അമ്പലപ്പുഴ: കോവിഡ് ബാധിച്ച് നെഗറ്റീവ് ആയവരുടെ വീടുകളിൽ സാനിറ്റൈസ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കവിതയാണ് തന്റെ വാർഡിലെ വിവിധ വീടുകളിൽ സാനിറ്റൈസ് ചെയ്യാൻ മുന്നിട്ടിറങ്ങിയത്. സാനിറ്റൈസ് ചെയ്യാനായി കഴിഞ്ഞ ദിവസം എല്ലാ വാർഡിലേക്കും സ്പ്രെയർ നൽകിയിരുന്നു. ഇതുപയോഗിച്ചാണ് ജാഗ്രതാ സമിതിയംഗം അനുകോയിക്കലിന്റെ സഹായത്തോടെ കോവിഡ് പ്രതിരോധ പ്രവർത്തനം പഞ്ചായത്ത് പ്രസിഡൻ്റ് ഏറ്റെടുത്തത്. പതിനൊന്നാം വാർഡിൽ 13 ഓളം കോവിഡ് ബാധിതരാണുള്ളത്. ഇവർ നെഗറ്റീവാകുന്ന മുറയ്ക്ക് വീടുകളിലെത്തി പിന്നീട് സാനിറ്റൈസ് ചെയ്യുമെന്ന് പ്രസിഡന്റ് കവിത പറഞ്ഞു.
Read MoreDay: June 8, 2021
ഇതു മയിലുകളുടെ പ്രജനനകാലം; കാടുപിടിച്ച ഇടങ്ങളിലെല്ലാം മുട്ടകൾ! വഴിയിലിറങ്ങുന്ന മയിലുകളെ തുറിച്ച് നോക്കാൻ പോലും ആളുകൾക്ക് പേടി; കാരണം…
വടക്കഞ്ചേരി: ഇത് മയിലുകളുടെ പ്രജനനകാലം. പൊന്ത കാടുകളിലും പരിചരണമില്ലാതെ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിലുമെല്ലാം ഇപ്പോൾ മയിൽ മുട്ടകൾ കാണാം. മാനത്ത് മഴ മേഘങ്ങൾ നിറയുന്പോൾ ആണ്മയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നതെല്ലാം നാട്ടിൻ പുറങ്ങളിലും മലയോരത്തുമെല്ലാം ഇനി കാഴ്ചകളാകും. പിടയെ ആകർഷിക്കാനാണ് ആണ്മയിലിന്റെ ഈ സാഹസം. ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് നീണ്ട പീലികൾ പൊക്കി വിരിച്ചുള്ള ഈ നൃത്തം. താറാവു മുട്ടയേക്കാൾ വലുപ്പമുള്ളതാണ് മയിൽ മുട്ടകൾ . ഒരു സീസണിൽ പത്ത് മുട്ടകൾ വരെ മയിലുകൾ ഇടും. പൊന്ത പിടിച്ച് കിടക്കുന്ന മറ്റു ജീവികളുടെയൊന്നും ഇടപെടലുകളില്ലാത്ത സ്ഥലമാണ് പെണ്മയിൽ മുട്ടയിടാൻ തെരഞ്ഞെടുക്കുക. ചുള്ളികന്പുകളും ഉണക്ക പുല്ലുകളും കൊണ്ടാകും ഇരിപ്പിടം. ഇതെല്ലാം ഒരുക്കൽ പെണ്മയിലിന്റെ ജോലിയാണ്. ആണ്മയിൽ ഇതെല്ലാം മാറി നിന്ന് വീക്ഷിക്കും. കോഴിയെപ്പോലെ തന്നെ തുടർച്ചയായി മയിലുകളും മുട്ടയിടും. ഓരോ ദിവസവും മുട്ടക്കുമുകളിൽ അടയിരിക്കുന്ന സമയം കൂട്ടി…
Read Moreആരേയും ഉപദ്രവിച്ചിട്ടില്ല, ക്ഷണിക്കപ്പെടാതെത്തിയ അതിഥിക്കു രാമന് എന്നും പേരിട്ടു! വഴിതെറ്റി വന്ന വാനരൻ നാട്ടുകാരുടെ തോഴനായി
കൊല്ലങ്കോട്: ടൗണിൽ വഴി തെറ്റി വന്ന വാനരൻ നാട്ടുകാരുടെ പ്രിയതോഴനായി. കൊല്ലങ്കോട് പുലിക്കോട് അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ ചായക്കടയിലേക്ക് ഭക്ഷണം തേടിയാണ് കുരങ്ങൻ ആറു മാസം മുന്‍പ് എത്തിയത്. ആദ്യദിവസങ്ങളിൽ കൃഷ്ണകുമാർ നൽകുന്ന ഭക്ഷണം വാങ്ങാൻ ഭയപ്പാടു കാണിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞതോടെ കുരങ്ങൾ നേരിട്ടു കൃഷ്ണകുമാറിന്റെ കയ്യിൽ നിന്നും ഉഴുന്നുവട, പഴംപൊരി ഉൾപ്പെടെ വാങ്ങി തുടങ്ങി. പിന്നീട് ചായക്കടയിലെത്തുന്നവരോടും കുരങ്ങൻ ഇണങ്ങിതുടങ്ങി. പിന്നീട് കടയിലെത്തുന്നവർക്ക് കുരങ്ങൻ സ്ഥിരം പരിചയക്കാരനുമായി. കഴിഞ്ഞ ആറുമാസത്തിനിടെ വാനരൻ ആരേയും ഉപദ്രവിച്ചിട്ടില്ല. രാമൻ എന്നാണ് ഈ ക്ഷണിക്കപ്പെടാതെത്തിയ അതിഥിക്കു പേരിട്ടിരിക്കുന്നത്. കാലത്ത് ഏഴു മണിക്കാണ് കട തുറക്കുന്നത് . ഇതിനു മുൻപ് തന്നെ രാമൻ കടയ്ക്ക് മുകളിൽ എത്തിയിരിക്കും. ഇടയ്ക്കിടെ സമീപത്തെ മരത്തിൽ കയറി വിശ്രമിക്കുകയും പിന്നീട് വീണ്ടും ഇറങ്ങി വരുകയും ചെയ്യും. തെരുവിലിറങ്ങാതിരിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നുമില്ല. ഇടയ്ക്കിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാറുണ്ടെങ്കിലും ഒന്നും…
Read Moreകോവിഡ് ബാധിച്ച് മരിച്ച സാബുവിന്റെ കുടുംബത്തിന് താങ്ങായി നവജീവന്‍ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും
കടുത്തുരുത്തി: കോവിഡ് ബാധിച്ചു മരിച്ച സാബുവിന്റെ കുടുംബത്തിന് താങ്ങാകാന്‍ നവജീവന്‍ ട്രസ്റ്റും സൗഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റും ഒന്നിക്കുന്നു.ടാപ്പിംഗ് തൊഴിലാളിയായിരുന്ന പെരുവ കുറുവേലിപാടം പുലിക്കുഴിയില്‍ പി.കെ. സാബു (48) കഴിഞ്ഞ മാസം 15നാണ് കോവിഡ് ബാധിച്ച് മരിച്ചത്. കറുവേലിപാടത്തിന് സമീപമുള്ള ഇടിഞ്ഞു വീഴാറായ കൂരയിലാണ് ബാബുവിന്റെ ഭാര്യ ബീന(45)യും പത്താം ക്ലാസ് വിദ്യാര്‍ഥിയായ ഷാനും(15), നാലാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രേയമോളും(ഒമ്പത്) താമസിക്കുന്നത്. മഴ പെയ്താല്‍ വെള്ളം കയറുന്ന താത്കാലിക ഷെഡിലാണ് ഇവരുടെ താമസം. വീട്ടിലേക്ക് എത്താന്‍ പാടത്തു കൂടിയുള്ള നടപ്പുവഴി മാത്രമാണ് ഏക ആശ്രയം. സ്വന്തം പേരില്‍ വസ്തു ഇല്ലാത്തതിനാല്‍ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുമില്ല. ഇവരിപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് കൂടിയാണ് അതിവേഗ റെയില്‍വേയുടെ ലൈന്‍ വരുന്നതായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ സാബുവിന്റെ വീട് സന്ദര്‍ശിച്ച കോട്ടയത്തെ നവജീവന്‍ ട്രസ്റ്റ് ചെയര്മാന് പി.യു. തോമസ് സൗഹൃദ ചാരിറ്റബിള്‍ സൊസൈറ്റി…
Read Moreപിന്നല്ലാതെ…! പിടിച്ചെടുത്ത 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസറാക്കി നൽകി എക്സൈസ്
തൃശൂർ: കഴിഞ്ഞ ഓണക്കാലത്ത് എക്സൈസ് സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പിടികൂടിയ 1000 ലിറ്റർ സ്പിരിറ്റ് 1240 ലിറ്റർ സാനിറ്റൈസറാക്കി ജില്ലയിലെ പ്രധാന ആശുപത്രികളിലേക്കും ആരോഗ്യ കേന്ദ്രങ്ങളിലേക്കും സൗജന്യമായി നൽകി തൃശൂർ എക്സൈസ്. സാനിറ്റൈസർ വിതരണത്തിനായി ജില്ലാ കളക്ടർ എസ്. ഷാനവാസ് ഡെപ്യൂട്ടി ഡിഎംഒ കെ.എൻ. സതീഷിനു കൈമാറി. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലിം, എക്സൈസ് വിമുക്തി കോഓർഡിനേറ്റർ കെ.കെ. രാജു, റെജി ജിയോ തോമസ് എന്നിവർ പങ്കെടുത്തു. എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിനിടെയാണ് എക്സൈസ് 1000 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. തുടർന്നു കോടതി നടപടികൾക്കുശേഷം ജില്ലാ ഭരണകൂടത്തിന്റെ ശിപാർശയിൽ എക്സൈസ് കമ്മീഷണർ ഈ 1000 ലിറ്റർ സ്പിരിറ്റ് സാനിറ്റൈസർ ആക്കാൻ നിർദേശിക്കുകയായിരുന്നു. കുട്ടനെല്ലൂരിലെ സ്വകാര്യ ഫാർമസ്യൂട്ടിക്കലിന്റെ സഹായത്തോടെയാണ് സ്പിരിറ്റിനെ 1240 ലിറ്റർ സാനിറ്റൈസറാക്കി മാറ്റിയത്. സാനിറ്റൈസർ ജില്ലയിലെ രണ്ട് ജനറൽ ആശുപത്രികൾ, രണ്ടു…
Read Moreമദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നു! ഒരുമാസം മദ്യപിച്ചാൽ ചെലവാക്കേണ്ടിയിരുന്ന പണം ദുരന്ത നിവാരണ ഫണ്ടിലേക്കു നൽകി
ഇരിങ്ങാലക്കുട: കഴിഞ്ഞ ഒരു മാസമായി മദ്യശാലയും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ മദ്യപിച്ചാൽ ചെലവാക്കേണ്ടിയിരുന്ന പണം 11,111 രൂപ എംഎൽഎയുടെ കോവിഡ് ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന ചെയ്തു. നടവരന്പിലെ കരാത്രകാരൻ ദേവസിക്കുട്ടിയാണ് തുക വിദ്യാഭ്യാസ-സാമൂഹ്യനീതിവകുപ്പ് മന്ത്രി പ്രഫ. ആർ. ബിന്ദുവിനു കൈമാറിയത്. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി സന്നിഹിതനായി. വിൻസെൻ കരാത്ര വിദേശത്തു നിന്ന് ജോലി എല്ലാം പോയി നാട്ടിൽ വന്ന് തുടങ്ങിയ കപ്പ കൃഷിയിൽ നിന്നും കിട്ടിയ മുഴുവൻ തുകയായ 10,000 രൂപയും തദവസരത്തിൽ മന്ത്രിക്കു കൈമാറി.
Read Moreവൃദ്ധയെ മർദിച്ച് മാലപൊട്ടിച്ച് കടന്ന സംഭവം; സിസി ടിവി ദൃശ്യം പരിശോധിച്ച് കള്ളനെ കുടുക്കി പോലീസ്
കൊല്ലം: വൃദ്ധയുടെ മാലപൊട്ടിച്ച് കടന്ന യുവാവ് പിടിയിൽ.കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ബിസ്മില്ലാ മൻസിലിൽ അൻഷാദാണ് അറസ്റ്റിലായത്. ര ണ്ടാഴ്ച മുമ്പ് തൊടിയൂർ സ്വദേശിനി സുബൈദാ ബീവിയുടെ സ്വർണ മാലയാണ് പൊട്ടിച്ചെടുത്ത് കടന്നത്. നടന്നു പോകുകയായിരുന്ന സുബൈദാ ബീവിയെ മർദിച്ച ശേഷമാണ് ഇവരുടെ മാലപൊട്ടിച്ചെടുത്തത്. സംഭവത്തിന് ശേഷം മുങ്ങിയ അർഷാദിനെ സിസി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. വഴി യാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ചെടുക്കുന്നത് പതിവാക്കിയ അൻഷാദിനെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു. കരുനാഗപ്പള്ളി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകണ്ടാൽ കാടാണെന്നു തോന്നും ; ഇതൊരു സർക്കാർ ഓ ഫീസാണ്! പാഴ് ചെടികൾ ഓഫീസിന്റെ ഒരു ഭാഗത്തുള്ള ജനലുകൾ മൂടിയിട്ടും ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല
തൃപ്പൂണിത്തുറ: നാടുനീളെ മഴക്കാലപൂർവ ശുചീകരണങ്ങൾ അരങ്ങു തകർക്കുമ്പോൾ രാജനഗരിയുടെ ഹൃദയഭാഗത്തുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസ് പാഴ്ച്ചെടികളാൽ ചുറ്റപ്പെട്ട അവസ്ഥയിൽ. സ്റ്റാച്ച്യു ജംഗ്ഷനടുത്ത് ലായം റോഡിൽ മുനിസിപ്പൽ ഓഫീസിന്റെ എതിർവശത്തുള്ള പിഡബ്ല്യുഡി റോഡ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് വളപ്പിലാണ് പുല്ലും പാഴ്ച്ചെടികളും തിങ്ങി വളർന്നിരിക്കുന്നത്. പാഴ് ചെടികൾ ഓഫീസിന്റെ ഒരു ഭാഗത്തുള്ള ജനലുകൾ മൂടിയിട്ടും ജീവനക്കാർക്ക് ഒരു കുലുക്കവുമില്ല. വള്ളിപ്പടർപ്പുകളാണ് ഇതിൽ കൂടുതലും വളർന്ന് കയറിയിരിക്കുന്നത്. മുനിസിപ്പാലിറ്റിയുടെയും മറ്റും നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡരികിലെ പുല്ലും ചെടികളും വെട്ടിമാറ്റി വൃത്തിയാക്കിയിട്ടും പൊതുമരാമത്ത് ഓഫീസ് ജീവനക്കാർ ഇതൊന്നും അറിഞ്ഞമട്ടില്ല.
Read More‘മലയാളത്തില്‍ പറഞ്ഞിട്ടും പഠിച്ചില്ല’; ലോക്ഡൗൺ ഇളവിൽ നിര്‍മാണ മേഖലയെ “തൊട്ടു കളിക്കേണ്ടെന്ന് ‘എഡിജിപി; സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച
കെ. ഷിന്റുലാല്‍ കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടിയതിന് പിന്നാലെ നിര്‍മാണ മേഖലയിലെ പോലീസിന്റെ ഇടപെടലിനെതിരേ താക്കീതുമായി വീണ്ടും എഡിജിപി. എല്ലാവിധ സര്‍ക്കാര്‍ -സ്വകാര്യ നിര്‍മാണ പ്രവൃത്തികളും അനുവദിക്കപ്പെട്ടതാണെന്നും യാതൊരു കാരണവശാലും തടസപ്പെടുത്താന്‍ പാടുള്ളതല്ലെന്നും സര്‍ക്കാറും ഉത്തരവിറക്കിയിരുന്നു. എന്നിട്ടും ചില സ്ഥലങ്ങളില്‍ പോലീസുകാര്‍ ഇതിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ്സാക്കറെ വീണ്ടും ഉത്തരവിറക്കിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് നിര്‍മാണ മേഖലയെ ഒഴിവാക്കിയതാണ്. എന്നാല്‍ നിരവധി സ്ഥലങ്ങളില്‍ പോലീസ് നിര്‍മാണ തൊഴിലാളികളെ തടഞ്ഞുവയ്ക്കുന്നുണ്ട്. ഇനി മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍മാണ തൊഴിലാളികളെയും അനാവശ്യമായി തടയരുതെന്നും ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ ആരംഭഘട്ടത്തില്‍ തന്നെ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടുള്ള ഇളവുകള്‍ സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബഹ്റ ഉള്‍പ്പെടെ ഉത്തരവിറക്കിയിരുന്നു. നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ഇളവുകള്‍ സംബന്ധിച്ച് ജില്ലാ പോലീസ്…
Read Moreനെറ്റ്വർക്ക് ലഭിക്കാൻ സമീപപ്രദേശങ്ങളിൽ ഫോണുമായി കറങ്ങി നടന്നെങ്കിലും രക്ഷയില്ല! ഓണ്‍ലൈൻ പഠനം സുഗമമാക്കാൻ വിദ്യാര്‍ഥിയുടെ പരീക്ഷണം…
പീരുമേട്: ഓണ്‍ലൈൻ പഠനം സുഗമമാക്കാൻ മരക്കൊന്പിൽ ഏറുമാടമൊരുക്കി ഡിഗ്രി വിദ്യാർഥി. പീരുമേട് പള്ളിക്കുന്ന് നീരൊഴുക്കിൽ വീട്ടിൽ പ്രദീപിന്റെയും സിന്ധുവിന്റെയും മകൻ ശ്യാം പ്രദീപാണ് ഫോണ്‍ നെറ്റ്വർക്കു പിടിക്കാൻ മരത്തിൽ കയറിയത്. നെറ്റ്വർക്ക് ലഭിക്കാൻ സമീപപ്രദേശങ്ങളിൽ ഫോണുമായി കറങ്ങി നടന്നെങ്കിലും ക്ലാസുകളുടെ ദൈർഘ്യം കൂടിയപ്പോൾ അത് ബുദ്ധിമുട്ടായി. തുടർന്നാണ് പറന്പിലെ തന്നെ മരത്തിന്റെ മുകളിൽ ശ്യാം റേഞ്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദിവസേന രണ്ടുമൂന്നു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളിൽ സ്ഥിരമായി പങ്കെടുക്കേണ്ടതായി വന്നപ്പോൾ മരക്കൊന്പിൽ ഇരിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. വീട്ടുകാരുടെ സഹായത്തോടെ മരക്കൊന്പിൽ ഇല്ലിയും മരച്ചില്ലകളും ഉപയോഗിച്ച് താത്ക്കാലിക പാർപ്പിടം ഒരുക്കി പഠനം തുടരുകയാണ്. മൊബൈൽ ഫോണിന് റെയിഞ്ച് ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്ന നിരവധി വിദ്യാർഥികൾ മേഖലയിലുണ്ട്. ക്ലാസ് തുടങ്ങിയതിനുശേഷം മേഖലയിലെ പല വിദ്യാർഥികളും ബന്ധുവീടുകളിലും തേയിലത്തോട്ടങ്ങളിലും മല മുകളിലും എത്തിയാണ് ക്ലാസുകളിൽ പങ്കെടുക്കുന്നത്.
Read More