സിനിമയില്‍ എത്തിയത് പിന്‍വാതിലിലൂടെയല്ല. കഠിനമായ പ്രയത്നവും കഷ്ടപ്പാടുമാണ് എന്റെ കലാരംഗത്തുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് പോലെയല്ല അത്. സംസ്ഥാനത്തെ ഇടതു ഭരണം ബിഗ് ബോസ് ഹൗസ് പോലെയാണ്. കേരളം നേരെയാകണമെങ്കില്‍ ഇടത് മാറി വലത് വരണം. -ധര്മജന് ബോള്‍ഗാട്ടി
Read MoreDay: March 4, 2021
തുറന്നു പറയണം! നമ്മള് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്; പക്ഷേ… ഉത്തര ശരത്ത് പറയുന്നു…
നമ്മള് എന്ത് ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് തന്നെയാണ്. പക്ഷെ സ്ത്രീകള്‍ എന്ത് ധിരിച്ചാലും, എന്ത് പറഞ്ഞാലും അതിന്റെ പേരില്‍ വിലയിരുത്തപ്പെടുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മള് തുറന്ന് പറയുന്നിടത്താണ് മാറ്റം ഉണ്ടാവുന്നത്. ഒരു കലാകാരി എന്ന നിലയില്‍ മറ്റുള്ളവരോട് ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കുകയാണ് വേണ്ടത്. അത് വിവാദമായാലും ഭാവിയില്‍ അതൊരു മാറ്റത്തിന് കാരണമാകും. ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. -ഉത്തര ശരത്ത്
Read Moreഞാന്‍ എന്റെ ഗേള്‍ ഹുഡ് പൂര്‍ത്തിയാക്കിയത് ഈ അടുത്ത കാലത്ത് ! ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍..; ജൂവല്‍ മേരി പറയുന്നു…
ടെലിവിഷന്‍ രംഗത്ത് നിന്ന് അഭിനയരംഗത്ത് എത്തിയ നടിയാണ് ജൂവല്‍ മേരി. അവതാരകയാവുന്നതിന് മുമ്പു നഴ്സ് ആയിരുന്ന ജ്യൂവല്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ മനസ് തുറക്കുകയാണിപ്പോള്‍. ഏത് പ്രായത്തിലുള്ള വേഷം ചെയ്യാനും തനിക്ക് മടിയില്ലെന്നും ഇതുവരെ കിട്ടിയതില്‍ സംതൃപ്തയാണെന്നും ജ്യൂവല്‍ പറയുന്നു. സിനിമയില്‍ വലിയ നിലയിലേക്ക് വന്നില്ലേയെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് കിട്ടിയതില്‍ വച്ച് തന്നെ ഞാന്‍ ഹാപ്പിയാണ്. ഒരു ഫ്രെയിമിനുള്ളില്‍ നില്‍ക്കണമെന്ന് എനിക്ക് ഒരാഗ്രഹവുമില്ല. നല്ല സെന്സുള്ള ഒരു കാരക്ടറിന് വിളിച്ചാല്‍ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്. വില്ലത്തിയാവാനും കോമഡി ചെയ്യാനുമൊക്കെ ഞാന്‍ തയാറായാണ്. പ്രായം ചെന്ന വേഷങ്ങളും ചെയ്യാം. എന്റെ ആദ്യ സിനിമയായ പത്തേമാരിയില്‍ തന്നെ ഞാന്‍ 60 വയസുള്ള ആളായി അഭിനയിച്ചിട്ടുണ്ടല്ലോ. ഞാനും ജെന്‍സണും നല്ല സുഹൃത്തുകളായിരുന്നു. സൗഹൃദം വളര്‍ന്ന് പ്രണയത്തിലേക്ക് മാറുമെന്ന് തോന്നിയപ്പോള്‍ ഞാന്‍ ജെന്‍സനോട് വീട്ടില്‍ വന്ന് ആലോചിക്കാന്‍ പറഞ്ഞു.…
Read Moreഅഴിമതിക്കാര്‍ക്കും മതഭീകരവാദികള്‍ക്കും ബിജെപിയില്‍ സ്ഥാനമില്ല! കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമായി മാറിയെന്ന് കെ. സുരേന്ദ്രൻ
മാവേലിക്കര: അഴിമതിക്കാര്‍ക്കും മതഭീകരവാദികള്‍ക്കും ബിജെപിയില്‍ സ്ഥാനമില്ലെന്നും കേരളത്തില്‍ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും കാലം കഴിയുകയാണെന്നും വിജയ യാത്രയ്ക്ക് നൽകിയ സ്വീകരണത്തിനുളള മറുപടി പ്രസംഗത്തില്‍ കെ.സുരേന്ദ്രന് പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ പ്രതികരിക്കുവാന്‍ പ്രതിപക്ഷത്തിനാകുന്നില്ല. സി.പി.എമ്മിന്റെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഉത്തമ ദൃഷ്ടാന്തമാണ് തിരുവന്വണ്ടൂരിലടക്കം അരങ്ങേറിയതെന്നും കെ.സുരേന്ദ്രന് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ ബി.ജെ.പി. സര്‍ക്കാരുണ്ടാക്കുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുളളക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസും സി.പി.എമ്മും പിളരും. കോണ്‍ഗ്രസും മാര്‍ക്സിസ്റ്റും ലീഗും ചേര്‍ന്ന കോ-മാ-ലി അല്ല കോമാളി സഖ്യമാണെന്ന് കേരളത്തില്‍ ഇന്നുള്ളതെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി പറഞ്ഞു.
Read Moreകൂടിയ പലിശയ്ക്കു വായ്പയെടുത്തതിൽ ദുരൂഹത! കടമെടുത്തത് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി; വി. മുരളീധരൻ
ഹരിപ്പാട്: കിഫ് ബിക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന്റെ നടപടികൾ നിയമ പ്രകാരമാണെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. നാട്ടിൽ നിന്ന് ചുരുങ്ങിയ പലിശക്ക് വായ്പ ലഭിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കൂടിയ പലിശയ്ക്ക് അന്താരാഷ്ട്ര വായ്പയെടുത്തതിൽ ദുരൂഹതയുണ്ട്. രാജ്യത്തിനു പുറത്തുനിന്നു കടമെടുക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം വേണമെന്നിരിക്കെ എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് കിഫ് ബി യിലൂടെ അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നു വായ്പ സ്വീകരിച്ചത്. ഇത് ഗുരുതര കുറ്റമാണെന്നും മുരളീധരൻ പറഞ്ഞു. കർഷക സ്നേഹം പറയുന്നവർ കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി കണ്ടില്ലന്നു നടിക്കുന്നു. നെല്ല് സംഭരിച്ചതിന്റെ പണം കർഷകർക്ക് ലഭിക്കുന്നില്ല. നെല്ലിന് കേരളം പ്രഖ്യാപിച്ചതിനേക്കാൾ താങ്ങു വില കേന്ദ്രം പ്രഖ്യാപിച്ചു. എന്നാൽ കേരളത്തിൽ നെല്ല് സംഭരിക്കാനുള്ള സംവിധാനമില്ല. നെല്ലിന് പാടത്തു തന്നെ തീയിടേണ്ട അവസ്ഥയിലാണ് കർഷകർ. കുട്ടനാട് പാക്കേജിന്റെ പേരിലും കർഷകരെ വഞ്ചിക്കുകയാണ് യുപിഎ സർക്കാരും സംസ്ഥാനവും ചെയ്തത്. പാക്കേജിന്റെ…
Read Moreകഴിഞ്ഞ തവണ ജില്ല കമ്മറ്റി വെട്ടി മുഖ്യമന്ത്രി ശരിയാക്കി; ഇത്തവണ വീണ്ടും ശർമയെ ജില്ലാ കമ്മറ്റി വെട്ടി; വൈപ്പിനിൽ ശർമയോ ഉണ്ണികൃഷ്ണനോ ?
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ പേര് ജില്ലാകമ്മിറ്റി നിർദേശിച്ചതോടെ പാർട്ടിയിലെ ഉണ്ണിക്കൃഷ്ണൻ അനുകൂലികൾ മണ്ഡലത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഫോണിൽ വിളിച്ച് സഹായസഹകരണങ്ങൾ അഭ്യർഥിച്ചുകൊണ്ടുള്ള പ്രചരണമാണ് തുടങ്ങിയിരിക്കുന്നത്. മാത്രമല്ല പോസ്റ്ററുകളുടെയും ബോർഡുകളുടെയും ഡിസൈനിംഗ് വരെ ആരംഭിച്ചതായാണ് അറിവ്. സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരം ചുമതലപ്പെട്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണത്രേ ഉണ്ണിക്കൃഷ്ണന്റെ പേര് ഐക്യകണ്ഠമായി ജില്ലാകമ്മിറ്റി നിർദേശിച്ചിട്ടുള്ളതെന്നാണ് ഉണ്ണിക്കൃഷ്ണനോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. അതേ സമയം ഇക്കാര്യത്തിൽ അവസാന തീരുമാനം മുഖ്യമന്ത്രിയുടേതാണെന്നും ഭരണ തുടർച്ച വേണമെന്നാഗ്രഹിക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിത്വം ശർമ്മക്ക് നൽകുമെന്നുമാണ് ശർമ്മയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണയും ജില്ലാക്കമ്മിറ്റി ശർമയെ വെട്ടിയെങ്കിലും മുഖ്യമന്ത്രിയാണ് ശർമക്ക് സ്ഥാനാർഥിത്വം നൽകിയതെന്നും ഇവർ പറയുന്നു. ഇതിനിടെ ശർമയ്ക്ക് വേണ്ടി മണ്ഡലത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ സമ്മർദം ശക്തമാണെന്നാണ് അറിവ്.മികച്ച ഭരണ പരിചയവും…
Read Moreകേസുകളില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കണമെന്ന് ലീഗിന്റെ നിര്‍ദേശം! ഇബ്രാഹിംകുഞ്ഞിന് തിരിച്ചടിയായി ഇഡി കേസും കോടതി നിരീക്ഷണവും
ജോണ്സണ് വേങ്ങത്തടം കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കളമശേരി സീറ്റില്‍ തനിക്കു പകരമായി മകനു സീറ്റ് തരപ്പെടുത്തി കൊടുക്കാനുള്ള വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടി നേരിട്ട് എൻഫോഴ്സമെന്റ ഡയറക്ടറേറ്റ് കേസും കോടതി നിരീക്ഷണവും. കളമശേരിയിലെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടു ഇബ്രാഹിംകുഞ്ഞ് ലീഗ് നേതൃത്വത്തിന്റെ പിന്തുണയോടെ നില്ക്കുന്ന സമയത്താണ് ഹൈക്കോടതിയില്‍നിന്നും ഇഡിയുടെ ഭാഗത്തുനിന്നും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്. ഈ മാസം 22ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിട്ടുള്ളത്. നോട്ട്നിരോധന കാലത്ത് 10 കോടിരൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തെങ്കിലും രോഗബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അദ്ദേഹം ജാമ്യം നേടുകയും ചെയ്തു. ഇബ്രാഹിംകുഞ്ഞ് നേടിയ ജാമ്യം നേരായ മാര്‍ഗത്തിലല്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ച ദിവസം തന്നെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നോട്ടീസ്…
Read Moreകേരളത്തിൽ ഇതാദ്യമായിട്ടായിരിക്കാം! പുഴകൾക്കായി ഒരു ത്രൈമാസ പത്രം; നിളയുടെ തീരത്തു നിന്ന്…
സ്വന്തം ലേഖകൻ തൃശൂർ: നശിച്ചുകൊണ്ടിരിക്കുന്ന നിളയടക്കമുള്ള പുഴകളുടെ സംരക്ഷണത്തിനായി നിളയുടെ തീരത്തു നിന്നൊരു ത്രൈമാസ പത്രം. പുഴയ്ക്കായി ഒരു ത്രൈമാസ പത്രമെന്നത് കേരളത്തിൽ ഇതാദ്യമായിട്ടായിരിക്കാമെന്ന് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. നിളാവൃത്താന്തം എന്ന പേരിലാണ് പുഴയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയിൽ നിന്ന് ഈ പത്രമെത്തുന്നത്. ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് നിളയേയും കേരളത്തിലും മറ്റുമുള്ള പുഴകളേയും ജലാശയങ്ങളേയും ജല സ്രോതസുകളേയും സംരക്ഷിക്കാൻ ഇത്തരമൊരു സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഡോ.രാജൻ ചുങ്കത്ത്, വിനോദ് എം നന്പ്യാർ, ഉണ്ണി മങ്ങാട്ട്, ഡോ.ആർ.ശ്രീപാർവതി, കെ.പി.രാജേഷ് എന്നിവരടങ്ങുന്ന പത്രാധിപസമിതിയാണ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ ഡോ.ആർ.ശ്രീപാർവതിയുടെ നേതൃത്വത്തിൽ നിളാവൃത്താന്തം മൂന്നു മാസം കൂടുന്പോൾ ഒരുക്കുന്നത്. എം.ടി.വാസുദേവൻ നായർ ഇംഗ്ലീഷിലെഴുതിയ ലേഖനം എം.എൻ.കാരശേരി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ് ഇത്തവണത്തെ നിളാവൃത്താന്തത്തിന്റെ ആകർഷണം. നിളയ്ക്ക് ഒരു ചരമഗീതം എന്ന സുദീർഘമായ ലേഖനത്തിലൂടെ എം.ടി.വാസുദേവൻ നായർ നിളയുടെ ആത്മാവിലേക്ക് കടന്നു ചെല്ലുന്നു.…
Read Moreആളുകൾ കൂടുതലുള്ളിടത്ത് കോവിഡ് ജാഗ്രത കുറയുന്നു; ഹോസ്റ്റലുകളിലേക്ക് പരിശോധന വരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ആളുകൾ ഒരുമിച്ച് കൂടുതലായി താമസിക്കുന്നിടങ്ങളിൽ കോവിഡ് ജാഗ്രത കുറയുന്നതായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ആരോഗ്യവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഹോസ്റ്റുകൾ, ആരും നോക്കാനില്ലാത്ത പ്രായമായവർ താമസിക്കുന്ന അഗതി മന്ദിരങ്ങൾ, പോലീസ്എക്സൈസ്ഫയർഫോഴ്സ് അക്കാദമികൾ, അവിടെ സേനാംഗങ്ങളും പരിശീലനാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകൾ, ജയിലുകൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും മറ്റും നിരവധി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ഒരാൾക്കെങ്കിലും പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിസാരമായി കാണരുതെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ്…
Read Moreഞാൻ… ഉടൽ… മനസ് ! കലാനിലയത്തിലെ പുതിയ തലമുറയും അരങ്ങിലേക്ക്; തൃശൂരിൽ കാണാം ഞായറാഴ്ച
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിന്റെ നാടക അരങ്ങുകളിൽ വിസ്മയം തീർത്ത കലാനിലയം കുടുംബത്തിലെ പുതിയ തലമുറയും അരങ്ങിലേക്ക്. കലാനിലയം കൃഷ്ണൻനായർ ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഞാൻ…ഉടൽ…മനസ്.. എന്ന ഏകകഥാപാത്ര നാടകത്തിൽ കലാനിലയം കൃഷ്ണൻനായരുടെ മകൻ അനന്തപത്മനാഭന്റെ മകൾ ഗായത്രി പത്മനാഭനാണ് അരങ്ങിലെത്തുന്നത്. നേരത്തെ കലാനിലയത്തിന്റെ ഹിഡിംബി എന്ന നാടകത്തിൽ ടൈറ്റിൽ കഥാപാത്രത്തെ ഗായത്രി അവതരിപ്പിച്ചിട്ടുണ്ട്. ഈ മാസം ഏഴിനു തൃശൂർ റീജണൽ തിയറ്ററിലാണ് ഞാൻ…ഉടൽ…മനസ് എന്ന ഏകകഥാപാത്ര നാടകത്തിന്റെ അവതരണം. മഹാകവി വള്ളത്തോളിന്റെ കൊച്ചുസീത എന്ന പ്രശസ്തമായ കവിതയുടെ വർത്തമാനകാല വ്യാഖ്യാനമാണ് ഈ നാടകം എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. സ്ത്രീശാക്തീകരണമാണ് സാരാംശം. ഒരു മണിക്കൂറാണ് ദൈർഘ്യം. സുരേഷ്ബാബു ശ്രീസ്ഥയാണ് നാടകഭാഷ്യം ഒരുക്കുന്നത്. മനോജ് നാരായണനാണ് സംവിധാനം. അണിയറയിൽ അനന്തപത്മനാഭൻ, എം.എം.സചീന്ദ്രൻ, സുരേഷ് നന്ദൻ, കലാമണ്ഡലം കൃഷ്ണകുമാർ, കോട്ടയ്ക്കൽ മധു എന്നിവരുമുണ്ട്. വൈകീട്ട് ആറിനു പ്രഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. തൃശൂർ…
Read More