക്കളുടെ ആത്മഹത്യാശ്രമമുണ്ടായത്. തീപൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ കാസര്‍ഗോഡ് വെസ്റ്റ് എളേരിയിലെ എളേരിത്തട്ട് സ്വദേശിയും ചീമേനി മുണ്ടയിലെ താമസക്കാരനുമായ വളപ്പില്‍ ഹൗസില്‍ വി.കെ.ശിവപ്രസാദും (28) ഏഴിലോട് പുറച്ചേരി സ്വദേശിനിയും പയ്യന്നൂര്‍ കോളേജിലെ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയുമായ എം.ഡി.ആര്യ(21)യുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സക്കിടയില്‍ മരിച്ചത്. യുവതിയുടെ ബന്ധു മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് പയ്യന്നൂര്‍ ഡിവൈഎസ്പി എം.സുനില്‍കുമാറിന്‍റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ടി.ബിജിത്ത്, എസ്‌ഐ മനോജ്…

Read More

കാണാതായ ജിം പരിശീലക തിരുവനന്തപുരത്ത് കാമുകന്‍റെ വീട്ടില്‍; ഭർതൃബന്ധുക്കൾക്കെതിരെ കേസ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പയ്യന്നൂര്‍ : പയ്യന്നൂരിലെ പരിസരപ്രദേശത്തുനിന്നും കാണാതായ ജിമ്മിലെ പരിശീലകയെ തിരുവനന്തപുരത്ത് കാമുകന്‍റെ വീട്ടില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്. യുവതിയുടെ ഭര്‍ത്താവിന്‍റെ ബന്ധുക്കളും സൂഹൃത്തുക്കളുമായ പ്രശാന്ത്, വിപിന്‍, മറ്റു കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ 30ന് രാവിലെ ഒന്‍ന്പതോടെ ജോലിക്കായി വീട്ടില്‍നിന്നിറങ്ങിയ ഇരുപത്തഞ്ചുകാരിയെ തിരുവനന്തപുരം കിളിമാനൂരുള്ള കാമുകന്‍റെ വാടകവീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പതിവുപോലെ ജോലിക്ക് പോയ ജിംനേഷ്യത്തിലെ പരിശീലകയായ ഭാര്യ തിരിച്ചുവന്നില്ലെന്ന ഭര്‍ത്താവിന്‍റെ പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്ത്. അന്വേഷണത്തിൽ കിളിമാനൂരില്‍ കണ്ടെത്തിയ യുവതിയെ പോലീസ് പയ്യന്നൂരിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തിയ ഭര്‍ത്താവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസിനോട് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. അതേസമയം കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം താല്‍പര്യപ്രകാരം പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് അമ്മയോടൊപ്പം പോവുകയായിരുന്നു.

Read More

മത്തിക്കാണ് ഡിമാൻഡ്! മത്തിക്കും വില കൂടി; കിലോയ്ക്ക് 300 രൂപ; കടലില്‍ മത്തിയുടെ ലഭ്യത കുറയാനുള്ള കാരണമായി വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ…

കോന്നി: മത്തിക്കാണ് ഡിമാൻഡ്. വിപണിയിൽ മത്തിക്കു ക്ഷാമമായതോടെ വില കുത്തനെ ഉയർന്നു. കിലോഗ്രാമിന് 300 രൂപയ്ക്കാണ് ഇന്നലെ കോന്നിയിൽ വില്പന. 120 രൂപയ്ക്കു ഒരു കിലോ മത്തി ലഭിച്ചിരുന്ന സ്ഥലത്തു ഇന്ന് 300 രൂപയാണ് വില. കടല്‍ വിഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മീനാണ് മത്തി. പൊടി മത്തി കിട്ടാനുമില്ല. കഴിഞ്ഞ ദിവസം 280 രൂപയായിരുന്നു വില. കേരളീയരുടെ ഇഷ്ട മത്സ്യമായ മത്തിക്ക് വലിയ ക്ഷാമം നേരിട്ടതോടെ ചെറുകിട മത്സ്യ വ്യാപാരികളാണ് വിഷമിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ മത്തിയുടെ ലഭ്യതയില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലില്‍ മത്തിയുടെ ലഭ്യത കുറഞ്ഞ സമയത്ത് ഇവയെ പിടികൂടുന്നത് കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മത്തിയുടെ ലഭ്യത കുറയുന്ന സാഹചര്യങ്ങളില്‍ മത്സ്യ ബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചത്. എല്‍നിനോ പ്രതിഭാസത്തിനുശേഷം കേരളത്തില്‍ മത്തി ലഭ്യതയില്‍ കുറവുണ്ടാകുമെന്നുള്ള പ്രവചനം നേരത്തെ…

Read More

വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറി; ഉറങ്ങിക്കിടന്ന ‌അമ്മയുടെയും മകളുടെയും സ്വർണമാലകൾ കവർന്നു; കൊണ്ടുപോയത്‌ ആറുപവൻ

കണ്ണൂർ: വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെയും മകളുടെയും ആറുപവൻ സ്വർണാഭരണങ്ങൾ കവർന്നു. ചാല പന്ത്രണ്ടുകണ്ടിയിലെ ബദരിയ മൻസിലിലെ മൊയ്തുഹാജിയുടെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങളാണ് കവർച്ചചെയ്തത്. കഴിഞ്ഞദിവസം പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. വീടിന്‍റെ അടുക്കള ഭാഗത്തുള്ള വർക്ക് ഏരിയയുടെ വാതിൽ തള്ളിത്തകർത്ത് അകത്തുകയറിയ മോഷ്ടാവ് കിടപ്പുമുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിൽനിന്ന് അഞ്ചു പവൻ സ്വർണമാലയും തൊട്ടടുത്ത് കിടന്നുറങ്ങുകയായിരുന്ന മകളുടെ കഴുത്തിൽനിന്ന് രണ്ടുപവൻ സ്വർണമാലയുമാണ് കവർന്നത്. ഇതിനിടെ കഴുത്തിൽനിന്ന് ആരോ മാല പിടിച്ചുവലിക്കുന്നതുപോലെ തോന്നിയ വീട്ടമ്മയും മകളും ഉറക്കമുണർന്ന് എഴുന്നേറ്റ് ലൈറ്റിട്ടു നോക്കിയപ്പോഴാണ് സ്വർണമാല നഷ്ടപ്പെട്ട കാര്യം മനസിലാകുന്നത്. തുടർന്നു നടത്തിയ പരിശോധനയിൽ മാലയുടെ ഒരുഭാഗം കിടക്കയിൽ കണ്ടെത്തുകയായിരുന്നു. സ്വർണമാലയുടെ ഒരു പവനോളം തൂക്കംവരുന്ന ഭാഗമാണ് കിടക്കയിൽനിന്നും കിട്ടിയത്. കവർച്ച നടത്തിയ മോഷ്ടാവ് തകർത്ത അതേ വാതിലിലൂടെ പുറത്തേക്ക് ഓടിപ്പോയതായി അന്വേഷണത്തിൽ മനസിലായി. കണ്ണൂരിൽനിന്നുള്ള വിരലടയാള വിദഗ്ധരും…

Read More

ആർക്കും വേണ്ടാതെ കപ്പ! ലക്ഷങ്ങള്‍ ചെലവിട്ട് മത്സ്യകൃഷി നടത്തിയവരും പ്രതിസന്ധിയില്‍

വെള്ളരിക്കുണ്ട്: കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കുമെന്ന സര്‍ക്കാരിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിനെ അതിജീവിക്കാന്‍ ലോകമഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി കപ്പകൃഷി നടത്തിയ മലയോര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി. കര്‍ഷക കൂട്ടായ്മകളുടെയും സഹകരണ ബാങ്കുകളുടെയുമെല്ലാം നേതൃത്വത്തില്‍ നടത്തിയ കൃഷിയിലെ വിളവെല്ലാം ഒരുമിച്ച് വിപണിയിലെത്തിയപ്പോള്‍ കിലോയ്ക്ക് പത്തുരൂപയ്ക്കു പോലും കപ്പ വാങ്ങാന്‍ ആളില്ലാതായ നിലയാണ്. തുരപ്പനെലി മുതല്‍ കാട്ടുപന്നി വരെയുള്ള ഭീഷണികളെ അതിജീവിക്കാന്‍ കണ്ണിമ പൂട്ടാതെ കാവലിരുന്നാണ് കര്‍ഷകര്‍ കപ്പ വിളയിച്ചെടുത്തത്. ലോക്ക് ഡൗണ്‍ കാലത്ത് ഓരോ കുടുംബവും സ്വന്തമായിത്തന്നെ കൃഷിയിറക്കിയതും വിപണിയില്‍ ആവശ്യക്കാരില്ലാതാക്കി. ഇപ്പോള്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയില്‍ വിളവെടുത്ത കപ്പയെല്ലാം തൊലികളഞ്ഞ് വാട്ടി ഉണക്കിയെടുക്കുകയാണ് മിക്ക കര്‍ഷകരും ചെയ്യുന്നത്. വാട്ടുകപ്പയ്ക്കും തത്കാലം വലിയ മാര്‍ക്കറ്റൊന്നുമില്ലെങ്കിലും പിന്നീട് പ്രയോജനപ്പെടുത്താമെന്നാണ് പ്രതീക്ഷ. കപ്പ വാട്ടി ഉണക്കാനിട്ടപ്പോള്‍ കാലംതെറ്റി പെയ്ത മഴ പലര്‍ക്കും വീണ്ടും ഇരുട്ടടിയാവുകയും ചെയ്തു. സുഭിക്ഷകേരളം പദ്ധതിയില്‍…

Read More

താരയെ താരമാക്കി കാരുണ്യപ്ലസ്! ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പനക്കാരിക്ക്

കൊച്ചി: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെപ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ കാക്കനാട് സ്വദേശിനിയായ ലോട്ടറി വില്‍പ്പന സെന്‍റർ ഉടമയ്ക്ക്. ഇടപ്പള്ളി തിരുപ്പതി ലക്കി സെന്‍റര്‍ ഉടമയായ താരയാണു സമ്മാനാര്‍ഹയായത്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 നമ്പർ ലോട്ടറിക്കാണ് സമ്മാനം. 14 വര്‍ഷമായി പാലാരിവട്ടത്തു ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്‍പന നടത്തുന്ന ഇവര്‍ ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്‍പന ആരംഭിച്ചത്. കാക്കനാട് കളക്ടറേറ്റിനു സമീപമാണു താമസം. അഞ്ചു വര്‍ഷംമുമ്പാണു ഇവിടെ വീട് വാങ്ങിയത്. വീടിന്‍റെ ലോണ്‍ തീര്‍ക്കുന്നതിനോടൊപ്പം മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസവും ഇവരുടെ മനസിലുണ്ട്. പ്ലസ് ടു വിദ്യാര്‍ഥിയായ ജഗനാഥനും പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ലക്ഷ്മിയുമാണു മക്കള്‍. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇന്നലെ ബാങ്കിനു കൈമാറി.

Read More