അടുത്ത അഞ്ചു ദിവസം കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ ഇടിമിന്നലുകള്‍ വലിയ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദ്ദേശത്തില്‍ പറയുന്നു.
Read MoreDay: April 8, 2021
ബിജെപി സ്ഥാനാര്‍ഥിയായതോടെ കുടുംബം ഒന്നാകെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു ! മക്കളുടെ സിനിമ അവസരങ്ങള്‍ നഷ്ടമായി; തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…
ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന് കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന് പറയുന്നു.
Read Moreഇനിയെന്തിന് വിവിപാറ്റ് ! വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘രണ്ടെണ്ണം അടിച്ച’ ഉദ്യോഗസ്ഥന് വിവിപാറ്റ് സ്ലിപ്പുള്ള പെട്ടി ബസില്‍ നിന്ന് വലിച്ചെറിഞ്ഞു; സംഭവം കൊല്ലത്ത്…
തിരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ രണ്ടെണ്ണം അടിച്ച് ബസ്സിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു ബോധോദയം ഉണ്ടാകുന്നത്. വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്ളിപ്പുകള്‍ സൂക്ഷിക്കണം. മദ്യത്തിന്റെ ഓരോരോ കളികളേ… പിന്നെ ഒന്നും നോക്കിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ സൂക്ഷിച്ച പെട്ടിയെടുത്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്കൊരേറ്. വെളിയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കല്ലുവാതുക്കല്‍ വിളവൂര്‍ക്കോണം സുരേഷ്കുമാറാണ് തിരഞ്ഞെടുപ്പില്‍ പുതുമാതൃക തീര്‍ത്ത് സസ്പെന്ഷന് സ്വന്തമാക്കിയത്. ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്കൂള്‍ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാര്‍. ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥര്‍ ബസില്‍ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കളക്ഷന്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാര്‍ പെട്ടി വലിച്ചെറിഞ്ഞത്. ബസില്‍ വച്ച് സുരേഷ്കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസര്‍ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്ളിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ…
Read Moreഫലമറിയാൻ ഇനി 24 ദിവസങ്ങൾ; ശതമാനക്കണക്ക് തലനാരിഴകീറി പരിശോധിച്ചു മുന്നണികൾ
കടുത്തുരുത്തി: വോട്ടുകള്‍ പെട്ടിയിലായെങ്കിലും കടുത്തുരുത്തി മണ്ഡലത്തിലെ വോട്ടിംഗ് തലനാരിഴ കീറി പരിശോധിച്ചു മുന്നണികളും സ്ഥാനാര്‍ഥികളും. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തെക്കാള്‍ കാര്യമായ വ്യത്യാസം വരാത്തതാണ് മുന്നണികളും സ്ഥാനാര്‍ഥികളും പ്രധാനമായും വിലയിരുത്തുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 69.59 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണയത് 68.05 ശതമാനം. 1,27,749 വോട്ടര്‍മാരാണ് ഇത്തവണ ബൂത്തുകളിലെത്തി വോട്ട് രേഖപെടുത്തിയത്. തപാല്‍ വോട്ടും 80 കഴിഞ്ഞവരുടെ വീടുകളിലെത്തി ചെയ്ത 4000 ത്തോളം വരുന്ന വോട്ടുകളും കൂടി ചേരുമ്പോള്‍ പോളിങ് ശതമാനം 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോളിംഗ് തങ്ങളെ എങ്ങനെ ബാധിച്ചു എന്ന വിലയിരുത്തലാണ് ഇനിയുള്ള രണ്ടു ദിവസങ്ങളിലായി നടത്തുകയെന്ന് മൂന്ന് മുന്നണികളുടെയും നേതാക്കള്‍ പറഞ്ഞു. എല്ലാവരും പ്രതീക്ഷയിൽനിലവിലെ എംഎല്‍എയായിരുന്ന മോന്‍സ് ജോസഫ് തന്നെ വിജയിക്കുമെന്ന് യുഡിഎഫ് തറപ്പിച്ചു പറയുന്നു. എന്നാല്‍ അട്ടിമറി വിജയം നേടി സ്റ്റീഫന്‍ ജോര്‍ജിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ്…
Read Moreഞാൻ ഇവിടെത്തന്നെയുണ്ട്; ആരും സിനിമ ഓഫര്‍ തന്നില്ലെന്ന് ഗൗതമി നായർ
ഞാന്‍ എവിടെയും പോയില്ല. തിരുവനന്തപുരത്തുണ്ടായിരുന്നു. ശ്രീചിത്രയില്‍ പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ഗൗതമി അതിനര്‍ഥം സിനിമ വിട്ടെന്നല്ല. ഞാന്‍ അഭിനയം നിര്‍ത്തിയെന്നു വ്യാപകമായ പ്രചാരണം നടന്നു. ഞാന്‍ അഭിനയിക്കില്ലെന്നോ അഭിനയം നിര്‍ത്തിയെന്നോ ആരോടും പറഞ്ഞിട്ടില്ല. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് അങ്ങനൊരു പ്രതീതി ഉണ്ടാക്കി.നല്ല സിനിമകള്‍ വരാത്തതു കൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചെന്നേയുള്ളൂ. ഇതു തെറ്റിദ്ധരിക്കപ്പെട്ടെന്നു തോന്നുന്നു. ഞാന്‍ ഇനി അഭിനയിക്കില്ലെന്ന തരത്തില്‍ സിനിമയിലുള്ളവര്‍ പോലും ഊഹിച്ചെടുത്തു. നല്ല പ്രോജക്ടിനായിരുന്നു കാത്തിരിപ്പ്. ആരും സിനിമ ഓഫര്‍ തന്നില്ല. ആരും വിളിച്ചതുമില്ല. അതു കൊണ്ടു അഭിനയിച്ചില്ലെന്നേയൂള്ളൂ. അല്ലാതെ ആരൊക്കെയോ ചേര്‍ന്നു പറയുന്നതു പോലെ സിനിമ ഉപേക്ഷിച്ചു പോയതൊന്നുമല്ല ഞാനെന്ന് ഗൗതമി നായർ.
Read Moreരണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ! ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ലുലു…
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന് തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.
Read Moreഅമ്മയെപ്പോലെ എന്റെയും ലക്ഷ്യം
പത്തൊന്‍പതു വര്‍ഷമായി മലേഷ്യയില്‍ എത്തിയിട്ട്. പെട്ടെന്ന് മനസില്‍ ഇടംനേടുന്നവരാണ് മലേഷ്യയിലെ ആളുകള്‍. നല്ല ഭക്ഷണപ്രിയരും ആതിഥ്യ മര്യാദ സ്വീകരിക്കുന്നവരും. അവിടത്തെ ഉള്‍നാടന്‍ പ്രദേശത്ത് പോയാല്‍ പാലക്കാടോ, ഷൊര്‍ണ്ണൂരിലോ എത്തിയതുപോലെ. വീടുകള്‍ക്കു പോലുമുണ്ട് കേരളഛായ. ഭാഷ തുടക്കത്തില്‍ പ്രശ്നമായിരുന്നു. ഇപ്പോഴും മലയ് ഭാഷ മുറി മുറിയേ അറിയൂ. അമ്മയുടെ കേരള നാട്യ അക്കാഡമിയുടെ ശാഖ അവിടെ നടത്തുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളുണ്ട്. നൃത്തം മറ്റുള്ളവരിലേക്ക് പകരുക എന്നതാണ് അമ്മയെപ്പോലെ എന്റെയും ലക്ഷ്യമെന്ന് വിന്ദുജ മേനോന്
Read Moreകുടുംബത്തില്‍ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നുവെന്ന് അൻസിബ
ദൃശ്യം 2 കണ്ടിട്ട് ഒട്ടേറെപ്പേര്‍ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രതികരണം തന്നെയാണ് എനിക്കേറ്റവും സന്തോഷം നല്‍കുന്നത്. കാരണം ഞാനുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ ഞാന്‍ വളരെ നന്നായി അഭിനയിച്ചു എന്നു പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ ചര്‍ച്ചകളും ഏറെ സന്തോഷം നല്കുന്നു. വലിയൊരു താരനിരയുടെ ഇടയില്‍ നിന്നു നമ്മളെ ശ്രദ്ധിക്കുന്നതും അതേക്കുറിച്ചു അഭിപ്രായം പറയുന്നതുമൊക്കെ പ്രധാനമായി കാണുന്നു. കുടുംബത്തില്‍ നിന്നുള്ള പിന്തുണ പ്രധാനമായിരുന്നുവെന്ന്അന്സിബ ഹസന്
Read Moreവോട്ട് ചെയ്യാൻ സൈക്കിളിൽ; എന്തിനിങ്ങനെ വന്നുവെന്ന ഊഹാപോഹങ്ങൾ പടരുന്നതിനിടെ വിശദീകരണവുമായി വിജയ്
പ്രമുഖ താരങ്ങളും നേതാക്കളും പ്രശസ്തരും എല്ലാം വോട്ട് ചെയ്യാനെത്തിയത് വാർത്തയായെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായത് തമിഴ്നടൻ വിജയിയുടെ പോളിങ് ബൂത്തിലേക്കുള്ള വരവായിരുന്നു.കേന്ദ്ര സര്‍ക്കാരിന് എതിരേയുള്ള വിജയ്യുടെ നിലപാടാണെന്നും ഇന്ധന വിലവര്‍ധനവിനെതിരേയുള്ള പ്രതിഷേധമാണെന്നുമായിരുന്നു വാർത്ത. ഊഹാപോഹങ്ങൾ പടരുന്നതിനിടെ താരം സൈക്കിളിലെത്താനുള്ള കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ വക്താവ്. ട്വിറ്ററിലാണ് വിജയ് ടീം നിലപാട് വ്യക്തമാക്കിയത്.നീലങ്കരൈയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന് വീടിനു പിന്നിലായിരുന്നു ബൂത്തെന്നും കാറിലെത്തിയാല്‍ പാര്‍ക്ക് ചെയ്യാന്‍ അസൗകര്യം ഉണ്ടാവും എന്നതിനാലാണ് യാത്രക്ക് സൈക്കിള്‍ തിരഞ്ഞെടുത്തതെന്നുമാണ് വിശദീകരണം.”അദ്ദേഹത്തിന്റെ വീടിനു പിന്നിലുള്ള തെരുവിനോട് ചേര്‍ന്നാണ് ഈ പോളിംഗ് ബൂത്ത്. അതൊരു ഇടുങ്ങിയ സ്ഥലമായതിനാല്‍ അദ്ദേഹത്തിന്റെ കാര്‍ അവിടെ പാര്‍ക്ക് ചെയ്യുക ബുദ്ധിമുട്ടാവും. അതിനാലാണ് അദ്ദേഹം ബൂത്തിലേക്കെത്താന്‍ സൈക്കിള്‍ തെരഞ്ഞെടുത്തത്. അതല്ലാതെ മറ്റ് ഉദ്ദേശങ്ങളൊന്നും ഇതിനു പിന്നില്‍ ഇല്ല- താരത്തിന്റെ പബ്ലിസിറ്റി വിഭാഗം പുറത്തിറക്കിയ കുറിപ്പിവ്യക്തമാക്കി. വിലക്കയറ്റം…
Read Moreപ്രതി ജയിൽ ചാടി; സഹപ്രവർത്തകനെ രക്ഷി ക്കാൻ പതിനെട്ടടവും പയറ്റി പോലീസുകാർ; കള്ളക്കളികൾ ഒപ്പിയെടുത്ത സിസി ടിവിക്ക് നുണപറയാനായില്ല; സിപിഒ രവികുമാർ ഇനി വീട്ടിലിരിക്കും…
പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പിടിയിലായ രണ്ടാനച്ഛന് അലക്സ് ചാടിപ്പോയ സംഭവത്തില്‍ പോലീസുകാരന് സസ്പെന്ഷന്. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്ററായ സിപിഒ രവികുമാറിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി സസ്പന്‍ഡ് ചെയ്തത്. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് പ്രതി പത്തനംതിട്ട പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുന്നത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കുന്നതിനിടയിലാണ് വിലങ്ങുമായി ഓടി രക്ഷപ്പെട്ടതെന്നാണ് വിശദീകരണം. പോലീസുകാരുടെ ഈ വാദത്തില്‍ സംശയം തോന്നിയതിനേ തുടര്‍ന്നാണ് അന്വേഷണം നടന്നത്. റൈറ്ററായ രവികുമാര്‍ മാത്രമാണ് ഈ സമയം പ്രതിക്കൊപ്പമുണ്ടായിരുന്നത്. രവികുമാറിന്റെ താത്പര്യപ്രകാരമാണ് ഇയാളെ പുറത്തേക്കിറക്കിയതെന്ന് സിസിടിവിയില്‍ വ്യക്തമായതോടെ മറ്റു പോലീസുകാര്‍ നടപടികളില്‍ നിന്നു രക്ഷപ്പെട്ടു. സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സംഭവത്തില്‍ മറ്റു പോലീസുകാരെക്കൂടി കുടുക്കാന്‍ ചില ശ്രമങ്ങള്‍…
Read More