തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ്-19 വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,66,89,600 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,20,10,450 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. രാജ്യത്താകെ 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്. അതനുസരിച്ച് 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയില്‍ 50.04 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.5 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 2011ലെ സെന്‍സസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 14 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. കൂടുതല്‍ വാക്സിന് എത്തുന്ന മുറയ്ക്ക് പരമാവധി പേര്‍ക്ക് വാക്സിന് നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സ്തീകളാണ്…
Read MoreDay: July 18, 2021
സണ്‍ഡേ ഹോളിഡേ, പക്ഷേ… അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം! അവധിയുപേക്ഷിച്ച് ആശുപത്രി വൃത്തിയാക്കി എഴുപതോളം ജീവനക്കാർ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒപി ബ്ലോക്കിനെ ഒറ്റ ദിവസം കൊണ്ട് വൃത്തിയാക്കി ആശുപത്രി ജീവനക്കാര്‍. ഞായറാഴ്ച അവധിയുപേക്ഷിച്ച് എഴുപതോളം ആശുപത്രി ജീവനക്കാരാണ് ശുചീകരണ യജ്ജത്തില്‍ പങ്കാളികളായത്. മൂന്നുനിലകളുള്ള കെട്ടിടത്തിലെ എല്ലാ ഭാഗങ്ങളും വൃത്തിയാക്കി. ഇതോടൊപ്പം വീല്‍ചെയര്‍, ട്രോളി, കസേരകള്‍ എന്നിവ കഴുകി വൃത്തിയാക്കുകയും ചെയ്തു. അവധി ദിനത്തിലെ ജീവനക്കാരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനം അറിഞ്ഞെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അവരെ അഭിനന്ദിച്ചു. മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സിക്ക വൈറസ് രോഗവും മറ്റ് പകര്‍ച്ച വ്യാധികളും വര്‍ധിക്കുന്ന സമയത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രി ജീവനക്കാര്‍ ഇതിനായി ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന കാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കാണാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
Read Moreഅനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം! ബക്രീദിന് ഇളവ് നൽകാനുള്ള തീരുമാനം ദൗർഭാഗ്യകരം; സർക്കാരിനെതിരേ ഐഎംഎ
തിരുവനന്തപുരം: ബക്രീദിന് ലോക്ക്ഡൗൺ ഇളവുകൾ നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരേ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർഥാടന യാത്രകൾ മാറ്റിവെച്ചു. അനവസരത്തിൽ കേരളമെടുത്ത അനാവശ്യ തീരുമാനം ദൗർഭാഗ്യകരമാണ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
Read Moreടൂറിസം വകുപ്പിൽ പ്രതീക്ഷയർപ്പിച്ച് കള്ളിമാലി വ്യൂ പോയിന്റ്! കള്ളിമാലി വ്യൂപോയിന്റ് പദ്ധതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യം
രാജാക്കാട്: ഗ്രാമീണ ടൂറിസത്തെ പരിപോഷിപ്പിക്കുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തുന്പോൾ കരാർ കാലാവധികഴിഞ്ഞ് വർഷങ്ങൾ പിന്നിട്ട് അനിശ്ചിതത്വത്തിലായ കള്ളിമാലി വ്യൂ പോയുന്റ്് ടൂറിസം പദ്ധതി യാഥാർഥ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ല. കരാർ കാലാവധി കഴിഞ്ഞ് പദ്ധതി മുടങ്ങി വർഷങ്ങൾ പിന്നിടുന്പോഴും നിർമാണചുമതല ഉണ്ടായിരുന്ന കന്പനിക്ക് അഡ്വാൻസ് നൽകിയ ലക്ഷങ്ങൾ തിരികെ വാങ്ങാനും നടപടിയുണ്ടായിട്ടില്ല. സ്വദേശ, വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടെ സുരക്ഷാ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനായി 2012-ലാണ് 1.18 കോടി രൂപയുടെ ടൂറിസം വികസന പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിൽ ആദ്യഘട്ട പദ്ധതിക്ക് അനുവദിച്ച 50 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ഡിടിപിസിക്ക് ലഭിക്കുകയും തുടർന്ന് ടെൻഡർ നടപടികൾ പൂർത്തീകരിച്ച് സിഡ്കോയെ നിർമാണ ചുമതല ഏൽപിക്കുകയും ചെയ്തു. അവർ പന്ത്രണ്ടര ലക്ഷം രൂപ അഡ്വാൻസായി കൈപ്പറ്റിയതായും പറയുന്നു. അന്നത്തെ ടൂറിസം മന്ത്രി എ.പി. അനിൽകുമാർ നിർമാണോദ്ഘാടനം നിർവഹിക്കുകയും ചെയ്തതാണ്.…
Read Moreഇന്ത്യ നിർമിച്ച ആദ്യ ജെറ്റ് വിമാനം പിറവത്ത്! ഇവിടെ എത്തിച്ചതിനു പിന്നിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബ്
പിറവം: ആദ്യമായി ഇന്ത്യയിൽ നിർമിച്ച, രാജ്യത്തിന്റെ അഭിമാനമായ ജെറ്റ് വിമാനം -കിരണ്‍- ഇനി പിറവത്തെ കുട്ടികളുടെ പാർക്കിൽ കാണാം. പിറവത്തിന്റെ ലാൻഡ് മാർക്കുകളിൽ ഒന്നായി പറന്നുയരുന്ന എയർ ഫ്രെയിം വിമാനം ഇവിടെ എത്തിച്ചതിനു പിന്നിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബാണ്. 2013ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് സാബു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച കിരണ്‍ ജെറ്റ് എയർ ഫ്രെയിം സീനിയോരിറ്റി അനുസരിച്ചു 2020ൽ പിറവത്തേക്ക് ലഭിച്ചത്. പിന്നീട് കോവിഡ് ലോക്ഡൗണിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കാനായില്ല. വിമാനം സ്ഥാപിക്കുന്നതിനായി നഗരസഭ നാലര ലക്ഷത്തിലധികം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പിറവത്തിന്റെ പ്രവേശന കവാടത്തിൽ പാലത്തിനും സിവിൽ സ്റ്റേഷനും സബർബൻ മാളിനും കുട്ടികളുടെ പാർക്കിനും സമീപത്തായാണ് പറന്നുയരുന്ന എയർ ജെറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നരയാഴ്ച മുന്‍പ് ഇന്ത്യൻ എയർഫോഴ്സിലെ…
Read Moreരാമായണ മാസത്തിലെ പ്രസാദം കണ്ണശയിൽ ശിംശപ പൂവിട്ടു! കഴിഞ്ഞ ദിവസമാണ് ഇവിടെ പുരാണങ്ങളിൽ പരാമർശിക്കുന്ന കടമ്പ് മരം പൂത്തുലഞ്ഞത്….
കാട്ടാക്കട : പേയാട് കണ്ണശ മിഷൻ ഹൈസ്കൂളിൽ പൂത്തുനിൽക്കുന്ന ശിംശപാ വൃക്ഷം കൗതുകമാകുന്നു. മൂന്നു വർഷം മുൻപ് സ്കൂൾ സ്ഥാപകൻ അന്തരിച്ച തിരുമല എസ്.സുശീലൻ നായർ സ്കൂൾ മുറ്റത്ത് നട്ട ശിംശപ വൃക്ഷമാണ് രാമായണ മാസത്തിലെ പ്രസാദമായി ഇന്നലെ ആദ്യമായി പൂത്തത്. വൈവിധ്യമാർന്ന ചെടികളുടെയും വൃക്ഷങ്ങളുടേയും സംരക്ഷകനാണ് സ്കൂൾ മാനേജർ ആനന്ദ് കണ്ണശ. ഔഷധസസ്യങ്ങൾക്കും ഇതിഹാസ വൃക്ഷങ്ങൾക്കുമായി ‘അഗസ്ത്യഹൃദയം’ എന്ന പേരിൽ സ്കൂളിൽ ഒരു തോട്ടം തന്നെ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടെ പുരാണങ്ങളിൽ പരാമർശിക്കുന്ന കടമ്പ് മരം പൂത്തുലഞ്ഞത്. ഇപ്പോൾ ദേവതാരു, ഇലഞ്ഞി, നീർമരുത്, വയ്യങ്കത, കാട്ടുചെമ്പകം എന്നിവയൊക്കെ പൂമണം പരത്തി വിദ്യാലയ മുറ്റത്ത് നിൽക്കുന്നു.
Read Moreകേന്ദ്രമന്ത്രിമാരടക്കം ഉന്നതരുടെ ഫോണ്‍ ചോര്‍ത്തി..? വിവരങ്ങൾ ഉടനെന്ന് സുബ്രഹ്മണ്യൻ സ്വാമി; ഇസ്രായേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്നും സ്വാമി
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാർ, ജഡ്ജിമാർ, മാധ്യമപ്രവർത്തകർ, ആർഎസ്എസ് നേതാക്കൾ എന്നിവരുടെ ഫോണുകൾ ചോർത്തിയതായി സംശയമുണ്ടെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. ഇസ്രായേൽ ചാരസോഫ്റ്റ്വെയർ പെഗാസസ് ഉപയോഗിച്ചാണ് ഫോൺ ചോർത്തിയതെന്നും സ്വാമി ട്വീറ്റ് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്ഡിയന് എന്നീ മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്നും ഇതിനു ശേഷം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും സ്വാമി ട്വിറ്ററിൽ കുറിച്ചു. അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ആരോപിച്ചു. സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റിനുള്ള പ്രതികരണമായാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.
Read Moreപാറമട എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരുന്നത്? സണ്ണിച്ചേട്ടന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ക്രഷേഴ്സില് ചെന്നാല്‍ മനസ്സിലെ ചിത്രമാകെ മാറും…
പാറമട എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരുന്നത്? യന്ത്രസാമഗ്രികളുടെ കാതടപ്പിക്കുന്ന ശബ്ദം, പൊടിനിറഞ്ഞ അന്തരീക്ഷം, തലങ്ങും വിലങ്ങും ടിപ്പര്‍ ലോറികളുടെ ഇരമ്പല്‍, നെടുകേ പിളര്‍ന്നിട്ട ഭൂമി… അങ്ങനെ പലതും ചേര്‍ന്നൊരു ചിത്രമാകും. എന്നാല്‍ നീലേശ്വരം നഗരസഭയുടെ കിഴക്കേയറ്റത്ത് ചായ്യോം ബസാറിന് സമീപത്തുള്ള സണ്ണിച്ചേട്ടനെന്നു വിളിക്കുന്ന എ.എ. ജോസിന്റെ ഉടമസ്ഥതയിലുള്ള റോയല്‍ ക്രഷേഴ്സില് ചെന്നാല്‍ മനസ്സിലെ ചിത്രമാകെ മാറും. ഇവിടെ ക്രഷറിനെയും യന്ത്രസാമഗ്രികളെയുമൊക്കെ ഒരരുക്കാക്കി മാറ്റിവച്ചിരിക്കുകയാണ്. ബാക്കിയുള്ള ഒരേക്കറിലേറെ സ്ഥലത്ത് അസ്സലൊരു കൃഷിത്തോട്ടമാണ്. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നും പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ പോലും വഴിതെറ്റിപ്പോയോ എന്ന് സംശയിച്ചുപോകും. പക്ഷികളുടെ ലോകം ക്രഷറിന്റെ പ്രധാന ഗേറ്റുകടന്ന് അകത്തു കയറിയാല്‍ സ്വാഗതം ചെയ്യുന്നത് കോഴികളുടെയും താറാവിന്റെയും അരയന്നങ്ങളുടെയുമൊക്കെ ശബ്ദമാണ്. അപൂര്‍വ ഇനം കരിങ്കോഴികളും അങ്കക്കോഴികളും ടര്‍ക്കിയും അരയന്നങ്ങളും മുയലുകളുമൊക്കെ മതിലിനോടു ചേര്‍ന്ന കമ്പിവേലിക്കകത്തും മരക്കൊമ്പുകളിലും നിരന്നുനില്പാണ്. എല്ലാവര്‍ക്കുമുള്ള കൂടുകളും അതിനകത്തുതന്നെ…
Read Moreലക്ഷദ്വീപ് ! പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ച…
കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണു ലക്ഷദ്വീപ്. പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ചയാണിവിടെ. ഇപ്പോഴത്തെ പ്രതിസന്ധികൾ തുടങ്ങുന്നതിനു മുന്‍പുള്ള യാത്രയായിരുന്നു അത്. പലവിധ സർവീസിൽനിന്നും അടുത്തൂണ്‍ പറ്റിയ ഒരു സംഘമാളുകളുടെ ഒരാഴ്ചത്തെ യാത്ര. കൊച്ചി വിമാനത്താവളത്തിൽനിന്നു രാവിലെ എട്ടിനുള്ള ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ യാത്രചെയ്ത ഞങ്ങൾ അഗത്തി ദ്വീപിലുള്ള എയർപോർട്ടിലിറങ്ങി. ലക്ഷദ്വീപിൽ അഗത്തിയിൽ മാത്രമേ എയർപോർട്ടുള്ളു. ഈ എയർപോർട്ടിനുള്ള സവിശേഷത മൂന്നുവശവും കടലാണെന്നതുതന്നെ. കേരളവും ലക്ഷദ്വീപും എന്നും ഉത്തമ ചങ്ങാതിമാരെപ്പോലെയാണെന്ന് ട്രാവലറിൽ റിസോർട്ടിലെ താമസം തേടിയുള്ള യാത്രയ്ക്കിടയിൽ ഓർക്കാതിരുന്നില്ല. അഗത്തി ദ്വീപ് നെടുകേ മുറിക്കുംപോലൊരു നേർരേഖയാകുന്ന ടാർ റോഡ്. ഈ ദ്വീപിന് ഒന്‍പതു കിലോമീറ്ററിൽ താഴെ മാത്രം നീളം. വീതി ശരാശരി ഒരു കിലോമീറ്ററും. യാത്രയിൽ പലയിടത്തും ഇരുവശവും കടൽ കാണാം. തെങ്ങും മാവും ഒതളവുമൊക്കെ കാണുന്ന…
Read Moreടെക്സസിന്റെ ടെക്നോളജി ടൈഗര്‍! കണ്ണൂർ നടുവിൽ സ്വദേശിയായ നാൽപ്പത്തെട്ടുകാരൻ കൃഷ്ണകുമാറിന്റെ വിജയഗാഥ
അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തിന്റെ എൺപത്തിയാറാമത് ലജിസ്ലേറ്റീവ് അസംബ്ലിയിൽ ക്ലൗഡ് കംപ്യൂട്ടിംഗിൽ സംസ്ഥാനം പിന്നോട്ടായതുസംബന്ധിച്ചു ചർച്ച ചൂടുപിടിക്കുന്നു. മറ്റു സംസ്ഥാനങ്ങളെല്ലാം മുന്നിൽ. കേമന്മാരെന്നു കരുതുന്ന ഏറ്റവും മുന്നേറ്റസംസ്ഥാനം പിന്നിൽ ഇഴഞ്ഞു നീങ്ങുന്നു. ക്ലൗഡ് അഡോപ്ഷൻ സ്പീഡാക്കണം. അന്നത്തെ സ്റ്റേറ്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ ടോഡ് കിംബ്രിയെൽ അടിയന്തര യോഗം വിളിച്ചു. ഗവൺമെന്റിൽ അധികമാരും ഈ രംഗത്തു പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. എല്ലാം സ്പീഡാക്കാൻ ക്ലൗഡ് ട്രാൻസ്ഫോർമേഷൻ ആളിക്കത്തിക്കാൻ ടോഡ് ടെക്സാസ് ക്ലൗഡ് ടൈഗർ ടീം എന്ന ആശയം അവതരിപ്പിച്ചു. അങ്ങനെ 2019 മാർച്ച് 28ന് ടൈഗർ ടീം പ്രഖ്യാപിക്കപ്പെട്ടു. സർക്കാരും സ്വകാര്യമേഖലയിലെ വൻതോക്കുകളുമായ മൈക്രോസോഫ്റ്റ്, ആമസോൺ, ഗൂഗിൾ എന്നിവർ അണിനിരന്ന ആ സേനയെ നയിക്കാൻ ടോഡ് കണ്ടെത്തിയത് മലയാളിയായ വി. ഇ. കൃഷ്ണകുമാറിനെ. കണ്ണൂർ നടുവിൽ സ്വദേശിയായ ഈ നാൽപ്പത്തെട്ടുകാരൻ അന്നുമുതൽ ടെക്സാസ് സംസ്ഥാനത്തിന്റെ ഐടി രംഗത്തെ താക്കോൽസ്ഥാനത്താണ്. ഇപ്പോൾ ടെക്സാസ്…
Read More