മലയാള സിനിമപ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിക്കുകയാണ് ദൃശ്യം 2 എന്ന സിനിമ. ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആശാശരത്തിന്റെ പ്രകടനം നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹന്‍ലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തല്ലുന്ന രംഗത്തില്‍ പുലര്‍ത്തിയ ആ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ്. യൂട്യൂബ് ചാനലായ പോപ്പര്‍ സ്റ്റോപ്പിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടന് എന്നൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക്…
Read MoreDay: March 2, 2021
ഗസ്റ്റായി വിളിച്ച പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്ന് അധ്യാപകരും വിദ്യാര്‍ഥികളും ! ശിവാനിയുടെ വീഡിയോ വൈറലാകുന്നു…
അഭിനയ മികവു കൊണ്ടും കുട്ടിത്തം കൊണ്ടും മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവാനി മേനോന്. ഫ്ളവേഴ്സ് ചാനലില്‍ ഉള്ള ഉപ്പും മുളകും പരമ്പരയില്‍ ബാലുവിന്റെയും നീലുവിന്റെയും മകളാണ് ശിവാനി. ഏറെ ജന പിന്തുണ നേടി മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഈ പരമ്പരയില്‍ മികച്ച അഭിനയമാണ് ശിവാനി കാഴ്ച വെക്കുന്നത്.അത് കൊണ്ട് തന്നെ എല്ലാവര്ക്കും പ്രിയങ്കരിയാണ് ശിവാനി. ഈ പതിമൂന്നു വയസ്സ് മാത്രം ഉള്ള പെണ്‍കുട്ടിയുടെ സ്മാര്‍ട്നെസും കോണ്‍ഫിഡന്‍സും എന്നും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശിവാനിയുടെ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. ഒരു സ്കൂളില്‍ തന്നെ ഗസ്റ്റായി വിളിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒന്നടങ്കം ഞെട്ടിക്കുന്ന വാക്ചാതുര്യമാണ് ശിവാനി പുറത്തെടുത്തത്. സ്കൂളിലെ കുട്ടികളെ മുഴുവന്‍ കയ്യിലെടുക്കാന്‍ ഒരു റേഞ്ച് വേണം എന്നു തന്നെ…
Read Moreമുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതല; മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ സുധീരനും പി.ജെ. കുര്യനും പറഞ്ഞിങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, വി.എം. സുധീരന്, പി.ജെ. കുര്യന് എന്നീ നേതാക്കള്‍. തെരഞ്ഞെടുപ്പ് സമിതിയോഗത്തെയാണ് ഇക്കാര്യം അറിയിച്ചത്. മുന്നണിയെ നയിക്കുകയെന്നത് മാത്രമാണ് തന്റെ ചുമതലയെന്ന് മുല്ലപ്പള്ളി പറഞ്ഞു. സുധീരന് മത്സരിക്കണമെന്ന താത്പര്യമാണ് എഐസിസി നേതൃത്വത്തിനുള്ളത്. ഇക്കാര്യം സുധീരനെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പതിവ് പോലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഗ്രൂപ്പ് വീതം വയ്പ്പിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് പി.സി. ചാക്കോ യോഗത്തിൽ വിമര്‍ശനം ഉന്നയിച്ചു. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ സ്ഥാനം വേണമെന്നും അഞ്ച് തവണ മത്സരിച്ചവരെ വീണ്ടും പരിഗണിക്കരുതെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നിട്ടുണ്ട്.
Read Moreമൂവാറ്റുപുഴ കൈമാറരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയ്ക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്…
കൊച്ചി: മൂവാറ്റുപുഴ നിയമസഭാ സീറ്റ് ജോസഫ് ഗ്രൂപ്പിനു കൈമാറാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്. മൂവാറ്റുപുഴ കൈമാറി ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തിന്റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മൂവാറ്റുപുഴയുടെ കീഴില്‍ വരുന്ന 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം കോണ്‍ഗ്രസിനാണ്. കൂടാതെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റിലും വെന്നിക്കൊടി പാറിച്ചത് കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍ സീറ്റ് കൈമാറുന്നത് ശരിയായ നടപടിയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നീക്കം ഉപേക്ഷിക്കാന്‍ നേതാക്കളോട് ആവശ്യപ്പെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ സീറ്റ് കൈമാറ്റം ഉണ്ടാവില്ലെന്ന്…
Read Moreകണ്ണില്ലാത്ത ക്രൂരത..! കോട്ടയത്ത് പോത്തിനെ കെട്ടിത്തൂക്കി കൊന്നു; മൂക്കുകയറും കഴുത്തിലെ കയറും കൂട്ടിക്കെട്ടി മരത്തിലെ ശിഖരത്തിലൂടെ മുകളിലേക്ക് വലിച്ച് കെട്ടിയ നിലയിൽ…
കോട്ടയം: പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്ന നിലയിൽ. നാടിനെ ഞെട്ടിച്ച സംഭവം മണര്‍കാട് മാലത്തിനടുത്ത്. ഒരു വയസുള്ള പോത്താണ് ചത്തത്. അരീപ്പറമ്പ് മൂലക്കുളം രാജുവിന്റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപമുള്ള മരത്തിലാണ് പോത്തിനെ തീറ്റ തിന്നാൻ കെട്ടിയിട്ടത്. പിന്നീട് അഴിഞ്ഞുപോയ പോത്തിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സമീപത്തെ റബ്ബര്‍ തോട്ടത്തിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉയരമുള്ള മരത്തിന്റെ ശിഖരത്തിൽ കയർ കുടുക്കി മൂക്കുകയറും കഴുത്തിലെ കയറിലും കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത് ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreതെരുവു നായ്ക്കളെ കുട്ടികളെ കടിക്കുന്നുവെന്ന് പരാതി ! നായ്ക്കളെ തീറ്റിപ്പോറ്റുന്ന വീട്ടുകാരെ ബന്ദികളാക്കി ഫ്ളാറ്റിലെ താമസക്കാര്‍; വീഡിയോ കാണാം…
തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന കുടുംബത്തിനെതിരേ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം. തെരുവുനായ്ക്കള്‍ കുട്ടികളെ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ വീട്ടുകാരെ ബന്ദിയാക്കി പ്രതിഷേധിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും മറ്റും നല്കി പോറ്റുന്ന വീടിന്റെ മുന്നില്‍ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തി. രാത്രിയിലാണ് സംഭവം. കുട്ടികളെ പട്ടികള്‍ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വീട്ടുകാരെ കാറില്‍ പുറത്തുപോകാന്‍ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ കേന്ദ്രസേന സജ്ജം; റൂട്ട്മാർച്ച് നടത്തി
കണ്ണൂർ/തളിപ്പറമ്പ്/ഇരിട്ടി: ഏപ്രില്‍ ആറിന് നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ കേന്ദ്രസേന സജ്ജമായി. കണ്ണൂർ, തളിപ്പറന്പ്, മട്ടന്നൂർ, ഇരിട്ടി, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേന എത്തിയത്. കണ്ണൂർ ചാല ചിന്മയ സ്കൂൾ, തളിപ്പറന്പ് ചിന്മയ വിദ്യാലയം, കുന്നോത്ത് ബെൻഹിൽ സ്കൂൾ, കൂത്തുപറന്പ് എന്നിവിടങ്ങളിലാണ് കേന്ദ്രസേനയെ പാർപ്പിച്ചിരിക്കുന്നത്. കണ്ണൂർ സിറ്റി, കണ്ണവം, ചൊക്ലി, ഇരിട്ടി എന്നിവിടങ്ങളിൽ കേന്ദ്രസേന റൂട്ട്മാർച്ച് നടത്തി. ഇന്ന് കണ്ണൂർ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും റൂട്ട്മാർച്ച് നടത്തും. തളിപ്പറമ്പിലെത്തിയ സായുധ സേനയും തളിപ്പറമ്പ് പോലീസും സംയുക്തമായി നഗരത്തില്‍ റൂട്ട് മാര്‍ച്ച് നടത്തി. ഒഡീഷയില്‍നിന്നെത്തിയ ഡെല്‍റ്റ 155 കമ്പനിയാണ് ശനിയാഴ്ചയോടെ തളിപ്പറമ്പിലെത്തിയത്. 83 അംഗ സായുധ സേനയാണ് തളിപ്പറമ്പ് ചിന്മയ സ്കൂളില്‍ എത്തിയത്. ഇതില്‍നിന്നു പകുതി സേനാംഗങ്ങള്‍ പയ്യന്നൂരിലേക്ക് പോകും. ഒരു യൂണിറ്റ് സേനകള്‍ കൂടി തളിപ്പറമ്പിലെത്തുമെന്നാണ് സൂചന. തളിപ്പറമ്പ് ഡിവൈഎസ്പി, തളിപ്പറന്പ് ഇൻസ്പെക്ടർ, ട്രാഫിക്…
Read Moreമായാതെ വികസനത്തിളക്കം..! ജോസഫ് കനകമൊട്ട വിടവാങ്ങിയിട്ട് ഇന്ന് ഒരുവര്‍ഷം;മലയോരഹൈവേയുടെ ആശയത്തിനായി നൽകിയത് അഞ്ഞൂറിലേറെ നിവേദനങ്ങൾ
കാഞ്ഞങ്ങാട്: ജീവിതത്തിലെ വേഷങ്ങളഴിച്ചുവച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴേക്കും ഒരു മനുഷ്യന് തുടങ്ങിവച്ച സ്വപ്നങ്ങള്‍ സമൂഹവും ഭരണകൂടവും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതൊരു ജന്മസാഫല്യമാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 92-ാം വയസില്‍ വിടവാങ്ങിയ ജോസഫ് കനകമൊട്ടയെന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കഴിഞ്ഞവര്‍ഷം ഈ സമയത്ത് പ്രവൃത്തികള്‍ നടന്നുകൊണ്ടിരുന്ന മലയോരഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും മനസുകൊണ്ട് കൈകൂപ്പിനില്ക്കുകയായിരുന്നു. കാരണം ആ മനുഷ്യന് ഒറ്റയ്ക്ക് ആദ്യമായി കണ്ട സ്വപ്നമായിരുന്നു ഈ പാത.മലയോരഹൈവേയുടെ ആദ്യറീച്ചുകള് ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. മറ്റിടങ്ങളിലും ദ്രുതഗതിയില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്ക് നന്ദാരപ്പദവ് മുതല്‍ തെക്ക് കടുക്കര വരെ മലയോരത്തിന്റെ രാജപാത പൂര്ണരൂപത്തിലാകുമ്പോഴും അതിന്റെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ പേര് കാലവും ചരിത്രവും എന്നും ഓര്‍ത്തുവയ്ക്കും. 1960 കളില്‍ മലയോര വികസന സമിതി രൂപീകരിച്ചാണ് ജോസഫ് കനകമൊട്ട സര്‍ക്കാര്‍ ജോലിക്കൊപ്പം സജീവമായ സാമൂഹ്യപ്രവര്ത്തനരംഗത്തിറങ്ങിയത്. മലബാറിലെ കുടിയേറ്റമേഖലകളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി…
Read Moreകണ്ണൂരിലെ എസിപി നിയമനം വിവാദത്തിൽ; ലക്ഷ്യം പാലത്തായി കേസ്; ഫോറൻസിക് റിപ്പോർട്ട് ഈ ആഴ്ച;വിവാദത്തിൽ കഴമ്പില്ലെന്ന് ആഭ്യന്തര വകുപ്പ്
തലശേരി: കണ്ണൂർ സ്പെഷൽ ബ്രാഞ്ച് എസിപിയായി ടി.കെ. രത്നകുമാറിനെ നിയമിച്ച സംഭവത്തിൽ വിവാദം. പാലത്തായി പീഡന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ രത്നകുമാറിനെ ഈ കേസിന്റെ അന്വേഷണം അടിയന്തരമായി പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ജില്ലയിൽത്തന്നെ നിലനിർത്തിയിട്ടുള്ളതെന്നാണ് ആഭ്യന്തരവകുപ്പ് നൽകുന്ന സൂചന. നിലവിൽ പാലത്തായി കേസ് അന്വഷിക്കുന്ന സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാംതന്നെ സ്ഥലം മാറി പോയിക്കഴിഞ്ഞു. വിവാദമായ ഈ കേസിൽ അന്വേഷണം നിലയ്ക്കുന്നത് തെരഞ്ഞെടുപ്പിൽ തങ്ങളെ ബാധിക്കുമെന്ന നിഗമനത്തിലാണ് ഭരണപക്ഷം. ഇതേത്തുടർന്നാണ് തളിപ്പറമ്പിൽനിന്നും നാദാപുരത്തേക്ക് സ്ഥലം മാറ്റിയ രത്നകുമാറിനെ തിരിച്ച് കണ്ണൂരിൽ തിരിച്ചെത്തിച്ചതെന്നറിയുന്നു.പാലത്തായി കേസിലെ ഫോറൻസിക് റിപ്പോർട്ട് ഈ ആഴ്ച ലഭിക്കും. റിപ്പോർട്ട് ലഭിച്ചാലുടൻ കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് സൂചന. അന്വേഷണസംഘത്തലവനായ എഡിജിപി ജയരാജൻ അടുത്തദിവസം കണ്ണൂരിലെത്തുന്നുണ്ട്. എന്നാൽ രത്നകുമാറിന്റെ കണ്ണൂരിലേക്കുള്ള നിയമനം തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷമാണ് രത്നകുമാറിനെ…
Read Moreകഴുതയിറച്ചി കഴിച്ചാല്‍ കുതിരയെപ്പോലെ നില്ക്കും ! കഴുതയിറച്ചി ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രചരണം ; ആന്ധ്രയില്‍ അനധികൃതമായ കഴുത കശാപ്പ് വ്യാപകമാവുന്നു…
കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…
Read More