രാജീവ് രവി സംവിധാനം ചെയ്ത ദുൽഖർ ചിത്രം കമ്മട്ടിപ്പാടത്തിലൂടെ സിനിമയിലെത്തിയ നടനാണ് മണികണ്ഠൻ ആചാരി. ചിത്രത്തിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോഴിതാ ദുൽഖറുമായുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് മണികണ്ഠൻ. തന്റെ അടുത്ത ചിത്രത്തിനായി പ്രാർഥിക്കണമെന്ന് ദുൽഖറിനോട് അഭ്യർഥിച്ചപ്പോൾ അദ്ദേഹം തിരികെ വോയിസ് മെസേജ് അയച്ചു. ഈ സന്ദേശം ഇപ്പോഴും നിധിപോലെ സൂക്ഷിക്കുകയാണെന്നും മണികണ്ഠൻ പറഞ്ഞു. “കമ്മട്ടിപ്പാടത്തിനു ശേഷം അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമ ഇറങ്ങും മുമ്പേ ഞാന്‍ ദുല്‍ഖര്‍ സല്മാന് ഒരു വോയിസ് മെസേജ് അയച്ചു. ഞാന്‍ വോയിസ് മെസേജിന്റെ ആളാണെന്ന് മനസിലാക്കിയിട്ടാവാം ദുല്‍ഖറും എനിക്ക് തിരിച്ച് വോയിസ് മെസേജ് അയച്ചത്. സാര്‍ എന്റെ സിനിമ പത്താം തീയതി റിലീസാണ് പ്രാര്‍ഥനയുണ്ടാവണം എന്നായിരുന്നു എന്റെ വോയിസ് മെസേജ്. ഉടന്‍ തന്നെ ദുല്‍ഖറിന്റെ മറുപടിയും വന്നു. മണികണ്ഠന് ചേട്ടാ, എന്നെ ദയവ് ചെയ്ത് സാര്‍ എന്ന് വിളിക്കരുത്. പുതിയ…
Read MoreDay: February 27, 2021
ആ ഡയലോഗ് 12 ടേക്കിലും ശരിയായില്ല, പിറ്റേന്ന് ഒറ്റ ടേക്കിൽ ഓക്കെ! ആ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് ബാബുരാജ്
വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ താരങ്ങളില്‍ ഒരാളാണ് ബാബുരാജ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലുളള ചിത്രങ്ങളിലൂടെയാണ് ഹാസ്യറോളുകളും തനിക്ക് ചേരുമെന്ന് നടന് കാണിച്ചുതന്നത്. കോമഡി കലര്‍ന്ന വേഷങ്ങളിലൂടെയാണ് ബാബുരാജ് ഇപ്പോള്‍ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്നത്. സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ ബാബുരാജ് തന്റെ കരിയറില്‍ അഭിനയിച്ചിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചു താരം. എറ്റവുമൊടുവിലായി സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗവുമായാണ് നടന് പ്രേക്ഷകര്‍ക്ക് മുന്പില് എത്തിയത്. അടുത്തിടെയാണ് ബാബുരാജ് തന്നെ സംവിധാനം ചെയ്ത ബ്ലാക്ക് കോഫി എന്ന ചിത്രം പുറത്തിറങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ടു നടന്ന ഒരഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ഒരനുഭവം നടന് വെളിപ്പെടുത്തിയിരുന്നു. മോഹന്‍ലാലിന്റെ പ്രജ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് ബാബുരാജ് പങ്കുവെച്ചത്. ജോഷി സാറിന്റെ പ്രജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം മറക്കാന്‍ കഴിയില്ലെന്ന് നടന് പറയുന്നു. എന്നെ ആ സിനിമയിലേക്ക്…
Read Moreകൊറോണ കൊറോണ മ്യൂട്ടേഷന് ബി. 1.1.7; ലക്ഷണങ്ങള്‍ ഇങ്ങനെ…
ബര്‍ലിന്‍:പാന്‍ഡെമിക് ലോകത്തെ സസ്പെന്സില് നിര്‍ത്തുന്ന വൈറസ് ഇപ്പോള്‍ പലതവണ പരിവര്‍ത്തനം ചെയ്യുന്നു എന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയിലേയ്ക്കാണ് നയിക്കുന്നത്. അതിനാല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വ്യാപകമായ വകഭേദങ്ങളെക്കുറിച്ചുള്ളകൊറോണ മ്യൂട്ടേഷന് ബി.1.1.7 ന്റെ ലക്ഷണങ്ങള്‍ അല്പം വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ വകഭേദത്തിന്റെ ഇപ്പോള്‍ ജര്‍മനിയില്‍ ശക്തമായി വ്യാപിയ്ക്കുന്നുണ്ട്. റോബര്‍ട്ട് കോഹ് ഇന്സ്ററിറ്റ്യൂട്ട് (ആര്‍കെഐ) പറയുന്നത് അനുസരിച്ച്, ഇത്തരത്തിലുള്ള രോഗികള്‍ മിക്കപ്പോഴും ഈ ലക്ഷണങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടെന്നാണ്. അതിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണ് ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഇതിലേയ്ക്കുള്ള ആദ്യഒരു ലക്ഷണമാണ്. ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം),ഗന്ധം/രുചി (21 ശതമാനം),ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി…
Read Moreഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടി
ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നു ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്കു പോയത്. സാന്റാക്രൂസിലെ കലിഫോര്‍ണിയ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ (510 790 6800) നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
Read Moreഇനി ഓൺലൈൻ റമ്മികളി നിയമവിരുദ്ധം! സർക്കാർ വിജ്ഞാപനമിറക്കി; പണം നഷ്ടമായത് നിരവധി പേര്‍ക്ക്
കൊച്ചി: ഓൺലൈൻ റമ്മികളി നിയമവിരുദ്ധമാക്കി സർക്കാർ വിജ്ഞാപനം. കേരള ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്താണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. ഓൺലൈൻ റമ്മികളിയിൽ സംസ്ഥാന സര്‍ക്കാരിനോട് 10 ദിവസത്തിനുള്ള നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു, ഇതേ തുടർന്നാണ് സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിനെതിരായ ഹർജിയില്‍ ചൂതാട്ട ആപ്പുകളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് ഹൈക്കോടതി നോട്ടീസും അയച്ചിരുന്നു. നിലവിൽ കേരള ഗെയിമിംഗ് ആക്ടിന് കീഴിൽ വരുന്നതല്ലായിരുന്നു റമ്മികളി.
Read Moreമൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ല! ബിജെപി ഭരണം അട്ടിമറിക്കും; രാഹുൽ ഗാന്ധി
ചെന്നൈ: മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ രാജ്യത്തു കോണ്‍ഗ്രസ് സർക്കാരുകൾക്കു രക്ഷയില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 10 മുതൽ 15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങൾ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനിൽക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നതെന്നും രാഹുൽ പറഞ്ഞു. തൂത്തുക്കുടിയിൽ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമർശനം. ഇതേ സംവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുൽ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ആർക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സന്പത്ത് വർധിപ്പിക്കുന്ന രണ്ടു പേർക്കു മാത്രമാണു പ്രധാനമന്ത്രിയെക്കൊണ്ടു ഗുണമുള്ളതെന്നും രാഹുൽ വിമർശിച്ചു. നരേന്ദ്ര മോദി ചൈനയെ ഭയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറച്ചു പേരുടെ താത്പര്യങ്ങൾക്കായി മോദി പ്രവർത്തിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
Read Moreമുസ്ലീം ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല: ശോഭയ്ക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്കു ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗിനെ എന്‍ഡിഎയിലേക്കു ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കറകളഞ്ഞ മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയെ ക്ഷണിക്കുന്നതാണ് ബിജെപിക്ക് നല്ലത്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. അതേസമയം, ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയെ തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തെത്തി. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗുമായി ഒരു ബന്ധത്തിനും ബിജെപിയില്ലെന്നും പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Read Moreസ്വകാര്യ ആശുപത്രിയിൽ കോവിഡ് വാക്സിന് 250 രൂപ! സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് സൗജന്യം; രണ്ടാംഘട്ട കുത്തിവയ്പ്പ് തിങ്കളാഴ്ച മുതല്‍
ന്യൂഡൽഹി: രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവയ്പ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 250 രൂപയാണ് ഒരു ഡോസ് വാക്സിന് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുക. ആശുപത്രികളിലെ സേവന നിരക്കായ 100 രൂപ അടക്കമാണ് ഇത്. വാക്സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്. അതേസമയം സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് സൗജന്യമായിരിക്കും. 60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക.
Read Moreകാൻസർരോഗിക്കായി നാട്ടുകാർ സമാഹരിച്ചുനല്കിയ പണം ആശുപത്രിയിൽ നിന്നു കവർന്നു; കണ്ണടച്ച് നിരീക്ഷണ കാമറകൾ
അമ്പലപ്പുഴ: കാൻസർ രോഗിക്കായി നാട്ടുകാർ സമാഹരിച്ചു നൽകിയ പണം ആശുപത്രിയിൽ നിന്ന് മോഷണം പോയി. കണ്ണടച്ച് നിരീക്ഷണ കാമറകൾ. പുറക്കാട് പഞ്ചായത്ത് പതിമൂന്നാം വാർഡ് തോട്ടപ്പള്ളി ആനന്ദേശ്വരം വേലങ്ങാട് വീട്ടിൽ തമ്പി (44) ക്കായി സമാഹരിച്ച പണമാണ് മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് മോഷണം പോയത്. തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ഈ മാസം എട്ടിനാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. വൃക്കയും തകരാറിലായ ഇദ്ദേഹത്തെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബത്തിന്റെ ദുരിതമറിഞ്ഞ ഗ്രാമ പഞ്ചായത്തംഗം വി.ശശികാന്തന്റെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നു പണം സമാഹരിച്ച് ഇദ്ദേഹത്തിനു കൈമാറിയിരുന്നു. ഇന്നലെ ഐസിയുവിൽ പ്രവേശിക്കുന്നതിനു മുൻപ് പണമടങ്ങിയ പഴ്സ് തമ്പിയുടെ ഭാര്യ മഞ്ജു പുറത്തു വെച്ചിരുന്നു. അൽപ്പം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ പണമെടുത്ത ശേഷം പഴ്സ് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ചേർന്ന് തമ്പിക്കായി സഹായം…
Read Moreവാളയാർ പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു; സംസ്ഥാനത്തുടനീളം സഞ്ചരിച്ച് പ്രചാരണം നടത്തും
പാലക്കാട്: വാളയാർ പെണ്‍കുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തു. ഇന്നു രാവിലെ പതിനൊന്നേകാലിന് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിലാണ് തല മുണ്ഡനം ചെയ്തുള്ള സമരം നടത്തിയത്. സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സ്ത്രീസുരക്ഷയ്ക്കും ശിശു സുരക്ഷയ്ക്കും വേണ്ടി പ്രചാരണം നടത്തുമെന്ന് വാളയാർ പെണ്‍കുട്ടികളുടെ അമ്മ അറിയിച്ചു. ഇവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹ്യപ്രവർത്തകരായ സെലീന പ്രാക്കാനം, ബിന്ദു എന്നിവരും തല മുണ്ഡനം ചെയ്തു. കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജൻ, എസ്ഐ ചാക്കോ എന്നിവരെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരു മാസമായി പാലക്കാട് നഗരത്തിൽ പന്തൽ കെട്ടി സമരം നടത്തുന്നത്. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന്റെ പിറ്റേദിവസം തല മുണ്ഡനം ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രമ്യ ഹരിദാസ് എംപി, കോണ്‍ഗ്രസ് നേതാവ് ലതിക…
Read More