മിമിക്രി കലാകാരന് ജിനു കോട്ടയം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്ക്കൊപ്പം താമസമാക്കിയ വിവരം മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. പിക്കാസോ, രാക്ഷസ രാവണന്, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ജിനുവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ തനുജ ഉന്നയിച്ചത്. മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്. ഇപ്പോളിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നുമാണ് താരം പറയുന്നത്. സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ജിനു പറയുന്നു. നേരത്തെ ജിനുവിന് എതിരെ തനുജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു….കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ…
Read MoreDay: May 10, 2021
ജനതാ പാര്‍ട്ടികളുടെ ലയനത്തില്‍ കല്ലുകടി; ഭൂരിഭാഗം അംഗങ്ങള്‍ക്കും വിയോജിപ്പ്
സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കിടെ ജനതാപാര്‍ട്ടികളുടെ ലയനം സംബന്ധിച്ച് ആശങ്ക. നേരത്തെ ലയനത്തിന് അനുകൂല നിലപാട് സ്വീകരിച്ച ജനതാദള്‍ എസ് (ജെഡിഎസ്) ഇപ്പോള്‍ ലയനം വേണ്ടെന്ന നിലപാടിലാണ്. ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ലയനത്തിനെതിരേ ഒരു വിഭാഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. ലോക് താന്ത്രിക് ജനതാദളു (എല്‍ജെഡി) മായി പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നെങ്കിലും ജെഡിഎസിനെ പരിഹസിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചതെന്നാണ് നേതാക്കളില്‍ ചിലരുടെ അഭിപ്രായം. തെരഞ്ഞെടുപ്പിന് മുന്‍പ് ലയിക്കണമെന്ന് സിപിഎം നിര്‍ദേശം പോലും അവഗണിച്ചാണ് എല്‍ജെഡി മത്സരരംഗത്തിറങ്ങിയത്. ജെഡിഎസിന് മുന്‍ഗണന നിലവില്‍ മുന്നണിയുടെ ഭാഗമായ എല്ജെഡിയേക്കാള് സീറ്റുകള്‍ ജെഡിഎസിനാനുള്ളത്. എല്‍ജെഡിക്ക് ഒരു എംഎല്‍എ മാത്രമാണുള്ളത്. അതിനാല്‍ മന്ത്രിസഭാ രൂപീകരണ വേളയില്‍ ജെഡിഎസിന് മുന്‍ഗണന ലഭിക്കും. രണ്ട് എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ നിന്ന് ഒരു മന്ത്രിസ്ഥാനമെന്നത് ഉറപ്പാണ്. ഇരുപാര്‍ട്ടികളും ലയിച്ചാലും ഒരു മന്ത്രിസ്ഥാനം മാത്രമേ ലഭിക്കുകയുള്ളൂ.…
Read Moreഇപ്പോഴും ആ പടം വന്നാല്‍ കണ്ടു തീര്‍ന്നിട്ടേ ടിവിയുടെ മുമ്പില്‍ നിന്നു മാറൂ ! തനിക്ക് ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നാണ് താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ്. മോഹന്‍ലാലിന് ഒപ്പം ശോഭനയും സുരേഷ് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ഈ സിനിമ റിലീസ് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിത്. മിക്ക ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം നേടിക്കൊടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്. അപ്പച്ചന് പറയുന്നതിങ്ങനെ…കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു.ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ…
Read Moreമുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ! ഈ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്കിയ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര് ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. വാര്‍ത്താ…
Read Moreവിമാനമിറങ്ങിയ നേതാക്കളാരും തനിക്ക് വേണ്ടി റോഡ് ഷോ നടത്തിയില്ല; തോൽവിയുടെ കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനവുമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാർ.ജി. മണ്ഡലത്തിലെ പാർട്ടി വോട്ടുകൾ പോലും തനിക്ക് ലഭിച്ചില്ലെന്നും തനിക്കു വേണ്ടി പാർട്ടി നേതൃത്വം ഉണർന്നു പ്രവർത്തിച്ചില്ലെന്നും കൃഷ്ണ കുമാർ മാധ്യമങ്ങളോടു പറഞ്ഞു. ബിജെപി ഏറെ പ്രതീക്ഷ വച്ചു പുലർത്തിയ മണ്ഡലമായ തിരുവനന്തപുരത്ത് വിജയിക്കാനുള്ള സാധ്യത നേതൃത്വം ഉപയോഗിച്ചില്ല. കേന്ദ്ര നേതാക്കളെയാരും മണ്ഡലത്തിൽ പ്രചാരണത്തിന് കൊണ്ടു വരാത്തത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി. മണ്ഡലങ്ങളിൽ വിമാനമിറങ്ങിയ നേതാക്കളാരും തനിക്ക് വേണ്ടി റോഡ് ഷോ നടത്തിയില്ലെന്നു പറഞ്ഞ കൃഷ്ണകുമാർ തുടർന്നും പാർട്ടിയിൽ തന്നെ ഉറച്ചു നിൽക്കുമെന്നും വെളിപ്പെടുത്തി. ഇടതു മുന്നണിയിലെ ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വിജയിച്ചത്.
Read Moreലോക്ക്ഡൗൺ ദുരിതം ഇരട്ടിപ്പിച്ച് ഇന്ധനവില ഇന്നും കൂട്ടി; തെരഞ്ഞെടുപ്പ് കാലത്ത് കൂടാതിരുന്ന വില ഇപ്പോൾ കൂടുന്നതെങ്ങനെയെന്ന സംശയവുമായി പൊതുജനം
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്നു വർധിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. കോവിഡ് മഹാമാരി മൂലം ജീവിതപ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് ഇരുട്ടടി നൽകിക്കൊണ്ടാണ് ഇന്ധനവില ദിവസേന വർധിപ്പിക്കുന്നത്.കൊച്ചിയിൽ പെട്രോളിന് 91.63 രൂപയും ഡീസലിന് 86.48 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വില മാറ്റമനുസരിച്ചാണ് ഇവിടെയും വില മാറുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദമെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വില മാറ്റമില്ലാതെ നിന്നത് എങ്ങനെയെന്ന ചോദ്യത്തിനു മറുപടിയില്ല. ഇന്ത്യ മിക്കവാറും തന്നെ ലോക്ക്ഡൗണിലേക്കു നീങ്ങിയിരിക്കുന്നതിനിടെ തുടർച്ചയായി വില കൂട്ടുന്നതു കടുത്ത ജനരോഷമാണ് ഉയർത്തിയിരിക്കുന്നത്.11 സംസ്ഥാനങ്ങൾ സന്പൂർണലോക്ക്ഡൗണിന്റെ ദുരിതങ്ങൾ നേരിടുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഭാഗിക ലോക്ക് ഡൗൺ നിലവിലുണ്ട്. അതിനിടയിലാണ് ഇന്ധനവിലയും കുത്തനെ കൂടിക്കൊണ്ടിരിക്കുന്നത്. ഇന്ധനവില വർധന…
Read Moreഛോട്ടാ രാജൻ ബഡാ കഥകൾ..! എയിംസിൽ അധോലോക രാജാവ്!
കോവിഡ് ബാധിച്ചാൽ പ്രശസ്തരെന്നോ സാധാരണക്കാരെന്നോ കലാകാരനെന്നോ കുറ്റവാളിയെന്നോ ഭേദമില്ല. ഗുരുതരാവസ്ഥയിലായാൽ ഓക്സിജൻ മാസ്കുമായി ജീവിതത്തിലേക്കു തിരിച്ചുവരാൻ പോരാട്ടം നടത്തുകയേ നിർവാഹമുള്ളൂ. ദീർഘകാലം അധോലോക രാജാവായി ബാഹ്യലോകത്തെ വിറപ്പിച്ച വ്യക്തിയും ഇപ്പോൾ അങ്ങനെയൊരു പോരാട്ടത്തിലാണ്. തിഹാർ ജയിലിൽ കഴിയവേ കോവിഡ് ബാധിച്ചു ഡൽഹി എയിംസിൽ പ്രവേശിപ്പിക്കപ്പെട്ട ഛോട്ടാ രാജൻ. കീഴടങ്ങിയതിന്റെ രഹസ്യംസാധാരണക്കാർക്ക് ഓക്സിജൻ സിലിണ്ടറിനു പോലും റേഷനായിത്തീരുന്ന കാലത്ത് ഒരു കൊടുംകുറ്റവാളി സർക്കാരിന്റെ ചെലവിൽ എയിംസിൽ ചികിത്സയിൽ കഴിയുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാണിക്കപ്പെടുന്പോഴും അതു രാജ്യത്തെ നിയമവ്യവസ്ഥയുടെ പ്രത്യേകതയാണെന്നു പറയാനേ നിർവാഹമുള്ളൂ. അധോലോകത്തിന്റെ രീതിയും ശൈലിയും മാറുകയും എതിർസംഘങ്ങളിൽനിന്നു ജീവനു ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യമായപ്പോൾ ഇതേ നിയമവ്യവസ്ഥയുടെ സംരക്ഷണം കിട്ടുമെന്നു കണക്കുകൂട്ടിത്തന്നെയാണ് ഛോട്ടാ രാജൻ പോലീസിനു പിടികൊടുത്തതെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു. ഒന്നോ അതിലധികമോ സിനിമകളിൽ പോലും ഒതുക്കാനാവാത്ത വിധം സംഭവബഹുലമാണ് ഛോട്ടാ രാജൻ എന്നറിയപ്പെടുന്ന രാജേന്ദ്ര സദാശിവ്…
Read Moreവിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ! വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളെപ്പറ്റി നടി ചാര്‍മിയ്ക്കു പറയാനുള്ളത്…
തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. 2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല…
Read Moreആരും പട്ടിണി കിടക്കേണ്ടി വരില്ല; തെരുവോരങ്ങളിൽ കഴിയുന്നവർക്കു ഭക്ഷണം എത്തിച്ചുനൽകി വീക്ഷണം കൂട്ടായ്മ
വടക്കഞ്ചേരി: ലോക് ഡൗണിനെ തുടർന്ന് തെരുവോരങ്ങളിൽ ഭക്ഷണമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകി വീക്ഷണം സാംസ്ക്കാരിക കൂട്ടായ്മ. കോവിഡ് വ്യാപനത്തിൽ കടകളിലും വീടുകളിലും കയറി ഭിക്ഷയെടുക്കാനാകാതെ ജീവിതവഴിമുട്ടിയ യാചകർക്കാണ് കൂട്ടായ്മയുടെ സഹായഹസ്തമെത്തുന്നത്. വടക്കഞ്ചേരി ടൗണ്‍, മംഗലം പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കൂട്ടായ്മ പ്രവർത്തകർ ഭക്ഷണ പൊതികളെത്തിക്കുന്നത്. റോബിൻ പൊന്മല ,ബിജുവർഗീസ് ജോഷി, അനൂപ്, ജിയോ ജോണ്‍, തൗഫീക്ക് മന്പാട്, ഫൈന, മനു മംഗലം എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്നേഹ കൂട്ടായ്മ പ്രവർത്തിക്കുന്നത്. പ്രദേശത്ത് എവിടെയെങ്കിലും ആളുകൾ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ ഹെൽപ്പ് ഡസ്ക്കും കൂട്ടായ്മ ആരംഭിച്ചിട്ടുണ്ട്. റോബിൻ പൊന്മല ഫോണ്‍: 9744144007.
Read Moreആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതോടെ പുതിയ അടവുമായി ലാബുകള്‍ ! ഇപ്പോള്‍ പരീക്ഷിക്കുന്നത് ‘പൂളിങ്’ രീതി;കൃത്യതയ്ക്ക് യാതൊരു ഉറപ്പുമില്ല…
സ്വകാര്യലാബുകളുടെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതോടെ പുതിയ അടവെടുത്ത് ലാബുകള്‍. പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം ലാബുകള്‍ പരീക്ഷിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്. ഓരോ സാമ്പിളുകള്‍ക്കും പ്രത്യക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് കൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അത് ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാര്‍ത്ഥ പോസിറ്റീവ് കണ്ടെത്തും. ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങിനായി എടുത്ത സ്രവത്തിന്റെ…
Read More