സ്വന്തം ലേഖകന്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ നിര്‍ണായക ശക്തിയായി മാറുമെന്ന ശുഭപ്രതീക്ഷയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ പൊട്ടിത്തെറി. അര്‍ഹമായ പരിഗണന ഘടകകക്ഷികള്‍ക്ക് ബിജെപിയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന ആരോപണമാണുയരുന്നത്. ബിഡിജെഎസാണ് അമര്‍ഷവുമായി രംഗത്തെത്തിയത്. മത്സരിക്കുന്ന മണ്ഡലത്തിനു പുറത്ത് യാതൊരുപരിഗണനയും ബിജെപി നേതൃത്വം നല്‍കിയിട്ടില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ മുന്നണിയില്‍ തുടരണമോയെന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ചോദിച്ചതു 32, കിട്ടിയത് 21സീറ്റ് വിഭജനഘട്ടത്തില്‍ ബിഡിജെഎസിനെ അവഗണിച്ചിരുന്നെങ്കിലും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി മൗനംപാലിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റ് ലഭിച്ച ബിഡിജെഎസിന് ഇത്തവണ 21 സീറ്റ് മാത്രമായിരുന്ന ലഭിച്ചത്. ആവശ്യപ്പെട്ടതാകട്ടെ 32 സീറ്റും. എന്നിട്ടും തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി തര്‍ക്കത്തിന് ബിഡിജെഎസ് രംഗത്തെത്തിയിരുന്നില്ല. എന്നാല്‍ പ്രചാരണഘട്ടത്തില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്ന അവഗണനയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. ക്ഷണമില്ലാതെബിഡിജെഎസ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നതുള്‍പ്പെടെയുള്ള…
Read MoreDay: April 8, 2021
എന്റെ സ്വഭാവ മഹിമ, എന്റെ സ്വഭാവ മഹിമ മാത്രം..! ബിജെപിയുടെ വളർച്ച ഞാൻ വന്നതോടെ കുറച്ചുകൂടി; മറ്റു മണ്ഡലങ്ങളിലും നല്ലോണം സ്വാധീനിച്ചിട്ടുണ്ട്; പാലക്കാട്ട് എംഎൽഎ ഓഫീസ് തുറന്നു; ബിജെപി ഞെട്ടിച്ച് ഇ. ശ്രീധരൻ
പാലക്കാട്: താരപ്പൊലിമ കൂട്ടുമെന്ന പ്രതീക്ഷയോടെ ബിജെപി വരവേറ്റ ഇ.ശ്രീധരന്റെ ചില പ്രസ്താവനകൾ ബിജെപിയെപ്പോലും ഞെട്ടിക്കുന്നു. താൻ മൂലമാണ് പാർട്ടിക്ക് എന്തെങ്കിലും ഗുണമുണ്ടാകുന്നത് എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ബിജെപിക്കു വലിയ തലവേദന ആയിരിക്കുന്നത്. ബിജെപി പ്രവേശനത്തിന്റെ പിറ്റേന്നു തന്നെ താൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്ന മട്ടിൽ അദ്ദേഹം പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെ തന്റെ വ്യക്തി പ്രഭാവമാണ് ബിജെപിക്ക് ഗുണം ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. ഇത്തരം പ്രസ്താവനകൾ ബിജെപിയിൽ തന്നെ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇതിനിടെ, അമിത്ഷാ കേരളത്തിൽ വന്നപ്പോൾ ഇ.ശ്രീധരൻ സ്റ്റേജിൽ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തെക്കുറിച്ചു പരാമർശങ്ങളൊന്നും നടത്തിയില്ലെന്നു പ്രതിപക്ഷം പരിഹസിച്ചിരുന്നു. ഇതോടെ പിന്നാലെ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീധരനെ പുകഴ്ത്തി. വോട്ടെടുപ്പിനു ശേഷം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രസ്താവനകളാണ് വീണ്ടും ബിജെപിക്കു തലവേദനയായിരിക്കുന്നത്. എംഎൽഎ ഓഫീസ്പാലക്കാട്ട് എംഎൽഎ ഓഫീസ് തുടങ്ങിയെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണു…
Read Moreസ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആക്രമണം; പോലീസ് അന്വേഷണം ആരംഭിച്ചു; പോലീസിനെതിരെ മന്ത്രി രംഗത്ത്
കൊല്ലം : ഇഎംസിസി ഡയറക്ടറും കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ഷിജുവർഗീസിനെതിരെ ആക്രമണം നടന്നെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. വോട്ടെടുപ്പ് ദിവസം രാവിലെ കുരീപ്പള്ളി ഭാഗത്തുവച്ച് ഷിജുവർഗീസ് സഞ്ചരിച്ചിരുന്ന കാറിനുനേരെ പെട്രോൾബോംബ് ആക്രമണമുണ്ടായതായാണ് ഷിജു വർഗീസ് പോലീസിന് പരാതി നൽകിയത്. കാറിന്റെ പിൻഭാഗത്ത് പെട്രോൾ ബോംബ് വീണെങ്കിലും പൊട്ടിത്തെറിക്കാഞ്ഞതിനാൽ ദുരന്തം ഒഴിവായി. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ടവർ പരിധിയിലെ ഫോൺ കോളുകളും പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. സംഭവദിവസം രാവിലെ ഷിജുവർഗീസ് തന്നെയാണ് കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അതേ സേമയം ഈസംഭവം ആസൂത്രിമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഷിജുവർഗീസ് ആസൂത്രണം ചെയ്ത കഥപോലീസ് വിശ്വസിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പറഞ്ഞു പോലീസിനെ…
Read Moreരണ്ട് സുഹൃത്തുക്കൾ നടത്തിയ തെരഞ്ഞെടുപ്പ് പന്തയവും എഗ്രിമെന്റും കൗതുകമായി; സോഷ്യൽ മീഡിയയിൽ വൈറൽ
മുക്കം: തെരഞ്ഞെടുപ്പായാലും കായിക മത്സരങ്ങളായാലും നാട്ടിൻ പുറങ്ങളിൽ പന്തയങ്ങൾ പുതുമയുള്ള കാഴ്ചയൊന്നുമല്ല.പക്ഷെ, കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിലെ രണ്ട് സുഹൃത്തുക്കൾ നടത്തിയ പന്തയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നോർത്ത് കാരശേരി സ്വദേശി ജംഷീറും മലാംകുന്ന് സ്വദേശി ഹരിദാസനും തമ്മിലാണ് പന്തയംവച്ചത്. പക്ഷേ, ഇത് സാധാരണ വാക്കാലുള്ള പന്തയമല്ല. പന്തയം രണ്ട് സാക്ഷികൾ മുഖേന ടൈപ്പ് ചെയ്തെടുത്ത് എഗ്രിമെന്റ് പേപ്പറാക്കിയിരിക്കുകയാണ്. ഇത് ഇതിനകം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. സാധാരണയായി ഭക്ഷണത്തിനും ജ്യൂസിനുമൊക്കെയായി ചെറിയ ചെറിയ പന്തയങ്ങൾ നടക്കാറുണ്ടങ്കിലും ഇത്തരത്തിൽ എഗ്രിമെന്റ് തയാറാക്കി വയ്ക്കുന്നത് ആദ്യമാണ്. എഗ്രിമെന്റിൽ എഴുതിയ കാര്യങ്ങളും കൗതുകമുണർത്തുന്നതാണ്. “തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദ് വിജയിക്കുമെന്ന് ഹരിദാസനും ഇടത് സ്ഥാനാർഥി ലിന്റോ ജോസഫ് വിജയിക്കുമെന്ന് ജംഷീറും പന്തയം വച്ചിരിക്കുന്നു എന്നും പന്തയത്തിൽ പരാജയപ്പെടുന്നവർ മുക്കം “നഹ്ദി മന്തി’യിൽ നിന്ന് ഒരു ഫുൾ മന്തിയും നോർത്ത് കാരശേരിയിലെ…
Read Moreവസ്ത്രവ്യാപാര കേന്ദ്രത്തിന് തീയിട്ടു; ഒരു കോടി രൂപയുടെ നാശനഷ്ടം;പിക്കപ്പ് വാനിലെത്തിയ സംഘം തീവച്ചതായി പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു
കോഴിക്കോട് : നഗരപരിധിയിലെ വസ്ത്ര വ്യാപാരകേന്ദ്രത്തിന് അജ്ഞാത സംഘം തീയിട്ടു. പറമ്പില്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപത്ത് തിങ്കളാഴ്ച ആരംഭിച്ച പപ്പാസ് ആന്‍ഡ് മമ്മാസ് ടെക്സ്റ്റൈയില്സിനാണ് തീവച്ചത്. ഇന്ന് പുലര്‍ച്ചെ 1.50 ഓടെയാണ് സംഭവം. പറമ്പില്‍ബസാര്‍ സ്വദേശി നിജാസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പിക്കപ്പ് വാനിലെത്തിയ നാലംഗ സംഘം തീവച്ചതാണെന്ന് നിജാസ് ചേവായൂര്‍ പോലീസില്‍ പരാതി നല്കി. സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.16 മുറികളുള്ള രണ്ട് നില കെട്ടിടത്തിലാണ് ടെക്സ്റ്റൈയില്‍സ് പ്രവര്‍ത്തിക്കുന്നത്. രണ്ട് നിലകളിലായി സൂക്ഷിച്ച മുഴുവന്‍ വസ്ത്രങ്ങളും കത്തിനശിച്ചിട്ടുണ്ട്. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.ഇന്ന് പുലര്‍ച്ചെ തീപടരുന്നത് കണ്ടവര്‍ വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തീ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട് ബീച്ചില്‍ നിന്നും നരിക്കുനിയില്‍ നിന്നുമുള്ള ഫയര്‍ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. മൂന്നു യൂണിറ്റുകളില്‍ നിന്നുള്ള സേനാംഗങ്ങള്‍ മൂന്നു…
Read Moreകാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിക്കണം ! കാരണമായി കോടതി പറയുന്നതിങ്ങനെ…
ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്ക് ധരിക്കേണ്ടായെന്ന് വിചാരിക്കുന്നത് തെറ്റെന്ന് ഡല്‍ഹി ഹൈക്കോടതി. കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്ക് ധരിക്കാതിരുന്നാല്‍ ഡ്രൈവറുടെ സ്രവം കാറില്‍ വീഴാമെന്നും, മണിക്കൂറുകള്‍ക്കു ശേഷം ആ വാഹനത്തില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് കോവിഡ് രോഗം പകരാന്‍ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തില്‍ പറഞ്ഞു. ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്ക് വെക്കാത്തതിന് ഫൈന്‍ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാല്‍ പോലും പലവഴികളില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അയാള്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് മാര്‍ക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കില്‍ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം. വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിന്‍ഡോകള്‍ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുകയും വിന്‍ഡോ താഴ്ത്തി അയാള്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം. അതുവഴി അയാള്‍…
Read Moreരജനികാന്തിന് വേണ്ടി നോമ്പു നോറ്റ ശ്രീദേവി!
സ്റ്റൈല്‍ മന്നന് രജനികാന്തിന്റെ 70-ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. നടന് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും സഹപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് ചെന്നൈ വെസ്റ്റ് മാമ്പലത്തെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. രജനീകാന്തിന്റെ 70-ാം പിറന്നാളിനോട് അനുബന്ധിച്ച് ഒരു പഴയ സൗഹൃദകഥയാണ് ഇപ്പോള്‍ പുറം ലോകത്ത് എത്തുന്നത്. അന്തരിച്ച തെന്നിന്ത്യന്‍ ബോളിവുഡ് താരമായ ശ്രീദേവിയുമായി രജനികാന്തിന് അടുത്ത സൗഹൃദമായിരുന്നു. രജനി ചിത്രത്തിലൂടെയാണ് ശ്രീദേവി നായികയായി ചുവട് വച്ചത്. ഈ ഒരൊറ്റ ചിത്രം കൊണ്ട് തന്നെ രജനിയും ശ്രീദേവിയും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. റാണഎന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും പ്രചരിക്കുന്നത്. രജനികാന്തിനോടുളള ശ്രീദേവിയുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എത്രത്തോളമാണെന്ന് ഈ സംഭവത്തില്‍ നിന്ന് വ്യക്തമാണ്. സിനിമാ ചിത്രീകരണത്തിനിടയില്‍ രജനികാന്തിന്റെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന്…
Read Moreസോഷ്യല്‍ മീഡിയവഴി പാക് യുവാവുമായി പ്രണയത്തിലായി ! കാമുകനെ കാണാന്‍ അതിര്‍ത്തി കടക്കാനൊരുങ്ങിയ 25കാരി പിടിയില്‍; യുവതി വന്നത് ഭര്‍ത്താവിനെയും അഞ്ചു വയസുകാരിയായ മകളെയും ഉപേക്ഷിച്ച്…
indo-pak love storyസോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ പാക് യുവാവിനെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പിടിയില്‍. ഒഡീഷ സ്വദേശിനിയായ 25കാരിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്‍താപൂര്‍ ഇടനാഴിയിലെത്തിയപ്പോള്‍ ആയിരുന്നു ഇവര്‍ പിടിയിലായത്. സംശയാസ്പദമായ രീതിയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ബിഎസ്എഫ് കാണുകയും തുടര്‍ന്ന് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഈ പെണ്‍കുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി ഒഡീഷക്കാരിയാണെന്ന് ഡിഎസ്പി കന്‍വാല്‍പ്രീത് സിങ്ങും എസ്എച്ച്ഒ അനില്‍ പവറും പറഞ്ഞു. ആറുവര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ രണ്ടു വര്‍ഷം മുമ്പ് തന്റെ മൊബൈലില്‍ ആസാദ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയിലാണ്…
Read Moreടിന്റുവിന് മുൻപ് പരിചയമുള്ളയാളോ സന്തോഷ്? പാലായിൽ പെൺകുട്ടിക്ക് തലയ്ക്കു വെട്ടേറ്റ സംഭവം; അറുപതുകാരനായ ഓട്ടോ ഡ്രൈവർ പിടിയിൽ; ‘പ്രതി പറയുന്നത് വിചിത്ര കാര്യം’;
പാലാ: കൂട്ടത്തിൽ പോരാൻ അറുപതുകാരന്റെ ആവശ്യം. നിരസിച്ചതോടെ പ്രതികാരം. പാലായിൽ റോഡിൽ പെണ്‍കുട്ടിയ്ക്കു തലയ്ക്കു വെട്ടേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. പോലീസ് പ്രതിയുടെ മൊഴിയെടുത്തു ചോദ്യം ചെയ്യുന്നു. പാലാ വെള്ളിയേപ്പളളി വലിയമലയ്ക്കൽ ടിന്റു മരിയ ജോണി(26)നാണു ഇന്നലെ പുലർച്ചെ വെട്ടേറ്റത്. സംഭവത്തിൽ കടപ്പാട്ടൂർ സ്വദേശിയായ ഓട്ടോഡ്രൈവർ സന്തോഷ് (60) പോലീസിന്റെ പിടിയിൽ. തലയ്ക്കു മാരകമായി പരിക്കേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം. എറണാകുളത്ത് പരീക്ഷയെഴുതുന്നതിനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ടിന്റു. വീട്ടിൽനിന്നും 150 മീറ്റർ പിന്നിട്ടപ്പോഴാണ് ആക്രമണം. മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമി ടിന്റുവിന്റെ തലയ്ക്കു വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരിക്കേറ്റു റോഡിൽ കിടന്ന ടിന്റുവിനെ പ്രഭാത സവാരിക്കിറങ്ങിയവരാണു കണ്ടത്. തുടർന്ന് ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ടിന്റു…
Read Moreഎൽഡിഎഫ്, യുഡിഎഫ് മുന്നണികളെ വെട്ടിലാക്കി തിരുവനന്തപുരത്തെ എസ്ഡിപിഐ വോട്ട്
തിരുവനന്തപുരം: എൽഡിഎഫ്, യുഡിഎഫ് മുന്നണികളെ വെട്ടിലാക്കി എസ്ഡിപിഐ നേതൃത്വത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇരുമുന്നണികളും എസ്ഡിപിഐയോട് വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള പറഞ്ഞതാണ് വിവാദമാകുന്നത്. നേമത്ത് എസ്ഡിപിഐ പിന്തുണ നൽകിയത് എൽഡിഎഫിനാണെന്നും സിയാദിന്റെ വെളിപ്പെടുത്തൽ. തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിനെ പിന്തുണച്ചുവെന്നുമാണ് എസ്ഡിപിഐ വ്യക്തമാക്കിയത്. കഴക്കൂട്ടത്ത് മനസാക്ഷി വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടത്. എൽഡിഎഫിനേയും യുഡിഎഫിനേയും നിയന്ത്രിക്കുന്നത് മത തീവ്രവാദ ശക്തികളാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. വർഗീയ ശക്തികളായ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് എന്നിവർ എൽഡിഎഫിനേയും ജമാ അത്തെ ഇസ്ലാമി യുഡിഎഫിനേയും പല സ്ഥലങ്ങളിലും പിന്തുണച്ചിട്ടുണെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. അതേ സമയം എസ്ഡിപിഐ അനുഭാവികളായ ആളുകൾ തങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ അവരുടെ പിന്തുണ തേടി പാർട്ടി…
Read More