കോഴിക്കോട്: മിനി ബൈപാസിലെ റോഡരികില്‍ നിര്‍ത്തിയിട്ട കാറും ആംബുലന്‍സും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ എരഞ്ഞിപ്പാലം-അരിയിടത്തുപാലം റോഡില്‍ സരോവരം പാര്ക്കിന് എതിര്‍വശത്താണ് സംഭവം. കക്കോടി സ്വദേശി വിദ്യയുടെ പേരിലുള്ള 2017 മോഡല്‍ സ്വിഫ്റ്റ് ഡിസൈര്‍ കാറാണ് കത്തിയത്. ടാക്സി സര്‍വീസ് നടത്തുന്ന കാര്‍ രണ്ടു മണിയോടെയാണ് ഇവിടെ പാര്‍ക്ക് ചെയ്തത്. അരമണിക്കൂറിനുള്ളില്‍ തന്നെ കാറില്‍ നിന്ന് തീ ഉയരുകയും ചെയ്തു. തുടര്‍ന്ന് തൊട്ടടുത്ത് നിര്‍ത്തിയിട്ട ആംബുലന്‍സിലേക്ക് തീപടരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റു ആംബുലന്‍സുകളിലെ ഡ്രൈവര്‍മാര്‍ പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.ആംബുലന്‍സുകളും മറ്റു ടാക്സി വാഹനങ്ങളും പതിവായി നിര്‍ത്തിയിടാറുള്ള ഒഴിഞ്ഞ സ്ഥലമാണിത്. പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. നടക്കാവ് എസ്ഐ നിയാസിന്റെ…
Read MoreDay: March 4, 2021
മെട്രോമാൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്ന് കെ. സുരേന്ദ്രൻ
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ മെട്രോമാന് ഇ. ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. പത്തനംതിട്ടയിലാണ് കെ. സുരേന്ദ്രന്റെ പ്രഖ്യാപനം. വിജയയാത്രയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ദിവസം മറ്റു സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാണെന്നും സുരേന്ദ്രന് പറഞ്ഞു. പാലാരിവട്ടം പാലം അഴിമതിയില്ലാതെ അഞ്ച് മാസം കൊണ്ട് പൂർത്തിയാക്കാൻ ശ്രീധരനായി. അഴിമതിയില്ലാതെ വികസനമാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. വീടിനോട് അടുത്ത മണ്ഡലമെന്ന നിലയിൽ പൊന്നാനിയിൽ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്ന് ഇന്ന് ശ്രീധരൻ വ്യക്തമാക്കിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാനും താൻ തയാറാണെന്നും ശ്രീധരൻ നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായാലേ സംസ്ഥാനത്തിന്റെ വികസനത്തിനായി മനസിലുള്ള കാര്യങ്ങൾ ചെയ്യാനാവൂ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ കടക്കെണിയിൽ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാവും പ്രാമുഖ്യം നൽകുകയെന്നും ശ്രീധരൻ പറഞ്ഞു. ഇതിനു…
Read Moreവടകര സീറ്റ്: രമ പിൻമാറി, എൻ വേണുവിനെ മത്സരിപ്പിക്കാൻ ആർഎം പി; കോണ്‍ഗ്രസില്‍ വിമതന് ഇറങ്ങിയേക്കും
കോഴിക്കോട്: വടകര നിയമസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. യുഡിഎഫ് -ആര്‍എംപി സഖ്യവുമായി മത്സരിക്കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ സ്ഥാനാര്‍ഥിയാവണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആര്‍എംപി മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. അല്ലാത്ത പക്ഷം കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നായിരുന്നു കെപിസിസി തീരുമാനം.അതേസമയം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാനില്ലെന്നാണ് കെ.കെ.രമയുടെ നിലപാട്. എൻ. വേണുവിനെ മത്സരിപ്പിക്കാനാണ് ആര്‍എംപി തീരുമാനം . ഇതിനെതിരേ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. രമയല്ലെങ്കില് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെ ഇവിടെ മത്സരിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേരുകയും ചെയ്തു. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്റ് പോലുമറിയാതെ ആര്‍എംപിയുമായി സഖ്യമുണ്ടാക്കിയവര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആര്‍എംപിയെ തഴയുകയാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും കോണ്‍ഗ്രസിനുള്ളിലെ തന്നെ മറുഭാഗം വ്യക്തമാക്കി. സീറ്റ് നല്കിയാല് അവിടെ ഏത് സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നത്…
Read Moreസർക്കാരിന് തിരിച്ചടി: താത്ക്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിൽ ഹൈക്കോടതി സ്റ്റേ; ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരും സ്ഥാപനങ്ങളും മറുപടി നൽകണമെന്നു കോടതി
കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിൽ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. ഇതുവരെ പൂർത്തീകരിക്കാത്ത നിയമനങ്ങള്‍ മരവിപ്പിക്കാനാണ് ഉത്തരവ്. 10 വര്‍ഷമായി ജോലിചെയ്യുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതാണ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന്റേതടക്കം ആറ് ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. സ്ഥിരപ്പെടുത്തൽ ഉത്തരവ് ഇറക്കിയ സ്ഥാപനങ്ങൾ തൽസ്ഥിതി തുടരണമെന്നും കോടതി നിരീക്ഷിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരും സ്ഥാപനങ്ങളും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാര്‍ നേരത്തെ 10 വര്‍ഷം പൂർത്തീകരികരിച്ച താത്ക്കാലികക്കാരെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥിരപ്പെടുത്താന്‍ ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് അടിസ്ഥാനമാക്കിയുള്ള പൂർത്തീകരിക്കാത്ത തുടർ നടപടികളാണ് ഹൈക്കോടതി മരവിപ്പിച്ചത്. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് ഈ ഉത്തരവ് ബാധകമായിരിക്കില്ല എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.…
Read Moreയുഡിഎഫിന് ആക്ഷേപകരം; മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് ഗുണം ചെയ്യില്ല; ധർമജനെതിരേ ബാലുശേരി മണ്ഡലം കമ്മിറ്റി
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടന് ധര്മജന് ബോള്‍ഗാട്ടിക്കെതിരെ കോണ്‍ഗ്രസ് ബാലുശേരി മണ്ഡലം കമ്മിറ്റി. ധര്‍മജനെ സ്ഥാനാര്‍ഥിയാക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്നും നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നുമാണ് മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇക്കാര്യം അറിയിച്ച് ബാലുശേരി മണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് അയച്ചു. മികച്ച പ്രതിച്ഛായയില്ലാത്ത ധര്‍മജനെ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യുഡിഎഫിന് ഗുണം ചെയ്യില്ലെന്നാണ് കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റിനിര്‍ത്തി പകരം മറ്റ് യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നും ആവശ്യമുയരുന്നുണ്ട്.
Read Moreമോട്ടോർ വാഹന കേസുകൾ ഇനി വെർച്വൽ കോടതിയിൽ
സ്വന്തം ലേഖകൻതൃശൂർ: ട്രാഫിക് നിയമലംഘനത്തിനു കൈയോടെ പിഴ അടയ്ക്കാത്ത കേസുകൾ വെർച്വൽ കോടതികളിലേക്ക്. മാസങ്ങൾക്കുമുന്‍പ് തന്നെ ഇ ചലാൻ ഉപയോഗിച്ച് ആധുനിക രീതിയിൽ മോട്ടോർ വാഹന വകുപ്പ് വാഹനപരിശോധന ആരംഭിച്ചിരുന്നു. വാഹനം നിർത്താതെ തന്നെ നിയമലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ചലാൻ ഇടുന്ന രീതിയാണ് ഇ ചലാൻ.വാഹന ഉടമ വാഹന രജിസ്ട്രേഷൻ സമയത്ത് നൽകിയ മൊബൈൽ നന്പറിലേക്കും എസ്എംഎസ് ആയി ചലാൻ ലഭിക്കും. വാഹൻ.പരിവാഹൻ എന്ന വെബ്സൈറ്റിലൂടെ മൊബൈൽ നന്പർ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയും. വാഹന ഉടമയ്ക്ക് വാഹനത്തിന്റെ പെൻഡിംഗ് ചലാൻ പരിശോധിക്കുന്നതിനും പിഴ ഓടുക്കുന്നതിനും echallan.parivahan.gov.in എന്ന വെബ്സൈറ്റിൽ ചെക്ക് ചലാൻ സ്റ്റാറ്റസ് എന്ന ഓപ്ഷൻ ഉപയോഗിയ്ക്കാവുന്നതാണ്. പതിനഞ്ചു ദിവസത്തിൽ കൂടുതലായി പിഴ അടയ്ക്കാത്ത വാഹനത്തിന്റെ ചലാനാണ് വെർച്വൽ കോർട്ടിലേക്ക് അയക്കും. കോടതിയിലെത്തിയാൽ പിഴ ഒടുക്കുന്നതിനായി vcourts.gov.in എന്ന വെബ്സൈറ്റിൽ കേരള ട്രാൻസ്പോർട്ട് ഡിപ്പാർട്ടുമെന്റ്…
Read Moreധന്യ ചെറിയ മീനല്ല! താമസം നോയിഡയിലെ അത്യാഡംബര ഫ്ളാറ്റില്‍; ഭര്‍ത്താവ് പോലും അറിയാതെ തട്ടിപ്പ് നടത്തുന്നത് ഒറ്റയ്ക്ക്…
സ്വന്തം ലേഖകൻ തൃശൂർ: ഹണിട്രാപ്പ് വഴി ലക്ഷങ്ങൾ തട്ടിയെടുത്ത് അറസ്റ്റിലായ തൃശൂർ സ്വദേശിനി ധന്യ ബാലനെതിരെ (33) കൂടുതൽ പരാതികൾ. ഹണിട്രാപ്പ് പോലുള്ള പരാതികളല്ല ഇവ. എന്നാൽ വൻ സാന്പത്തിക തട്ടിപ്പ് ഇവർ നടത്തിയതായി ആരോപിച്ച് തൃശൂർ ജില്ലയിൽ നിന്നുള്ള പരാതി തന്നെ ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഹണിട്രാപ്പ് കേസിൽ ധന്യ അറസ്റ്റിലായ വാർത്ത കണ്ടതിനെ തുടർന്നാണ് ഇവരെ തിരിച്ചറിഞ്ഞ് തട്ടിപ്പിനിരയായവർ പരാതികളുമായി എത്തിക്കൊണ്ടിരിക്കുന്നത്. റിമാൻഡിലായ ധന്യയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. സാധാരണ ഹണിട്രാപ്പ് കേസുകളിൽ നിന്ന് ഈ കേസ് വ്യത്യസ്തമാകുന്നത് ഇത് ധന്യ ഒറ്റയ്ക്ക് നടത്തിയ തട്ടിപ്പാണെന്നതാണ്. സാധാരണ പുരുഷൻമാരടക്കം ഒരു സംഘം ആസൂത്രണം ചെയ്താണ് ഹണിട്രാപ്പ് നടത്താറുള്ളത്. ധന്യ ഒറ്റയ്ക്കാണ് തന്റെ തട്ടിപ്പുകൾ നടത്തിയിരുന്നത്. ധന്യയുടെ ഭർത്താവിന് പോലും ധന്യയുടെ തട്ടിപ്പുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് നോയിഡയിൽ അന്വേഷണത്തിനെത്തിയ സംഘത്തിന് മനസിലായത്.…
Read Moreആളുകൾ കൂടുതലുള്ളിടത്ത് കോവിഡ് ജാഗ്രത കുറയുന്നു; ഹോസ്റ്റലുകളിലേക്ക് പരിശോധന വരുന്നു
സ്വന്തം ലേഖകൻതൃശൂർ: ആളുകൾ ഒരുമിച്ച് കൂടുതലായി താമസിക്കുന്നിടങ്ങളിൽ കോവിഡ് ജാഗ്രത കുറയുന്നതായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കപ്പെടുന്നില്ലെന്നും ആരോഗ്യവകുപ്പ്.ഇതിന്റെ അടിസ്ഥാനത്തിൽ കർശന നടപടികളുമായി മുന്നോട്ടുപോകാൻ ജില്ല ആരോഗ്യവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഹോസ്റ്റുകൾ, ആരും നോക്കാനില്ലാത്ത പ്രായമായവർ താമസിക്കുന്ന അഗതി മന്ദിരങ്ങൾ, പോലീസ്എക്സൈസ്ഫയർഫോഴ്സ് അക്കാദമികൾ, അവിടെ സേനാംഗങ്ങളും പരിശീലനാർത്ഥികളും താമസിക്കുന്ന ഹോസ്റ്റലുകൾ, ജയിലുകൾ തുടങ്ങിയ ആൾക്കൂട്ടങ്ങൾ കൂടുതലായി ഒരുമിച്ച് താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. തൃശൂർ ഫയർഫോഴ്സ് അക്കാദമിയിലും മറ്റും നിരവധി കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലാണ് ഇത്തരം കേന്ദ്രങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി പരിശോധനകൾ കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ ഒരാൾക്കെങ്കിലും പനിയോ മറ്റെന്തെങ്കിലും അസ്വസ്ഥതകളോ അനുഭവപ്പെട്ടാൽ ഉടൻ അവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിസാരമായി കാണരുതെന്നും ക്വാറന്റൈൻ നിർദ്ദേശങ്ങളടക്കമുള്ള കോവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ജില്ലയിൽ…
Read Moreതന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്ന് പേരിട്ടിരിക്കുകയാണെന്ന് ആരാധകന്! ഈ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന് കുറിച്ച വാക്കുകള്‍ വൈറലാകുന്നു
മോഹന്‍ലാല്‍ ആരാധകരെ ആവേശം കൊള്ളിച്ച മോഹന്‍ലാല്‍ സിനിമകളിലൊന്നാണ് സ്ഫടികം. കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസുകളില്‍ ഇന്നും മായാതെ തിളങ്ങി നില്ക്കുന്ന സിനിമയാണ് സ്ഫടികവും അതിലെ മോഹന്‍ലാലിന്റെയും തിലകന്റെയും കഥാപാത്രങ്ങളായ ആടുതോമയും ചാക്കോ മാഷും. വര്‍ഷങ്ങള്‍ക്കിപ്പുറവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഭദ്രന്. തന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്ന് പേരിട്ടിരിക്കുകയാണ് ഒരു ആരാധകന്. കാസര്‍ഗോഡ് പെരിയ സ്വദേശിയായ മനു എന്ന ആരാധനാണ് സ്വന്തം വീടിന് സ്ഫടികം എന്ന പേര് നല്‍കിയത്. ഈ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നില്ക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവര്‍ തരുന്ന പ്രചോദനം ആണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയില്‍ വരാന്‍ എന്നെ ആവേശം കൊള്ളിക്കുന്നത്. ഞാന്‍ വരും. ജീവിക്കുന്ന സിനിമകളുമായി……
Read Moreഇനി തെളിഞ്ഞൊഴുകും; പിറവം പുഴ ശുചിയാക്കാൻ “സേവ് പിറവം പുഴ’ പ്രവർത്തകർ
പിറവം: “സേവ് പിറവം പുഴ’ പ്രവർത്തകരുടെ നേതൃത്വത്തിൽ പിറവം പുഴയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. നഗരസഭ കൗണ്‍സിലർ ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച സേവ് പിറവം പുഴ എന്ന കൂട്ടായ്മയാണ് പുഴയിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന പുഴ ശുചീകരണ പ്രവർത്തനങ്ങൾ സി പി എം എരിയ സെക്രട്ടറി ഷാജു ജേക്കബ് പാഴൂർ കല്ലിടുന്പിൽ കടവിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സണ്‍ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം , സേവ് പിറവം പുഴ കോർഡിനേറ്റർ ജിൽസ് പെരിയപ്പുറം, ജയിംസ് ഓണശേരിൽ, ജിമ്മി ചാക്കപ്പൻ , ബേസിൽ തോട്ടപ്പിള്ളിൽ, ജിതിൻ കുന്നത്ത്, ഷാരോണ്‍ ഏലിയാസ്, ജോണ്സണ് എന്നിവർ നേതൃത്വം നൽകി.
Read More