ദുല്‍ഖര്‍ നായകനായെത്തിയ പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് മാളവിക മോഹന്‍. ദളപതി രജനീകാന്ത് ചിത്രം പേട്ടയിലൂടെ തുടങ്ങി ഇപ്പോള്‍ ഇളയദളപതി വിജയ് ചിത്രം മാസ്റ്ററിലൂടെ തമിഴകത്തിന്റെ പ്രിയ നായികയായി തിളങ്ങി നില്‍ക്കുകയാണ് മാളവിക. തന്റെ ആദ്യ ചിത്രമായ പട്ടം പോലെ പരാജയപ്പെട്ടത് വലിയ ആഘാതം ആയിരുന്നുവെന്നും, ആ സമയത്ത് വലിയ പരിഹാസമാണ് നേരിട്ടതെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ബാക്കി പരാജയങ്ങള്‍ പ്രൈവറ്റ് ആണെങ്കില്‍ സിനിമയിലേതു പബ്ലിക്ക് ആണെന്നും അതു വലിയ ആഘാതമുണ്ടാക്കുമെന്നും മാളവിക ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പട്ടം പോലെ എന്ന ചിത്രത്തെക്കുറിച്ച് നല്ല പ്രതീക്ഷയായിരുന്നു. ദുല്‍ഖറിന്റെ നായിക, ഞാന്‍ അച്ഛനെ പോലെ ആദരിക്കുന്ന അഴകപ്പന്‍ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ പട്ടം പോലെയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി. പക്ഷേ, സിനിമ…
Read MoreDay: March 5, 2021
ആദ്യ പ്രതിഫലം വെളിപ്പെടുത്തി അനു സിത്താര; വിശ്വസിക്കാനാവാതെ ആരാധകർ
സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തി നടി അനു സിത്താര. ആരാധകരുമായി നടത്തിയ സംവാദത്തിലാണ് ചോദ്യത്തിനു മറുപടിയായി നടി ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി യാതൊരു തുകയും ലഭിച്ചിട്ടില്ലെന്ന് നടി പറയുന്നു. ഇൻസ്റ്റഗ്രാമിലായിരുന്നു സംവാദം. തന്നെ വീട്ടിൽ വിളിക്കുന്ന പേര് ചിങ്ങിണി എന്നാണെന്നും താരം പറയുന്നു. 2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.
Read Moreഎല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണം! അമ്മയാകാനൊരുങ്ങി ശ്രേയ ഘോഷാൽ; ആശംസകൾ നേർന്ന് ആരാധകർ
അമ്മയാകാനൊരുങ്ങുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച് ഗായിക ശ്രേയ ഘോഷാൽ. വയറിൽ കൈ ചേർത്ത് നിൽക്കുന്നതിന്റെ ചിത്രം ശ്രേയ പങ്കുവച്ചു. ഏറെ സന്തോഷത്തോടെയും ആകാംക്ഷയോടെയുമാണ് ഇക്കാര്യം അറിയിക്കുന്നത്. ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിക്കുമ്പോൾ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും ശ്രേയ ഘോഷാൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ശൈലാദിത്യ മുഖോപാധ്യായ ആണ് ശ്രേയ ഘോഷാലിന്റെ ഭർത്താവ്. രണ്ടുപേരുടെയും പേരുകൾ കൂട്ടിച്ചേർത്ത് ‘ശ്രേയാദിത്യ ഓൺ ദ് വേ’ എന്നു കുറിച്ചുകൊണ്ടാണ് ആദ്യകൺമണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ഗായിക അറിയിച്ചത്.
Read Moreപീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മർദ്ദം; യുപിയിൽ പെൺകുട്ടി ജീവനൊടുക്കി; പ്രതിയുടെ അമ്മയടക്കം മൂന്ന് പേർക്ക് അറസ്റ്റിൽ
ലക്നോ: ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ജീവനൊടുക്കി. സംബാല്‍ ജില്ലയിലാണ് 21കാരി തുങ്ങി മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ജനുവരിയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. തുടര്‍ന്ന് പ്രതിക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാത്തില്‍ ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് പിടികൂടി. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പ്രതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ സമ്മര്‍ദ്ദം താങ്ങാന്‍ സാധിക്കാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിയുടെ പിതാവ്, മാതാവ്, സഹോദരന് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Read Moreഅവിശ്വസനീയമായ ഇന്ത്യ! പാന്റ്സ്, ഷർട്ട്, ബെൽറ്റ്… അല്പം പരിഷ്കാരി ആണ് ഈ ആന; ചിത്രം വൈറലാകുന്നു…
ആനയെ എവിടെ വെച്ചു കണ്ടാലും ഒന്നു നോക്കാതെ ആരും പോകാറില്ല. അത്രയ്ക്കുണ്ട് ആനകളോടുള്ള മനുഷ്യന്റെ കൗതുകം. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ആനകളും നിരവധിയാണ്. അല്പം ഫ്രീക്കനായ ഒരു ആനയാണ് ഇത്തവണ സമൂഹമാധ്യമങ്ങളിലെ താരം. പാന്റ്സ്, ഷർട്ട്, ബെൽറ്റ് അങ്ങനെ അല്പം കാര്യമായി തന്നെ ഫ്രീക്കനായിരിക്കുകയാണ് ആന. അവിശ്വസനീയമായ ഇന്ത്യ എന്ന അടിക്കുറിപ്പോടെ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള ഷർട്ടും വെള്ള നിറത്തിലുള്ള പാന്റും കറുത്ത ബെൽറ്റുമൊക്കെയിട്ട് ഗമയിലങ്ങനെ നടക്കുന്ന ആനയെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Read Moreനിങ്ങൾ മനോരോഗിയാണോ എന്ന് അറിയാനുള്ള പരിശോധനയുടെ ഫലം അറിയേണ്ടേ ? പരീക്ഷണവുമായി യുവതി…
മനോരോഗി എന്നു കേൾക്കുന്പോൾ ആളുകളുടെ മനസിൽ പലതരത്തിലുള്ള ചിന്തകളാണ് എത്തുന്നത്. മനോരോഗത്തിന് കാരണം പലപ്പോഴും മനസിന്റെ തോന്നലുകളാണ്. പേടി കാരണം മനസിന്റെ താളം തെറ്റുന്നവരുണ്ട്. കൃത്യമായ ചികിത്സ നൽകിയാൽ ഏതൊരു രോഗവും മാറും. എല്ലാ മനുഷ്യരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനോരോഗികളാണെന്ന് പറയാറുണ്ട്. സംശയം, ദേഷ്യം, ക്രൂരത തുടങ്ങിയ സ്വഭാവങ്ങളെല്ലാം ഒരുതരം മനോരോഗമാണ്. ഒരു മനോരോഗിയാണോയെന്ന് സ്വയം എങ്ങനെ കണ്ടുപിടിക്കാമെന്ന് പറയുകയാണ് ടിക്ക് ടോക്ക് താരമായ സോഫിയ. ടിക്ക് ടോക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് സ്വന്തം വ്യക്തിത്വം എങ്ങനെ കണ്ടുപിടിക്കാമെന്ന ട്രിക്ക് സോഫിയ വെളിപ്പെടുത്തുന്നത്. താനൊരു ഡോക്ടറോ മെഡിക്കൽ പ്രാക്ടീസ് ചെയ്യുന്ന ആളോ അല്ലെന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ആദ്യം കണ്ണടയ്ക്കുക. അതിനു ശേഷം ഇരുണ്ട, ഒരു കൊടുകാട്ടിൽ കൂടി ഒറ്റയ്ക്ക് നടക്കുകയാണെന്ന് സങ്കൽപ്പിക്കുക. ഇപ്പോൾ നിങ്ങളുടെ ഹൃദയം ശക്തിയായി മിടിക്കാൻ തുടങ്ങും ചുറ്റുമുള്ള വസ്തുക്കളുടെ…
Read Moreകേരളത്തിൽ ഇത്തവണ രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല; നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായിയുടെ വാക്കുകൾ ഇങ്ങനെ…
തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ഉറപ്പാണ് എൽഡിഎഫെന്ന് പറയുന്നു.എൽഡിഎഫിന്റെ വികസനത്തിന് വിരാമമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടുകയാണ്. കോൺഗ്രസ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങൾക്ക് ജനങ്ങൾ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററിൽ കുറിച്ചു.
Read Moreതോക്കുകളുടെ രാജകുമാരി..! എല്ലാത്തരം തോക്കുകളും ഉപയോഗിക്കാൻ ജൂലിക്ക് അറിയാം; അതിന് ഒരുകാരണവുമുണ്ട്…
ഇസ്രായേൽ സ്വദേശിനിയാണ് ഇരുപത്തിയാറുകാരിയായ ഒറിൻ ജൂലി. ജൂലി മറ്റൊരു പേരിൽക്കൂടി അറിയപ്പെടുന്നുണ്ട്- തോക്കുകളുടെ രാജകുമാരി. ഇങ്ങനെ അറിയപ്പെടാൻ കാരണവുമുണ്ട്. ജൂലിക്കൊപ്പം സദാ തോക്കും ഉണ്ടാവും. എല്ലാത്തരം തോക്കുകളും ഉപയോഗിക്കാൻ ജൂലിക്ക് അറിയാം. അതിന് ഒരുകാരണവുമുണ്ട്. രണ്ടുതവണ ജൂലി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. എട്ടാമത്തെ വയസിലും 15-ാമത്തെ വയസിലും. എട്ടാമത്തെ വയസിൽ ജൂലിയേക്കാൾ പ്രായം ചെന്ന ആളായിരുന്നെങ്കിൽ 15-ാമത്തെ വയസിൽ സുഹൃത്താണ് ജൂലിയെ അക്രമിച്ചത്. പേടി കൊണ്ട് രണ്ട് സംഭവങ്ങളും ജൂലി ആരോടും പറഞ്ഞില്ല. പിന്നീട് മൂന്നു വർഷത്തിനു ശേഷം വീട്ടുകാരോട് സംഭവം പറഞ്ഞെങ്കിലും ജൂലിക്കൊപ്പം നിൽക്കാൻ ആരുമുണ്ടായില്ല. പതിനെട്ടാമത്തെ വയസിൽ ജൂലി ഇസ്രായേൽ പ്രതിരോധ സേനയിൽ ചേർന്നു. ഇതോടെ ജൂലിയുടെ ജീവിതം മാറി. സേർച്ച് ആൻഡി റെസ്ക്യൂ യൂണിറ്റിലായിരുന്നു ജോലി. തോക്കുകൾ ഉപയോഗിക്കാനും സ്വയരക്ഷയ്ക്കുള്ള മുറകളും ജൂലി അവിടെ നിന്നു പഠിച്ചു. മൂന്നു വർഷം ഇവിടെ സേവനം…
Read Moreചന്ദ്രനിലേക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ജപ്പാൻ കോടീശ്വരൻ! ചെയ്യേണ്ടത് ഇത്രമാത്രം…
ചന്ദ്രനിൽ പോകുക എന്നത് നിരവധിയാളുടെ സ്വപ്നമാണ്. പണച്ചിലവേറിയ യാത്രയായതുകൊണ്ടു ഭൂരിഭാഗം ആളുകൾക്കും അതൊരു സ്വപ്നം മാത്രമാണ്. എന്നാൽ ചന്ദ്രനിലേക്ക് സൗജന്യമായി കൊണ്ടുപോകാമെന്ന് പറഞ്ഞ് ആരെങ്കിലും വന്നലോ? എന്നാൽ അങ്ങനെ ഒരാൾ എത്തിയിരിക്കുകയാണ്. ജാപ്പനീസ് കോടീശ്വരനും ഫാഷൻ വ്യവസായിയുമായ യൂസാകു മെയ്സാവയാണ് ഈ വാഗ്ദാനം മുന്നോട്ട് വച്ചിരിക്കുന്നത്. ലോകമെന്പാടുമുള്ള ആളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന എട്ടുപേർക്കാണ് സൗജന്യ യാത്ര. സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചാന്ദ്ര ബഹിരാകാശ പേടകത്തിലായിരിക്കും യാത്ര. ഇതിലെ എല്ലാ സീറ്റുകളും ഇദേഹം ബുക്ക് ചെയ്തിരിക്കുകയാണ്. അതിനാൽ ഇത് ഒരു സ്വകാര്യ സവാരി ആയിരിക്കുമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്. കലാകാരന്മാർക്കാണ് സൗജന്യ യാത്രയ്ക്കുള്ള അവസരമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്. ഇനി ആരാണ് കലാകാരൻ എന്നും അദ്ദേഹം പറയുന്നു. സൃഷ്ടിപരമായ എന്തെങ്കിലും ചെയ്യുന്ന ഓരോ വ്യക്തിയെയും ഒരു കലാകാരൻ എന്ന് വിളിക്കാമെന്നാണ് യൂസാകു മെയ്സാവ പറയുന്നത്. തന്റെ ട്വിറ്റർ അക്കൗണ്ടിൽ…
Read Moreഞങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്; കിഴിവിന്റെ പേരിലുള്ള തർക്കം മൂലം നെല്ല് സംഭരണം നടക്കുന്നില്ല: അടിയന്തിരമായി അധികൃതർ ഇടപെടണമെന്ന് കർഷകർ
വൈക്കം: വൈക്കത്തെയും സമീപ പ്രദേശങ്ങളിലേയും പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കിഴിവിന്റെ പേരിലെ തർക്കത്തെ തുടർന്ന് സംഭരിക്കാത്തത് പ്രതിഷേധം രൂക്ഷമാക്കുന്നു. വൈക്കത്തെ വെച്ചൂരിലും കല്ലറയിലും സമീപ പ്രദേശമായ നീണ്ടൂരിലുമാണ് നെല്ല് കെട്ടിക്കിടക്കുന്നത്. കിന്റലിനു 17 കിലോ വരെയാണ് സ്വകാര്യ മില്ലുകാർ കിഴിവ് ആവശ്യപ്പെടുന്നത്. കർഷകരുടെ പ്രതിഷേധം ശക്തമായതോടെ അധികൃതരുടെ ഇടപെടൽ മൂലം കിന്റലിന് ഏഴു കിലോ വരെ ചിലയിടങ്ങളിൽ കർഷകർ നെല്ല് കിഴിവായി നൽകാൻ നിർബന്ധിതരായി. കല്ലറ മുണ്ടാറിൽ കൊയ്തുവച്ച നെല്ല് മൂന്നാഴ്ചയോളമായി സംഭരിക്കാതിരുന്നതിനെ തുടർന്ന് വൈക്കം തോട്ടകം സ്വദേശിയ കർഷകൻ താഴ്ചയിൽ പി.ജെ. സെബാസ്റ്റ്യൻ പെട്രോളൊഴിച്ചു ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. തുടർന്നാണ് നെല്ല് സംഭരിക്കുന്നതിന് അധികൃതർ നടപടി സ്വീകരിച്ചത്. ജില്ലാ പാടി ഓഫീസർ സ്ഥലം മാറി പോയതിനു ശേഷം പകരം ഉദ്യോഗസ്ഥനെത്താത്തതും നെല്ലുസംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കർഷകർ ആരോപിക്കുന്നു. വൈക്കത്തെ വിവിധ പാടശേഖരങ്ങളിൽ അടുത്ത മാസം വിളവെടുപ്പ്…
Read More