കോഴിക്കോട്: ഇന്ധനവിലയേക്കാൾ നികുതി വർധിപ്പിച്ച് പൊതുജനങ്ങളെ ദുരിതത്തിലാക്കി ആനന്ദം കണ്ടെത്തുന്നവരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ ആരോപിച്ചു. കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി മുതലക്കുളത്ത് ഇന്ധന വിലവർധനക്കെതിരെ വാഹനങ്ങൾ കെട്ടി തൂക്കി നടത്തിയ വാഹനങ്ങളുടെ കൂട്ട ആത്മഹത്യ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീർ. ഇന്ത്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന നേപ്പാളിൽ 65 രൂപക്ക് വില്പന നടത്തുന്ന പെട്രോൾ വാങ്ങാൻ ഇന്ത്യക്കാർ നേപ്പാളിൽ പോകേണ്ടി വരുന്നത് ഭരണാധികാരികൾക്ക് അപമാനമാണെന്നും മുനീർ പറഞ്ഞു. പ്രസിഡന്റ് എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ, എ.ടി. മൊയ്തീൻകോയ, എം.എ. നിസാർ, പി.ടി. ആലി പി.സക്കീർ എന്നിവർ പ്രസംഗിച്ചു.
Read MoreDay: February 27, 2021
സുന്ദരിയായി മറൈന്‍ഡ്രൈവ് വാക്ക് വേ ! വന്‍ ആഘാഷങ്ങളോടെ തുറന്നുകൊടുക്കാന്‍ തീരുമാനം; പ്രത്യേകതകള്‍ ഇങ്ങനെ…
കൊച്ചി: അതീവ സുന്ദരിയായി കൊച്ചിയുടെ സായാഹ്ന സൗന്ദര്യമായ മറൈന്‍ഡ്രൈവ് വാക്ക് വേ. നവീകരണം പൂര്‍ത്തിയാക്കി മനോഹരമാക്കിയ വാക്ക് വേ വന്‍ ആഘാഷങ്ങളോടെ തുറന്നുകൊടുക്കാനാണു തീരുമാനിച്ചിരുന്നതെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണു മറൈന്‍ ഡ്രൈവ് നടപ്പാത പുനനിര്മിച്ചത്. ഗോശ്രീ പാലം മുതല്‍ കെട്ടുവള്ളം പാലത്തിനു സമീപംവരെ 740 മീറ്ററിന്റെ ആദ്യഘട്ടം 3.35 കോടി രൂപ മുടക്കിയാണു പൂര്‍ത്തിയാക്കിയത്. ടൈലുകളെല്ലാം മാറ്റിയിട്ടു. കുട്ടികളടക്കം വിവിധ പ്രായക്കാര്ക്കുവെര പ്രത്യേക ഇരിപ്പടങ്ങളും ഓപ്പണ്‍ ജിമ്മുകളും ഇവിടെ റെഡിയാണ്. കൂടാതെ, ശില്പങ്ങളും സെല്‍ഫി സ്പോട്ടുകളും തയാറാക്കിയിട്ടുണ്ട്. നടപ്പാതയുടെ മധ്യഭാഗത്തായി പുല്ലും ചെടികളും നട്ടുപിടിപ്പിച്ചു മനോഹരമാക്കി. ശുചിമുറികളും നിര്‍മിക്കുന്നുണ്ട്. പുതിയ വിളക്കുകള്‍ സ്ഥാപിച്ചതിനു പുറമെ മലിനജലം ശുദ്ധീകരിച്ച് ചെടികള്‍ നനയ്ക്കാനും ഉപയോഗിക്കും. ഗോശ്രീ പാലത്തിനു സമീപത്തുനിന്നും ചില്‍ഡ്രന്‍സ് പാര്്ക്കുവരെയുള്ള 2.2 കിലോ മീറ്റര്‍…
Read Moreഎറണാകുളം ചായുന്നത് എങ്ങോട്ട് ? മത്സരിക്കാന്‍ ട്വന്റി ട്വന്റിയും വി ഫോര്‍ പീപ്പിളും; തരംഗങ്ങൾ ഏശാത്ത ആലുവയും പറവൂരും
കൊച്ചി: വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ യുഡിഎഫിന്റെ ഉറച്ച കോട്ടയായ എറണാകുളം ജില്ലയില്‍ അട്ടിമറി ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ചപ്പോഴും യുഡിഎഫിനെ കൈവിടാത്ത ചരിത്രമാണു ജില്ലയ്ക്കുള്ളത്. കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് തന്നെ മേൽക്കൈ നേടി. 2011ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 14 മണ്ഡലങ്ങളില്‍ 11 ഉം യുഡിഎഫിനായിരുന്നു. 2016ല്‍ ഒമ്പതു മണ്ഡലങ്ങള്‍ നേടാനാണു കഴിഞ്ഞതെങ്കിലും എൽഡിഎഫ് തരംഗത്തിലും ആധിപത്യം നിലനിർത്താൻ യുഡിഎഫിനായി. എല്‍ഡിഎഫ് അഞ്ച് മണ്ഡലങ്ങളില്‍ ജയിച്ചെങ്കിലും 2011ല്‍ നേടിയവയില്‍ വൈപ്പിന്‍ മണ്ഡലം മാത്രമാണു നിലനിര്‍ത്താനായത്. അങ്കമാലി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ നഷ്ടമായപ്പോള്‍ കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങള്‍ യുഡിഎഫിൽനിന്നു പിടിച്ചെടുത്തു. പെരുമ്പാവൂരും അങ്കമാലിയും എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് സ്വന്തമാക്കി. ആലുവ, കളമശേരി, പറവൂര്‍, എറണാകുളം, കുന്നത്തുനാട്, പിറവം മണ്ഡലങ്ങളിലെ യുഡിഎഫ് എംഎല്‍എമാര്‍ക്ക് ജില്ല…
Read Moreഎന്റെ പൊന്നോ റിസ്ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്സിന് എടുത്ത് ഞാണിന്മേല് കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്സിന് മതിയെന്നും ശ്രീലങ്ക…
ചൈനയുടെ കോവിഡ് വാക്സിന് എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്. 14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന് ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ചൈനീസ് വാക്സിന് സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. ‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍…
Read Moreഅസ്വരാസ്യം കെട്ടടങ്ങുന്നില്ല! ശശീന്ദ്രനെതിരേ പടയൊരുക്കം; പാര്‍ട്ടി പൊട്ടിത്തെറിയിലേക്ക്; എന്‍സിപി എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍
ജോണ്സണ് വേങ്ങത്തടം കൊച്ചി: പാലാ സീറ്റിന്റെ പേരില്‍ മാണി സി. കാപ്പന് എന്‍സിപി വിട്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ അസ്വരാസ്യം കെട്ടടങ്ങുന്നില്ല. ഏഴു പ്രാവശ്യം മത്സരിച്ച മന്ത്രി എ.കെ. ശശീന്ദ്രനെതിരേ കാപ്പന് അനുകൂലികളായ ഒരു വിഭാഗവും ശശീന്ദ്രന് വിരുദ്ധ ഗ്രൂപ്പും സംയുക്തമായി പടയൊരുക്കം ആരംഭിച്ചുകഴിഞ്ഞു. കോഴിക്കോട് ജില്ലാ കമ്മിറ്റി തുടങ്ങി വച്ച വിമര്‍ശനങ്ങളും ആരോപണങ്ങളും പോഷകസംഘടനകളും ഏറ്റെടുത്തതോടെ നാളെ കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന എക്സിക്യൂട്ട് യോഗം നിര്‍ണായകമാകും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ശശീന്ദ്രനെ മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെട്ട സംസ്ഥാന ഭാരവാഹിയായ ജയനെ പുറത്താക്കിയിരുന്നു. എന്നാല്‍ നാളെ നടക്കുന്ന യോഗത്തില്‍ ഇതേ ആവശ്യം ഉന്നയിച്ചു കോഴിക്കോട് ജില്ലാ കമ്മിറ്റിയും പോഷകസംഘടനഭാരവാഹികളും രംഗത്തു വരും. നാളെ നടക്കുന്ന യോഗത്തില്‍ ദേശീയ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന ഭാരവാഹികള്‍, എക്സിക്യൂട്ട് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി പ്രസിഡന്റുമാര്‍, പോഷകസംഘടന ഭാരവാഹികള്‍ തുടങ്ങിയവരുടെ വിപുലമായ യോഗമാണ് ചേരുന്നത്.…
Read Moreപെരുമ്പാവൂര്‍ ആർക്കൊപ്പം? തലയെടുപ്പുള്ള രണ്ടു നേതാക്കളുടെ പേരില്‍ അറിയപ്പെട്ട മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്നതു പ്രവചനാതീതം
ഷിജു തോപ്പിലാന്‍ പെരുമ്പാവൂര്‍: ഇടതു വലതു മുന്നണികളോട് ഇണങ്ങിയതിന്റെയും പിണങ്ങിയതിന്റെയും ചരിത്രമുണ്ട് പെരുമ്പാവൂരിന്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ ഇരുമുന്നണികളിലെയും തലയെടുപ്പുള്ള രണ്ടു നേതാക്കളുടെ പേരില്‍ അറിയപ്പെട്ട പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം ഇക്കുറി ആര്‍ക്കൊപ്പമെന്നതു പ്രവചനാതീതം. 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ ഇടതുമുന്നണി വിജയിച്ചപ്പോള്‍ ഏഴു തവണ മണ്ഡലം യുഡിഎഫിനൊപ്പം നിന്നു. പ്രമുഖ ഇടതു സൈദ്ധാന്തികന്‍ പി. ഗോവിന്ദപിള്ള മൂന്നു തവണ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചപ്പോള്‍ മുന്‍ നിയമസഭാ സ്പീക്കറും യുഡിഎഫ് കണ്‍വീനറുമായിരുന്ന പി.പി. തങ്കച്ചന് നാലുതവണ വിജയിച്ചു. കഴിഞ്ഞതവണ പരാജയപ്പെട്ട സിപിഎമ്മിലെ സാജു പോള്‍ മൂന്നു തവണയും പി.ആര്. ശിവന് രണ്ടു തവണയും പെരുമ്പാവൂരിലെ എംഎല്‍എമാരായിരുന്നു. കോൺഗ്രസിലെ എല്‍ദോസ് കുന്നപ്പിള്ളിയാണു സിറ്റിംഗ് എംഎൽഎ. പെരുമ്പാവൂര്‍ നഗരസഭയും ഒക്കല്‍, കൂവപ്പടി, മുടക്കുഴ, വെങ്ങോല, വേങ്ങൂര്‍, രായമംഗലം, അശമന്നൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേക്കാൾ മണ്ഡലത്തിൽ…
Read Moreകിടക്കയ്ക്കു കീഴെ ശവപ്പെട്ടി! കൊളീൻ ദിവസം 23 മണിക്കൂർ വരെ അവൾ ആ പെട്ടിക്കുള്ളിൽ ബന്ധിതയായി; അതിഗൂഢമായി പണിത പെട്ടിയായിരുന്നു അത്…
ഒരു മനുഷ്യനു ചിന്തിക്കാൻ കഴിയാത്തത്ര ഭീകരമായിരുന്നു കോളിൻ എന്ന പെൺകുട്ടി കാമറോണിന്റെ അടിമത്താവളത്തിൽ നേരിട്ട അനുഭവങ്ങൾ. ചങ്ങലകളിൽ ബന്ധിതയായി മൂന്നടി നീളവും നാലടി വീതിയുമുള്ള തടിപ്പെട്ടിയിൽ കൈയും കാലും യഥേഷ്ടം ചലിപ്പിക്കാനാകാതെ വിമ്മിഷ്ടപ്പെട്ടു കിടക്കേണ്ടി വന്ന രാത്രികൾ. അതിഗൂഢമായി പണിതീർത്ത പെട്ടിയായിരുന്നു അത്. നിലവിളി പോലും പുറത്തുവരാതിരിക്കാൻ അതിനുള്ളിൽ സൗണ്ട്പ്രൂഫ് വസ്തുക്കൾ പതിച്ചിരുന്നു. പല രാത്രികളിലും അവൾ ഭയത്തിൽ ശരീരം മരവിച്ചവളായി. കാമറോണ്‍ അവളെ പീഡിപ്പിക്കുന്പോൾ ജെനീസ് ഒന്നുംമിണ്ടാതെ അതു നോക്കിനിൽക്കുമായിരുന്നു. എല്ലാം കണ്ട് ആനന്ദിക്കുന്ന ക്രൂരവിനോദം. തന്റെ കണ്മുന്നിലാണ് അവർ സഹശയനത്തിലേർപ്പെട്ടിരുന്നതെന്നും കൊളീൻ പറയുന്നു. കാമറോണ്‍ സാഡിസ്റ്റായിരുന്നു. മറ്റുള്ളവരെ വേദനപ്പിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തിയിരുന്നയാൾ. അയാളുടെ അടിമയെന്ന് അവളെക്കൊണ്ടു കടലാസിൽ എഴുതി ഒപ്പിട്ടു വാങ്ങി. രക്ഷപ്പെടാൻ ശ്രമിച്ചാൽ അവളെയും കുടുംബത്തെയും കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി. കിടക്കയ്ക്കു കീഴെ ശവപ്പെട്ടി! ആ വീട്ടിൽ നിന്നു കാരവൻ പോലെ സഞ്ചരിക്കാവുന്ന വീട്ടിലേക്കു…
Read Moreഒരു സുപ്രഭാതത്തില്‍ യജമാനന്റെ ശവക്കല്ലറ തോണ്ടി നായ ! കാര്യം അറിഞ്ഞപ്പോള്‍ ഏവരും ഞെട്ടിത്തരിച്ചു പോയി…
ഒരു നാള് യജമാനന്റെ ശവക്കല്ലറ തോണ്ടിയ നായ എന്തിനാണ് അത് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍. നായ പതിയെ കുഴിമാടം തോണ്ടി അതിനു അകത്തു കിടക്കുന്ന യജമാനനോട് ഉള്ള സ്നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാന്‍ അതിനു കഴിയുന്നില്ല എന്ന് പലരും പറഞ്ഞു. എങ്കിലും സംശയം തോന്നിയ ചിലര്‍ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് അവര്‍ ആ കാഴ്ച കണ്ടത്. ആ നായ ഗര്‍ഭിണി അയിരുന്നു. അത് കുട്ടികള്‍ക്ക് ജന്മം നല്കിയിരിക്കുന്നു. ഒരു പക്ഷെ തന്റെ യജമാനന്റെ അടുത്ത് തന്റെ കുട്ടികള്‍ സുരക്ഷിതര്‍ ആയിരിക്കും എന്ന് കരുതിയാകും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പെട്ടെന്ന് തന്നെ വൈറല്‍ ആയി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്ക് സ്നേഹവും വിശ്വാസവും ആയിരുന്നു. അത് കൊണ്ട് തന്നെ ആദ്യമേ അവിടെ നിന്നും…
Read Moreതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മുന്നണികളിൽ പടയൊരുക്കം; പ്രചരണത്തിന് മാറ്റ് കൂട്ടാൻ സോഷ്യൽ മീഡിയയും
എംജെ ശ്രീജിത്ത് തിരുവനന്തപുരം : തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മൂന്നു മുന്നണികളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നു. എത്രയും വേഗം സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് എല്ലാ മുന്നണികളുടെയും നീക്കം. ഇടതിന് പിണറായിയെന്ന ഏകമുഖംകഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നയിച്ചത് വിഎസ് അച്യുതാനന്ദനും പിണറായി വിജയനും കൂടി ആയിരുന്നെങ്കിൽ ഇത്തവണ അത് പിണറായി വിജയൻ മാത്രമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിനെ മുൻനിർത്തിയാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് നേരിട്ടത് അത് വലിയ വിജയം നേടിയെങ്കിലും പിണറായി വിജയനെയാണ് സിപിഎം മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷമുള്ള അഞ്ചുവർഷം കൊണ്ട് സിപിഎമ്മിലും എൽഡിഎഫിലും ചോദ്യം ചെയ്യാൻ പറ്റാത്ത നേതാവായി പിണറായി മാറിയതാണ് പിന്നെ കേരളം കണ്ടത്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പ് മുന്നിൽനിന്ന് നയിക്കാൻ പിണറായി വിജയൻ എന്ന ഏക മുഖമാണ് എൽ ഡി എഫിന് മുന്നിലുള്ളത്. ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത വരവ്യു ഡി എഫിനെ നയിക്കാൻ ഉമ്മൻചാണ്ടിയും രമേശ്…
Read Moreഅഞ്ചു വര്‍ഷം മുമ്പ് ഏതോ ഫാമില്‍ നിന്നു രക്ഷപ്പെട്ടു കാട്ടിലെത്തി ! ശരീരത്തുണ്ടായിരുന്നത് 35 കിലോ രോമം; ചെമ്മരിയാടിന് ഇത് രോമ തടവറയില്‍ നിന്നുള്ള മോചനം;വീഡിയോ കാണാം…
കമ്പിളിപ്പുതപ്പ് പുതച്ച് മുഖത്തിന്റെ അല്പം മാത്രം പുറത്തു കാട്ടി നില്ക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക…ഏതാണ്ട് ഈ അവസ്ഥയിലായിരുന്നു ബരാക്ക് എന്ന ചെമ്മരിയാട്. ഇവന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്കു പിന്നിലും ഒരു കഥയുണ്ട്. 35 കിലോയോളം വരുന്ന രോമമാണ് ഇവന്റെ ശരീരത്തു നിന്നും മുറിച്ചു മാറ്റിയത്. ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവര്‍ക്ക്. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന് കമ്പിളി മൂടിയ ഒരു സത്വം. കണ്ടാല്‍ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണില്‍ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതര്‍ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതര്‍ ചെറുതായി ഒന്നു പരിശോധിച്ചപ്പോള്‍ സംഭവം മനസ്സിലായി. ബരാക്ക് ഒരു ചെമ്മരിയാടാണ്. ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ ഒന്നും രണ്ടുമല്ല,…
Read More