സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിയ്ക്ക് തുല്യമായിരുന്നു ! തന്നെയും തനുജയെയും നേരിട്ട് അറിയാവുന്നവര്‍ താന്‍ ചെയ്തതിനെ തെറ്റായി കാണില്ലെന്ന് ജിനു…

മിമിക്രി കലാകാരന്‍ ജിനു കോട്ടയം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസമാക്കിയ വിവരം മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്.

പിക്കാസോ, രാക്ഷസ രാവണന്‍, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ജിനുവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ തനുജ ഉന്നയിച്ചത്.

മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്. ഇപ്പോളിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം.

താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നുമാണ് താരം പറയുന്നത്.

സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ജിനു പറയുന്നു.

നേരത്തെ ജിനുവിന് എതിരെ തനുജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു….കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം.

ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും.

ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്.

ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല.

മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം.

എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം.

എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു തനൂജയുടെ കുറിപ്പ്.

Related posts

Leave a Comment