പേരാവൂർ: ആര്യപറമ്പിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പേരാവൂർ പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മംമ്ത കുമാരിയെയാണ്(20) ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിലെ താമസ്ഥലത്ത് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ ദേഹത്ത് ചതവിന് സമാനമായ പാടുകളും രക്തം കട്ടപിടിച്ച നിലയിലും കണ്ടതോടെയാണ് പോലീസിന് കൊലപാതമാകാം എന്ന സംശയം ഉണ്ടായത്. കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .മംമ്തയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.
Read MoreDay: July 16, 2021
ഈ ചെളിക്കളി അല്പം കടന്നു പോയില്ലേ; സ്പോർട്സ് കൗണ്‍സിൽ തെരഞ്ഞെടുപ്പ് ചെളി നിറഞ്ഞ ഗ്രൗണ്ടിൽ; വിദ്യാർഥികളുടെ പ്രകടനത്തെ ബാധിച്ചെന്ന് ആക്ഷേപം
കൽപ്പറ്റ: സ്പോർട്സ് കൗണ്‍സിലിന്റെ ഹോസ്റ്റലുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത് ചെളി നിറഞ്ഞ ഗ്രൗണ്ടിലായതിനാൽ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിച്ചെന്ന് ആക്ഷേപമുയരുന്നു. ഇന്നലെ നടന്ന സെലക്ഷൻ ട്രയൽസിൽ 200ലധികം കുട്ടികളാണ് പങ്കെടുത്തത്. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ ഇനങ്ങളിലേക്കായിരുന്നു ഇന്നലെ സെലക്ഷൻ ട്രയൽസ് നടന്നത്. സെലക്ഷൻ ട്രയൽസ് നടന്ന എസ്കഐംജെ സ്കൂൾ ഗ്രൗണ്ട് മഴയിൽ ചെളിനിറഞ്ഞ നിലയിലായിരുന്നു. ഇതിലായിരുന്നു കുട്ടികളുടെ കായിക ക്ഷമതാ പരീക്ഷ. പല കുട്ടികൾക്കും തങ്ങളുടെ മികച്ച പ്രകടനം ഇവിടെ പുറത്തെടുക്കാനായില്ലെന്നാണ് രക്ഷിതാക്കളടക്കമുള്ളവരുടെ ആക്ഷേപം.30 മീറ്റർ ഓട്ടം, സ്റ്റാന്റിംഗ് ബ്രാഡ് ജംപ്, 10 മീറ്റർ ഷട്ടിൽ റണ്‍ എന്നിവയായിരുന്നു കുട്ടികളുടെ കായിക്ഷമത അളക്കാൻ അധികൃതർ പരീക്ഷിച്ചത്. എന്നാൽ ചളി നിറഞ്ഞതിനാൽ പല കുട്ടികൾക്കും അവരുടെ മികവിലേക്ക് ഉയാരാനായില്ലെന്നാണ് ആക്ഷേപമുയർന്നത്. ഏഴ്, എട്ട്, പ്ലസ് വണ്‍, ഡിഗ്രി ഒന്നാം വർഷം എന്നീ ക്ലാസുകളിലേക്കുള്ള സെലക്ഷനാണ് നടത്തിയത്. കനത്ത മഴയായതിനാൽ സെലക്ഷൻ മാറ്റിവയ്ക്കണമെന്ന…
Read Moreമാറണം വയനാട്ടിലെ വിദ്യാഭ്യാസ നയം; ജില്ലാ-ഉപജില്ലാ ഓഫീസുകൾ ശാസ്ത്രീയമായി വിഭജിക്കണമെന്ന്
അജിത് മാത്യുകൽപ്പറ്റ: സ്കൂളുകളുടെയും ജീവനക്കാരുടെയും അധ്യാപരുടെയും എണ്ണമോ, ഭൗതിക-ഭൂമിശാസ്ത്ര കിടപ്പോ പരിഗണിച്ചല്ല വിദ്യാഭ്യാസ ഓഫീസുകൾ വിഭജിച്ചിരിക്കുന്നതെന്നും ഇവ ശാസ്ത്രീയമായി വിഭജിക്കണമെന്നും ആവശ്യമുയരുന്നു. വിഭജനം ശാസ്ത്രീയമല്ലാത്തതുകൊണ്ടുതന്നെ അക്കാദമിക പരിശോധന ഉറപ്പു വരുത്താനാവുന്നില്ലെന്നും അധ്യാപക സംഘടനകൾ പറയുന്നു. കഴിഞ്ഞ ദിവസം എസ്എസ്എൽസി പരീക്ഷഫലം പുറത്തുവന്നപ്പോൾ സംസ്ഥാനത്ത് ജില്ല ഏറ്റവും പിറകിലായിരുന്നു. ഇക്കാര്യംകൂടി പരിഗണിച്ചാണ് ജില്ലാ-ഉപജില്ലാ ഓഫീസുകൾ ശാസ്ത്രീയമായി വിഭജിക്കണമെന്ന ആവശ്യം ഉയർന്നുവരുന്നത്. ദേശീയ വിദ്യാഭ്യാസ ഗുണനിലവാര റിപ്പോർട്ടിലും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പൊതുപരീക്ഷകളിലും ജില്ല ഏറെ പിന്നിലാണ്. സ്കൂളുകളുടെ എണ്ണവും വിദ്യാഭ്യാസ ഓഫീസുകളും സ്കൂളുകളും തമ്മിൽ നിലവിലുള്ള അശാസ്ത്രീയ വിഭജനവും ഇതിന് കാരണമാവുന്നുണ്ട്. 128 എൽപി സ്കൂളുകളും 71 യുപി സ്കൂളുകളും 87 ഹൈസ്കൂളുകൾ, 61 ഹയർസെക്കൻഡറി സ്കൂളുകളും 10 വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളുമാണ് ജില്ലയിലുള്ളത്. ഒന്നു മുതൽ 10 ക്ലാസുവരെയുള്ള സ്കൂളുകൾ 286 എണ്ണമുണ്ട്. ഹയർസെക്കൻഡറി ഉൾപ്പെടുന്നതോടെ…
Read Moreചെറുപുഴയിലെ മറിയക്കുട്ടിവധം; പിന്നിൽ സ്ത്രീയോ…? വൈകി കിട്ടിയ ഫോറൻസിക് ഫലത്തിൽ പിടിച്ച് സിബിഐ അന്വേഷണം വീണ്ടും
പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു. ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം.ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. വൈകി കിട്ടിയ ഫോറന്‍സിക്ക് പരിശോധന ഫലത്തില്‍ പുരോഗതിയുണ്ടാവുകയും ഒരു സ്ത്രീയെ സംശയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നതെന്നാണ് സിബിഐ വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന…
Read Moreചെറുപുഴയിലെ മറിയക്കുട്ടിവധം! പിന്നിൽ സ്ത്രീയോ…? സമീപവാസികളുടെയും ബന്ധുക്കളായ സ്ത്രീകളുടെയും രക്ത സാന്പിളുകൾ സിബിഐ ശേഖരിക്കുന്നു; കാരണം…
പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു. ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം. മറിയക്കുട്ടിവധം സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ പുനഃരന്വേഷണം സാധ്യമാകുന്ന വിധത്തില്‍ സിആര്‍പിസി 173 (2) പ്രകാരമുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്പ്പിച്ചിരുന്നതെന്നതിനാല് ഏതുസമയത്തും…
Read Moreസ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്ന വിദ്യാർഥികൾക്ക് മാത്രം അഡ്മിഷൻ! സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുമ്പും സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം. സർവകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവർണർ പറഞ്ഞു. കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ഗവർണർ കഴിഞ്ഞദിവസം ഉപവാസ…
Read Moreകുരുക്കഴിയുന്നു..! കുതിരാൻ തുരങ്കം തുറക്കുന്നതു നിയമപോരാട്ടത്തിന്റെ വിജയം
സ്വന്തം ലേഖകൻതൃശൂർ: കുതിരാനിലെ ഇരട്ടത്തുരങ്കങ്ങളിലെ ഒന്ന് അടുത്ത മാസം ഗതാഗതത്തിനായി തുറക്കുന്പോൾ വിജയം നിയമപോരാട്ടത്തിന്റേതുകൂടിയാണ്. കുതിരാനിലെ ഒരു തുരങ്കം കഴിഞ്ഞ വർഷം ഡിസംബർ 31 നു തുറക്കുമെന്നു കരാർ കന്പനി ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. തുറക്കാനായില്ല. പിന്നീട്, ഇക്കഴിഞ്ഞ മാർച്ച് 31 നകം തുറക്കുമെന്ന് കരാർ കന്പനിയും ദേശീയപാത അതോറിറ്റിയും ഹൈക്കോടതിയിൽ സത്യവാങ്മൂലവും നൽകി. പണി പൂർത്തിയാക്കാൻ പോലും കഴിഞ്ഞില്ല. കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് കഴിഞ്ഞ വർഷാരംഭത്തിൽ ഫയൽ ചെയ്ത ഹർജിയിലാണ് തുറക്കൽ വാഗ്ദാനങ്ങൾ ഉണ്ടായത്. തുടരെത്തുടരെ ഹൈക്കോടതിയിൽ എത്തിയ ഹർജികളുടെ സമ്മർദംകൊണ്ടുകൂടിയാണ് തുരങ്കം അടുത്ത മാസം തുറക്കാനുള്ള നടപടികളിലേക്കു പുരോഗമിക്കുന്നത്. ഏതാനും മാസം മുന്‍പ് മന്ത്രി കെ. രാജനും സമാനമായ കേസ് ഫയൽ ചെയ്തു. ഷാജി കോടങ്കണ്ടത്തിന്റെ നേരത്തെയുള്ള കേസിനൊപ്പമാണു ഈ കേസും ഹൈക്കോടതി പരിഗണിക്കുന്നത്.കേസ് ഈ മാസം അവസാനത്തോടെ വീണ്ടും…
Read Moreകൈയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു; എന്ത് ചെയ്യണം എന്നറിയില്ല, എന്റെ അവസ്ഥ ഇതാണെങ്കില്‍… മാലാ പാർവതി പറയുന്നു…
കര്‍ശനമായി കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗുകള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ എന്താവും സ്ഥിതി എന്ന് പറയാനാകില്ല. എന്റെ വ്യക്തിപരമായ കാര്യം പറയുകയാണ് എങ്കില്‍ വരുമാനത്തിനുളള എല്ലാ വഴിയും അടഞ്ഞിരിക്കുകയാണ്. കൈയില്‍ സൂക്ഷിച്ച് വച്ചിരുന്ന പണമൊക്കെ ഒന്നര വര്‍ഷം കൊണ്ട് തീര്‍ന്നു. എന്ത് ചെയ്യണം എന്നറിയില്ല. എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. എത്രയും പെട്ടെന്ന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള ഇടപെടല്‍ ഉണ്ടാകണം. -മാലാ പാർവതി
Read Moreകനത്ത മഴയിൽ കൂടുതൽ സുന്ദരിയായി…! ആസ്വദിക്കാനാരുമില്ലാതെ പൂമല വെള്ളച്ചാട്ടം; സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളൊരുങ്ങുന്നു
സ്വന്തം ലേഖകൻപൂമല: ആസ്വദിക്കാൻ സഞ്ചാരികളാരുമില്ലെങ്കിലും പൂമല വെള്ളച്ചാട്ടം കനത്ത മഴയിൽ കൂടുതൽ സുന്ദരിയാകുന്നു. കോവിഡും ലോക്ഡൗണും മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശകരെ നിയന്ത്രിച്ചിരിക്കുന്നതിനാൽ ഈ മഴക്കാലത്ത് പൂമല വെള്ളച്ചാട്ടത്തിന്റെ അഴക് ആസ്വദിക്കാൻ സന്ദർശകരാരും എത്തിയിട്ടില്ല. ഡാമിലെ ഷട്ടർ തുറന്നപ്പോഴുണ്ടായ വെള്ളച്ചാട്ടം ഹൃദ്യമായ കാഴ്ചയാണ്.തൃശൂരിന്റെ വിനോദസഞ്ചാര മേഖലയിൽ പ്രധാനപ്പെട്ട ടൂറിസ്റ്റ് സ്പോട്ടായി പൂമല ഡാമിനെയും പരിസരത്തേയും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡാം ചുറ്റി നടന്നു കാണാൻ നടപ്പാതകളും കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. ഷട്ടർ തുറന്നാൽ മുൻപുണ്ടായിരുന്ന താൽക്കാലിക വെള്ളച്ചാട്ടം കുറേക്കൂടി ആസ്വാദ്യകരമാക്കാൻ വേണ്ട നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വെള്ളം ഒഴുകി പോകുന്ന കനാലിന്റെ ആഴവും വീതിയും കൂട്ടി. സഞ്ചാരികൾക്ക് കുളിച്ചുല്ലസിക്കാൻ ചെളി നീക്കം ചെയ്ത് ഇവിടെ ചെറിയ തടയണ തീർത്ത് കോണ്‍ക്രീറ്റ് ചെയ്തു. ഇവിടെ നിന്നും മുന്നൂറു മീറ്റർ മാറിയുള്ള കുന്നിന്റെ മുകളിൽ നിന്നും വരുന്ന വെള്ളച്ചാട്ടം കാണാനും അവിടെ ഇറങ്ങി കുളിക്കാനും ഫോട്ടോയെടുക്കാനുമൊക്കെ…
Read Moreസമാധാനം ഉണ്ടാവണം, ഞാന്‍ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല..! പങ്കാളിയെക്കുറിച്ചുള്ള അനു ജോസഫിന്റെ കണ്ടീഷന്‍ ഇങ്ങനെ…
നമ്മളെ മനസിലാക്കണം, പറയുന്നതൊക്കെ കേള്‍ക്കണം, സമാധാനം ഉണ്ടാവണം. ഞാന്‍ അങ്ങോട്ട് ഒരു പ്രശ്നത്തിനും പോകില്ല. വ്യക്തികള്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുന്ന ആളാണ് ഞാന്‍. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കണം ജീവിത പങ്കാളി. അതുകൊണ്ട് അത്തരമൊരാള്‍ എന്റെ ലൈഫിലേക്ക് വരുന്നതാണ് ഇഷ്ടം. ലോകത്തിലെ എന്തിനെ കുറിച്ചും എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിയായിരിക്കണം എന്റെ പങ്കാളി എന്ന് മാത്രമേ കണ്ടീഷന്‍ ഉള്ളു. -അനു ജോസഫ്
Read More