ചെറുപുഴയിലെ മറിയക്കുട്ടിവധം! പിന്നിൽ സ്ത്രീയോ…‍? സമീപവാസികളുടെയും ബന്ധുക്കളായ സ്ത്രീകളുടെയും രക്ത സാന്പിളുകൾ സിബിഐ ശേഖരിക്കുന്നു; കാരണം…

പയ്യന്നൂര്‍: ചെറുപുഴയിലെ മറിയക്കുട്ടി വധത്തിന് പിന്നിലുള്ള പ്രതികളിലേക്കെത്തുന്ന വിധത്തിലുള്ള തെളിവുകളൊന്നും കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് കേസന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ച സിബിഐ വീണ്ടും അന്വേഷണം പുനഃരാരംഭിച്ചു.

ഇപ്പോള്‍ സ്ത്രീകളുടെ ഡിഎന്‍എ പരിശോധന നടത്തിവരികയാണ് സിബിഐ സംഘം.

ലോക്കല്‍ പോലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണങ്ങള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രംഗത്തെത്തിയ സിബിഐക്കും രണ്ടരവര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താനാവാതെ വന്നതിനെ തുടര്‍ന്ന് കോടതിയില്‍ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

സിബിഐയുടെ കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും തേടിയിരുന്നു.എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രറ്റ് (സിജെഎം) കോടതിയില്‍ സിബിഐ സമര്‍പ്പിച്ച ക്ലോസ് റിപ്പോര്‍ട്ടെന്ന് വിശേഷിപ്പിക്കാവുന്ന ഫൈനല്‍ റിപ്പോര്‍ട്ടും കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അനുമതിയും കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പുനഃരാരംഭിച്ചിരിക്കുന്നതെന്നാണ് വിവരം.

മറിയക്കുട്ടിവധം സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചാല്‍ പുനഃരന്വേഷണം സാധ്യമാകുന്ന വിധത്തില്‍ സിആര്‍പിസി 173 (2) പ്രകാരമുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതെന്നതിനാല്‍ ഏതുസമയത്തും സിബിഐക്ക് അന്വേഷണം തുടരാനാകുമെന്ന സാഹചര്യവുമുണ്ടായിരുന്നു.

ഇതിനിടയില്‍ വൈകി കിട്ടിയ ഫോറന്‍സിക്ക് പരിശോധന ഫലത്തില്‍ പുരോഗതിയുണ്ടാവുകയും ഒരു സ്ത്രീയെ സംശയിക്കേണ്ട സാഹചര്യമുണ്ടായതിനാലാണ് ഡിഎന്‍എ പരിശോധന നടത്തേണ്ടി വന്നതെന്നാണ് സിബിഐ വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന സൂചന.

പരിശോധനാഫലത്തില്‍ സൂചിപ്പിക്കുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ സംഘം. ഇതിനായി മറിയക്കുട്ടിയുടെ ബന്ധുക്കളും പരിസരവാസികളുമായ സ്ത്രീകളുടെ സമ്മതപത്രം വാങ്ങിയാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്.

പെരിങ്ങോം താലൂക്ക് ആശുപത്രിയിലാണ് രക്തസാമ്പിളുകള്‍ ശേഖരിക്കുന്നത്.

2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് ചെറുപുഴ കാക്കേഞ്ചാല്‍ പടത്തടത്തെ കൂട്ടമാക്കൂല്‍ ദേവസ്യ എന്ന കൊച്ചേട്ടന്‍റെ ഭാര്യ മറിയക്കുട്ടിയെ(72) ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ലണ്ടനില്‍നിന്നും സ്വിറ്റ്സര്‍ലണ്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന മകള്‍ ശാന്തിയുടെ അടുത്തേക്ക് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മറിയക്കുട്ടി കൊല്ലപ്പെടുന്നത്.

ഫൈനല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെ നാട്ടുകാരുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നതാണ്. എന്നാല്‍ കേസന്വേഷണം പുനഃ രാരംഭിച്ചതോടെ വീണ്ടും സിബിഐയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Related posts

Leave a Comment