നേഹ കക്കർ! ബോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഗായിക; കഠിനാധ്വാനം, ദൃഢനിശ്ചയം- ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വിശേഷിപ്പിക്കാനാവില്ല, നേഹ കക്കർ എന്ന ഗായികയെ…

കഠിനാധ്വാനം, ദൃഢനിശ്ചയം- ഈ രണ്ടു വാക്കുകൾ ഒഴിവാക്കി വിശേഷിപ്പിക്കാനാവില്ല, നേഹ കക്കർ എന്ന ഗായികയെ. നാലാം വയസിൽ ചെറിയ സദസുകളിൽ നേഹ ഭജനുകൾ പാടിയിരുന്നത് നേരംപോക്കിനായിരുന്നില്ല. കുടുംബത്തിന്‍റെ കൈപിടിക്കാനായിരുന്നു. ഇന്നു രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള ഗായികമാരിൽ ഏറ്റവും മുന്നിലാണ് മുപ്പത്തിമൂന്നുകാരിയായ നേഹ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഒരു സിനിമാപ്പാട്ടിന് 20 ലക്ഷം രൂപയ്ക്കു മുകളിലാണ് അവരുടെ പ്രതിഫലം. തുടക്കത്തിൽപ്പറഞ്ഞ രണ്ടു വിശേഷണങ്ങൾക്കൊപ്പം അവർ ഒരു വാക്കുകൂടി സ്വയം ഉണ്ടാക്കിയെടുത്തു- ആത്മവിശ്വാസം! ജനനം മുതൽ അതിശയം ഉത്തർപ്രദേശിലെ ഋഷികേശിൽ നിധി കക്കറിന്‍റെയും ഋഷികേശ് കക്കറിന്‍റെയും മൂന്നാമത്തെ മകളായാണ് നേഹ ജനിച്ചത്. കുടുംബത്തിലെ സാന്പത്തിക പരാധീനതകൾ നിമിത്തം മൂന്നാമതൊരു കുഞ്ഞിനെ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നില്ലെന്ന് മൂത്ത സഹോദരൻ ടോണി കക്കർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഗർഭഛിദ്രം നടത്തുന്നതുപോലും അവർ അന്നാലോചിച്ചു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ നേഹ കക്കർ എന്ന ഗായികയെ രാജ്യത്തിനു ലഭിക്കുമായിരുന്നില്ല. ഒരു കളിപ്പാട്ടംപോലും…

Read More

ലോക്ക്ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ! കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞു;  ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി എം.എ. യൂസഫലി

കൊച്ചി: വാടക കുടിശിക നൽകാത്തതുമൂലം കൊച്ചി മറൈൻ ഡ്രൈവിൽ ജിസിഡിഎ കട ഒഴിപ്പിച്ച വീട്ടമ്മയ്ക്ക് സഹായവുമായി വ്യവസായി എം.എ. യൂസഫലി. ഇവരുടെ കടവാടക കുടിശികയടക്കം ലൂലു ഗ്രൂപ്പ് അടയ്ക്കുമെന്നാണ് യൂസഫലിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലോക്ക്ഡൗണില്‍ വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കട ജിസിഡിഎ അടപ്പിച്ചത്. ഇറക്കിവിട്ടത് താന്തോന്നിത്തുരുത്ത് സ്വദേശി പ്രസന്നകുമാരിയെയാണ്. ജിസിഡിഎ അധികൃതര്‍ കടയിലെ സാധന സാമഗ്രികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷമായി വാടകകുടിശികയുണ്ട്.

Read More

ആറുകളിൽ ജലനിരപ്പ് ഉയർന്നു; അപ്പര്‍കുട്ടനാട്ടില്‍ വെള്ളപ്പൊക്കം; അടുത്തദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരും

കുട്ടനാട്: പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അപ്പര്‍കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. നിരണം, തലവടി, എടത്വ, തകഴി, വീയപുരം പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. ഇടറോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. മഴ ഇനിയും തുടർന്നാൽ വെള്ളപ്പൊക്കം രൂക്ഷമാകും. പല പാടങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. വെള്ളം ഉയര്‍ന്നാല്‍ അടുത്തദിവസങ്ങളില്‍ ക്യാമ്പ് തുറക്കേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.

Read More

സ്വന്തം ചോരയില്‍ ഉണ്ടായ കുഞ്ഞിനെ നഷ്ട്ടപ്പെടുത്തുക എന്ന ദുര്യോഗം എനിക്കുണ്ടായിട്ടുണ്ട് ! സാറാസ് കണ്ടതിനു ശേഷം ഇന്നലെ വീണ്ടും ആ ദുസ്വപ്നം കണ്ടു; കെ എം മാണിയുടെ മരുമകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

സാറാസ് സിനിമ കണ്ടതിനുശേഷം മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭഛിദ്രത്തിലൂടെ ഇല്ലാതാക്കിയതിന്‍റെ പേടി സ്വപ്നം തന്നെ വേട്ടയാടുന്നതായി എം.പി ജോസഫ് മേനാച്ചേരി. സിനിമ കണ്ട ശേഷം പോസ്റ്റ് ചെയ് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എം.പി ജോസഫ് വെളിപ്പെടുത്തൽ. മുൻ എറണാകുളം ജില്ലാ കളക്ടറും മുൻ സംസ്ഥാന ലേബർ കമ്മീഷണറും മുൻ യുഎൻ ഒഫീഷ്യലും മുൻ മന്ത്രി കെ എം മാണിയുടെ മരുമകനും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന എം.പി ജോസഫ് മേനാച്ചേരി. പോസ്റ്റിന്‍റെ പൂർണരൂപം പ്രിയപ്പെട്ട ശ്രീ പ്രശാന്ത് കളക്ടർ ബ്രോ , താങ്കളുടെ ആദ്യ ചിത്രമായ Sara’s ന്‍റെ ലിങ്ക് അയച്ചു തന്നതിന് നന്ദി. ഒറ്റയിരിപ്പിൽ ഇന്നലെ തന്നെ ഞാനാ ചിത്രം മുഴുവനും കണ്ടു. മികവുറ്റ രീതിയില്‍ നിര്‍മിച്ച ഒരു ചിത്രം. അന്നാ ബെന്നിന്‍റേത് വളരെയധികം പ്രശംസയര്‍ഹിക്കുന്ന ഒരു പ്രകടനമാണ്‌. സണ്ണി വെയ്നും ഒപ്പം തന്നെ. താങ്കളുടെ…

Read More

കളിക്കുന്ന കുഞ്ഞിന്‍റെ അടുത്തേക്ക് രാജവെമ്പാല! സ്ട്രോക്ക് വന്നതിനാൽ മുത്തശ്ശന് കുഞ്ഞിനെ എടുക്കാൻ കഴിഞ്ഞില്ല; പക്ഷേ… വീഡിയോ വൈറൽ‌

വരാന്തയിലിരുന്ന് കളിക്കുന്ന കുഞ്ഞിന്‍റെ അടുത്തേക്ക് ഒരു പാമ്പ് ഇഴഞ്ഞെത്തുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. വിയറ്റ്നാമില്‍ നിന്നുള്ളതാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ. മുത്തശ്ശനൊപ്പം വീടിനു മുന്നിലെ വരാന്തയിൽ ഇരുന്ന് കളിക്കുകയായിരുന്നു കുട്ടി. പെട്ടെന്നാണ് പാന്പ് വരുന്നത് മുത്തശ്ശന്‍റെ ശ്രദ്ധ‍യിൽപ്പെടുന്നത്. സ്ട്രോക്ക് വന്നതിനാൽ അദേഹത്തിന് കുഞ്ഞിനെ എടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഒച്ചവയ്ക്കാൻ കഴിഞ്ഞു. നിലവിളികേട്ട് കുട്ടിയുടെ അച്ഛൻ ഓടിയെത്തി കുട്ടിയുമായി വീടിനു അകത്തേക്ക് ഓടി. പിന്നാലെ മുത്തശ്ശനും അകത്തേക്ക് ക‍യറി. വീടിനു അകത്ത് എത്തിയതും പാന്പ് വരാന്തയിൽ എത്തുന്നതായി കാണാം. ഉടനെ ഇവർ വീടിന്‍റെ വാതിൽ അടയ്ക്കുന്നു. പിന്നാലെ എത്തിയ പാന്പ് വാതിലിൽ കൂടെ അകത്ത് കയറാൻ ശ്രമിക്കുന്നത് കാണാം. ശ്രമം പരാജയപ്പെട്ട രാജവെമ്പാല ഇഴഞ്ഞു പുറത്തേക്ക് പോകുന്നതും വീഡിയോയിലുണ്ട്.

Read More

മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വച്ചു അമ്മയ്ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യ! ആ ചിത്രത്തിലുണ്ട് ഐശ്വര്യയുടെ വിനയം

ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി. പിന്നീട് ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും ഐശ്വര്യ തിളങ്ങി. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നു ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. എന്നാല്‍ നടിയെക്കുറിച്ചുള്ള പഴയ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു. മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വച്ചുകൊണ്ട് അമ്മയ്ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യയുമാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ ഇത്രയും വൈറലായതിന് പിന്നില്‍ ഐശ്വര്യ റായിയും അമ്മ വൃന്ദയും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു. വെറും നിലത്ത് പ്ലേറ്റ് വച്ച് പലകയുടെ മുകളില്‍ ഇരിക്കുന്ന ഐശ്വര്യ കൈ കൊണ്ട് വാരിയാണ് ഭക്ഷണം കഴിക്കുന്നത്. മുമ്പും ഐശ്വര്യയുടെ…

Read More

കൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല! ഞങ്ങൾ വിയർക്കാൻ തുടങ്ങും; തന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർ‌മകൾ പങ്കുവച്ച്‌ തപ്സി

ബോളിവുഡിലെ ബോൾഡ് ലേഡിയാണ് തപ്സി പന്നു. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകമനസുകൾ‌ കീഴടക്കാൻ താരത്തിനു കഴിഞ്ഞു. ഇപ്പോഴിതാ, തന്‍റെ പിതാവിനെക്കുറിച്ചുള്ള ഓർ‌മകൾ പങ്കുവയ്ക്കുകയാണ് തപ്സി. ഡാഡ് കൂടുതലും കണ്ടിരുന്നത് ഇംഗ്ലീഷ് സിനിമകളായിരുന്നുവെന്നും വീട്ടില്‍ ഒരു ടിവിയേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ കൂടെയിരുന്ന് കാണുക എന്നല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും തപ്സി പറയുന്നു. ‘ഇംഗ്ലീഷ് സിനിമയില്‍ പ്രണയ രംഗങ്ങളും ചൂടന്‍ രംഗങ്ങളുമൊക്കെ സാധാരണമായിരുന്നു. അതുകൊണ്ട് കൗമാരക്കാരികളായ മക്കളുടെ അടുത്തിരുന്ന് കാണുമ്പോള്‍ അത് അത്ര സുഖമായിരുന്നില്ല. ഞങ്ങള്‍ക്കെല്ലാര്‍ക്കും വിയര്‍ക്കാന്‍ തുടങ്ങും, എന്താണ് ഇനി ചെയ്യുക എന്നറിയാതെ.’- തപ്സി പന്നു പറയുന്നു.

Read More

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രം! ഒരു സിനിമയ്ക്കായി മാധുരിക്ക് 15 ലക്ഷത്തിന്‍റെ ചോളി, ഐശ്വര്യക്ക് 600 സാരികള്‍…

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മനോഹരമായ പ്രണയചിത്രമാണ് ദേവദാസ്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍-ഐശ്വര്യ റായ് ജോഡികള്‍ ഒന്നിച്ചെത്തിയ ദേവദാസിന്‍റെ 19-ാം വാര്‍ഷികം അടുത്ത കാലത്ത് നടന്നു. 2002-ല്‍ ഇറങ്ങിയ ദേവദാസിന്‍റെ ബജറ്റ് 50 കോടി ആയിരുന്നു. അതുവരെ ബോളിവുഡില്‍ പിറവി കൊണ്ട ചിത്രങ്ങളെ വച്ചു നോക്കുമ്പോള്‍ ഏറ്റവും പണച്ചെലവേറിയ ചിത്രവും ദേവദാസ് ആയിരുന്നു. വലിയ ക്യാന്‍വാസിലും വലിയ ബജറ്റിലും ഒരുക്കിയ ചിത്രത്തിലെ കോസ്റ്റ്യൂമുകളും ഏറെ രാജകീയമായിരുന്നു. ചിത്രത്തിലെ മറ്റൊരു പ്രധാന താരമായിരുന്ന മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും 15 ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്നവയായിരുന്നു. ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്നാണ് മാധുരിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. വില കൊണ്ടു മാത്രമല്ല, ഭാരം കൊണ്ടും അമ്പരപ്പിക്കുന്നവയായിരുന്നു ചിത്രത്തില്‍ മാധുരി ധരിച്ച വസ്ത്രങ്ങള്‍. കാഹെ ചേഡ് ചേഡ് മൊഹെ… എന്ന ഗാനത്തില്‍…

Read More

സ്വന്തം പേരിൽ ക്ഷേത്രങ്ങളുള്ള താരങ്ങൾ..! സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത…

സിനിമാതാരങ്ങളോടുള്ള ആരാധനയില്‍ എപ്പോഴും മുന്‍പന്തിയിലാണ് തമിഴ് ജനത. സിനിമ പുറത്തിറങ്ങുന്പോള്‍ ഫാൻസ്കാർ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികള്‍ക്ക് അന്പലങ്ങള്‍ വരെ പണിത് നല്‍കാനൊരുങ്ങിയ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെന്നിന്ത്യന്‍ താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായ നടി ഖുശ്ബുവിന് ആരാധകര്‍ അന്പലം പണിത് നല്‍കിയിരുന്നു. എന്നാല്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെക്കുറിച്ചുള്ള താരത്തിന്‍റെ ഒരു പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ക്ഷേത്രം പൊളിച്ചുമാറ്റപ്പെട്ടു എന്നാണാണ് റിപ്പോര്‍ട്ടുകള്‍. മുന്ന മിഷേല്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധയും അംഗീകാരവും നേടിയ നടിയാണ് നിധി അഗര്‍വാൾ. ബോളിവുഡില്‍ നാന്ദി കുറിച്ച്‌, തമിഴിലും തെലുങ്കിലും സജീവമാവുകയായിരുന്നു നിധി. നിധിക്കായി അടുത്തിടെ ക്ഷേത്രവും പ്രതിഷ്ഠയും പാലഭിഷേകവുമൊക്കെ നടത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പേരിലും ഒരു അന്പലം കെട്ടാന്‍ ആരാധകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നയന്‍താര…

Read More

റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു, ഇത് പിന്‍വലിക്കണം! ഇറക്കുമതി ചെയ്ത കാറിന്‍റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്

ഇറക്കുമതി ചെയ്ത കാറിന്‍റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന കാര്യം ഉന്നയിക്കുമെന്നും താരത്തിന്‍റെ അഭിഭാഷകന്‍ കുമാരേശന്‍ അറിയിച്ചു. റീല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി മദ്രാസ് ഹൈകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ട് ദിവസം മുന്പ് വിജയ്ക്ക് വന്‍ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പര്‍ ഹീറോ ജീവിതത്തിൽ റീല്‍ഹീറോ ആകരുതെന്നും കോടതി താരത്തിനോട് പറഞ്ഞിരുന്നു.

Read More