വ്യാജ വാര്‍ത്ത. ഇല്ല, ബിഗ് ബോസിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ് ബോസ് സീസണ് ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിക്കാം. എന്നാല്‍ കാമറകള്‍ എന്നിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്. -ഭൂമിക
Read MoreDay: June 16, 2021
ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല…! പൃഥ്വിരാജ് പറയുന്നു…
കൈയെും ദൂരത്ത് എന്ന സിനിമയിലേക്ക് സ്ക്രീന്‍ ടെസ്റ്റിനായി സംവിധായകന് ഫാസിലിന്റെ വീട്ടില്‍ പോയപ്പോള്‍ അന്ന് എന്റെ കൂടെ കോ ആക്റ്ററായി ഒരു ഒമ്പതാം ക്ലാസുകാരിയും ഉണ്ടായിരുന്നു. അസിന് തോട്ടുങ്കല്‍. പിന്നീട് തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായ അസിനുമൊത്താണ് അന്ന് ഞാന്‍ അഭിനയിച്ചത്. എന്നാല്‍ ആ സ്ക്രീന്‍ ടെസ്റ്റില്‍ എനിക്ക് സെലക്ഷന് നേടാനായില്ല. സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞു. സ്ക്രീന്‍ ടെസ്റ്റിന് ശേഷം ഞാന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നു. -പൃഥ്വിരാജ്
Read Moreഅജിത്തിന്റെ നായികാവേഷം വേണ്ടെന്നു വച്ച നടിമാര്‍…
അജിത്തും സിമ്രാനും ജോഡികളായി 1999-ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരുന്നു വാലി. അജിത്ത് ഇരട്ട വേഷത്തില്‍ എത്തിയ സിനിമ തിയറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. നടനും സംവിധായകനുമായ എസ്.ജെ. സൂര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വാലി. അജിത്തിനും സിമ്രാനുമൊപ്പം ജ്യോതികയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം വാലിയിലെ നായികയായി ആദ്യം പരിഗണിച്ചത് സിമ്രാനെ ആയിരുന്നില്ല. കീര്‍ത്തി റെഡ്ഢി എന്ന താരത്തെയായിരുന്നു അജിത്ത് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് സംവിധായകന് തീരുമാനിച്ചത്. എന്നാല്‍ ചില കാരണങ്ങളാല്‍ അജിത്ത് ചിത്രത്തില്‍ നിന്നു നടി പിന്മാറുകയായിരുന്നു. പിന്നീട് നടിമാരായ റോജയെയും മീനയെയും വാലിയിലെ വേഷത്തിലേക്ക് സംവിധായകന് സമീപിച്ചിരുന്നു. എന്നാല്‍ ഇവർക്കും മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സിമ്രാന് അജിത്തിന്റെ നായികയായി വാലിയില്‍ എത്തുന്നത്. തമിഴ് പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു അജിത്ത്-സിമ്രാന് ജോഡി.…
Read Moreനേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു..! നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗം; നടിയും സുഹൃത്തും കസ്റ്റഡിയിൽ
മുംബൈ: നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ച കേസിൽ നടി നയരാ ഷായെയും സുഹൃത്ത് ആഷിക് സാജിദ് ഹുസൈനെയും പോലീസ് അറസ്റ്റ് ചെയ്തു. നാർക്കോട്ടിക്, സൈക്കോട്രോപിക് ലഹരിവസ്തു നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നടിയും സുഹൃത്തും നിരോധിച്ച ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി നേരത്തേ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഞായറാഴ്ച ജന്മദിനം ആഘോഷിക്കുകയായിരുന്ന നടി സുഹൃത്തുക്കളോടൊപ്പം മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പാർട്ടി നടത്തുകയായിരുന്നു. പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചപ്പോൾ മുംബൈ പോലീസ് റെയ്ഡ് നടത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടൽ മുറിയിൽ നിന്ന് നടിയും സുഹൃത്തും മയക്കുമരുന്ന് ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെടുത്തു. നടിയുടെ വൈദ്യപരിശോധന നടത്തിയെന്നും റിപ്പോർട്ടിൽ നിർദേശിച്ച അളവിനേക്കാൾ കൂടുതൽ മരുന്നുകൾ നടിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയാൽ കേസ് ഗുരുതരമാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ബാന്ദ്ര കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് നടിയെ പിന്നീട് പോലീസ്…
Read Moreനിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്, ഭീഷണിപ്പെടുത്തിയാണ് ചെയ്യിച്ചത്, എന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യമാണ് ? എനിക്കത് പറ്റില്ല എന്ന് കൃത്യമായി പറയണം; മീര വാസുദേവന്‍ പറയുന്നു…
മോഹന്‍ലാലിന്റെ തന്മാത്ര എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷരുടെ ഇഷ്ടനായികയായി മാറിയ നടിയാണ് മീരാ വാസുദേവന്‍. പിന്നീട് വലിയ വിജയങ്ങളൊന്നും സിനിമാ ജീവിതത്തില്‍ ഉണ്ടായില്ലെങ്കിലും സിരീയലുകളില്‍ അവര്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുകയാണ്. മലയാത്തിലെ ഇഷ്ടസീരിയലായ കുടുംബവിളക്കിലൂടെ അവര്‍ കുടുംബങ്ങളില്‍ കൂടുതല്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം മീടൂവിനെക്കുറിച്ചും സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും പ്രതികരിച്ചിരിക്കുകയാണ്. ഞാന്‍ നല്ല ബോള്‍ഡായി സംസാരിക്കുന്നത് കൊണ്ട് തന്നെ അത്തരം സംഭവങ്ങളൊന്നും എന്റെ സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. സിനിമാ രംഗത്തെ പലര്‍ക്കും വഴങ്ങി കൊടുത്ത ശേഷം പിന്നീട് അത് പറഞ്ഞ് നടക്കുന്നത് മര്യാദയല്ല. നമുക്ക് ഈ വിഷയത്തില്‍ സ്വന്തമായി നിലപാടുണ്ടാവണം. അതില്‍ ഉറച്ച് നില്‍ക്കണം. അങ്ങനെ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആരും ചൂഷണം ചെയ്യില്ല. സാഹചര്യം അതായിരുന്നു എന്ന് പറയുന്നതില്‍ യാതൊരു കാര്യവുമില്ല. ഈ കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് മാന്യത. സിനിമയില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സമ്മതിച്ച ശേഷം നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചതാണ്,…
Read MoreОбзор FxPro 2023 ++ Хороший брокер или нет? Настоящий тест
Содержание thoughts on “Лучшие советники Форекс: обзор, сравнение и выбор” Стратегии Форекс: лучшие торговые стратегии для новичков и про Что такое торговая платформа Форекс и для чего она нужна MetaTrader Советы Форекс – Анализируйте график Форекс Изучайте их на независимых обзор брокера форбс форексах вроде Brokers.best и др., чтобы сформировать свое мнение о брокере. 5 профессиональных наград, подтверждающих статус одного из лучших брокеров. По отзывам, это надежная компания, которая пользуется популярностью среди трейдеров. PRO – более 110 инструментов для торговли на российских и зарубежных рынках, четырехзначное котирование, фиксированные спреды по…
Read Moreഅശ്വതി ആള് ചില്ലറക്കാരിയല്ല! നാലു വര്‍ഷമായി നടത്തിവരുന്ന തട്ടിപ്പ്; ഇരകളായത് ഏഴുപേര്‍; അന്വേഷണം ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച്…
കൊല്ലം : ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ യുവതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ശൂരനാട് സ്വദേശിനി അശ്വതിയാണ് തൃശൂർ സ്വദേശിനികളായ സഹോദരിമാരായ രണ്ട് യുവതികളുടെ പ്രൊഫൈൽ ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതായി പരാതി ഉള്ളത്. യുവതികളുടെ പരാതിയെ തുടർന്നാണ് അശ്വതി അറസ്റ്റിലായത്. യുവതി നാലു വർഷമായി തട്ടിപ്പ് നടത്തിവരികയായിരുന്നു. ഇതിനിടയിൽ ഏഴു പേരാണ് തട്ടിപ്പിനിരയായത്. ഇവർക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. യുവതിയുടെ തട്ടിപ്പിനിരയായ ചില യുവാക്കൾ സംഭവം ഫെയ്സ്ബുക്കിലൂടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നു. ഇത് കണ്ട തൃശൂർ സ്വദേശിനികളായ സഹോദരിമാർ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
Read Moreവളർത്തുമൃഗങ്ങളിലെ പകർച്ചവ്യാധി! രോഗമുള്ള മൃഗങ്ങളെ കോട്ടയം ജില്ലയിലെത്തിച്ചു വൽപന നടത്തുന്നത് വ്യാപകം
കോട്ടയം: വളർത്തുമൃഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമാകുന്പോഴും അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ള കന്നുകാലികളേയും ആടുകളേയും ജില്ലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത് വ്യാപകമാകുന്നു. ക്ഷീരകർഷകർക്കുള്ള എംഎസ്ഡിപി പദ്ധതി ആടു കർഷകർക്കുള്ള ആട് സാറ്റ്ലൈറ്റ് പ്രോജക്ട് തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചതോടെയാണ് ഇത്തരം വ്യാപാരം ശക്തമായിരിക്കുന്നത്. എംഎസ്ഡിപി പദ്ധതി വഴി ആനുകൂല്യം ലഭിക്കണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള പശുകളെ വാങ്ങിയാൽ മാത്രമേ ലഭിക്കുകയുള്ളു. ഇതിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത പശുക്കളെ കൊണ്ടുവന്നു പദ്ധതി തുക തട്ടിയെടുക്കുന്ന ഒരു ലോബി തന്നെ ജില്ലയിൽ പ്രവർത്തിക്കുന്നത് വ്യാപകമാണ്. ഗോട്ട് സാറ്റ്ലൈറ്റ് പദ്ധതി വഴി അഞ്ച് പെണ്ണാടിനെ വാങ്ങുന്നതിന് 25,000 രൂപ സർക്കാരിൽനിന്നു ലഭിക്കും. ഇതിന്റെ മറവിൽ അന്യസംസ്ഥാനങ്ങളിൽനിന്നു മാരക രോഗങ്ങളുള്ളവരും പ്രായമായതുമായ ആടുകളെ കൊണ്ടുവന്ന് ഈ പദ്ധതി തുക തട്ടിയെടുക്കുന്നതും വ്യാപകമാണ്. എറ്റുമാനൂർ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ആടുകച്ചവടം നടക്കുന്നതെന്ന് കർഷക കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്രറി എബി ഐപ്പ് ആരോപിച്ചു.…
Read More1.11 കോടി രൂപ കടം! കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതി ജൂണ്‍ 12; അന്നാണ് അത് സംഭവിച്ചത്..; പ്രശാന്ത് രാജിന്റെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല
ഗാന്ധിനഗർ: മെഡിക്കൽ കോളേജിനു സമീപം മുടിയൂർകരയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ നീങ്ങുന്നില്ല. കളരിയ്ക്കൽ കാർത്തികയിൽ (പടിഞ്ഞാറെ മുറിയിൽ) പരേതനായ രാജശേഖരന്റയും വിജയമ്മയുടെയും മകൻ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് കഴിഞ്ഞ 12നു കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോ സർജനാണെന്നു പരിചയപ്പെടുത്തി ഇയാൾ കൂടുതൽ പേരിൽ നിന്നു പണം കടം വാങ്ങിയിട്ടുണ്ട്. 1.11 കോടി രൂപ കടം വാങ്ങിയതായാണു ഇതിനോടകം പോലീസിനു പരാതി ലഭിച്ചത്. കടം വാങ്ങിയവർക്കു തിരികെ നൽകാമെന്നു പറഞ്ഞ അവസാന തീയതിയായ 12-ന് ആണ് പ്രശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹം യാത്ര ചെയ്തിരുന്ന ഇന്നോവ കാറിന്റെ സഞ്ചാര വിവരങ്ങൾ സ്വകാര്യ ജിപിഎസ് കന്പനിയോട് ആവശ്യപ്പെട്ടിരുന്നു. പ്രശാന്ത് മരിക്കുന്നതിന്റെ സമീപ ദിവസങ്ങളിൽ എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. മെഡിക്കൽ കോളജിന്റെ ആളൊഴിഞ്ഞ പരിസരത്ത് മരിക്കുന്നതിന്റെ തലേന്നും എത്തിയിരുന്നു. കാറിന്റെ…
Read Moreമാര്ട്ടിന് ചിത്രീകരിച്ച പരാതിക്കാരിയുടെ നഗ്ന വീഡിയോ എവിടെ ? പോലീസിനു കണ്ടെത്തണം; തെളിവെടുപ്പിനൊരുങ്ങി അന്വേഷണസംഘം
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്ട്ടിന് ജോസഫിനെ വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്താനൊരുങ്ങി പോലീസ്. നാല് ദിവസത്തേയ്ക്കാണു ഇയാളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പ്രതിയെ മറൈന്‍ഡ്രൈവ്, കാക്കനാട് എന്നിവിടങ്ങളിലെ ഫ്ലാറ്റിലും ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ മൂണ്ടൂരിലും എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. ഇതിനു പുറമെ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ വിശദമായി ചോദ്യം ചെയ്യും. പണമിടപാടുകള്‍ സംബന്ധിച്ചും സാമ്പത്തിക സോത്രസുകള്‍ കണ്ടെത്തുന്നതിനുംവേണ്ടിയാണ് ചോദ്യം ചെയ്യല്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു നാലു ദിവസത്തേക്ക് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് തിങ്കളാഴ്ച കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റഡി അപേക്ഷ കോടതി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരിയുടെ നഗ്ന വീഡിയോ മാര്ട്ടിന് ചിത്രീകരിച്ചിട്ടുണ്ട്. ഇതും തെളിവെടുപ്പിനിടെ പോലീസിനു കണ്ടെത്തണം. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെയാണ് പ്രതി തടങ്കലില്‍വച്ച് ശാരീരികമായും…
Read More