തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ കാലയളവിൽ അടിയന്തര യാത്രയ്ക്കുള്ള ഇ പാസ് നൽകുന്ന കേരള പോലീസിന്റെ വെബ്സൈറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. https://pass.bsafe.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ ലിങ്ക്. പാസ് ലഭിക്കാൻ യാത്രക്കാർ പേര്, മേല്‍വിലാസം, വാഹനത്തിന്റെ നമ്പർ, സഹയാത്രികന്റെ പേര്, യാത്ര പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം, തീയതി, സമയം, മൊബൈല്‍ ഫോൺ നമ്പർ, ഐഡന്റിറ്റി കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ നല്കി അപേക്ഷ സമര്‍പ്പിക്കണം. ഈ വിവരങ്ങള്‍ പോലീസ് കണ്ട്രോള് സെന്ററില്‍ പരിശോധിച്ചശേഷമേ യോഗ്യമായ അപേക്ഷകള്‍ക്ക് അനുമതി നല്‍കുകയുള്ളു. അപേക്ഷകർക്ക് അപേക്ഷയുടെ വിവരങ്ങൾ വെബ്സൈറ്റില്‍ നിന്നും മൊബൈല്‍ ഫോൺ നമ്പർ, ജനന തീയതി എന്നിവ നല്കി പരിശോധിക്കാം. അനുമതി ലഭിച്ച പാസ് ഡൗൺലോഡ് ചെയ്യുകയോ സ്ക്രീന്‍ ഷോട്ട് എടുത്തോ ഉപയോഗിക്കാം. യാത്ര ചെയ്യുമ്പോൾ പാസിനൊപ്പം തിരിച്ചറിയല്‍ കാർഡും കൈവശം കരുതണം.
Read MoreDay: May 8, 2021
മനുഷ്യർ പ്രയാസപ്പെടുന്നതു കാണുന്പോൾ വേദനിക്കുന്നു..! രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി വിരുഷ്കയുടെ രണ്ടു കോടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയും രാജ്യത്തെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഫണ്ട് ധനശേഖരണ പ്ലാറ്റ്ഫോമായ കെറ്റോ വഴി ഏഴ് കോടി രൂപ സമാഹരിക്കാനും ഇരുവരും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇരുവരും സഹായ അഭ്യർഥനയുമായി സമൂഹമാധ്യമങ്ങളിൽ എത്തി. രാജ്യം ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണു കടന്നുപോകുന്നത്. എത്രത്തോളം പേരെ സഹായിക്കാൻ കഴിയുമോ അത്രയും സഹായിക്കാനാണു നമ്മൾ ശ്രമിക്കേണ്ടത്. എന്നാൽ ഈ സമയത്ത് ആ സഹായങ്ങൾക്കെല്ലാം അപ്പുറം നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം-കോഹ്ലി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്നതിന് അപ്പുറത്തേക്കു കാര്യങ്ങൾ എത്തി. ഈ സമയത്ത് മനുഷ്യർ പ്രയാസപ്പെടുന്നതു കാണുന്പോൾ വേദനിക്കുന്നു- ഇതായിരുന്നു അനുഷ്കയുടെ ട്വീറ്റ്.
Read Moreപ്രതിഷേധം രൂക്ഷമായി; ഇന്ത്യയിലെ സ്വകാര്യതാനയം വാട്സ്ആപ് മരവിപ്പിച്ചു; ആരുടെയും അക്കൗണ്ട് ഡിലീറ്റാവില്ലെന്ന് കമ്പനി വക്താവ്
ന്യൂഡൽഹി: ഇന്ത്യയിലെ വാട്സ്ആപ് ഉപയോക്താക്കൾ മേയ് 15നു മുന്‍പ് സ്വകാര്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന അന്ത്യശാസനം കന്പനി തത്കാലത്തേക്കു മരവിപ്പിച്ചു. വിവരങ്ങൾ നല്‍കിയില്ലെങ്കിൽ ആരുടെയും അക്കൗണ്ട് ഡിലീറ്റാവില്ലെന്ന് കന്പനി വക്താവ് ഇന്നലെ അറിയിച്ചു. വാട്സ് ആപ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിനു മറിച്ചു നല്‍കുന്നുവെന്ന ആരോപണത്തിൽ പുലിവാലു പിടിച്ച കന്പനി, വരും ആഴ്ചകളിൽ വിശദവിവരങ്ങൾ പുറത്തുവിടുമെന്നും വ്യക്തമാക്കി. ഭൂരിപക്ഷംപേരും സ്വകാര്യവിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്ക് അതിന് അവസരം ലഭിച്ചിട്ടില്ലെന്നുമാണ് കന്പനിയുടെ വിശദീകരണം. വാട്സ്ആപ് ഉപയോഗിക്കുന്നവർ കന്പനി ആവശ്യപ്പെടുന്ന സ്വകാര്യ വിവരങ്ങൾകൂടി നല്കി ഫെബ്രുവരി എട്ടിനുമുന്‍പ് ആപ് അപ്ഡേറ്റ് ചെയ്യണമെന്ന നിർദേശം ഇക്കഴിഞ്ഞ ജനുവരിയിലാണ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം അപ്ഡേഷൻ ഓപ്ഷനും അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഫേസ്ബുക്കിന്റെ പരസ്യവരുമാനത്തിനായി ഇവർ നല്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനായിരുന്നു കന്പനിയുടെ നീക്കം. സ്വകാര്യതാനയം വിവാദമായതോടെ തീരുമാനം നടപ്പാക്കുന്നത് മേയ് 15വരെ മരവിപ്പിക്കുകയായിരുന്നു. ഇക്കാലയളവിൽ ഉപയോക്താക്കളുടെ…
Read Moreപിപിഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ജോലി, വെട്ടിക്കുറച്ച പ്രതിമാസ വേതനം പഴയപടിതന്നെ..! കോവിഡ് ചികിത്സാകേന്ദ്രങ്ങളിലെ നഴ്സുമാര്‍ക്കു ജോലി കഠിനം
സിജോ പൈനാടത്ത് കൊച്ചി: പിപിഇ കിറ്റ് ധരിച്ച് തുടര്‍ച്ചയായി മണിക്കൂറുകള്‍ നീളുന്ന ജോലി..! രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ജോലിഭാരം ഇരട്ടിയായി. അപ്പോഴും വെട്ടിക്കുറച്ച പ്രതിമാസ വേതനം പഴയപടിതന്നെ..! പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ക്കു വെട്ടിക്കുറച്ച അലവന്‍സുകള്‍ ഇനിയും പുനഃസ്ഥാപിച്ചില്ല. ജോലിയില്‍ പ്രവേശിക്കുമ്പോഴുള്ള കരാര്‍ പ്രകാരം പ്രതിമാസ വേതനത്തിന്റെ ഭാഗമായി ലഭിക്കേണ്ട വിവിധ അലവന്സുകളാണു നഴ്സുമാര്‍ക്കു നിഷേധിക്കുന്നത്. കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിച്ചു ആദ്യ മൂന്നു മാസങ്ങളില്‍ കരാര്‍ പ്രകാരമുള്ള അലവന്‍സുകള്‍ നല്‍കിയെങ്കിലും, തുടര്‍ന്ന് ഇതുവരെ കിട്ടിയിട്ടില്ലെന്നു നഴ്സുമാര്‍ പറയുന്നു. സര്‍ക്കാര്‍ ആശുപത്രികള്‍ക്കു പുറമേ ആരംഭിച്ചിട്ടുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കു കരാര്‍ അടിസ്ഥാനത്തില്‍ നഴ്സുമാരെ ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) ആണു നിയമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഴ്സുമാരില്നിന്നാണു ചികിത്സാ കേന്ദ്രങ്ങളിലേക്ക് ആവശ്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്നത്. 17,000 രൂപ ശമ്പളമായും…
Read Moreഎന്തുകൊണ്ടു പ്രചാരണസമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? രണ്ടാം തരംഗത്തിനു കാരണം തെരഞ്ഞെടുപ്പു പ്രചാരണം; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍…
കൊച്ചി: സംസ്ഥാനത്ത് നിയമസഭയിലേക്കും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണസമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ കോവിഡിന്റെ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. നിയമസഭാ, തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രചാരണം നടത്തിയതാണ് ഈ ദുഃസ്ഥിതിക്ക് ഒരുപരിധിവരെ കാരണമായതെന്നും ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാക്കാല്‍ ചോദിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്ലാദപ്രകടനങ്ങളും യോഗങ്ങളും നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി അഡ്വ. ഡോ. കെ.പി. പ്രദീപ് നല്കിയ ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചാണു ഡിവിഷന് ബെഞ്ച് സര്‍ക്കാരിനെയും ഇലക്ഷന് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ചത്. എന്തുകൊണ്ടു പ്രചാരണസമയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയില്ല? പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം 40,000 ത്തിനു മുകളിലായി. അനാസ്ഥയ്ക്കു വലിയ വില കൊടുക്കേണ്ടിവന്നില്ലേ? നിയന്ത്രിച്ചിരുന്നെങ്കില്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്…
Read Moreപെറ്റി അടിക്കൽ മാത്രമല്ല കാരുണ്യത്തിനും ഞങ്ങളുണ്ട്! കാരുണ്യത്തിന്റെ കരസ്പർശവുമായി വെഞ്ഞാറമൂട് ജനമൈത്രി പോലീസ്
വെഞ്ഞാറമൂട്: ലോക്ക് ഡൗൺ കാലത്ത് പെറ്റി അടിക്കൽ മാത്രമല്ല കാരുണ്യത്തിനും തങ്ങളുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വെഞ്ഞാറമൂട് ജനമൈത്രി പോലീസ്. അവശനായി എത്തിയ ഭിന്നശേഷിക്കാരന് വീട്ടിൽ എത്തുവാൻ വേണ്ട സാഹചര്യം ഒരുക്കി നൽകി ഇവർ കാരുണ്യത്തിന്റെ കരസ്പർശം നീട്ടുകയായിരുന്നു. കോട്ടയം വൈക്കം സ്വദേശി ശശികുമാറിനാണ് ഭക്ഷണവും വാഹന ചെലവും പ്രതിരോധ ഉപകരണങ്ങളും നൽകി പോലീസ് മാതൃകയായത്. മുചക്ര സ്കൂട്ടറിൽ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആവശ്യത്തിന് എത്തി മടങ്ങുകയായിരുന്നു ശശികുമാർ. യാത്രയ്ക്കിടെ അവശത തോന്നിയ ശശികുമാർ പോലീസ് സ്റ്റേഷനിൽ എത്തി പോലീസിനോട് സഹായം അഭ്യർഥിക്കുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു ബി.കല്ലറ ഇയാളെ സഹായിക്കുവാനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു.തുടർന്ന് സിഐ രതീഷിനെയും എസ്ഐ സുജീത് ജി. നായരെയും വിവരം അറിയിച്ചു. ഇവരുടെ അനുവാദത്തോടെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ചേർന്ന് ശശികുമാറിന് നാട്ടിൽ എത്തുവാൻ വേണ്ട സാഹചര്യം ഒരുക്കുകയായിരുന്നു. പ്രതിരോധ ഉപകരണങ്ങളും സാമ്പത്തിക…
Read More405 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ; സംഘത്തിന് നേതൃത്വം നൽകുന്നത് ഒരു റിട്ടയേർഡ് എസ്പിയുടെ മകനാണെന്ന് സൂചന
കാട്ടാക്കട : സ്വകാര്യ വാഹനത്തിൽ കടത്തിയ 405 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയിൻകീഴ് മൂങ്ങോട് മുക്കംപാലമൂട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ തിരുമല സ്വദേശി ഹരികുമാർ, ബീമാപള്ളിക്ക് സമീപം താമസിക്കുന്ന അഷ്കർ എന്നിവരാണ് പിടിയിലായത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്നും തിരുവനന്തപുരം ശ്രീകാര്യത്തുള്ള രണ്ടു പേർക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്നു പിടിയിലായ പ്രതികൾ മൊഴി നൽകിയതായി എക്സൈസ് പറഞ്ഞു. വാഹനത്തിന്റെ മുൻ ചില്ലുകളും വാതിലുകളും വശങ്ങളും ഒക്കെ പിടികൂടുമ്പോൾ തകർന്ന നിലയിലായിരുന്നു. പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും വാഹനവും എക്സൈസ് തിരുവനതപുരം വഞ്ചിയൂരിലുള്ള കേന്ദ്രത്തിലേക്ക് മാറ്റി . മാസങ്ങൾക്ക് മുമ്പ് ബാലരാമപുരത്തുനിന്ന് 203 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതേ സംഘത്തിൽ പെട്ടവർ തന്നെയാണ് പിടിയിലായ ഹരികുമാറും അഷ്കറുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പഠനത്തിനും മറ്റുമായി ബംഗളൂരുവിൽ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട്…
Read Moreജയിച്ചാലും തോറ്റാലും ആവശ്യം നിറവേറ്റുമെന്ന് അന്ന് നൽകി! പരാജയപ്പെട്ടിട്ടും വാഗ്ദാനം പാലിച്ച് വിജയകൃഷ്ണൻ
മുതലമട: മോട്ടോർ കേടായതിനെ തുടർന്ന് രണ്ടു വർഷമായി കുടിവെള്ള വിതരണം തടസ്സപ്പെട്ട കള്ളിയന്‍പാറ ആദിവാസി കോളനിയിൽ നെ·ാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.എൻ.വിജയകൃഷ്ണന്റെ ഇടപെടലിൽ കുടിവെള്ളം ലഭ്യമായി. തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യർഥിച്ച് മുതലമട കള്ളിയന്‍പാറ ആദിവാസി ഉൗരിലെത്തിയ സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണനോട് ഉൗരുവാസികൾ ഉന്നയിച്ച ആവശ്യമായിരുന്നു കുടിവെള്ളം . ഉൗരിൽ തുറന്ന കിണറുണ്ടെങ്കിലും വൃത്തിയില്ല, ടാങ്കറിൽ ലഭിക്കുന്ന വെള്ളം ശുദ്ധമല്ലെന്നുമായിരുന്നു അവരുടെ പരാതി. ജയിച്ചാലും തോറ്റാലും ആവശ്യം നിറവേറ്റുമെന്ന് അന്ന് വിജയകൃഷ്ണൻ ഉറപ്പു നൽകി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കുന്നംകുളം നഗരസഭ കൗണ്‍സിലർ ലെബീബ് ഹസ്സൻ തന്റെ പിതാവ് ആർ.വി.ഹസ്സൻ മോന്റെ പേരിൽ നൽകിയ സാന്പത്തിക സഹായത്തിൽ കിണർ വൃത്തിയാക്കി, പുതിയ മോട്ടോർ, പുതിയ മോട്ടോർപ്പുര എന്നിവ സ്ഥാപിച്ചു.കൂടാതെ പൈപ്പ് ലൈൻ ഇട്ട് ഓരോ വീട്ടിലേക്കും കുടിവെള്ളം ലഭ്യമാക്കി.ഇതോടെ 17 കുടുംബങ്ങളിലെ 80ഓളം പേർക്ക് ശുദ്ധമായ കുടിവെള്ളം എത്തി.…
Read Moreതൃശൂർ കോർപറേഷൻ പരിധിയിൽ ആരും പട്ടിണി കിടക്കേണ്ടിവരില്ല! ഹംഗർ ഹണ്ടുമായി ഫാ. ഡേവിസ് ചിറമ്മൽ ട്രസ്റ്റ്; ഭക്ഷണത്തിനായി വിളിക്കേണ്ട നമ്പറുകൾ…
തൃശൂർ: കോർപറേഷൻ പരിധിയിൽ ഒരാൾക്കു പോലും ആരംഭിക്കുന്ന ലോക്ക്ഡൗണ്‍ സമയത്തു ഭക്ഷണം കിട്ടാതെ വരരുത് എന്ന ലക്ഷ്യത്തോടെ ഫാ. ഡേവിസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിവരുന്ന ഹംഗർ ഹണ്ട് കോർപറേഷനിലും നടപ്പിലാക്കുന്നു. കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി. കോർപറേഷൻ പരിധിയിൽ താമസിക്കുന്നവർക്ക് തൃശൂർ കോർപറേഷന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും ആക്ട്സിന്റെയും സഹായത്തോടെ ഭക്ഷണ കിറ്റുകൾ ഭവനങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനു പുറമേ തെരുവിൽ കഴിയുന്ന എല്ലാവർക്കും ഹംഗർ ഹണ്ടിന്റെ ഭാഗമായി മൂന്നുനേരവും ഭക്ഷണം എത്തിക്കുകയും കോർപറേഷൻ പരിധിയിലുള്ള എല്ലാ അഗതിമന്ദിരങ്ങളിലുള്ളവർക്കും എട്ടുദിവസം ഭക്ഷണത്തിനു വേണ്ടതായ പലചരക്ക് – പച്ചക്കറികൾ അടങ്ങുന്ന കിറ്റ് എത്തിച്ചുകൊടുക്കുകയും ചെയ്യും. കോർപറേഷൻ പരിധിയിലുള്ള കുടുംബങ്ങൾക്കു ഭക്ഷണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കിൽ ഫോണ്‍ മുഖേന ആവശ്യം അറിയിച്ചാൽ 24 മണിക്കൂറിനുള്ളിൽ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കും. ഇതുസംബന്ധിച്ച് മേയറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ എം.കെ.…
Read Moreകോവിഡും ലോക്ക് ഡൗണും! തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്ക; ഇതര സംസ്ഥാനക്കാർ കിട്ടിയ ട്രെയിനുകളിൽ നാട്ടിലേക്കു മടങ്ങി
കണ്ണൂർ: കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനം ലോക്ക് ഡൗണിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ പലരും നാട്ടിലേക്ക് മടങ്ങി. നിരവധി ട്രെയിനുകൾ റദ്ദാക്കിയ സാഹചര്യത്തിൽ കിട്ടിയ ട്രെയിനുകളിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരന്നു. നിർമാണ മേഖലയിലും ചെങ്കൽപ്പണകളിലും ജോലി ചെയ്തു വരുന്നവരാണ് കൂടുതലും നാട്ടിലേക്ക് മടങ്ങിയത്. തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്കയാണ് പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. ഇന്നലെ ചെന്നൈ മെയിലിൽ നിരവധി പേരാണ് കണ്ണൂരിൽനിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചത്. ഇതിൽ കൂടുതലും ഒഡീഷ സ്വദേശികളാണ്. ലോക്ക് ഡൗൺ അനിശ്ചിതാവസ്ഥ പേടിപ്പെടുത്തുന്നതിനാലാണ് പലരും നാട്ടിലേക്കു തിരിച്ചത്. ജോലിയും കൂലിയും ജീവിക്കാനുള്ള സാഹചര്യവും കേരളത്തിൽ സ്വന്തം നാട്ടിലേതിനെക്കാൾ എത്രയോ ഭേദമാണെങ്കിലും ലോക്ക് ഡൗൺ അനിശ്ചിതത്വം പേടിപ്പിക്കുന്നതിനാലാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഒഡീഷ സ്വദേശികളും നിർമാണതൊഴിലാളികളുമായ ബികാസ് ബോൺസും ബിദുർ ഭൂമിയാൻസും പറഞ്ഞു. ചെന്നൈയിൽ നിന്ന് ട്രെയിനിലോ വാഹനത്തിലോ നാട്ടിലേക്കു…
Read More