ഇരിട്ടി: സ്ഥലം വില്പനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിന് സിപിഎം ലോക്കൽ കമ്മിറ്റി ഇടപെട്ട് നടത്തിയ മധ്യസ്ഥത അംഗീകരിക്കാതിരുന്ന കർഷകന്റെ റബർ മരങ്ങൾ തൊലി ചെത്തി നശിപ്പിച്ചതായി പരാതി. കൂടാതെ ഏഴ് വീട്ടുകാർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പു ലൈനും ടാങ്കും കുത്തിക്കീറി നശിപ്പിച്ചു. വാണിയപ്പാറത്തട്ടിലെ ചുവപ്പുങ്കൽ ജോർജിന്റെ ടാപ്പു ചെയ്യുന്ന നാല്പതോളം റബർ മരങ്ങളാണ് തൊലിചെത്തി നശിപ്പിച്ചത്. സമീപവാസിയായ മൊയ്യപ്പള്ളി മജീദിന്റെ പുരയിടത്തിലെ കുടിവെള്ള വിതരണ സംവിധാനവും അക്രമികൾ തകർത്തു. ജോർജിന്റെ തോട്ടത്തിൽ 380 റബർ മരങ്ങളിൽ ഏറ്റവും നല്ല നാല്പതോളം മരങ്ങളാണ് തുടർന്നു ടാപ്പ് ചെയ്യാവാവാത്ത വിധം ചെത്തി നശിപ്പിച്ചിരിക്കുന്നത്. മജീദ് സ്ഥാപിച്ച കുടിവെള്ള വിതരണ സംവിധാനത്തിൽ നിന്നാണ് മറ്റുള്ള വീടുകളിലുളളവരും കുടിവെള്ളം എടുക്കുന്നത്. ഈ പദ്ധതിയും ജോർജിന്റെതാണെന്നു കരുതിയായിരിക്കും അക്രമമെന്നാണ് നാട്ടുകാർ പറയുന്നത്. കൊച്ചുപുരയ്ക്കൽ ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ള കെ.വി. ഫ്രൂട്സ് പഴ സംസ്കരണ കേന്ദ്രം…
Read MoreDay: March 2, 2021
കെ. മുരളീധരൻ നിയമസഭയിലേക്ക് മത്സരിക്കുമെന്ന വാർത്ത; കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം ഇങ്ങനെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. നിയമസഭയിലേക്ക് എംപിമാര്‍ മത്സരിക്കേണ്ടെന്നത് ഹൈക്കമാന്‍ഡിന്റെ തീരുമാനമാണെന്നും കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം നാല് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും സുധാകന് വ്യക്തമാക്കി.
Read Moreശമ്പള കുടിശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധം; നാളെ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരത്തിലേക്ക്; 17ന് ഒപിയും ശസ്ത്രക്രീയകളും ബഹിഷ്ക്കരിക്കും
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ബുധനാഴ്ച മുതല്‍ സമരത്തിലേക്ക്. ശമ്പള കുടിശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം ചെയ്യുന്നത്. ബുധനാഴ്ച മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്ക്കരണങ്ങള്‍ നടത്തും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കോവിഡ് യോഗങ്ങള്‍ എന്നിവയാണ് ബഹിഷ്ക്കരിക്കുന്നത്. എല്ലാ ദിവസവും കരിദിനം ആചരിക്കും. മാര്‍ച്ച് 10ന് സെക്രട്ടേറിയറ്റിന് മുന്പില് പ്രതിഷേധം സംഘടിപ്പിക്കും. 17ന് ഒപിയും നേരത്തെ നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രീയകളും ബഹിഷ്ക്കരിക്കാനും തീരുമാനമായി.
Read Moreകൊല്ലത്ത് വീണ്ടും മുകേഷ്; ആയിഷ പോറ്റിക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും സാധ്യത മാത്രം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നടന് മുകേഷിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. ഇരവിപുരത്ത് എം. നൗഷാദും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോനും സ്ഥാനാര്‍ഥികളാകും. ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോവൂര്‍ കുഞ്ഞുമോനെ പുറത്താക്കിയ സാഹചര്യത്തില്‍ ഇടത് സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുന്നതെന്നാണ് സൂചന. ചവറയില്‍ സുജിത് വിജയന് മത്സരിക്കും. അന്തരിച്ച എംഎല്‍എ വിജയന് പിള്ളയുടെ മകനാണ് സുജിത്. കുണ്ടറയില്‍ മേഴ്സിക്കുട്ടിയമ്മയും കൊട്ടാരക്കരയില്‍ ആയിഷ പോറ്റിയും മത്സരിക്കണമോയെന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. അതേസമയം, കണ്ണൂരില്‍ നിന്ന് തന്നെ താന്‍ മത്സരിച്ചേക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. നിലവിൽ കണ്ണൂർ കോൺഗ്രസ്-എസിന് ലഭിക്കാതിരിക്കേണ്ട സാഹചര്യമില്ല. ഘടകക്ഷികളോട് മാന്യത പുലർത്തുന്ന മുന്നണിയാണ് എൽഡിഎഫ്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ വന്നാലും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും കടന്നപ്പള്ളി പറഞ്ഞു.
Read Moreവാഴയ്ക്കനായി ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വെച്ചുമാറും ? ജോസഫ് വിഭാഗത്തിന്റെ സീറ്റ് വീതം വെയ്ക്കല്‍ പുരോഗമിക്കുന്നതിങ്ങനെ…
കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റ് ചര്‍ച്ച പുരോഗമിക്കുമ്പോള്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്. ചങ്ങനാശേരി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് പകരം മൂവാറ്റുപുഴ ജോസഫിനു നല്‍കുമെന്നാണ് സൂചന. ഐ ഗ്രൂപ്പിന്റെ നിര്‍ണായക നീക്കമായാണ് ഇതു വിലയിരുത്തുന്നത്. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍. മൂവാറ്റുപുഴയില്‍ കഴിഞ്ഞ തവണ എല്‍ദോ ഏബ്രാഹത്തോടു പരാജയപ്പെട്ട ജോസഫ് വാഴയ്ക്കന് ഇത്തവണയും മത്സരിച്ചാല്‍ അവിടെ പരാജയപ്പെടുമെന്ന ഐഐസിസിയുടെ സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്നും സൂചനയുണ്ട്. ചങ്ങനാശേരിയില്‍ വാഴയ്ക്കന് മത്സരിച്ചാല്‍ അവിടെ കോണ്‍ഗ്രസിന് ജയസാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല തന്നെ നേരിട്ടിറങ്ങി തന്റെ വിശ്വസ്തനായ ജോസഫ് വാഴയ്ക്കനുവേണ്ടി വാദിക്കുന്നത്. അതിനിടെ, കണ്ണായ സീറ്റുകളായ കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, തൊടുപുഴ എന്നിവ കേരള കോണ്‍ഗ്രസിനു കൊടുക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതൃത്വത്തിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ശക്തമായ എതിര്‍പ്പ്…
Read Moreകോവിഡ് മഹാമാരി ഈ വർഷത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് തെറ്റിദ്ധാരണ: ; നമ്മൾ മിടുക്കരാണെങ്കിൽ, ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്ന ചില സത്യങ്ങൾ ഇങ്ങനെ…
ജനീവ: കോവിഡ് മഹാമാരി ഈ വർഷാവസാനത്തോടെ അവസാനിക്കുമെന്ന് കരുതുന്നത് യാഥാർഥ്യ ബോധമില്ലാത്തതും തെറ്റിദ്ധാരണയുമാണെന്ന് ലോകാരോഗ്യ സംഘടന. അതേസമയം, കോവിഡിനെതിരെയുള്ള വാക്സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്നും ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍ റയാന് പറഞ്ഞു. നമ്മൾ മിടുക്കരാണെങ്കിൽ ഈ വർഷം അവസാനത്തോടെ പുതിയ കേസുകളും മരണസംഖ്യയും പിടിച്ചു നിർത്തി മഹാമാരിയെ നിയന്ത്രിക്കാൻ നമ്മൾക്ക് സാധിക്കും. മൈക്കൽ റയാൻ പറഞ്ഞു. കോവിഡ് വ്യാപനം പരമാവധി കുറയ്ക്കുന്നതിലായിരിക്കണം ലോകത്തിന്റെ ഏകശ്രദ്ധ. നിലവിൽ വൈറസ് നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസ്വര രാജ്യങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭിക്കുന്നതിന് മുമ്പ് ചില വികസിത രാജ്യങ്ങളിലെ ആരോഗ്യവാന്മാരായ യുവാക്കള്‍ക്ക് വാക്സിന് നല്‍കിയത് ഖേദകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു. സ്വന്തം ജനങ്ങളെ അപകടത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ ലോകത്താകമാനം വൈറസിനെ തുടച്ചുനീക്കാനുള്ള പ്രയത്നത്തില്‍…
Read Moreമില്ലുടമകളിൽ നിന്ന് കൈക്കൂലി വാങ്ങുന്ന സപ്ലൈകോ ജീവനക്കാർ; നെല്ലു കൊണ്ടുപോകാൻ മില്ലുടമകൾ തയാറാകുന്നില്ല; ചാലാടി പഴംകോളിൽ കൊയ്ത്ത് അനിശ്ചിതത്വത്തിൽ
അന്തിക്കാട്: അരിന്പൂർ ചാലാടി പഴംകോളിൽ കൊയ്ത്ത് അനിശ്ചിതത്വത്തിൽ.ഒരാഴ്ച മുന്‍പാണ് പടവിൽ കൊയ്ത്ത് തുടങ്ങിയത്. എന്നാൽ കൊയ്ത നെല്ല് കൊണ്ടുപോകാൻ സ്വകാര്യ മില്ലുടമകൾ തയാറാകാത്തതിനെ തുടർന്നാണ് പടവിലെ കൊയ്ത്ത് പ്രതിസന്ധിയിലായത്. ക്വിന്റൽ കണക്കിനു നെല്ല് പാടത്ത് കെട്ടിക്കിടക്കുകയാണ്. ഇതോടെ കൊയ്ത നെല്ല് മുഴുവൻ കൊണ്ടുപോയതിനു ശേഷം കൊയ്ത്ത് നടത്തിയാൽ മതിയെന്ന് കർഷകർ നിലപാടെടുക്കുകയായിരുന്നു. ഇതോടെ പടവിൽ കൊയ്ത്ത് നിലച്ചു.ചാലാടിപഴം കോൾ സഹകരണ സംഘമാണ് ഇവിടെ നിന്നും നെല്ലെടുക്കുന്നത്. സംഘം എടുക്കുന്ന നെല്ല് സപ്ലൈകോ അധികൃതർ വഴി സ്വകാര്യ മില്ലുടമകൾക്കു നല്‍കുകയാണ് ചെയ്യുന്നത്. നെല്ലിന് ഈർപ്പം കൂടുതലാണെന്നതാണ് പ്രധാന ആക്ഷേപം. സഹകരണ സംഘവും മില്ലുടമകളും സപ്ലൈകോയും തമ്മിലുള്ള ഒത്തുകളിയാണ് പ്രതിസന്ധിയ്ക്കു കാരണമെന്ന് കർഷകർ ആരോപിച്ചു. നെല്ലിന് ഈർപ്പം കൂടുതലാണെന്നു പറഞ്ഞ് തൂക്കത്തിൽ കുറയ്ക്കാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്ന് കർഷകർ കുറ്റപ്പെടുത്തി.നെല്ലെടുക്കൽ നിലച്ചതോടെ നെല്ലിന് കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ. ക്വിന്റൽ…
Read Moreപാക്കിസ്ഥാനിലുമുണ്ട് ഒരു ഐശ്വര്യ റായ് ! ആംന ഇമ്രാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു; ഇത് ഐശ്വര്യയുടെ തനിപ്പകര്‍പ്പെന്ന് ആരാധകര്‍…
ഇന്ത്യന്‍ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായാണ് ഐശ്വര്യറായി വിശേഷിപ്പിക്കപ്പെടുന്നത്. ഐശ്വര്യയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായവര്‍ തന്നെ ഇതിന് ഉദാഹരണം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയിരിക്കുകയാണ്. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യല്‍ ലോകത്ത് തരംഗം തീര്‍ക്കുകയാണ് പാക്കിസ്ഥാന് സ്വദേശി ആംന ഇമ്രാന്. ആംനയുടെ ചിത്രങ്ങള്‍ കണ്ട് സുഹൃത്തുക്കള്‍ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാന്‍ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകര്‍ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു ഇടയ്ക്കൊന്നു വൈറലായിരുന്നു. ഐശ്വര്യയെ അനുകരിച്ച അമൃതയുടെ വീഡിയോകള്‍ ഇവരെ ദേശീയശ്രദ്ധയിലെത്തിക്കുകയും ചെയ്തിരുന്നു.
Read Moreഗ്രീൻ കൊരട്ടി; കെയർ കൊരട്ടി..! മരങ്ങൾക്കും ഇനി ആധാർ കാർഡ്
കൊരട്ടി: ഗ്രീൻ കൊരട്ടി; കെയർ കൊരട്ടി പദ്ധതിയുടെ ഭാഗമായി കൊരട്ടി പഞ്ചായത്തിലെ പൊതു ഇടങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെ മരങ്ങൾക്കും ഇനി മുതൽ ജിയോ ടാഗ് ആധാർ കാർഡ് പദ്ധതി ഒരുങ്ങി. ആദ്യഘട്ടത്തിൽ പഴയ എൻഎച്ച് റോഡ്, പഞ്ചായത്ത്, വില്ലേജ് ഓഫിസ്, മൃഗാശുപത്രി എന്നിവടങ്ങളിലെ മരങ്ങൾക്കാണു ജിയോ ടാഗ് ഒരുക്കുന്നത്. നാലുക്കെട്ട് എസിഎംഎസ് കോളജും ഉന്നത് ഭാരത് അഭിയാൻ എന്നിവയുമായി സഹകരിച്ചാണു പഞ്ചായത്ത് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്. മരങ്ങളുടെ പേര്, ശാസ്ത്രീയ നാമം, ഉത്ഭവം, പഴക്കം, ആയുസ്, മരത്തിന്റെ ഗുണങ്ങൾ, ഉപയോഗങ്ങൾ എന്നിവയെല്ലാം ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താൽ ലഭ്യമാവുന്ന വിധത്തിലാണു സൗകര്യം ഒരുക്കിയിട്ടുള്ളത്. മരങ്ങളുടെയും അതുവഴി പരിസ്ഥിതിയുടെയും സംരക്ഷണം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലുള്ള ഒരു പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ തുടക്കമിടുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു പഞ്ചായത്ത് ആരംഭിക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത്…
Read Moreഷെഡിലെ ദുരിത ജീവിതത്തിനു മോചനം; സുനന്ദയ്ക്കും മക്കൾക്കും വീടൊരുങ്ങി
മതിലകം: ഷെഡിലെ ദുരിത ജീവിതത്തിനു മോചനം; സുനന്ദയ്ക്കും വിദ്യാർഥികളായ മൂന്നു മക്കൾക്കും സുരക്ഷിതമായ വീടൊരുങ്ങി. ശ്രീനാരായണപുരം പനങ്ങാട് സ്കൂൾ എസ്എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വീടു നിർമിക്കാൻ വാങ്ങി നൽകിയ മൂന്നു സെന്റ് സ്ഥലത്താണു നിർധന കുടുംബത്തിനു ഗൃഹമൊരുങ്ങിയത്. കാൻസർ ബാധിച്ചു മരിച്ച പിതാവിന്റെ കയ്പമംഗലത്തുള്ള കൂട്ടുകുടുംബമായി താമസിക്കുന്ന ചെറിയ വീട്ടിലായിരുന്നു ഇവരുടെ താമസം.പിന്നീട് അമ്മയുടെ സഹോദരന്റെ ഇടിഞ്ഞു വീഴാറായ വീട്ടിലും തുടർന്ന് ഒരു ഷെഡിലുമാണ് ഈ കുടുംബം താമസിച്ചു വന്നിരുന്നത്. സുനന്ദയുടെ പിതാവു മരിച്ചതറിഞ്ഞു സാന്പത്തിക സഹായം നല്കാൻ പോയ എൻഎസ്എസ് പ്രോഗ്രാം ഉദ്യോഗസ്ഥർ ഇവരുടെ ദുരിതാവസ്ഥ നേരിൽ കാണുകയായിരുന്നു. തുടർന്ന് കൂട്ടുകാരിക്ക് ഒരു വീട് എന്ന പേരിൽ കാന്പയിൻ സംഘടിപ്പിച്ച് പിടിഎയുടെ സഹകരണത്തോടെയും മറ്റും സ്ഥലം വാങ്ങാൻ ധനസമാഹരണം നടത്തി. എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഇ.ആർ. രേഖ, ഹസീബ് മാസ്റ്റർ എന്നിവരുടെ നിരന്തരമായ പ്രവർത്തനങ്ങൾ കൊണ്ടു…
Read More