തിരുവനന്തപുരം: ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രാക്ടിക്കൽ പരീക്ഷാ തീയതികളിൽ മാറ്റം. ഹയർ സെക്കൻഡറി പ്രാക്ടിക്കൽ ജൂൺ 28 മുതലും വിഎച്ച്എസ്ഇ പ്രാക്ടിക്കൽ 21 മുതലും ആരംഭിക്കും. ഇതു സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഡിജിറ്റൽ ക്ലാസുകൾ പര്യാപ്തമല്ലാത്തതും, മതിയായ പ്രാക്ടിക്കൽ പരീശിലനം ലഭിക്കാത്തതും കാരണം പരിശീലനത്തിന് സമയം വേണമെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ് ഹയർസെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച തീയതിയിൽ നിന്നും 28ലേക്ക് മാറ്റിയത്. വിദ്യാർഥികൾക്ക് പരിശീലനത്തിനായി 25 വരെ സ്കൂളിലെത്താം. ഒരുസമയം 15 പേർക്ക് വീതമാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരമൊരുക്കുക. ശരീരോഷ്മാവ് പരിശോധിച്ച ശേഷമായരിക്കും പരീക്ഷയ്ക്കു പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് പരീക്ഷ പിന്നീട് നടക്കും. ശരീരോഷ്മാവ് കൂടിയ കുട്ടികൾക്ക് പ്രത്യേക മുറിയിൽ പ്രാക്ടിക്കൽ ചെയ്യാൻ അവസരമൊരുക്കും.കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പ്രാക്ടിക്കലുകൾക്ക് പരമാവധി ലാപ്ടോപ്പുകൾ എത്തിക്കണം. ചെയ്യേണ്ട പ്രാക്ടിക്കലുകളുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തിയും, കൈമാറി ഉപയോഗിക്കേണ്ട ഉപകരണങ്ങളുപയോഗിച്ച് ചെയ്യേണ്ടവ പരമാവധി…
Read MoreDay: June 16, 2021
മച്ചാനേ, ഇത് പോരെ അളിയാ…എന്ന് നൈസല്‍; ‘പെര്‍ഫെക്ട് ഓകെ’ പറഞ്ഞ് ആളുകള്‍; പുതിയ ഡാന്‍സ് വീഡിയോ വൈറലാകുന്നു…
”പെര്‍ഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് നൈസല്‍ ബാബു. നൈസലിന്റെ ”പെര്‍ഫെക്ട് ഒകെ” ഡയലോഗിന്റെ റീമിക്സ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ”പെര്‍ഫെക്ട് ഒകെ”പാട്ടിന് ഡാന്‍സ് ചെയ്യുന്ന നൈസലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അശ്വിന് ഭാസ്കറെന്ന യുവസംഗീതജ്ഞനാണ് ഡയലോഗ് റീമിക്സ് ചെയ്ത് പാട്ടാക്കിയത്. ഇപ്പോള്‍ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലാണ് ഇത് ഒരു വീഡിയോ സോങ് ആയി ഇറക്കിയത്.’പെര്‍ഫെക്ട് ഒകെ ഡാന്‍സ്’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസല്‍ അയച്ച ഒരു സെല്‍ഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. ഐസൊലേഷനില്‍ കഴിയുമ്പോള്‍ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസല്‍ ആശ്വസിപ്പിക്കുന്നതായിരുന്നു ഈ വീഡിയോയിലുള്ളത്. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയില്‍ നൈസല്‍ പറഞ്ഞ പെര്‍ഫെക്ട്…
Read Moreതാന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്
മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന് സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന് സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന് പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…
Read Moreഇനിയെങ്കിലും കൊച്ചു പെണ്പിള്ളാരുടെ നായകനാകുന്നത് നിര്‍ത്തിക്കൂടേ…സല്മാന് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി…
സിനിമാ മേഖല പരസ്പര വൈരത്തിന്റെ കൂടി ഇടമാണ്. പരസ്പരമുള്ള പാരവെപ്പ് ഏറ്റവും കൂടിയ ഒരു മേഖലയാണ് ബോളിവുഡ്. ഇപ്പോള്‍ നടി സോഫിയ ഹയാത്ത് സൂപ്പര്‍താരം സല്മാന് ഖാനെതിരേ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതൊക്കെ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നാലും അതിനെ പൂമാല ആയി സ്വീകരിക്കുന്ന ആറ്റിറ്റിയൂഡ് ആണ് സല്മാന് ഖാന്റേത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരിയറിനും സിനിമ ജീവിതത്തിലും ഇതുവരെ യാതൊരു വിധത്തില്‍ ഇത്തരത്തിലുള്ള പാരവെപ്പ് ബാധിച്ചിട്ടില്ലെന്നാണ് വാസ്തവം. എന്നാല്‍ സോഫിയ ഹയാത്തിന്റെ ആരോപണം അല്പം കടന്നു പോയെന്നാണ് സല്ലുവിന്റെ ആരാധകരെല്ലാം പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം ഒരു കുറിപ്പ് എന്ന രൂപത്തില്‍ സല്‍മാന്‍ഖാനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയത്. നടി ഗായിക ടെലിവിഷന്‍ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്ക്കുന്ന താരമാണ് സോഫിയ ഹയാത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു…
Read Moreചിന്മയി മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് യുവ ഡോക്ടര്‍ ! ആരോപണം നിഷേധിച്ച് ഗായിക; വിവാദം കത്തുന്നു…
ഗായിക ചിന്മയി ശ്രീപദിയെ മാനസിക രോഗിയെന്ന് വിളിച്ച് യുവഡോക്ടറിന്റെ വാക്കുകള്‍ വിവാദമാകുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കെയായിരുന്നു ഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രസ്താവനയ്ക്കെതിരേ ചിന്മയി രംഗത്തെത്തി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് ഗായിക. താന്‍ രോഗിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യന്‍ മെഡിക്കല്‍…
Read Moreപണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു! സുരേന്ദ്രനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി
കൽപ്പറ്റ: എൻഡിഎ സ്ഥാനാർഥിയാകാൻ സി.കെ ജാനുവിന് കോഴ നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കൽപ്പറ്റ കോടതിയാണ് ഉത്തരവിട്ടത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ നവാസിന്റെ പരാതിയിലായിരുന്നു കോടതിയുടെ ഉത്തരവ്. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സ്ഥാനാർഥിയാകാന്‍ അമ്പത് ലക്ഷം രൂപ കോഴ നല്‍കിയെന്നായിരുന്നു പരാതി. ജാനുവിന് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ റെക്കോര്‍ഡുകള്‍ ജനാധിപത്യ രാഷ്ട്രീയ സമിതി നേതാവ് പ്രസീത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ സുരേന്ദ്രന് എതിരെ കേസുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്.
Read Moreഎന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും മുഖ്യമന്ത്രിക്കും ആയിഷ ഹന എഴുതുന്നത്..! മുഖ്യമന്ത്രിക്ക് കത്തെഴുതി അഞ്ചാം ക്ലാസ് വിദ്യാർഥിനി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മുക്കം: എന്റെ പ്രിയപ്പെട്ട ജനങ്ങൾക്കും മുഖ്യമന്ത്രിക്കും പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ആയിഷ ഹന എഴുതുന്നത് …. സർ ഞാനിന്ന് പത്രത്തിലൊരു വാർത്ത കണ്ടു .വളരെ സങ്കടം തോന്നി .അത് കൊണ്ടാണ് ഇത് എഴുതുന്നത് . നമ്മുടെ പുഴകളെല്ലാം വളരെ മലിനമായിരിക്കുന്നു, അത് ആര് ചെയ്താലും കർശന നടപടി എടുക്കണം… പന്നിക്കോട് എയുപി സ്കൂൾ അഞ്ചാം തരം വിദ്യാർഥിനിയായ ആയിഷ ഹനയെന്ന കൊച്ചു മിടുക്കി മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലെ ചില വരികളാണിത്. കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ട ഒരു വാർത്തയും അതിന്റെ ചിത്രവുമാണ് ഈ കുഞ്ഞു മനസിനെ വേദനിപ്പിച്ചത്. ഇരുവഴിഞ്ഞി ചാലിയാർ സംഗമ സ്ഥലം ശുചീകരിച്ച വാർത്തയുടെ ചിത്രത്തിൽ പുഴയിൽ കെട്ടികിടക്കുന്ന മാലിന്യം വ്യക്തമായി കാണാമായിരുന്നു. അത്രക്കും അധികമായിരുന്നു അത്. അത് കൊണ്ട് തന്നെയാണ് ഓരോരുത്തരേയും പോലെ ഈ കുഞ്ഞു മനസും വിഷമിച്ചത്. ആയിഷ…
Read Moreഈ ഉറുമ്പ് കടിച്ചാൽ ഒരു നടയ്ക്ക് കാര്യങ്ങൾ തീരില്ല! അത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ഉറുമ്പല്ല…
നമ്മുടെ നാട്ടിൽ ഏതെല്ലാം തരത്തിലുള്ള ഉറുന്പുകളുണ്ട്. കടിക്കുന്നതും കടിക്കാത്തതും കടിച്ചാൽ വേദന എടുക്കുന്നതും വേദന എടുക്കാത്തതുമൊക്കെയായി. എന്നാൽ ഉറുന്പ് കടിച്ച് ആരെങ്കിലും മരിച്ചതായി നമ്മൾ കേട്ടിട്ടുണ്ടോ? സാധ്യത കുറവാണ്. ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണി എന്നാൽ ഉറുന്പു കടിയേറ്റാലും മരിച്ചുപോകും. അത് നമ്മുടെ നാട്ടിൽ കാണുന്ന സാധാരണ ഉറുന്പുകളല്ല. അരിസോണ, കാലിഫോർണിയ, കൊളറാഡോ, ന്യൂ മെക്സിക്കോ, നെവാഡ, ടെക്സസ്, യൂട്ട എന്നിവിടങ്ങളിലൊക്കെയാണ് മരണം സമ്മാനിക്കുന്ന ഉറുന്പുകളുള്ളത്. ഭൂമിയിലെ ഏറ്റവും വിഷമുള്ള പ്രാണിയായി കരുതപ്പെടുന്ന ഈ ഉറുന്പുകളെ അറിയപ്പെടുന്നത് പോഗോനോമിർമെക്സ് മാരികോപ അഥവാ ഹാർവെസ്റ്റ് ഏജന്റ് എന്നാണ്. ഇവ കടിച്ചാൽ ഒരു നടയ്ക്ക് കാര്യങ്ങൾ തീരില്ല! സാധാരണ നമ്മുടെ നാട്ടിലെ കട്ടുറുന്പുകൾ കടിച്ചാൽ കട്ടുകഴപ്പ് വേദന അനുഭവപ്പെടാറുണ്ട്. പക്ഷേ മാരികോപ ഉറുന്പുകൾ കടിച്ചാൽ തേനീച്ച വിഷത്തേക്കാൾ 20 മടങ്ങ് വിഷമാണത്രേ നമ്മുടെ ശരീരത്തിൽ കുത്തിവയ്ക്കുന്നത്. ഡയമണ്ട് ബാക്ക് റാറ്റിൽ…
Read Moreപത്തനാപുരത്ത് സ്പിരിറ്റ് കഴിച്ച രണ്ടു പേർ മരിച്ചു; രണ്ടു പേർ ഗുരുതരാവസ്ഥയിൽ; ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവ് വന്നതായി ആശുപത്രി അധികൃതരും
പത്തനാപുരം: പത്തനാപുരം പട്ടാഴിയിൽ സ്പിരിറ്റ് കഴിച്ച രണ്ടു പേർ മരിച്ചു. പട്ടാഴി വിളക്കുടി സ്വദേശി പ്രസാദ്, സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സെക്യൂരിറ്റി ജീവനക്കാരൻ മുരുകാനന്ദൻ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം സ്പിരിറ്റ് കഴിച്ച രാജീവ്, ഗോപി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരുടെ കാഴ്ചക്ക് തകരാർ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് നാലു പേരും സ്പിരിറ്റ് കഴിച്ചത്. പ്രസാദ് പുലർച്ചെയും മുരുകാനന്ദൻ പത്തിനു ശേഷവുമാണ് മരിച്ചത്. മുരുകാനന്ദൻ ജോലി ചെയ്യുന്ന പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെ സി എഫ് എൽ ടി സി യിലെ സർജിക്കൽ സ്പിരിറ്റ് മോഷ്ടിച്ച് നാലു പേരും കഴിച്ചതായാണ് വിവരം. ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റിന്റെ അളവിൽ കുറവ് വന്നതായി ആശുപത്രി അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. പോലീസും എക്സൈസ് സംഘവും ആശുപത്രിയിലെത്തി രാജീവ്, ഗോപി എന്നിവരുടെ മൊഴികൾ രേഖപ്പെടുത്തി. സ്പിരിറ്റ് കഴിച്ചതായി ഇരുവരും മൊഴി…
Read Moreപത്തനാപുരം പാടത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവം! അന്വേഷണം തമിഴ്നാട്ടിലേക്ക്; സ്ഫോടക വസ്തുക്കൾ ബോംബ് നിർമാണ പരിശീലനത്തിന് എത്തിച്ചതാണെന്ന് സൂചന
പത്തനാപുരം: പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും.തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ അന്വേഷണമാണ് തമിഴ്നാട്ടിലേക്കും വ്യാപിപ്പിക്കുക. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നോടെയാണ് പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള വനംവികസന കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറു മാസം മുൻപ് ഉത്തർപ്രദേശ് പോലീസ് പിടികൂടിയ തമിഴ്നാട് സ്വദേശികൾ പരിശീലനം നേടിയത് പാടത്തുനിന്നാണെന്ന് മൊഴി നൽകിയതും ജലാറ്റിൻ സ്റ്റിക്കുകൾ നിർമ്മിച്ചത് തമിഴ്നാട്ടിലാണെന്ന സൂചനകളും അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. തീവ്രവാദ പ്രവർത്തനവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സൂചനകളെ തുടർന്നാണ് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനിടെ ഇവിടെ നിന്നും കണ്ടെടുത്ത ജലാറ്റിൻസ്റ്റിക് തമിഴ്നാട്ടിൽ നിർമ്മിച്ചതാണെന്ന് ബോധ്യപ്പെട്ടതായും ഇവിടേയ്ക്ക് ഇവ എത്തിയത് മൂന്നാഴ്ച്ച മുൻപാണെന്നും സൂചനകളുണ്ട്. ജലാറ്റിൻ സ്റ്റിക്കുകൾ പാടത്ത് എത്തിയത് എങ്ങനെയെന്നും,ആരിലൂടെ എന്നതും അന്വേഷിക്കുകയാണ്. സംശയമുള്ള പ്രദേശവാസികളിൽ ചിലരെ ചോദ്യം ചെയ്തേക്കുമെന്നുമുള്ള സൂചനകളും ലഭിക്കുന്നുണ്ട്. തീവ്രവാദ സ്വഭാവമുള്ള സംഘടനാ പ്രവർത്തകർ…
Read More