മട്ടന്നൂര്‍: പെട്രോള്‍ -ഡീസല്‍ വിലവര്‍ധനവില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. മട്ടന്നൂര്‍ പെട്രോള്‍ പമ്പില്‍ ക്രിക്കറ്റ് കളിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണന് പാളാട് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ മട്ടന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എ.പി. രാഹുല്‍ ഉദ്ഘാടനം ചെയ്തു. മുസ് ലിം യൂത്ത് ലീഗ് മട്ടന്നൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലത്തിലെ വിവിധ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നില്‍പ്പ് സമരം നടത്തി. മട്ടന്നൂര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ സമരം വി.എന്‍.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
Read MoreDay: June 10, 2021
ചില്ലറ പിഴയല്ല..! കോവിഡ് നിയന്ത്രണ ലംഘനത്തിന് പിഴയായി പിരിച്ചത് 35 കോടിയിലധികം
തിരുവനന്തപുരം: ഈ വർഷം കോവിഡ് നിയമലംഘനങ്ങളുടെ പിഴയായി പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. കേരള പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. ഈ രീതിയിൽ കഴിഞ്ഞ ജനുവരി മുതൽ ജൂൺ എട്ടു വരെ ചുമത്തിയ പിഴ 35,17,57,048 രൂപയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച 82,630 പേർക്കെതിരേയാണ് കേസെടുത്തത്. ഇപ്പോഴത്തെ ലോക്ഡൗൺ കാലയളവിൽ മാത്രം 1,96,31,100 രൂപയാണ് പിഴയായി ലഭിച്ചത്. 500 രൂപമുതൽ 5,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, ചടങ്ങുകൾ എന്നിവയ്ക്ക് 5,000 രൂപ വരെ പിഴ ചുമത്തിയിട്ടുണ്ട്. മാസ്കില്ലെങ്കിൽ 500 രൂപയും അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് 2,000 രൂപവരെയും പിഴ ചുമത്തിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്നുള്ള പിഴ അടയ്ക്കാനായി മാത്രം മാർച്ചിൽ എല്ലാം ജില്ലകളിലും പൊലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. ഓരോ ദിവസവും…
Read Moreഓൺലൈൻ വ്യാപാരം നിരോധിക്കണം; ലോക്ഡൗണ്‍ കഴിഞ്ഞാലും ദുഷ്കരമാവും ഇനി വരുന്ന കാലമെന്ന് വ്യാപാരികൾ
കോട്ടയം: ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്ന ഓണ്‍ലൈന്‍ വ്യാപാരം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമായി.ലോക്ഡൗണിനെത്തുടര്‍ന്ന് ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുന്നതോടെയാണ് ഓണ്‍ലൈന്‍ വ്യാപാരം സജീവമായത്. വ്യാപാര സ്ഥാപനങ്ങളില്‍ ലഭിക്കുന്നതിലും വിലകുറച്ചാണ് ഓണ്‍ലൈനില്‍ വ്യാപാരം. ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിച്ചില്ലെങ്കില്‍ ലോക്ഡോണ്‍ കഴിയുമ്പോഴേക്കും കച്ചവടം തീര്‍ത്തും കുറയാനുള്ള സാധ്യതയാണെന്നു ചെറുകിട വ്യാപാരികള്‍ പറയുന്നു. ബാങ്ക് ലോണുകളും വാടകയും കൊടുക്കുവാന്‍ പോലും വ്യാപാരികള്‍ക്ക് സാധിക്കാതെ വരുന്ന സ്ഥിതിയാണുള്ളത്. ലോക്ഡൗണ്‍ കഴിഞ്ഞാലും കോവിഡിനേക്കാള്‍ ദുഷ്കരമാവും സാധാരണ വ്യാപാരികള്‍ക്ക് ഇനി വരുന്ന കാലം. അതിനാല്‍ ഓണ്‍ലൈന്‍വ്യാപാരം അവസാനിപ്പിച്ച് വ്യാപാരികളെ സംരക്ഷിക്കാര്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീഷ് കൊച്ചു മലയില്‍ ആവശ്യപ്പെട്ടു.
Read Moreബ്രീത്ത് ഈസി..! രാപ്പകല്‍ ജാഗ്രതയില്‍ വാര് റൂം; ഓക്സിജന്‍ ലഭ്യത ഉറപ്പാക്കി കോട്ടയം
കോട്ടയം: കോട്ടയത്തിന് ഇപ്പോള്‍ ഓക്സിജന്‍ ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള ആശങ്കകളില്ല.മറ്റു ജില്ലകളില്‍നിന്ന് സിലിണ്ടറുകള്‍ നിറച്ചു കിട്ടുന്നതിനായുള്ള നീണ്ട കാത്തിരിപ്പും പഴങ്കഥയായിരിക്കുന്നു. ഓരോദിവസവും ചികിത്സക്ക് ആവശ്യമായ ഓക്സിജന്‍ എല്ലാ ആശുപത്രികളിലും കോവിഡ് പരിചരണ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് തലേന്നുതന്നെ ഉറപ്പാക്കിയാണ് മുന്നോട്ടു പോകുന്നത്. ഓക്സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരവും ജില്ലയ്ക്കുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിനായി നടത്തിയ മറ്റു തയാറെടുപ്പുകള്ക്കൊപ്പം കളക്്ടറേറ്റില്‍ മേയ് മൂന്നിനു തുടങ്ങിയ ഓക്സിജന്‍ വാര് റൂമിന്റെ ഇടപെടലും സുസജ്ജമായ സംവിധാനമൊരുക്കുന്നതില്‍ നിര്‍ണായകമായി. കൃത്യമായി ലഭിക്കുന്നുവാര് റൂമിന്റെ പ്രവര്‍ത്തനം ഒരു മാസം പിന്നിട്ടപ്പോള്‍ ജില്ലയിലെ കോവിഡ് ആശുപത്രികളും സ്വകാര്യ ആശുപത്രികളും പരിചരണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന 137 ചികിത്സാ കേന്ദ്രങ്ങളിലും എല്ലാ ദിവസവും വേണ്ട ഓക്സിജന്‍ കൃത്യമായി ലഭിക്കുന്നു. വീടുകളില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കും ആംബുലന്‍സുകള്‍ക്കും സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതിനും വാര് റൂം സഹായകമാകുന്നു. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയ്ക്ക് ആവശ്യമായ…
Read Moreകെഎസ്ആര്‍ടിസി സ് ദീർഘദൂര സർവീസ് ബസുകളില്‍ യാത്രക്കാര്‍ കുറവ്
കോട്ടയം: കോവിഡ് നിയന്ത്രണം നിലനില്‍ക്കെ കോട്ടയത്തുനിന്നു കെഎസ്ആര്‍ടിസി ഇന്നലെ രാവിലെ 6.30നു തിരുവനന്തപുരത്തേക്കും 7.30ന് കോഴിക്കോട്ടേക്കും സ്പെഷല്‍ സര്‍വീസ് നടത്തി. ഈ സര്‍വീസുകള്‍ ഇന്നും തുടരും.അതേ സമയം ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബസ് സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസിയുടെ തീരുമാനം ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വീസ് തുടങ്ങിയ ആദ്യ ദിനമായ ഇന്നലെ യാത്രക്കാര്‍ തീരെ കുറവായിരുന്നു. ലോക്ഡൗണ്‍ 16 വരെ നീട്ടിയ സാഹചര്യത്തില്‍ പെട്ടെന്ന് സര്‍വീസ് ആരംഭിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് ജീവനക്കാര്‍ തന്നെ പറയുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് ഇല്ല. ഇതോടെ ലോക്ഡൗണ്‍ അവസാനിക്കുന്നതിനു മുമ്പ് വെറും അഞ്ചു ദിവസം മാത്രമാണ് സര്‍വീസ് നടത്താന്‍ ലഭിക്കുന്നത്. സര്‍വീസ് ആരംഭിക്കുന്നതില്‍ ആരോഗ്യ വകുപ്പും നേരത്തെ ആശങ്ക അറിയിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന്റെ ഭാഗമായി കഴിഞ്ഞ മേയ് എട്ടിനാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ അടക്കം പൊതുഗതാഗത സംവിധാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിവിധ ഡിപ്പോകളില്‍നിന്ന്…
Read Moreഇതുവരെ മരണം 10..! യുവാവിന്റെ മരണം ആത്മഹത്യ അല്ല; പിന്നെ എങ്ങനെയാണ് ഉണ്ടായത് ? മരണക്കയമായി കുറ്റിച്ചക്കോണം കുളം
പേരൂർക്കട: കുടപ്പനക്കുന്നിലെ കുറ്റിച്ചക്കോണം കുളം മൂലമുള്ള അപകടഭീഷണി ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ചുറ്റുവേലി ഇല്ലാതെ കിടക്കുന്ന കുളം ആണ് ഇപ്പോൾ പ്രദേശവാസികൾക്കും മറ്റു ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞദിവസം കുടപ്പനക്കുന്ന് ഹൗസ് നമ്പർ 221 ഗ്രീൻ ലാൻഡിൽ ഡാനിയേൽ ജോസഫിന്റെ മകൻ ഫ്രാൻസിസ് ജോസഫ് (43) ഇവിടെ മുങ്ങിമരിച്ചിരുന്നു. നിലവിൽ കുളം ഒരു സ്വകാര്യവ്യക്തിക്ക് മീൻ വളർത്തലിനായിട്ട് നഗരസഭ നൽകിയിരിക്കുകയാണ്. അതേസമയം കുളം നവീകരണ പ്രവർത്തനങ്ങൾ ഒന്നും അടുത്തകാലത്ത് നടത്തിയിട്ടുമില്ല. കുളത്തിൽ നിന്നും പായലും വള്ളിപ്പടർപ്പുകളും നീക്കം ചെയ്യാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. യുവാവിന്റെ മരണം എങ്ങനെയാണ് ഉണ്ടായതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും ആത്മഹത്യ അല്ല എന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 10 പേരാണ് ഇവിടെ മുങ്ങിമരിച്ചത്. കുളത്തിന് സംരക്ഷണ വേലി ഇല്ലാത്തതും അധികം ആൾക്കാർ ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതുമാണ് ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടുത്താൻ കഴിയാത്തതിനു കാരണം. കുളത്തിന് സംരക്ഷണഭിത്തി നിർമിക്കുകയും…
Read Moreഫ്രഞ്ച് ഓപ്പണിൽ വന്പൻ അട്ടിമറികൾ
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ക്വാർട്ടർ പോരാട്ടങ്ങളിൽ വന്പൻ അട്ടിമറികൾ. ഏറ്റവും വലിയ അട്ടിമറി നടന്നത് വനിതാ വിഭാഗം സിംഗിൾസിൽ. നിലവിലെ വനിതാ ചാന്പ്യനായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക് ക്വാർട്ടറിൽ പുറത്തായി. എട്ടാം സീഡായ ഷ്യാങ്ടെകിനെ 17-ാം സീഡായ ഗ്രീക്ക് താരം മരിയ സക്കരിയാണ് ക്വാർട്ടറിൽ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സക്കരിയുടെ ജയം. സ്കോർ: 6-4, 6-4. ഇരുപത്തഞ്ചുകാരിയായ സക്കരി ഒരു ഗ്രാൻസ്ലാം സെമിയിൽ പ്രവേശിക്കുന്നത് ഇതാദ്യമാണ്. ചെക് താരമായ ബാർബൊറ ക്രെജെസികോവയും അട്ടിമറിയിലൂടെ സെമിയിൽ പ്രവേശിച്ചു. 24-ാം സീഡായ അമേരിക്കയുടെ കൊക്കൊ ഗഫിനെ 7-6 (8-6), 6-3ന് ക്വാർട്ടറിൽ ക്രെജെസികോവ തകർത്തു. ഇരുപത്തഞ്ചുകാരിയായ ചെക് താരത്തിന്റെ കന്നി ഗ്രാൻസ്ലാം സെമി പ്രവേശനമാണ്. സെമിയിൽ സക്കരിയാണ് ക്രെജെസികോവയുടെ എതിരാളി. നദാൽ, സിറ്റ്സിപാസ് സെമിയിൽ പുരുഷ സിംഗിൾസിൽ രണ്ടാം സീഡായ റഷ്യയുടെ ഡാനിൽ മെദ്വദേവിനെ കീഴടക്കി ഗ്രീക്ക് താരം…
Read Moreപാറശാലയിലെ പതിനാറുകാരിയുടെ മരണം! കാമുകനും പെണ്‍കുട്ടിയുടെ സഹോദരനും കുടുങ്ങി…
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കാമുകൻ മുര്യങ്കര പാതിരിയോട് കോളനിയിൽ കിരണും (21)പെൺകുട്ടിയുടെ സഹോദരനുമാണ് അറസ്റ്റിലായത്. പാറശാലയിൽ 2018ലാണ് സംഭവം. പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ കണ്ടതിനെ തുടർന്ന് വീട്ടുകാർ ശകാരിച്ചതിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. ഇതേ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയതാണ് പ്രതികളുടെ അറസ്റ്റിലേക്കെത്തിയത്. ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
Read Moreഇമ്മിണി ബല്യ ഇ…
ഡി ഗ്രൂപ്പിൽ സ്പെയിനിനു മുൻതൂക്കമുണ്ടെങ്കിലും ശേഷിക്കുന്ന മൂന്ന് ടീമുകളും തമ്മിൽ ശക്തമായ പോരാട്ടം നടക്കും. അതിൽതന്നെ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് ശ്രദ്ധേയ ടീം. ഒളിന്പിക് സ്വർണം നേടിയ ചരിത്രമുള്ള പോളണ്ടിന് യൂറോയിൽ ക്വാർട്ടറിനപ്പുറം കടക്കാൻ സാധിച്ചിട്ടില്ല. നേട്ടങ്ങൾ: 1974, 1982 ലോകകപ്പ് മൂന്നാം സ്ഥാനം, 1972 ഒളിന്പിക് സ്വർണംഫിഫ റാങ്ക്: 21സുപ്രധാന താരം: റോബർട്ട് ലെവൻഡോവ്സ്കി സ്വീഡൻ ഏഴാം തവണ യൂറോപ്യൻ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സ്വീഡൻ പങ്കെടുക്കുന്പോൾ, തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ് ടീം. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സ്ട്രൈക്കർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് യൂറോപ്യൻ ചാന്പ്യൻഷിപ്പ് റദ്ദാക്കിയത് ടീമിന് കയ്പേറിയതായി. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം മാർച്ചിലാണ് അദ്ദേഹം ദേശീയ ടീമിലേക്ക് മടങ്ങിയത്.നേട്ടങ്ങൾ: 1950, 1994 ലോകകപ്പ് മൂന്നാം സ്ഥാനം, 1992 യൂറോ മൂന്നാമത് ഫിഫ റാങ്ക്: 18സുപ്രധാന താരം: സെബാസ്റ്റ്യൻ ലാർസണ് സ്ലോവാക്യ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ സ്ലോവാക്…
Read Moreഓടയിലെ മണ്ണ് നീക്കാനെത്തിയ നഗരസഭാ ജീവനക്കാർ പുതുക്കി പണിത റോഡ് വെട്ടിപ്പൊളിച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
നെടുമങ്ങാട്: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകളിൽ അടിഞ്ഞു കൂടിയ മണ്ണ് നീക്കാനെത്തിയ നഗരസഭ പൊതുമരാമത്ത് റോഡ് വെട്ടിപ്പൊളിച്ചു. തിരുവനന്തപുരം-നെടുമങ്ങാട് റോഡിൽ വാളിക്കോടിന് സമീപമാണ് അടുത്തിടെ ബിഎം ആൻഡ് ബിസി പ്രകാരം പുതുക്കി പണിത റോഡ്, എസ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചത്. ടെലിഫോൺ കേബിളുകളും വാട്ടർ അഥോറിറ്റിയുടെ പൈപ്പു ലൈനും തകർന്നു. പ്രദേശത്ത് കുടിവെള്ളം മുടക്കി ജനങ്ങളെ ദുരിതത്തിലാക്കുകയും ചെയ്തു. സ്വകാര്യ വ്യക്തിയുടെ വീടിനും കടകൾക്കും മുന്നിലുള്ള ഓടയിലെ സ്ലാബുകൾ നീക്കാതിരിക്കാനാണ് ഇത്തരത്തിൽ റോഡ് പൊളിച്ച് വർഷങ്ങൾക്കു മുമ്പ് പൊതുമരാമത്തു വകുപ്പ് അടച്ച കലുങ്ക് കണ്ടെത്താൻ ശ്രമം നടത്തിയതെന്നാണ് ആക്ഷേപം ഉയരുന്നത്. കഴിഞ്ഞ തവണ റോഡ് പുനർ നിർമിച്ചപ്പോൾ ഇവിടെ നല്ല നിലയിൽ കോൺക്രീറ്റ് ചെയ്ത് ഓട പണിയുകയും വെള്ളം സമീപത്തുള്ള പെട്രോൽ പമ്പിനു ചേർന്നുള്ള കലുങ്കിലൂടെ ഒഴുകി കിള്ളിയാറ്റിൽ പതിക്കാൻ സംവിധാനം ഒരുക്കുകയും…
Read More