ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,148 പേർക്കാണ് ജീവൻ നഷ്ടമായത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിത്. ഇതോടെ ആകെ മരണസംഖ്യ 3,59,676 ആയി ഉയർന്നു. കോവിഡ് മരണത്തിന്റെ കണക്കുകൾ ബിഹാർ പരിഷ്കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതിൽ ഉയർന്നത്. 9249 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ബിഹാർ സർക്കാറിന്റെ പുതിയ കണക്ക്. കഴിഞ്ഞ ദിവസത്തേതിൽനിന്നും 3,951 മരണങ്ങൾ പുതുതായി കൂട്ടിച്ചേർക്കുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,91,83,121 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.69 ശതമാനമാണ്. രോഗമുക്തി നിരക്ക് 94.77 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read MoreDay: June 10, 2021
ക്ലബ് ഹൗസ് ! കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് മലയാളികള്‍ക്കിടയില്‍ തരംഗമായ ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍; ഗുണങ്ങള്‍ പലത്, ചതിക്കുഴികളേറെ… അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…
കുറഞ്ഞ ദിവസങ്ങള്കൊണ്ടാണു ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്ലിക്കേഷന്‍ മലയാളികള്‍ക്കിടയില്‍ തരംഗമായത്. ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരിടം, പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താനൊരിടം, തമാശകള്‍ പറയാനൊരിടം, ഇവയെല്ലാം കേള്‍ക്കാനൊരിടം, സൗഹൃദങ്ങള്‍ പങ്കുവയ്ക്കാനൊരിടം. എല്ലാവരും പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയാണ് ക്ലബ് ഹൗസില്‍. 2020 മാര്‍ച്ചില്‍ ലോഞ്ച് ചെയ്ത ക്ലബ് ഹൗസ് നേരത്തേ ഐഒഎസിലായിരുന്നു ലഭ്യമായിരുന്നത്. ആന്‍ഡ്രോയിഡ് പതിപ്പ് മേയ് 21 ന് കേരളത്തില്‍ എത്തിയതോടെയാണ് മലയാളികള്‍ക്കിടയില്‍ ആപ് വൈറലാകുന്നത്. ക്ലബ് ഹൗസിനെ ജനകീയമാക്കിയതു രണ്ടു കാര്യങ്ങളാണ്. ഒന്ന്, ലോക്ഡൗണ്‍ സമയം. ഇതു ലോക്ഡൗണ്‍ വിരസതയില്‍ വീടുകളിലിരിക്കുന്ന ആളുകള്‍ക്ക് ആശയവിനിമയത്തിനു പറ്റിയ മാര്‍ഗമാക്കി മാറ്റി. രണ്ട്, ആപ്പിനെക്കുറിച്ചുള്ള ജിജ്ഞാസ. ആര്‍ക്കു വേണമെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ അതിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ ഒരു ക്ലബ്ഹൗസ് അംഗത്തിന്റെ ക്ഷണം (ഇന്‍വിറ്റേഷന്‍) ലഭിച്ചാലേ സാധിക്കൂ. ഈ ജിജ്ഞാസയാണ് ആളുകളെ ഇടിച്ചുകയറാന്‍ പ്രേരിപ്പിച്ചത്. നിലവില്‍ 8002 ആളുകള്‍ക്കു…
Read Moreനിങ്ങൾക്ക് അവൾ സിൽക്ക് ആണ്, എനിക്ക് അവൾ എൻ്റെ മകളാണ്, ഇനിയും ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് അവളുടെ അച്ഛൻ ആയാൽ മതി…! പ്രശസ്ത നടൻ്റെ വൈകാരിക വാക്കുകൾ ഏറ്റെടുത്ത് ആരാധകർ…
200 ലധികം ചിത്രങ്ങളിൽ വെറും നാലു വർഷം കൊണ്ട് അഭിനയിച്ച മലയാളികൾക്ക് എന്നല്ല ലോകസിനിമയുടെ തന്നെ മികച്ച പ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയോടുള്ള അഥർവ്വം, മോഹൻലാലിനൊപ്പമുള്ള സ്ഫടികം എന്ന ചിത്രത്തിലെ പ്രശ്ത ഗാന രംഗം എന്നിവയൊക്കെ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ടാകും കാരണം അത്രത്തോളം അഭിനയ മികവ് വേഷങ്ങളിൽ എല്ലാം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യമായി സ്ക്രീനിൽ കാണുന്നത് വണ്ടി ചക്രം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. ആ പേരാണ് പിന്നീട് താരത്തിന്റെ പേരിന്റെ കൂടെ വിളിക്കപ്പെട്ടത്. പ്രശസ്ത തമിഴ് സംവിധായകൻ ആയ വിനോദ് ചക്രവർത്തിയാണ് താരത്തെ സിനിമയിൽ കൊണ്ടു വരുന്നത്. താരത്തിന്റെ അസാധ്യ ആകർഷകത്വം ഉള്ള കണ്ണുകളാണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമായതും പിടിച്ചു…
Read Moreഒന്നിനും കൊള്ളില്ല..! അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടു; പതഞ്ജലിയുടെ കടുക് എണ്ണക്ക് ഗുണനിലവാരമില്ലെന്ന് റിപ്പോർട്ട്
ജയ്പുർ: വിവാദ യോഗ ഗുരു ബാബാ രാംദേവിന്റെ കമ്പനിയായ പതഞ്ജലി ഉത്പാദിപ്പിക്കുന്ന കടുക് എണ്ണ ഗുണനിലവാരമില്ലാത്തതെന്ന് രാജസ്ഥാൻ സർക്കാർ. അഞ്ച് സാമ്പിളുകളും പരിശോധനയില്‍ പരാജയപ്പെട്ടെന്നും, എണ്ണക്ക് ആവശ്യമായ ഗുണനിലവാരമില്ലെന്നും രാജസ്ഥാൻ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സിംഗാനിയ എണ്ണക്കമ്പനിയില്‍ നിന്നുള്ള കടുക് എണ്ണയാണ് പതഞ്ജലി ഉപയോഗിക്കുന്നതെന്നും മേയ് 27ന് പ്രാദേശിക ഭരണ സംവിധാനങ്ങളുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടത്തിയതെന്നും മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. അതേസമയം, പരിശോധന റിപ്പോർട്ടിനോട് പതഞ്ജലി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read Moreഅഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട! കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്ര ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്. അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്നും റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നും നിർദേശത്തിൽ പറയുന്നു. സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ല. 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനും കേന്ദ്രം നിർദേശിക്കുന്നു. അവശ്യഘട്ടങ്ങളിൽ രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഹൈ റെസലൂഷൻ സിടി സ്കാൻ സൗകര്യം ഉപയോഗപ്പെടുത്താമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് മാർഗനിർദേശം പുറത്തിറക്കിയത്.
Read Moreകനത്ത മഴ! മുംബൈയിൽ കെട്ടിടം തകർന്ന് 11 പേർ മരിച്ചു; ഏഴു പേർക്ക് പരിക്ക്; സംഭവം ബുധനാഴ്ച രാത്രി 10.15 ഓടെ
മുംബൈ: കനത്ത മഴയ്ക്കിടെ മുംബൈയിൽ പാർപ്പിട സമുച്ചയത്തിലെ ഇരുനില കെട്ടിടം തകർന്നുവീണ് 11 പേർ മരിച്ചു. ഏഴു പേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി 10.15 ഓടെയാണ് സംഭവം. മലാദ് വെസ്റ്റിലെ ന്യൂ കളക്ടർ കോംപൗണ്ടിലുള്ള കെട്ടിടമാണ് തകർന്നതെന്ന് ബിഎംസി അറിയിച്ചു. തകർന്ന കെട്ടിടത്തിന്റെ സമീപമുള്ള മൂന്നു കെട്ടിടങ്ങളും അപകടകരമായ നിലയിലാണുള്ളത്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികളും തുടരുകയാണ്. അപകടത്തിൽ പരിക്കേറ്റഎട്ടോളം ബിഡിബിഎ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീകളും കുട്ടികളും അടക്കം 15 പേരെ രക്ഷപെടുത്തി. കൂടുതൽ പേർ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Read Moreകോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന്..! ഓക്സ്ഫഡ് കോളജിലെ പൊതുമുറിയിൽനിന്ന് രാജ്ഞിയുടെ ചിത്രം നീക്കാൻ വോട്ടെടുപ്പ്
ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ കോളജിൽനിന്ന് എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രം എടുത്തു മാറ്റാൻ വിദ്യാർഥികൾ വോട്ട് ചെയ്തു. കോളനിവാഴ്ചയുടെ പ്രതീകമാണ് രാജ്ഞിയുടെ ചിത്രമെന്ന് മഗ്ദലീൻ കോളജ് മിഡിൽ കോമൺ റൂം അംഗങ്ങൾ മുദ്രകുത്തി. അതിഥികളും മറ്റും എത്തുന്ന പൊതുമുറി കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായും ചില വിദ്യാർഥികൾക്ക് ഈ ചിത്രം കോളനിഭരണകാലത്തെ ഓർമപ്പെടുത്തുന്നു എന്നതിനാലുമാണ് വോട്ടെടുപ്പു വേണ്ടിവന്നതെന്ന് എംസിആർ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. പത്തുപേർ ചിത്രം നീക്കണമെന്നും രണ്ടുപേർ നീക്കരുതെന്നും വോട്ട് ചെയ്തു. എന്നാൽ, ഈ നീക്കത്തെ ശുദ്ധ അസംബന്ധമെന്നാണ് എഡ്യൂക്കേഷൻ സെക്രട്ടറി ഗാവിൻ വില്യംസൺ വിശേഷിപ്പിച്ചത്. കുട്ടികൾ കോളജിനെ പ്രതിനിധീകരിക്കുന്നവരല്ലെന്നും അവരുടെ സ്വതന്ത്ര അഭിപ്രായത്തെയും രാഷ്ട്രീയ വാദത്തെയും അംഗീകരിക്കുന്നുവെന്നുമായിരുന്നു മഗ്ദലീൻ കോളജ് പ്രസിഡന്റ് ബാരിസ്റ്റർ ദിന റോസിന്റെ പ്രതികരണം. 2013ലാണ് രാജ്ഞിയുടെ പഴയകാല ചിത്രം കോളജിലെ കോമൺ റൂമിൽ സ്ഥാപിച്ചത്. 1952ൽ പകർത്തിയ ചിത്രമാണിത്.
Read Moreകുഴല്‍പ്പണ വിവാദം തിരിച്ചടിയായി! സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കള്ളപ്പണത്തിനെതിരേ ദേശീയതലത്തില്‍ നിലപാടു സ്വീകരിക്കുന്നതിനിടെ കുഴല്‍പ്പണ വിവാദം തിരിച്ചടിയായി മാറിയ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുനരാരംഭിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നത്. സ്വര്‍ണക്കടത്തുകേസില്‍ മന്ത്രിസഭയിലേക്കും സെക്രട്ടേറിയറ്റിലും കേന്ദ്രഏജന്‍സികളുടെ അന്വേഷണം എത്തിയതിന്റെ പ്രതികാരമായാണ് കുഴല്‍പ്പണ കേസിലെ നടപടികളെന്നാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ദേശീയനേതൃത്വം മുമ്പാകെ വിശദീകരിച്ചത്. കുഴല്‍പ്പണക്കേസില്‍ നേതൃത്വത്തിലേക്കുള്ള അന്വേഷണം സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധിക്ക് സമാനമാണെന്നും സുരേന്ദ്രന് ദേശീയ നേതാക്കളെ അറിയിച്ചു. പ്രതിസന്ധിയില്‍ നേതൃത്വത്തിനു പിന്തുണയായി മറ്റു നേതാക്കള്‍ ആദ്യഘട്ടത്തില്‍ രംഗത്തെത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി തീരുമാനപ്രകാരമാണ് അടുത്ത ദിവസങ്ങളിലായി നേതാക്കള്‍ വിശദീകരണവുമായി രംഗത്തെത്തിയത്. കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തിന്റെ പ്രതികാരനടപടിക്കു സ്വന്തം കുടുംബവും ഇരയായെന്നും സുരേന്ദ്രന് അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന നേതൃത്വത്തിന്റെ മാത്രം…
Read Moreകൂടുതൽ പകർച്ചവ്യാപന ശേഷി! രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരിലും ഡെല്‍റ്റ വകഭേദം ബാധിക്കാമെന്ന് പഠനം; ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ വർഷം കണ്ടെത്തിയ കോവിഡിന്റെ ഡെൽറ്റ വകഭേദം കൊവിഷീൽഡ്, കൊവാക്സിൻ സ്വീകരിച്ചവർക്കും ബാധിക്കാൻ സാധ്യതയുണ്ടെന്ന് പഠന റിപ്പോർട്ട്. ഡൽഹി എയിംസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) എന്നീ സ്ഥാപനങ്ങൾ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡെൽറ്റ വകഭേദം ബ്രിട്ടനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത ആൽഫ വകഭേദത്തേക്കാൾ 40 മുതൽ 50 ശതമാനം വരെ കൂടുതൽ പകർച്ചവ്യാപന ശേഷിയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ സ്വീകരിച്ച ശേഷവും കടുത്ത പനിയും മറ്റു ലക്ഷണങ്ങളും കാണിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച 63 പേരിലാണ് എയിംസ് പഠനം നടത്തിയത്. ഇതിൽ 36 പേരും രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരാണ്. രണ്ട് ഡോസ് സ്വീകരിച്ചവരിൽ 60 ശതമാനം പേർക്കും ഒരു ഡോസ് സ്വീകരിച്ചവരിൽ 76.9 ശതമാനം പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read Moreബിജെപി നേതാവിന്റെ മകളെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; വലത് കണ്ണ് അക്രമികൾ ചൂഴ്ന്ന് എടുത്തു; പെൺകുട്ടി നേരിട്ടത് കൊടുംക്രൂരത
റാഞ്ചി: ജാർഖണ്ഡിൽ ബിജെപി നേതാവിന്റെ മകളെ കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി. പത്താം ക്ലാസ് വിദ്യാർഥിയായ പതിനാറുകാരിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പലാമു ജില്ലയിലെ ലലിമതി വനത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിനു മുൻപ് പെൺകുട്ടിയുടെ വലത് കണ്ണ് അക്രമികൾ ചൂഴ്ന്ന് എടുത്തു. പൻകി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബുധബാർ ഗ്രാമത്തിലാണ് പെൺകുട്ടി താമസിക്കുന്നത്. ബിജെപി നേതാവിന്റെ അഞ്ച് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അക്രമം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രദീപ് കുമാർ സിംഗ് ധനുക് (23) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 ന് വീട്ടിൽനിന്നും പുറത്തേക്കുപോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതിയും നൽകിയിരുന്നു. പെൺകുട്ടിയെ പ്രതികൾ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയത്. വലത് കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു.
Read More