ഇരിട്ടി : ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിൽ വൻ കവർച്ച. 29 ലാപ്ടോപ്പുകൾ മോഷണം പോയി. ഹൈസ്കൂൾ ബ്ലോക്കിലെ കംപ്യൂട്ടർ ലാബിൽ സൂക്ഷിച്ച ലാപ്ടോപ്പുകളാണ് കവർച്ച ചെയ്തത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാലും താലൂക്ക്തല വാക്സിനേഷൻ സെന്ററായി സ്കൂൾ നഗരസഭ ഏറ്റെടുത്തതിനാലും സ്കൂൾ ഓഫീസിന്റെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇന്നലെ മുഖ്യാധ്യാപിക എൻ. പ്രീതയുടെ നേതൃത്വത്തിൽ ഓഫീസ് ജീവനക്കാർക്കൊപ്പം കംപ്യൂട്ടർ ലാബ് ഉൾപ്പെടെ സ്കൂളിലെ പ്രധാന മുറികൾ പരിശോധിക്കുന്നതിനിടെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സ്കൂളിന്റെ പിൻവശത്തുള്ള ഗ്രിൽസ് തകർത്ത് സ്കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ച മോഷ്ടാക്കൾ തൊട്ടടുത്ത കംപ്യൂട്ടർ ലാബിന്റെ മുറിയുടെ ഗ്രിൽസിന്റെയും വാതിലിന്റെയും പൂട്ടു തകർത്ത് അകത്തു കയറി ലാബിൽ സൂക്ഷിച്ച മുഴുവൻ ലാപ്ടോപ്പുകളും കവർച്ച ചെയ്യുകയായിരുന്നു. ഐടി പരീക്ഷ നടത്തുന്നതിനായാണ് ഇത്രയും ലാപ്ടോപ്പുകൾ കംപ്യൂട്ടർ റൂമിൽ സജ്ജീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഐടി പരീക്ഷ സർക്കാർ മാറ്റിവയ്ക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ…
Read MoreDay: May 8, 2021
അച്ഛന്റെ തിരക്കഥയ്ക്ക് പതിനേഴുകാരിയായ മകളുടെ സംവിധാനം ! അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ പ്രദര്‍ശനത്തിനെത്തുന്നു
സിജോ ഡൊമിനിക് ആലക്കോട്: അച്ഛന്റെ തിരക്കഥയില്‍ പതിനേഴുകാരിയായ മകള്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു. പോലീസ് ഓഫീസറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട് സ്വദേശിഎന്‍.പി. അഗസ്റ്റിന്റെ തിരക്കഥയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ എന്ന സിനിമയാണ് പ്രദർശനത്തിനെത്തുന്നത്. സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത അഗസ്റ്റിന്റെ അതേ പാത പിന്തുടരുകയാണ് മകള്‍ അനിറ്റയും. മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ മേക്കുന്നേല്‍ ആണ് സിനിമ നിര്‍മിക്കുന്നത്. പി.ജെ. സാജന് ചായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്ന സിനിമയ്ക്ക് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്. 17 ദിവസം കൊണ്ട് തൊടുപുഴ, കാളിയാര്‍, വണ്ണപ്പുറം, പോത്താനിക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സീമ ജി. നായര്‍, മധുസൂദനന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഫ്രിഡോള്‍, തപസ്യ എന്നിവരാണ് നായക-നായിക വേഷങ്ങളിലെത്തുന്നത്. മില്ലേനിയം ഓഡിയോസിന്റെ രണ്ടു ഗാനങ്ങളും മാഫിയ ശശിയുടെ…
Read Moreകോവിഡ് കാലത്ത് ഭിന്നശേഷിക്കാരുടെ ആശങ്കകളകറ്റാന്‍ ‘സ്മൈലീസ്’! രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് നാല്‍പ്പതോളം വോളണ്ടിയര്‍മാര്‍; പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…
കാഞ്ഞങ്ങാട്: കോവിഡ് വീണ്ടും പിടിമുറുക്കുന്ന കാലത്ത് ഏറ്റവുമധികം ആശങ്കകളും മാനസിക സമ്മര്‍ദവും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഭിന്നശേഷിക്കാര്‍. അവരുടെ പ്രശ്നങ്ങളില്‍ കൈത്താങ്ങായി നില്ക്കാന് സദാ സേവനസന്നദ്ധരായി നില്‍ക്കുകയാണ് യുവതീയുവാക്കളുടെ ഒരു കൂട്ടായ്മ. ബാംഗ്ലൂര്‍ ആസ്ഥാനമായ സ്മൈലീസ് ഇന്ത്യ എന്ന എന്‍ജിഒയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം. ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് 8618803780 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സ് ആപ് സന്ദേശം അയക്കുകയോ ചെയ്താല്‍ ഇവരുടെ സേവനം ലഭ്യമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം വോളണ്ടിയര്‍മാരാണ് സ്മൈലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൂട്ടായ്മയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഹാപ്പി പീപ്പിള്‍ പ്രോജക്ടിന് രൂപം നല്‍കിയത് കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ നിധിന് നെടുംകണ്ടത്തിലാണ്. ബിടെക് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന കാലത്താണ് നിധിന് ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്. വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതും ബധിരതയുള്ളവര്ക്കുവേണ്ടി ആംഗ്യഭാഷ…
Read Moreനാട്ടുകാരുടെ ജെപി..! ലോക്ക്ഡൗണ്‍ കാലത്തും കര്‍മനിരതനായി പാലാവയലിന്റെ സൂക്ഷിപ്പുകാരന്; ഇതില്‍ ഒതുങ്ങുന്നതല്ല ജോസ് പ്രകാശിന്റെ വ്യക്തിത്വവും സാമൂഹ്യസേവനവും
സ്വന്തം ലേഖകൻ പാലാവയല്: മഴയായാലും മഞ്ഞായാലും ലോക്ഡൗണ്‍ കാലമായാലും എന്നും കര്‍മനിരതനായി പാലാവയല് ടൗണിനൊരു സൂക്ഷിപ്പുകാരനുണ്ട്. അതിരാവിലെ നാലരയ്ക്ക് എഴുന്നേറ്റ് പ്രഭാതസവാരി കഴിഞ്ഞ് കൈലി മടക്കിക്കുത്തി കൈയില്‍ നീളമുള്ള ചൂലും തൂമ്പായും പ്ലാസ്റ്റിക് വട്ടിയുമായി സേവനത്തിനിറങ്ങും. ഒന്നര മണിക്കൂറോളം സമയമെടുത്ത് സ്വന്തം വീട്ടുമുറ്റമെന്ന പോലെ ടൗണെല്ലാം അടിച്ചുതൂത്ത് വൃത്തിയാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ചുവച്ച് റീസൈക്കിള്‍ ചെയ്യുന്നതിനായി കളക്ഷന്‍ വരുന്നവരെ ഏല്പിക്കും. കടലാസും മറ്റും കത്തിച്ചുകളയും. മഴക്കാലത്ത് ഓവുചാലില്‍ വന്നുനിറഞ്ഞ് ഒഴുക്ക് തടസപ്പെടുത്തുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മലിനവസ്തുക്കളും പെറുക്കിമാറ്റും. കോവിഡ് കാലം തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും അഞ്ചോ അതിലധികമോ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച മാസ്കുകള്‍ റോഡരികിലുണ്ടാകും. അവയും എടുത്തുമാറ്റി യഥാവിധി സംസ്കരിക്കും. ഇതെല്ലാം സ്വമനസാലേ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങളാണ്. ശരിക്കുള്ള ജോലി തുടങ്ങുന്നത് ഇതിനു ശേഷമാണ്. രാവിലെ എട്ടരയോടെ സേവനമെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷം കുളിച്ച് പ്രഭാതഭക്ഷണം കഴിക്കുമ്പോഴേക്കും…
Read Moreകാർഗിലിൽ മഞ്ഞുമല അപകടത്തിൽ മരിച്ച സൈനികനു നാടിന്റെ യാത്രാമൊഴി; കാഷ്മീരിൽ എത്തിയത് സ്ഥാനക്കയറ്റത്തെത്തുടര്‍ന്ന്…
കൽപ്പറ്റ: ജമ്മു-കാഷ്മീരിലെ കാർഗിലിൽ മഞ്ഞിടിച്ചിലിൽ മരിച്ച വയനാട് പൊഴുതന സ്വദേശി നായിക് സുബൈദർ സി.പി. ഷിജിക്കു(45) നാടിന്റെ യാത്രാമൊഴി. കാർഗിലിൽനിന്നു വ്യാഴാഴ്ച രാത്രി നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെ ഇന്നലെ രാവിലെ പത്തിനു കറുവന്തോട് പണിക്കശേരി തറവാട് വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊഴുതന രാഷ ഓഡിറ്റോറിയത്തിൽ രാവിലെ ആറു മുതൽ ഒന്‍പതു വരെ പൊതുദർശനത്തിനു വച്ചശേഷമാണ് മൃതദേഹം സംസ്കാരത്തിനു എടുത്തത്. അര മണിക്കൂർ നീണ്ട സൈനിക ചടങ്ങുകൾക്കൊടുവിലാണ് സമുദായ ആചാരപ്രകാരം മൃതദേഹം ദഹിപ്പിച്ചത്. വ്യാഴാഴ്ച രാത്രി പത്തരയോടെ നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജില്ലാ ഭരണകൂടത്തെ പ്രതിനിധാനം ചെയ്തു വൈത്തിരി തഹസിൽദാർ എം.ഇ.എൻ. നീലകണ്ഠന്റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങി സ്വദേശത്തേക്കു കൊണ്ടുവന്നത്. നിയുക്ത കൽപ്പറ്റ എംഎൽ എ ടി. സിദ്ദിഖ് മൃതദേഹത്തെ അനുഗമിച്ചു. പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സർക്കാരിനുവേണ്ടി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുല്ല റീത്ത് സമർപ്പിച്ചു. സൈനികന്റെ വീട്ടിലെത്തിയ…
Read Moreആകെയുള്ളത് 120 ഡോസ് വാക്സിന്, എത്തിയത് ആയിരത്തോളം പേർ! ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ കാരണം…
കാളികാവ്: കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വാക്സിനെടുക്കാൻ ഇടിച്ചുകയറി ജനങ്ങൾ. ആകെയുള്ള 120 ഡോസ് വാക്സിൻ എടുക്കാനെത്തിയത് ആയിരത്തോളം പേർ. കോവിഡ് വാക്സിനേഷൻ ക്യാന്പുകളിൽ അധികൃതർ അങ്കലാപ്പിൽ. പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നീ സ്ഥാപനങ്ങൾ കൃത്യമായ ഏകീകരണവും ക്രമീകരണവും നടത്താത്തതാണ് വാക്സിനെടുക്കാൻ ജനങ്ങൾ കൂട്ടത്തോടെ ഒഴുകി എത്താൻ കാരണം. കണ്ടെയ്ന്മെന്റ് സോണായ കാളികാവിൽ വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതൽ കാളികാവ് ആശുപത്രിയിൽ സെക്കന്റ്് ഡോസ് വാക്സിനേഷനു വേണ്ടി എത്തിയത് നൂറുകണക്കിനാളുകളാണ്. എന്നാൽ സിഎച്ച്സിയിൽ ആകെ 120 ഡോസുകളാണ് എത്തിയത്. അറുപത് കഴിഞ്ഞവരാണ് ഇതിൽ അധികവും. സിഎച്ച്സിയിൽ വാക്സിൻ എത്തിയിട്ടുണ്ട് എന്ന് അതത് വാർഡിലെ ആശാവർക്കർമാർ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെത്തിയത്. ആരോഗ്യവകുപ്പും പഞ്ചായത്തും പരസ്പരം ഏകീകരണമില്ലാത്തതാണ് 120 ഡോസിനു വേണ്ടി ആയിരത്തോളം ആളുകൾ എത്തേണ്ടി വന്നത്. ഇതിനിടെ ബഹളം വെച്ച ജനങ്ങളെ നിയന്ത്രിക്കുന്നതിന് പോലീസ് ഇടപെടേണ്ടതായും വന്നു. തുടർന്നു…
Read Moreജനിതകമാറ്റം സംഭവിച്ച 8500 കോവിഡ് കേസുകള്‍ ഫ്ളോറിഡയില്‍
ഫ്ളോറിഡ: ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ വ്യാപനം ഫ്ളോറിഡ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 62 പേര് ഇതുവരെ സംസ്ഥാനത്ത് ഇതിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്. സിഡിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 8500 ഇത്തരം പുതിയ കേസുകളാണ് ഫ്ളോറിഡയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കലിഫോര്‍ണിയ സംസ്ഥാനമാണ് ഇതില്‍ അമേരിക്കയില്‍ ഒന്നാംസ്ഥാനത്ത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരം കേസുകള്‍ ഇരട്ടിച്ചിരിക്കുകയാണ്. യുകെ വേരിയന്റാണ് പൊതുവെ വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഏപ്രില്‍ മധ്യത്തോടെ ഫ്ളോറിഡയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 62 ശതമാനം യുകെ വേരിയന്റും, 5.4 ശതമാനം ബ്രസീലിയന്‍ വേരിയന്റും, .2 ശതമാനം സൗത്ത് ആഫ്രിക്കന്‍ സ്ട്രെയിനുമാണ്. പാംബീച്ച് കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ (600). 54 വയസിനു മുകളിലുള്ളവര്‍ക്കാണ് ഇത്തരം വൈറസുകള്‍ ബാധിച്ചിരിക്കുന്നതെന്ന് ഡോ. അലീന അലോണ്‍സായ അറിയിച്ചു. കോവിഡ് വാക്സിനേഷന് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ആറ് മില്യന്‍ പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. മൂന്നു മില്യന്‍ പേര് രണ്ടാമത്തെ ഡോസിനായി കാത്തിരിക്കുന്നു.…
Read Moreകോവിഡിനെ ഇല്ലാതാക്കും! ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ഉപയോഗിക്കാൻ അനുമതി; പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാം
ന്യൂഡൽഹി: കോവിഡ് വൈറസിനെതിരെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തൽ. 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്ന് കോവിഡ് രോഗികളിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഡിആർഡിഒയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (ഐഎൻഎംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്. കോവിഡ് ബാധിതർ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളരെ വേഗത്തിൽ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ഈ മരുന്ന് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വളരെ അളവിൽ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആർഡിഒ അറിയിച്ചു. പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്. വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞ് കൂടി വൈറസിന്റെ വളർച്ചയെ മരുന്ന് തടയുന്നുവെന്ന് ഡിആർഡിഒ വ്യക്തമാക്കി.
Read Moreഅതീവ ജാഗ്രത! കോവിഡ് ബാധിച്ചു മരിച്ചയാളുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
ജയ്പുർ: കോവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 21 പേർ മരിച്ചു. രാജസ്ഥാനിലെ സികാർ ജില്ലയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ശവസംസ്കാര ചടങ്ങ് നടന്നത്. ഏപ്രിൽ 15നും മേയ് അഞ്ചിനും ഇടയിലാണ് ഇത്രയും ആളുകൾ മരിച്ചത്. മരിച്ചവരിൽ നാല് പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം ഏപ്രിൽ 21നാണ് ഖീർവ ഗ്രാമത്തിലേക്ക് കൊണ്ടുവന്നത്. സംസ്കാര ചടങ്ങിൽ 150ഓളം പേർ പങ്കെടുത്തു. മൃതദേഹം പ്ലാസ്റ്റിക് ബാഗിലാണ് ആശുപത്രിയിൽ നിന്നും കൊണ്ടുവന്നത്. നിരവധിയാളുകളാണ് ഈ ബാഗിൽ സ്പർശിച്ചത്. ചടങ്ങിനെത്തിയവരിൽ ആരും തന്നെ പ്രോട്ടോക്കോൾ പാലിച്ചിരുന്നില്ല. മരിച്ചവരിൽ ഭൂരിഭാഗവും പ്രായംചെന്നവരാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്രയും മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 147 പേരുടെ കുടുംബാംഗങ്ങളിൽ നിന്നും സാംപിൾ ശേഖരിച്ചുവെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഗ്രാമത്തിൽ അണുനശീകരണം നടത്തുകയും…
Read Moreമരണ നിഴലിൽ ജീവിതം! മൂന്നു വർഷത്തിനിടെ ഏറ്റുമുട്ടിയത് നിരവധി തവണ; ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല…
ഉപ്പള സ്വദേശി മുത്തലിബിനെ വധിക്കുന്നതോടെ എതിരാളികളുടെ നോട്ടപ്പുള്ളിയായ കാലിയ റഫീഖിന്റെ ക്രിമിനൽ ജീവിതം പുതിയൊരു ഘട്ടത്തിലേക്കു കടന്നു. മൂന്നു വർഷത്തിനിടെ നിരവധി തവണയാണ് കാലിയ റഫീഖിന്റെയും കസായി അലിയുടെയും സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടൽ പലപ്പോഴും ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഏറ്റുമുട്ടലെന്നാൽ കേവലം കൂട്ടത്തല്ലൊന്നുമല്ല. വെടിവയ്പും വെട്ടും കുത്തും നിറഞ്ഞ ഗ്യാംഗ് വാർ തന്നെ. മുത്തലിബ് വധം ഉപ്പള ടൗണിൽനിന്നു രാത്രി മണ്ണങ്കുഴി സ്റ്റേഡിയത്തിനടുത്തുള്ള ക്വാർട്ടേഴ്സിലേക്കു കാറിൽ പോകുന്നതിനിടെയാണ് മുത്തലിബ് ആക്രമിക്കപ്പെടുന്നത്. മുത്തലിബിന്റെ വരവും പ്രതീക്ഷിച്ചു ക്വാർട്ടേഴ്സിനടുത്ത് ഒളിഞ്ഞിരുന്ന കാലിയ റഫീഖും കൂട്ടാളി ഷംസുദീനും മുത്തലിബിന്റെ കാറിനു നേരെ വെടിവച്ചു. വെടിയേറ്റ മുത്തലിബ് കാറോടിച്ചു പോയെങ്കിലും പിന്തുടർന്നെത്തിയ ഇരുവരും കാറിന്റെ ചില്ല് തകർത്തു മുത്തലിബിനെ വെട്ടിക്കൊല്ലുകയായിരുന്നു. നേരത്തെ കാലിയയുടെ അടുപ്പക്കാരനായിരുന്ന മുത്തലിബ് കാലിയ കേസിൽപ്പെട്ടപ്പോൾ സഹായിക്കാതിരുന്നതാണ് അയാളോടുള്ള പകയിലേക്കു നയിച്ചതെന്നാണ് ഇതേക്കുറിച്ചു…
Read More