വാഷിംഗ്ടണ്‍ ഡിസി: ഈസ്റ്റർ കാലത്തെ കൊറോണ വൈറസ് മുൻകരുതകലിന്റെ ഭാഗമായി വാക്സിന്റെ രണ്ട് ഡോസും ലഭിച്ചവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് സെന്േറഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷന്റെ അറിയിപ്പിൽ പറയുന്നു. വാക്സീൻ സ്വീകരിക്കാത്തവർ ഒത്തുചേരുന്പോൾ മാസ്ക് ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും നിർദേശിക്കുന്പോൾ തന്നെ വക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഒത്തുചേരുന്നതിന് യാതൊരു നിബന്ധനകളുമില്ലെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. അവധി ദിനങ്ങളിൽ ആരാധനാലയങ്ങളിൽ ഒത്തുചേരുന്നവർ കോവിഡ് 19 വ്യാപിക്കുന്നതിനും സാധ്യത വർധിപ്പിക്കുന്നതിനാൽ കഴിവതും വെർച്ച്വൽ ആയി ചടങ്ങുകൾ സംഘടിപ്പിക്കുന്നതാണ് നല്ലതെന്നും സിഡിസി മുന്നറിയിപ്പ് നൽകുന്നു. ഈസ്റ്റർ ആഘോഷം വീടിനു പുറത്ത് സംഘടിപ്പിക്കാനും നിർദേശമുണ്ട്. ടെക്സസിൽ മാത്രമല്ല, അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും കോവിഡ് 19 പൂർണമായും നിയന്ത്രണാധീതമായിട്ടില്ലെന്നും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ വ്യക്തമാക്കി. റിപ്പോർട്ട്: പി.പി. ചെറിയാൻ
Read MoreDay: April 2, 2021
പതിമൂന്നുമാസം പ്രായമായ കുഞ്ഞിന്റെ മരണം: മാതാപിതാക്കൾക്ക് 23 വർഷം തടവ്; കോടതി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പാംബീച്ച് (ഫ്ളോറിഡ): പതിമൂന്നു മാസം പ്രായമായ കുഞ്ഞ് ശരിയായ ആഹാരവും പോഷണവുമില്ലാതെ മരിച്ച സംഭവത്തിൽ കോടതി 23 വർഷം തടവ് ശിക്ഷ വിധിച്ചു. 13 മാസം പ്രായമുള്ള ടെയ്ലി എന്ന കുട്ടിയുടെമരണത്തിൽ പിതാവ് അലജാൻഡ്രൊ അലക്സ് അൽമാനാണു (43) തടവ് ശിക്ഷ ലഭിച്ചത്. കുഞ്ഞ് മരിച്ചത് ശരിയായ ആഹാരവും പോഷണവും ലഭിക്കാത്തതിനാലാണെന്ന് കോടതി പിന്നീട് കണ്ടെത്തി. പതിമൂന്നാം മാസത്തിൽ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കുട്ടിക്ക് ഏഴ് പൗണ്ട് തൂക്കമാണ് ഉണ്ടായിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് കുഞ്ഞ് വളർന്നതെന്നും കോടതി കണ്ടെത്തി. 2016 ഏപ്രിൽ ഒന്നിനാണ് ടെയ്ലി വീട്ടിൽ മരിച്ചത്. ടെയ്ലിയെ കൂടാതെ 8 മുതൽ 14 വയസുവരെ പ്രായമുള്ള ഒൻപതു കുട്ടികളുമായാണ് മാതാപിതാക്കൾ ചെറിയ വീട്ടിൽ കഴിഞ്ഞിരുന്നത്. കുട്ടികളുടെ ശരീരം പോഷകാഹാര കുറവ് മൂലം ശോഷിച്ചതായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നു കുട്ടികളെ ചൈൽഡ് ആൻഡ്…
Read Moreരാത്രി ഏഴ് വരെ പ്രചാരണമാകാം! സംസ്ഥാനത്ത് കൊട്ടിക്കലാശത്തിന് അനുമതിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശമില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കൊട്ടിക്കലാശം വിലക്കിയത്. പകരം ഞായറാഴ്ച രാത്രി ഏഴ് വരെ പ്രചാരണമാകാമെന്നും കമ്മീഷൻ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. തിരുവനന്തപുരത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള 48 മണിക്കൂര്‍ മുതല്‍ തെരഞ്ഞെടുപ്പ് സമയം അവസാനിക്കുന്നതുവരെ യാതൊരുവിധത്തിലുള്ള ഉച്ചഭാഷിണികളോ അനൗൺസ്മെന്റുകളോ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
Read Moreവസതിയിൽ നിരീക്ഷണത്തിലായിരുന്ന സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി; പ്രതീക്ഷ പ്രകടിപ്പിച്ച് സച്ചിന്
മുംബൈ: കോവിഡ് ബാധിതനായി മുംബൈയിലെ വസതിയിൽ നിരീക്ഷണത്തിലായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിനെ ആശുപത്രിയിലേക്ക് മാറ്റി. സച്ചിൻ തന്നെ ഇക്കാര്യം ട്വിറ്ററിൽ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 27ന് കോവിഡ് ബാധിതനായ സച്ചിൻ വീട്ടിൽ കഴിയുകയായിരുന്നു. മുൻകരുതൽ എന്ന നിലയ്ക്കാണ് ആശുപത്രിയിലേക്ക് മാറുന്നതെന്നും കുറച്ചു ദിവസത്തിനകം വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഏവരുടെയും പ്രാർഥനകൾക്കും സ്നേഹാന്വേഷണങ്ങൾക്കും നന്ദി അറിയിച്ച അദ്ദേഹം 2011-ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിന്റെ പത്താം വാർഷികത്തിന്റെ ആശംസയും ട്വിറ്ററിൽ കുറിച്ചു. 47 വയസുകാരനായ സച്ചിൻ അടുത്തിടെ നടന്ന റോഡ് സേഫ്റ്റി സീരീസിൽ പങ്കെടുത്തതിന് പിന്നാലെയാണ് കോവിഡ് ബാധിതനായത്. സച്ചിന് പുറമേ ഇന്ത്യൻ ലജൻഡ്സ് ടീമിലുണ്ടായിരുന്ന ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, സുബ്രഹ്മണ്യൻ ബദരിനാഥ് എന്നിവർക്കും കോവിഡ് പിടിപെട്ടിരുന്നു. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അടക്കം പ്രമുഖ ടീമുകൾ അണിനിരന്ന റോഡ് സേഫ്റ്റി സീരീസിൽ കിരീടം…
Read Moreപത്തനാപുരത്ത് എൽഡിഎഫിൽ തമ്മിലടി! ഗണേഷ്കുമാറും സിപിഐ നേതാക്കളും കൊമ്പുകോർത്തു; തമ്മിലടിയുണ്ടാകനുള്ള കാരണം ഇങ്ങനെ…
കൊല്ലം: തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പത്തനാപുരത്ത് എൽഡിഎഫിൽ തമ്മിലടി. തെരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സ്ഥാനാർഥിയും സിറ്റിംഗ് എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാറും സിപിഐ നേതാക്കളും തമ്മിൽ പോർവിളിയുണ്ടായി. യോഗത്തിൽ പ്രസംഗത്തിനിടെ സിപിഐ നേതാക്കൾ കാലുവാരുമെന്ന് പരക്കെ ആക്ഷേപമുണ്ടെന്ന എംഎൽഎയുടെ വാക്കുകളാണ് തമ്മിലടിക്ക് കാരണം. കാലുവാരുമെന്ന ആക്ഷേപം ഒഴിവാക്കാൻ നേതാക്കൾ തന്നെ പത്രസമ്മേളനം വിളിച്ചു വിശദീകരണം നൽകണമെന്നും എംഎൽഎ ആവശ്യപ്പെട്ടതോടെ സിപിഐ നേതാക്കൾ പ്രതിഷേധവുമായി എണീറ്റു. എംഎൽഎ ഉന്നയിച്ച ആക്ഷേപം തെളിയിക്കണമെന്നും തങ്ങൾ പിറപ്പുദോഷമുള്ളവരല്ലെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സിപിഐയെക്കുറിച്ച് പിതാവ് ആർ.ബാലകൃഷ്ണപിള്ളയോട് പോയി ചോദിക്കാനും നേതാക്കൾ നിർദ്ദേശിച്ചു. സംസ്ഥാന കൗണ്‍സിൽ അംഗം എസ്.വേണുഗോപാൽ, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീൻ എന്നിവരാണ് എംഎൽഎയ്ക്കെതിരേ രൂക്ഷമായി പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥികളെ തോൽപ്പിക്കാൻ കേരള കോണ്‍ഗ്രസ്-ബി ശ്രമിച്ചെന്നും ഇത് മറന്നാണ് എൽഡിഎഫിന് വേണ്ടി മണ്ഡലത്തിൽ പ്രവർത്തിക്കുന്നതെന്നും സിപിഐ നേതാക്കൾ…
Read Moreപെരുമാറ്റചട്ടം ലംഘിച്ചെന്ന്! കോവിഡ് വാർഡിൽ പ്രചാരണ വീഡിയോ ചിത്രീകരണം; എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി
ആലപ്പുഴ: കോവിഡ് വാർഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരിച്ച എൽഡിഎഫ് സ്ഥാനാർഥിക്കെതിരേ പരാതി. ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജനെതിരേയാണ് തെരഞ്ഞെടുപ്പ് കമ്മീalpmlsdmklഷന് പരാതി ലഭിച്ചത്. ആലപ്പുഴ ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിലാണ് എൽഡിഎഫ് പ്രവർത്തകർ പ്രചാരണ വീഡിയോ ചിത്രീകരിച്ചത്. ഇടത് സ്ഥാനാർഥി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
Read Moreബിജെപി സ്ഥാനാര്‍ഥിയുടെ കാറിൽ വോട്ടിംഗ് യന്ത്രം; വിശദീകരണം കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി; ഒടുവില്‍…
ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം കണ്ടെത്തിയ സംഭവത്തില്‍ നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. തെരഞ്ഞെടുപ്പ് കമ്മിഷനാണ് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. വിവാദ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പ് നടത്താനും ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കരിംഗഞ്ച് ജില്ലയിലെ രത്ബാരി മണ്ഡലത്തിലാണ് വിവാദം ഉണ്ടായത്. മണ്ഡലത്തിലെ ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രം കൊണ്ടുപോയത് ബിജെപി സ്ഥാനാർഥിയുടെ ഭാര്യയുടെ കാറിലായിരുന്നു. കരിംഗഞ്ചിലെ മറ്റൊരു മണ്ഡലമായ പത്കർകണ്ഡിയിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു പോളിന്റെ ഭാര്യയുടെ കാറായിരുന്നു ഇത്. സംഭവത്തിൽ ദുരൂഹതയില്ലന്നായിരുന്നു ആദ്യഘട്ടത്തിലെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ കേടായതിനെ തുടര്‍ന്ന് മറ്റൊരു കാറിന്റെ സഹായ തേടിയെന്നായിരുന്നു വിശദീകരണം. സഹായം തേടിയ കാര്‍ സ്ഥാനാര്‍ഥിയുടേതാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഗോഹട്ടി: ആസാമില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തിൽ നിന്ന് വോട്ടിംഗ് യന്ത്രം…
Read Moreഭരണത്തിൽ അടിമുടി അഴിമതി! കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാ; കമ്യൂണിസം കാട്ടുതീപോലെ എല്ലാവരെയും വിഴുങ്ങുമെന്ന് മോദി
പത്തനംതിട്ട: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയതാണെന്നും കാട്ടുതീപോലെ എല്ലാവരെയും ഇത് വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ്-യുഡിഎഫ് നേതാക്കൾക്ക് ധാർഷ്ട്യവും ദുരഭിമാനവുമാണ്. കുടുംബാധിപത്യം കൊണ്ടുവരാനാണ് ഇക്കൂട്ടരുടെ ശ്രമം. ഭരണത്തിൽ അടിമുടി അഴിമതിയാണ്. ഇക്കാര്യത്തിൽ ഇരുമുന്നണികളും തമ്മിൽ മത്സരമുണ്ട്. അധികാരത്തിനായി ഇരുമുന്നണികളും വർഗീയ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം എൻഡിഎയ്ക്ക് അനുകൂലമായി കഴിഞ്ഞു. ഇ.ശ്രീധരന്റെ വരവോടെ കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകും. ഡൽഹിയിലിരുന്ന് രാഷ്ട്രീയ വിശകലനം നടത്തുന്നവർ ഇവിടെ കൂടിയിരിക്കുന്ന ജനത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സാംസ്കാരിക തനിമ എൽഡിഎഫ് സർക്കാർ ഇല്ലാതാക്കി. പുഷ്പങ്ങൾ നൽകി സ്വീകരിക്കേണ്ട അയ്യപ്പഭക്തരെ ലാത്തികൊണ്ടാണ് സർക്കാർ എതിരേറ്റത്. ഏതെങ്കിലും സർക്കാർ സ്വന്തം ജനങ്ങളെ മർദ്ദിക്കുമോ. നാടിന്റെ സംസ്കാരത്തെ ഇല്ലാതാക്കാൻ ബിജെപി അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ഇടത് സർക്കാരിനെതിരേ…
Read Moreറോബർട്ട് വാദ്രയ്ക്ക് കോവിഡ്! പ്രിയങ്ക മൂന്ന് സംസ്ഥാനങ്ങളിലെ പരിപാടികൾ റദ്ദാക്കി; ഡൽഹിയിലെ വീട്ടിൽ ഇരുവരും സ്വയം നിരീക്ഷണത്തിൽ
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോവിഡ് സ്വയം നിരീക്ഷണത്തിലായത് ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന്. ഡൽഹിയിലെ വീട്ടിൽ ഇരുവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കോവിഡ് ബാധിച്ച വിവരം ഫേസ്ബുക്കിലൂടെയാണ് വാദ്ര അറിയിച്ചത്. ക്വാറന്റൈനിൽ പ്രവേശിച്ചതോടെ കേരളം, തമിഴ്നാട്, ആസാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ പ്രിയങ്ക റദ്ദാക്കി. പരിശോധനയിൽ പ്രിയങ്കയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും വാദ്ര എഫ്ബി പോസ്റ്റിൽ പറഞ്ഞു. ശനിയാഴ്ച പ്രചാരണത്തിനായി വീണ്ടും കേരളത്തിലെത്തുമെന്നായിരുന്നു പ്രിയങ്ക നേരത്തെ അറിയിച്ചിരുന്നത്. നേമത്ത് പ്രചാരണത്തിന് എത്താത്തതിൽ കെ. മുരളീധരൻ അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് വീണ്ടും പ്രചാരണത്തിനായി എത്താമെന്ന ഉറപ്പു ലഭിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൽ തെരഞ്ഞെ ടുപ്പു പര്യടനത്തിന് എത്തിയ പ്രിയങ്കാ ഗാന്ധി ആലപ്പുഴയിലും കൊല്ലത്തും റോഡ്ഷോകൾ നടത്തിയിരുന്നു.
Read Moreരാമക്കൽമേട്ടിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി ദേഹാസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ മരിച്ചു; വിദ്യാർഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തത
നെടുങ്കണ്ടം: രാമക്കൽമേട്ടിലെ റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം കൽപകശേരി ജിവിഎച്ച്എസിലെ വിദ്യാർഥി നിഹാൽ (18) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. നിഹാലിന്റെ നേതൃത്വത്തിൽ രണ്ട് ബസുകളിലായി 93 വിദ്യാർഥികളാണ് രാമക്കൽമേട്ടിലെത്തിയത്. ബുധനാഴ്ച രാത്രി റിസോർട്ടിലെ നീന്തൽക്കുളത്തിൽ ഇറങ്ങിയ നിഹാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകിയശേഷം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നൽകിയെങ്കിലും കൂടുതൽ അസ്വസ്ഥതകൾ ഉണ്ടാകുകയും മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്ന് ആരോപിച്ച് വിദ്യാർഥികൾ ബഹളം വച്ചതിനെത്തുടർന്ന് നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിഹാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആന്തരിക അവയവങ്ങൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തതകളുണ്ട്. സ്കൂൾ…
Read More