തലശേരി: പൊയിലൂരിൽ ക്വാറിക്കെതിരെ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നു. കൊളവല്ലൂർ കല്ലുവളപ്പിൽ ക്വാറിയിൽ നിർത്തിയിട്ടിരുന്ന ഹിറ്റാച്ചി മണ്ണുമാന്തി യന്ത്രം കത്തിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊളവല്ലൂർ പോലീസ് സ്ഥലത്തെത്തി അന്വഷണം നടത്തി. പൊയിലൂർ വെങ്ങത്തോടിൽ പുതുതായി ആരംഭിച്ച ക്വാറിക്കെതിരെ നടക്കുന്ന സമരത്തിന്റെ തുടർച്ചയാണ് മണ്ണു മാന്തി യന്ത്രം കത്തിക്കലെന്ന നിഗമനത്തിലാണ് പോലീസ്. വെങ്ങത്തോടിലെ ക്വാറിക്കെതിരെ നാട്ടുകാർ കഴിഞ്ഞ മാസം 18 മുതൽ നടത്തി വരുന്ന സമരം ഇന്നലെ വീണ്ടും സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരം പതിനഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ഹിറ്റാച്ചി ഉൾപ്പടെയുള്ള വാഹനങ്ങളുമായി ക്വാറിയിലേക്ക് കടക്കാനുള്ള നീക്കം സമരക്കാർ റോഡിൽ കുത്തിയിരുന്ന് തടഞ്ഞു. മാർഗതടസം സൃഷ്ടിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലച്ചു. സ്ത്രീകൾ ഉൾപ്പെടെ…
Read MoreDay: March 5, 2021
സുശാന്ത് സിംഗിന്റെ മരണം; റിയ ചക്രവർത്തി ഉൾപ്പടെ 33 പേർക്കെതിരെ 12,000 പേജുള്ള കുറ്റപത്രം
മുംബൈ: ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രവര്‍ത്തി ഉള്‍പ്പടെ 33 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 12,000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ട് പേര് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നേരത്തെ, കേസുമായി ബന്ധപ്പെട്ട് റിയ ചക്രവര്‍ത്തി, സഹോദരന് ഷോവിക് ചക്രവര്‍ത്തി എന്നിവരെ അറസ്റ്റിലായിരുന്നു. പിന്നീട് ഇവര്‍ ജാമ്യത്തിലിറങ്ങി. അന്വേഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ടോണിക്സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ നിര്‍മിത കറന്‍സികള്‍ എന്നിവയെല്ലാം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Read Moreകാറുകൾ വാടകയ്ക്കെടുത്ത് വ്യാജ ആർസി ബുക്ക് ഉണ്ടാക്കി വിൽപ്പന; നാഗമാണിക്യം നൽകാമെന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; കണ്ണൂരിൽ പിടിയിലായത് തൃശൂരുകാരൻ അഷറഫ്
കണ്ണൂർ: കാറുകൾ വാടകയ്ക്കെടുത്ത് വ്യാജ ആർസി ഉണ്ടാക്കി വിൽപന നടത്തിയ സംഭവത്തിൽ അറസ്റ്റിലായ തൃശൂർ വടക്കാഞ്ചേരി സ്വദേശിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയത് വ്യാപകമായ തട്ടിപ്പുകൾ. തൃശൂർ വടക്കാഞ്ചേരി സ്വദേശി അഷറഫ് (43) നെയാണ് കഴിഞ്ഞദിവസം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് നിരവധി തട്ടിപ്പു കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസിന് മനസിലായത്. നാഗമാണിക്യം നൽകാമെന്ന പേരിൽ കേരളത്തിൽ പലരിൽ നിന്നുമായി ലക്ഷങ്ങൾ അഷറഫ് വാങ്ങിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നോട്ടിരട്ടിപ്പ് തട്ടിപ്പും ഇയാൾ നടത്തിയിട്ടുണ്ട്.ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനായി പോലീസ് സംഘം കസ്റ്റഡിയിൽ വാങ്ങും. വ്യാജ ആർസി കേസിൽ രണ്ടു പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. തില്ലങ്കേരി കാവുംപടിയിലെ പുൽഹാൻപുരയിൽ കെ.വി. ഫൈസലി (40)നെ ഊട്ടിയിൽ നിന്നും കാസർഗോഡ് നീലേശ്വരം സ്വദേശി മന്നൻ പുറം റിയാസ് മൻസിലിൽ റിയസി(41)നെ ബാംഗ്ലൂരിൽ നിന്നും പിടികൂടിയിരുന്നു.…
Read Moreപിന്തുണരാജി രാഷ്ട്രീയം കണ്ട് മടുത്തു, ഞങ്ങക്കൊരു പ്രസിഡന്റിനെ കിട്ട്വോ.. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ വീണ്ടും അവിണിശേരിയിൽ തെരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻതൃശൂർ: വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നാടൊരുങ്ങുന്പോൾ ഞങ്ങക്കൊരു പ്രസിഡന്റിനെ കിട്ട്വോ എന്നാണ് ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത അവിണിശേരി പഞ്ചായത്തിലുള്ളവർ ചോദിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷൻമാരെല്ലാം അധികാരത്തിലേറി ഭരണം തുടങ്ങിയിട്ടും ചേർപ്പ് അവിണിശേരി പഞ്ചായത്തിൽ മാത്രം ഇപ്പോഴും പ്രസിഡന്റുമില്ല വൈസ് പ്രസിഡന്റുമില്ല. ഇനി നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞേ അവിണിശേരിയിൽ പഞ്ചായത്ത് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുകയുള്ളു. ഏപ്രിൽ ആറിന് നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വരുന്നതിന് മുന്‍പു വേണമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വീണ്ടും നടക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പഞ്ചായത്തിലെ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കില്ല. പിന്തുണരാജി രാഷ്ട്രീയം അവിണിശേരിയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും പയറ്റിക്കൊണ്ടിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടു തവണ നടന്ന പ്രസിഡ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ രണ്ടു തവണയും യുഡിഎഫ് പിന്തുണയോടെ…
Read Moreപെരുമ്പാവൂരങ്കത്തിന് ആരെല്ലാം? എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂരിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഇവരൊക്കെ…
പെരുമ്പാവൂർ: എങ്ങോട്ട് വേണമെങ്കിലും ചായുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ വിവിധ മുന്നണികളുടെ സ്ഥാനാർഥികളെ സംബന്ധിച്ചുളള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. സംസ്ഥാനഭരണം സുഗമമാക്കാൻ മുന്നണികളെ പലവട്ടം സഹായിക്കുന്ന ഈ മണ്ഡലത്തിന്റെ ചരിത്രവും വർത്തമാനവും സ്ഥാനാർഥികളുടെ വിജയഘടകങ്ങളാകാറില്ലെന്നതാണ് വാസ്തവം. യാക്കോബായ, ഈഴവ, മുസ്ലിം വോട്ടുകൾ ഗതിനിർണയിക്കുന്ന മണ്ഡലം രാഷ്ട്രീയ ചായ്വുകൾക്കുമപ്പുറം വ്യക്തിപ്രഭാവത്തിൽ വിജയം സമ്മാനിക്കുന്ന ഒന്നാണ്. സ്ഥാനാർഥികളെ സംബന്ധിച്ച് വിവിധ പാർട്ടികൾ ചർച്ച നടത്തി ധാരണകളായിട്ടുണ്ടെങ്കിലും ഘടകകക്ഷികളുടെ നീക്കം, നേതൃത്വത്തിന്റെ സമ്മതം, സാമുദായിക സമവാക്യം എന്നീ ഘടകങ്ങൾ അനുസരിച്ചായിരിക്കും അന്തിമപ്രഖ്യാപനം. നേരത്തേ തുടങ്ങി യുഡിഎഫ് പതിവിന് വിപരീതമായി സ്ഥാനാർഥി നിർണയത്തിൽ ഇതര മുന്നണികളെ ബഹുദൂരം പിന്നിലാക്കി യുഡിഎഫിൽ സ്ഥാനാർഥി ധാരണയായിട്ടുണ്ട്. സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിളളിയെ തന്നെയാണ് യുഡിഎഫ് മണ്ഡലം കാക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും രമേഷ് ചെന്നിത്തല നയിച്ച യാത്രയിലും പിന്നീട് കോൺഗ്രസ് ഭവൻ ഉദ്ഘാടനച്ചടങ്ങളിലും…
Read Moreസിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം ; ലഡുപൊട്ടിയത് വൈപ്പിനിലെ കോണ്‍ഗ്രസുകാരുടെ മനസിൽ; കാരണം ഇങ്ങനെ…
വൈപ്പിൻ: രണ്ട് വട്ടം കഴിഞ്ഞവർക്ക് മൂന്നാം വട്ടവും സീറ്റ് നൽകേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉറച്ച തീരുമാനം വന്നതോടെ വൈപ്പിൻ മണ്ഡലത്തിലെ സിപിഎം ഔദ്യോഗിക പക്ഷക്കാർക്കൊപ്പം കോണ്‍ഗ്രസുകാരുടെ മനസിലും ലഡു പൊട്ടി. സിപിഎം സെക്രട്ടേറിയേറ്റിന്റെ തീരുമാനം അനുസരിച്ച് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും മത്സരംഗത്തുണ്ടായിരുന്ന എസ്. ശർമ മൂന്നാം വട്ടം ഇല്ലെന്ന ആശ്വാസമാണ് കോണ്‍ഗ്രസുകാരുടെ മനസിൽ ലഡുപൊട്ടാൻ കാരണം. അതേ സമയം ഏറെ നാളുകളായി ഔദ്യോഗിക പക്ഷം ആഗ്രഹിച്ചിരുന്ന വൈപ്പിൻ സീറ്റ് കെ.എൻ. ഉണ്ണിക്കൃഷ്ണനു ലഭിക്കുമെന്നതാണ് ഔദ്യോഗിക പക്ഷത്തിന് ആഹ്ലാദത്തിനു ഇട നൽകിയിട്ടുള്ളത്. സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനത്തിൽ വൈപ്പിനിൽ ഉണ്ണിക്കൃഷ്ണന്റെ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇതിനു മാറ്റമുണ്ടാവില്ലെന്നാണ് ഇവരുടെ പ്രതികരണം. സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന സമിതി തള്ളിക്കളഞ്ഞ ചരിത്രം സിപിഎമ്മിൽ ഉണ്ടായിട്ടില്ലെന്നാണ് ഇതിനു പിൻബലമായി ഇവർ പറയുന്നത്. അങ്ങിനെ വന്നാൽ…
Read Moreഓർഡറിനൊപ്പം ഉരുളക്കിഴങ്ങ് ഫ്രീ! സൗജന്യമായി നൽകുന്നത് 200 ടണ്‍ ഉരുളക്കിഴങ്ങ്
ഓണ്‍ലൈനായി ഭക്ഷണം ഓർഡർ ചെയ്യുന്പോൾ ഓഫറുകൾ സാധാരണമാണ്. എന്നാൽ പാരീസിലെ ബർഗർ കിങ് എന്ന പ്രമുഖ ഫുഡ് ചെയിൻ ബ്രാൻഡിന്റെ റസ്റ്ററന്റുകളിൽ നിന്നും എന്തു ഭക്ഷണം ഓർഡർ ചെയ്താലും ഒരു കിലോ ഉരുളക്കിഴങ്ങ് സൗജന്യമാണ്. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനാണ് ബർഗർ കിങിന്റെ ഈ പദ്ധതി. അധികമായി വാങ്ങിയ 200 ടണ്‍ ഉരുളക്കിഴങ്ങാണ് ഇങ്ങനെ സൗജന്യമായി നൽകുന്നത്.
Read Moreയുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നു; പവന് വില 33,000 രൂപയ്ക്കരികെ; തിരുത്തല്‍ സംഭവിച്ചാല്‍…
കൊച്ചി: സ്വര്‍ണവില വീണ്ടും ഇടിഞ്ഞതേടെ സംസ്ഥാനത്ത് പവന് വില 33,000 രൂപയ്ക്കരികെയെത്തി. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണു ഇന്നു കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,145 രൂപയും പവന്‍വില 33,160 രൂപയുമായി. ഇന്നും ഇന്നലെയുമായി മാത്രം ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണു കുറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.ഇവിടെനിന്നും ഇതുവരെ ഗ്രാമിന് 1,105 രൂപയുടെയും പവന് 8,840 രൂപയുടെയും ഇടിവാണു നേരിട്ടിട്ടുള്ളത്. ഡോളര്‍ കരുത്താര്ജിക്കുന്നതുമൂലം യുഎസ് ട്രഷറി ബോണ്ടുകളിലേക്കു പണമൊഴുകുന്നു. ഇതു സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി. അതേസമയം, വിപണിയില്‍ വിലയിടിവ് ഗുണകരമായി പ്രതിഫലിക്കുന്നുവെന്നു വ്യാപാരികള്‍ പറയുന്നു. ഓഫ് സീസനാണെങ്കിലും മുന്‍ മാസങ്ങളിലെ അപേക്ഷിച്ച് വ്യാപാരം വര്‍ധിച്ചതായാണു വ്യാപാരികള്‍ പറയുന്നത്. വിലയിടിവ് വരും ദിവസങ്ങളിലും തുടരുമെന്നാണു വിപണിയില്‍നിന്നു ലഭിക്കുന്ന…
Read Moreജോലിക്കാരൻ കാമുകൻ! പുരുഷ സൗഹൃദം തേടി ഗണ്ണസ് പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു; വീണവർ അപകടത്തെയാണ് പ്രണയിക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല…
ഗണ്ണസിന്റെ ഹോം സ്റ്റേയിൽനിന്നു കുറേ കത്തുകൾ കണ്ടെത്താൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞുവെന്നതാണ് ഈ കേസിലെ വഴിത്തിരിവ്. സഹോദരനും ഗണ്ണസും തമ്മിലുള്ള ഇടപാടുകൾ ആയിരുന്നു കത്തുകളിൽ അത്രയും. ഈ കത്തുകൾ വിശദമായി പരിശോധിച്ചതിൽനിന്ന് അധികാരികൾക്ക് ഒരു കാര്യം പിടികിട്ടി. ഗണ്ണസ് ചെറിയ മീനല്ല! കത്തിൽനിന്നു ലഭിച്ച ചില സൂചനകൾ വച്ചു പോലീസ് വിശദമായ അന്വേഷണം തുടങ്ങി. മനുഷ്യ ശരീരത്തിന്റെ വിവിധ അവശിഷ്ടങ്ങളും മറ്റും ഒന്നിനു പിറകെ ഒന്നായി ഹോം സ്റ്റേയിൽനിന്നു കണ്ടെത്താനുള്ള കാരണം തേടി പോലീസ് നീങ്ങി. അടക്കിയതിലും ഹോം സ്റ്റേയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ അടക്കം ചെയ്തതിലും ചില പ്രത്യേകതകൾ പോലീസ് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അവശിഷ്ടങ്ങളെല്ലാം ഒരേ രീതിയിൽ മറവുചെയ്ത നിലയിലാണ് കണ്ടെത്തിയത്. ശരീരത്തിൽനിന്നു തലയോട്ടി വേർപ്പെടുത്തിയിട്ടുണ്ടാവും, തോളിൽനിന്നു കൈകൾ നീക്കി, കാൽമുട്ടുകൾ മുറിച്ചുമാറ്റി, മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചു പ്രത്യേകം പരിശീലനം നേടിയതു പോലെയായിരുന്നു ഒാരോ മൃതദേഹങ്ങളുടെ അടക്കം ചെയ്തിരിക്കുന്നത്.…
Read Moreകോൺഗ്രസ് പ്രവർത്തക ക്യാമ്പിൽ ഗ്രൂപ്പ് തിരിഞ്ഞ് കൂട്ടയടി; ഗ്രൂപ്പ് നോക്കാതെ പരിക്കേറ്റുവന്നവരെ അഡ്മിറ്റ് ചെയ്ത് അശുപത്രി അധികൃതർ
കാക്കനാട്: തൃക്കാക്കരയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്ന കോൺഗ്രസ് പ്രവർത്തക ക്യാന്പിൽ കൂട്ടയടി. ഗ്രൂപ്പ് തിരിഞ്ഞ് ഇരു വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. വെസ്റ്റ് മണ്ഡലത്തിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് ഗ്രൂപ്പ് തിരിഞ്ഞുള്ള വാക്കുതർക്കം ആക്രമണത്തിൽ കലാശിച്ചത്. ക്യാന്പ് കഴിഞ്ഞ് ഇന്നലെ രാത്രി 10.30ഓടെയാണ് സംഘർഷം ഉണ്ടായത്. എ വിഭാഗക്കാരായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം മൻസൂർ, കെഎസ്യു ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.എൻ. നവാസ്, ഐ വിഭാത്തിലെ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് റസൽ എന്നിവർക്കാണ് പരിക്കേറ്റത്. മൻസൂറിന് കസേര കൊണ്ട് ഏറ്റ അടിയിലാണ് മുക്കിന് പരിക്കേറ്റത്. മൂക്കിൽനിന്നും രക്തം വാർന്ന നിലയിലാണ് മൻസൂറിനെ തൃക്കാക്കരകോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവാസിന് കൈക്ക് മുറിവേൽക്കുകയും തലക്കും, ശരീരത്തും ക്ഷതമേറ്റതായും പറയുന്നു. അടിപിടിക്കുശേഷം ശാരീരികാ സ്വസ്ഥത അനുഭവപ്പെട്ട റസലിനെ പ്രവർത്തകർ…
Read More